സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള ബോണസ് പരിധി ഉയർത്തി; ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായധനം മൂന്നുലക്ഷം വരെ; പുതുതായി 47 ഗവണ്മെന്റ് പ്ലീഡർമാരെ നിയമിക്കാനും മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനസർക്കാർ ജീവനക്കാർക്കുള്ള ബോണസ് പരിധി ഉയർത്താൻ മന്ത്രിസഭാ തീരുമാനം. ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായധന പരിധിയിലും വർധന വരുത്തും. പുതുതായി 47 ഗവണ്മെന്റ് പ്ലീഡർമാരെ നിയമിക്കാനും ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
മൊത്തശമ്പളം 22000 രൂപ വരെ (ഒൻപത് ശതമാനം ക്ഷാമബത്ത ഉൾപ്പെടെ)യുള്ള ജീവനക്കാർക്കാണ് 3500 രൂപ നിരക്കിൽ ബോണസ് നൽകാൻ മന്ത്രിസഭായോഗം തിരുമാനിച്ചത്. 18870 രൂപയിൽ കൂടുതൽ പ്രതിമാസ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് ഉൽസവബത്തയായി 2400 രൂപ അനുവദിക്കാനും തിരുമാനിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും സഹായധനം അനുവദിക്കുന്നതിന്റെ അധികാരപരിധി ഉയർത്തി. മുഖ്യമന്ത്രിക്ക് മൂന്ന് ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കാം. നിലവിൽ ഒരു ലക്ഷം രൂപയായിരുന്നു. റവന്യൂമന്ത്രിക്ക് 25000 രൂപ വരെ അനുവദിക്കാം. നിലവിൽ 5000 രൂപയായിരുന്നു. ജില്ലാകലക്ടർക്ക് 10000 രൂപ വരെ അനുവദിക്കാം.
റോഡ് യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന ഹൈവേകളും പ്രധാനജില്ലാ റോഡുകളും സ്റ്റേറ്റ് ഹൈവേ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ഹൈവേ ആയി പ്രഖ്യാപിച്ച് സംരക്ഷിച്ച് ഉത്തരവിറക്കും. വളർന്നു വരുന്ന ക്രിക്കറ്റ് താരമായ ജയലക്ഷ്മി ദേവ് എസ് . ജെ യുടെ കുടുംബത്തിന് ചിറയിൻകീഴ് പഴയകുന്നുമ്മൽ വില്ലേജിൽ മൂന്ന് സെന്റ് ഭൂമി പതിച്ചു നൽകും.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ സ്റ്റഡീസിന്റെ ഡയറക്ടറായി പ്രൊഫ. ഡി. നാരായണനെ നിയമിച്ചു.
കേരള ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് ബോർഡ് സ്വതന്ത്ര അംഗങ്ങളായി അഞ്ചു പേരെ നിയമിച്ചു. ഡോ. ഡി. ബാബുപോൾ, (മുൻ ധനകാര്യ സെക്രട്ടറി), പ്രൊഫ. സി.പി. ചന്ദ്രശേഖർ, പ്രൊഫ. സുശീൽ ഖന്ന, സലിം ഗംഗാധരൻ, മുൻ റീജിണൽ ഡയറക്ടർ, ആർ.ബി.ഐ, തിരുവനന്തപുരം., ജെ.എൻ. ഗുപ്ത എന്നിവരാണ് അംഗങ്ങൾ.
ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും തുടർനടപടിക്കുമായി സെക്രട്ടറിയേറ്റിലെ സാമൂഹ്യനീതി വകുപ്പിൽ ഒരു ജോയിന്റ് സെക്രട്ടറി ഉൾപ്പെടെ എട്ട് തസ്തികൾ സൃഷ്ടിച്ചു. കോൺഫിഡൻഷ്യൻ അസിസ്റ്റന്റ്, സെക്ഷൻ ഓഫീസർ, കമ്പ്യൂട്ടർ അസിസ്റ്റന്റ്, എന്നിവരുടെ ഓരോ തസ്തികയും അസിസ്റ്റന്റ് ,ഓഫീസ് അറ്റൻഡന്റ് എന്നിവരുടെ രണ്ട് വീതം തസ്തികളുമാണ് സൃഷ്ടിച്ചത്.
പത്താം ശമ്പളപരിഷ്ക്കരണ കമ്മീഷൻ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കേരള വാട്ടർ അഥോറിറ്റി ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്ക്കരിക്കും.
ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 12 മുതൽ 18 വരെ തിരുവനന്തപുരം കവടിയാർ മുതൽ കിഴക്കേക്കോട്ട-മണക്കാട് വരെയുള്ള പ്രദേശത്തെ ഉത്സവമേഖലയായി പ്രഖ്യാപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ക്യാബിനറ്റ് തീരുമാനത്തിന്റെ പൂർണരൂപം
1. മൊത്തശമ്പളം 22000 രൂപ വരെ (ഒൻപത് ശതമാനം ക്ഷാമബത്ത ഉൾപ്പെടെ)യുള്ള ജീവനക്കാർക്ക് 3500 രൂപ നിരക്കിൽ ബോണസ് നൽകാൻ മന്ത്രിസഭായോഗം തിരുമാനിച്ചു. 18870 രൂപയിൽ കൂടുതൽ പ്രതിമാസം ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് ഉൽസവബത്തയായി 2400 രൂപ അനുവദിക്കാനും തിരുമാനിച്ചു.
2. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും സഹായധനം അനുവദിക്കുന്നതിന്റെ അധികാരപരിധി ഉയർത്തി.
3. മുഖ്യമന്ത്രിക്ക് മൂന്ന് ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കാം. നിലവിൽ ഒരു ലക്ഷം രൂപയായിരുന്നു. റവന്യൂമന്ത്രിക്ക് 25000 രൂപ വരെ അനുവദിക്കാം. നിലവിൽ 5000 രൂപയായിരുന്നു. ജില്ലാകലക്ടർക്ക് 10000 രൂപ വരെ അനുവദിക്കാം.
4. റോഡ് യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന ഹൈവേകളും പ്രധാനജില്ലാ റോഡുകളും സ്റ്റേറ്റ് ഹൈവേ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ഹൈവേ ആയി പ്രഖ്യാപിച്ച് സംരക്ഷിച്ച് ഉത്തരവിറക്കും.
5. വളർന്നു വരുന്ന ക്രിക്കറ്റ് താരമായ ജയലക്ഷ്മി ദേവ് എസ് . ജെ യുടെ കുടുംബത്തിന് ചിറയിൻകീഴ് പഴയകുന്നുമ്മൽ വില്ലേജിൽ മൂന്ന് സെന്റ് ഭൂമി പതിച്ചു നൽകും.
നിയമിച്ചു
ഗുലാത്തി ഇൻസ്റ്റിയൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ സ്റ്റഡീസിന്റെ ഡയറക്ടറായി പ്രൊഫ. ഡി. നാരായണനെ നിയമിച്ചു.
കേരള ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് ബോർഡ് സ്വതന്ത്ര അംഗങ്ങളായി അഞ്ചു പേരെ നിയമിച്ചു. ഡോ. ഡി. ബാബുപോൾ, (മുൻ ധനകാര്യ സെക്രട്ടറി), പ്രൊഫ. സി.പി. ചന്ദ്രശേഖർ (Prof. Centre for Economics Studies and Planning), പ്രൊഫ. സുശീൽ ഖന്ന, (Prof. Economics and Finance, IIIM, Kolkotha., സലിം ഗംഗാധരൻ, മുൻ റീജിണൽ ഡയറക്ടർ, ആർ.ബി.ഐ, തിരുവനന്തപുരം., ജെ.എൻ. ഗുപ്ത, SEBI മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും സ്റ്റേക് ഹോൾഡേഴ്സ് എംപവർമെന്റ് സർവ്വീസസ് മാനേജിങ് ഡയറക്ടറും.
ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും തുടർ നടപടിക്കുമായി സെക്രട്ടറിയേറ്റിലെ സാമൂഹ്യനീതി വകുപ്പിൽ ഒരു ജോയിന്റ് സെക്രട്ടറി ഉൾപ്പെടെ എട്ട് തസ്തികൾ സൃഷ്ടിച്ചു. കോൺഫിഡൻഷ്യൻ അസിസ്റ്റന്റ്, സെക്ഷൻ ഓഫീസർ, കമ്പ്യൂട്ടർ അസിസ്റ്റന്റ്, എന്നിവരുടെ ഓരോ തസ്തികയും അസിസ്റ്റന്റ് ,ഓഫീസ് അറ്റൻഡന്റ് എന്നിവരുടെ രണ്ട് വീതം തസ്തികളുമാണ് സൃഷ്ടിച്ചത്.
പത്താം ശമ്പളപരിഷ്ക്കരണ കമ്മീഷൻ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കേരള വാട്ടർ അഥോറിറ്റി ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്ക്കരിക്കും.
ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 12 മുതൽ 18 വരെ തിരുവനന്തപുരം കവടിയാർ മുതൽ കിഴക്കേക്കോട്ട-മണക്കാട് വരെയുള്ള പ്രദേശത്തെ ഉത്സവമേഖലയായി പ്രഖ്യാപിച്ചു.
കേരള ഹൈക്കോടതിയിൽ പുതിയതായി നിയമിച്ച 47 പ്ലീഡർമാർ
1 ശ്രീ. എസ്. കണ്ണൻ എറണാകുളം
2 ശ്രീ. ടി.ആർ. രഞ്ജിത്തുകൊച്ചി
3 ശ്രീ. പി.ജി. പ്രമോദ് തിരുവനന്തപുരം
4 ശ്രീ. ഇ.സി. ബിനീഷ് എറണാകുളം
5 ശ്രീ. ശ്യാം പ്രശാന്ത് ടി.എസ്. കൊച്ചി
6 ശ്രീ. ഷംസുദീൻ വി.കെ. ആലപ്പുഴ
7 ശ്രീ. സി.കെ. പ്രസാദ് കൊച്ചി
8 ശ്രീമതി. മേബിൾ സി. കുര്യൻ എറണാകുളം
9 ശ്രീമതി. രാജി ടി. ഭാസ്കർ കൊച്ചി
10 ശ്രീമതി. മായ എം.എൻ നെല്ലാട്
11 ശ്രീമതി. ബി. വിനീത ഹരിരാജ് കൊച്ചി
12 ശ്രീമതി. പൂജ സുരേന്ദ്രൻ കൊച്ചി
13 ശ്രീ. മനുരാജ് കെ.ജെ കൊച്ചി
14 ശ്രീ. കെ.ആർ. രഞ്ജിത്തുകൊച്ചി
15 ശ്രീ. കെ.എം. രശ്മി എറണാകുളം
16 ശ്രീ. ഹാഷിർ കെ.എം എറണാകുളം.
17 ശ്രീ. ആർ. ശ്രീനാഥ് കൊച്ചി
18 ശ്രീ. റോൺ ബാസ്റ്റിൻ കൊച്ചി
19. ശ്രീ. പി.എം. സതീഷ് കണ്ണൂർ
20 ശ്രീമതി. പ്രിയ ഷാനവാസ് കൊച്ചി.
21 ശ്രീ. ആന്റണി മുക്കത്തുകൊച്ചി
22 ശ്രീ. ദിലീപ് എസ് കോട്ടയം
23 ശ്രീ. ബി. ഉണ്ണികൃഷ്ണ കൈമൾ കൊച്ചി
24 ശ്രീമതി. എ.സി. വിദ്യ കൊച്ചി
25 ശ്രീമതി. മഞ്ജു. വി പത്തനംതിട്ട
26 ശ്രീമതി. പ്രിൻസി സേവ്യർ കൊച്ചി
27 ശ്രീമതി. എം.എം. ജാസ്മിൻ പത്തടിപ്പാലം
28 ശ്രീ. അജിത്ത് മുരളി എറണാകുളം
29 ശ്രീ. എംപി. മുഹമ്മദ് ഫാസിൽ കൊച്ചി
30 ശ്രീ. കെ.എ.അനസ് ആലപ്പുഴ
31 ശ്രീ. സാജു എസ്. കൊല്ലം
32 ശ്രീ. പോൾ എബ്രഹാം വാക്കനാൽ കൊച്ചി
33 ശ്രീ. കെ.ബി. സോണി കൊച്ചി.
34 ശ്രീ. രവി കൃഷ്ണൻ എറണാകുളം
35 ശ്രീ. രമേഷ് ചന്ദ് പെരുമ്പാവൂർ
36 ശ്രീമതി. ദിവ്യ സി. ബാലൻ പിറവം
37 ശ്രീ. ജാഫർ ഖാൻ. വൈ കൊച്ചി
38 ശ്രീ. എം.ആർ. ധനിൽ തൃശ്ശൂർ
39 ശ്രീ. ഇ.എസ്. അഷ്റഫ് കൊച്ചി
40 ശ്രീമതി. അനിത മത്തായി മുതിരേന്തി എറണാകുളം
41 ശ്രീ. സ്വാമിദാസൻ കെ.എൻ. എറണാകുളം
42 ശ്രീ. ശ്യാംജിറാം കൊച്ചി
43 ശ്രീ. ജെസ്റ്റിൻ മാത്യു കൊച്ചി.
44 ശ്രീ. എൻ.ബി. സുനിൽനാഥ് കൊച്ചി
45 ശ്രീ. പി.എം. ഷമീർ കൊച്ചി
46 ശ്രീ. സുമോദ് പി.എൻ. തൃപ്പുണ്ണിത്തുറ
47 ശ്രീമതി. കെ.കെ. ഷീബ എറണാകുളം.
ധനസഹായം
1. വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം, അണ്ടൂർക്കോണം ചന്തവിള, ജ്യോതിപുരത്ത്, കാർത്തികയിൽ അതുൽകൃഷ്ണയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.
2. വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം, മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കാട്ടായിക്കോണം, അരിയോട്ടുകോണം, അശ്വതി ഭവനിൽ അഖിലിന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപാ ധനസഹായവും നൽകാൻ തീരുമാനിച്ചു.
3. കൊല്ലം, അഞ്ചൽ, തഴമേൽ ശിൽപ്പം വീട്ടിൽ സന്തോഷ്കുമാറിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.
4. തിരുവനന്തപുരം, കാട്ടാക്കട, കുളത്തുമ്മൽ, മുതുവിളാകത്ത് വീട്ടിൽ മുഹമ്മദ് അഫ്സലിന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.
5. കിണറ്റിൽ വീണ് മരിച്ച കൊല്ലം, കൊട്ടാരക്കര, ചെറിയ വെളിനല്ലൂർ, അരിക്കച്ചാലിൽ ഇർഫാന്റെ കുടുബത്തിന് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.
6. പക്ഷാഘാതം ബാധിച്ച് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ, ധർമടം, മേലൂർ, ഷീനാ നിവാസിൽ രാധയുടെ ചികിത്സാ ചെലവിലേക്ക് മൂന്നു ലക്ഷം രൂപാ ധനസഹായവും നൽകാൻ തീരുമാനിച്ചു.
7. ആലപ്പുഴ, പത്തിയൂർ, എരുവ, പടിഞ്ഞാറു മുറിയിൽ ബാബുവിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.
8. ന്യൂറോ സംബന്ധമായ അസുഖംമൂലം കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന എറണാകുളം, കുന്നത്തുനാട്, മഴുവന്നൂർ, അമ്പലത്തുംകുടി വീട്ടിൽ മോഹനന്റെ ചികിത്സാ ചെലവിലേക്ക് മൂന്നു ലക്ഷം രൂപാ ധനസഹായവും നൽകാൻ തീരുമാനിച്ചു.
9. അപകടത്തെത്തുടർന്ന് രണ്ടു കൈപ്പത്തിയും നഷ്ടപ്പെട്ട് കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ, കോടിയേരി, കൊപ്പരക്കളം, സ്വസ്തികയിൽ സരിത്തിന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപാ ധനസഹായവും നൽകാൻ തീരുമാനിച്ചു.
10. കണ്ണൂർ, ന്യൂമാഹി, മങ്ങാട്, ഷഫ്നാസ് വീട്ടിൽ ഫിറോസിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.
11. വാഹനാപകടത്തിൽ വലതുകാൽ മുറിച്ചുമാറ്റപ്പെട്ട തിരുവനന്തപുരം, ഭരതന്നൂർ, മൂന്നുമുക്ക്, ബിനേഷ് ഭവനിൽ വിനോദിന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപാ ധനസഹായവും നൽകാൻ തീരുമാനിച്ചു.
12. പത്തനംതിട്ട, ഏനാദിമംഗലം, മാരൂർ ജോയൻ വില്ലയിൽ ബെൻസി റ്റെനിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.
13. എറണാകുളം, പിണ്ടിമന, തണ്ടിയേൽ പുത്തൻപുരയിൽ രാജേന്ദ്രന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.
14. വാഹനാപകടത്തിൽ മരിച്ച മലപ്പുറം, തിരൂർ, കൊടക്കൽ, ചെറുപറമ്പിൽ വീട്ടിൽ അയൂബിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.
15. ഇടുക്കി, തൊടുപുഴ, കൈതക്കോട്ടുകരയിൽ, ആലൂർവീട്ടിൽ ബഷീറിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.
16. ഓടയിൽ വീണ് മരിച്ച കോഴിക്കോട്, പന്തീരംകാവ്, തിരുനെല്ലി, മനക്കുളങ്ങര ശശീന്ദ്രന്റെ കുടുബത്തിന് രണ്ടു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.
17. കോഴിക്കോട് മിംസ് ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സയിൽ കഴിയുന്ന കോഴിക്കോട,് കൊയിലാണ്ടി, നടുവണ്ണൂർ ഗോപാലകൃഷണന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപാ ധനസഹായവും നൽകാൻ തീരുമാനിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്