വിപ്ലവകാഹളം മുഴക്കി തുടങ്ങിയ 140 കിലോമീറ്റർ വല്ലാർപാടം റോഡ് 5 കിലോമീറ്ററിൽ ഒതുങ്ങി; വികസനം മുടങ്ങിയത് ലീഗ് അണികളുടെ എതിർപ്പിനെ തുടർന്ന്; ഗൾഫിലെ ഫോട്ടോകൾ കാട്ടി വികസനംമുടക്കികളെന്ന് ആക്ഷേപിച്ചവർ വായിച്ചറിയാൻ
എം പി റാഫി
കോഴിക്കോട്: കേരളത്തിലെ പാതകൾ ഗൾഫ് മാതൃകയിലാക്കണമെന്ന് സോഷ്യൽ മീഡയയിൽ പ്രചരണം നടത്തിയവരാണ് ലീഗുകാർ. ഗൾഫിലെ റോഡുകളുടെ ഫോട്ടോകളും പോസ്റ്റായിട്ടു. കേരളത്തിലെ വികസനം മുടക്കികൾ ഇടതുപക്ഷം ആണെന്നും ആരോപിച്ചു. സ്ഥലമേറ്റെടുപ്പിനെതിരെ ഉയരുന്ന സമരങ്ങളുടെ നേതൃത്വം പ്രദേശിക തലത്തിൽ ഇടതു നേതാക്കൾ ഏറ്റെടുക്കുന്നതിനെയാണ് ഫെയ്സ് ബുക്കിലൂടേയും മറ്റും ലീഗുകാർ വിമർശിച്ചത്.
എന്നാൽ വികസനം മലപ്പുറത്ത് എത്തുമ്പോൾ ഫെയ്സ് ബുക്ക് പോസ്റ്റ് ലീഗുകാരും മറക്കും. സ്ഥലം വിട്ടുകൊടുത്ത് ഗൾഫ് മാതൃകയിൽ റോഡ് കൊണ്ടുവരാമെന്ന് പറഞ്ഞാലും സമ്മതിക്കില്ല. റോഡല്ല സ്ഥലമാണ് വലുതെന്ന് ലീഗുകാർ പറഞ്ഞാൽ അത് കേൾക്കാതിരിക്കാൻ ഭരിക്കുന്നവർക്കും കഴിയില്ല. അവരും ലീഗുകാരുടെ താളത്തിന് തുള്ളും. അങ്ങനെ തീരദേശ വികസനം ലക്ഷ്യമിട്ടുള്ള സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി പ്രതിസന്ധിയിലുമായി.
ലീഗുകാരുടെ എതിർപ്പിനെ തുടർന്ന് രണ്ട് വർഷം മുമ്പ് കൊട്ടിഘോഷിച്ച് സംസ്ഥാന തല ഉദ്ഘാടനം നടത്തിയ കോഴിക്കോട്-വല്ലാർപാടം തീരദേശ ദേശീയ പാതയുടെ നിർമ്മാണം എങ്ങുമെത്താതെ നിൽക്കുന്നു. മുസ്ലിം ലീഗ് അണികളുടെ എതിർപ്പ് തിരിച്ചറിഞ്ഞുള്ള രാഷ്ട്രീയ തീരുമാനമാണ് ഇത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി ലീഗ് നേതാവ് വി.കെ. ഇബ്രാഹിംകുഞ്ഞ് കൂടിയുള്ളതിനാൽ ഈ വികസന അട്ടിമറി എളുപ്പവുമായി.
ലോക്സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നേട്ടം കഴിഞ്ഞപ്പോൾ എല്ലാവരും പാതയെ മറന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ മുദ്രാവാക്യം ഏശില്ലെന്ന തിരിച്ചറിവ് തന്നെയാണ് തീരദേശ വികസനം ലക്ഷ്യമിട്ടുള്ള റോഡിനെ അട്ടിമറിക്കുന്നത്. രണ്ടായിരം കോടി രൂപ വകയിരുത്തിയ കോഴിക്കോട്വല്ലാർപാടം തീരദേശ പാതയുടെ നിർമ്മാണം രണ്ടുവർഷം മുമ്പാണ് ആരംഭിച്ചത്.
ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളിലൂടെയാണ് ഇനി പാത കടന്ന് പോകേണ്ടത്. പാത കടന്നു പോകുന്നുപോകുന്ന തീരപ്രദേശങ്ങളിലെ ജനങ്ങൾ പതിറ്റാണ്ടുകളായി ലീഗിനൊപ്പം നിൽക്കുന്നവരുമാണ്. ഇതിനാൽ തദ്ദേശ തെരഞ്ഞെടുപ്പ് വരെ ജനങ്ങളുടെ കണ്ണിൽ കരടാകേണ്ടതില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റേയും പൊതുമരാമത്ത് വകുപ്പിന്റെയും തീരുമാനം.
മലപ്പുറത്ത് റോഡിനായുള്ള സ്ഥലം ഏറ്റെടുപ്പ് സംഘർഷങ്ങളിലേക്കാണ് എത്തിക്കാറ്. ദേശീയ പാതാ വികസനം പോലും ഇതുമൂലം തടസ്സമായി. ഭരണ മുന്നണിയിലെ പ്രമുഖരായ മുസ്ലിം ലീഗ് അണികളുടെ എതിർപ്പ് അവഗണിച്ചാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പണികിട്ടുമെന്ന് യുഡിഎഫ് നേതൃത്വത്തിനും ഉറപ്പാണ്. ലീഗ് അണികൾ ഇടതുപക്ഷത്തേക്ക് ചാഞ്ഞ് കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരെ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ച ചരിത്രവും മുന്നിലുണ്ട്.
നഷ്ടപ്പെട്ട വിശ്വസം അണികളിൽ ലീഗ് തിരിച്ചുപിടിച്ചതേ ഉള്ളൂ. അതുകൊണ്ട് തന്നെ തീരദേശ പാതയെ കൈവിടാനാണ് ലീഗ് തീരുമാനം. ഇതിനെ തുടർന്നാണ് തീരദേശ പാതാ വികസനം അവതാളത്തിലായത്. 140 കിലോ മീറ്റർ ദൈർഘ്യം കണക്കാക്കുന്ന പാതയുടെ പണി കേവലം അഞ്ച് കിലോ മീറ്റർ മാത്രമാണ് പൂർത്തിയായത്. ഈ ഘട്ടത്തിൽ എത്തിയപ്പോൾ തന്നെ നിർമ്മാണം നിലച്ചു. പദ്ധതിയുമായി മുന്നോട്ട് പോയാൽ സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ഉയരും.
ഇതൊക്കെ അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും തുടർന്ന് നിയമസഭയിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. അതിനാൽ കരുതലോടെ മാത്രമേ നീങ്ങൂ. പാത വേണ്ടെന്ന് വച്ച് വോട്ട് നിലനിർത്താനുള്ള ലീഗ് തീരുമാനത്തെ കോൺഗ്രസും പിന്തുണയ്ക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച മുൻതൂക്കം ഒരു കാരണവശാലും നഷ്ടമാകരുതെന്ന അഭിപ്രായം തന്നെയാണ് മലബാറിലെ കോൺഗ്രസ് നേതൃത്വത്തിനുമുള്ളത്.
2012ൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്. കോഴിക്കോട് മുതൽ വല്ലാർപാടം വരെ 140 കിലോ മീറ്റർ ദൂരമുള്ള തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ ഗതാഗത വികസന രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. പദ്ധതി പൂർത്തിയാകുന്നതോടെ കോഴിക്കോട്-കൊച്ചി പാതയിലൂടെ വാഹനങ്ങൾക്ക് വേഗത്തിൽ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരാനും ഗതാഗത കുരുക്കുകൾക്ക് പരിഹാരം കാണുവാനും സാധിക്കും.
പണി പൂർത്തിയാ തീരദേശ പാതയുടെ അഞ്ച് കിലോമീറ്റർ വളരെ കുറ്റമറ്റതും ശാസ്ത്രീയവുമായ രീതിയിലാണ് പൂർത്തീകരിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലെ കൂട്ടായി ആശാൻപടി മുതൽ പറവണ്ണ വരെയുള്ള അഞ്ച് കിലോ മീറ്റർ റോഡാണ് 20 മീറ്റർ വീതിയിൽ നവീകരിച്ച് ആദ്യഘട്ടത്തിൽ ഗതാഗത യോഗ്യമാക്കിയിരിക്കുന്നത്. എന്നാൽ തുടർന്ന് പാത പോകുന്ന സ്ഥലം സംബന്ധിച്ച് പരാതികൾ ഉയർന്നതോടെ പദ്ധതി നിലയ്ക്കുകയായിരുന്നു. സ്ഥലമേറ്റടുക്കലിനെതിരെ പ്രതിഷേധങ്ങളും ഉയരാൻ തുടങ്ങി.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ പ്രതിഷേധത്തിന് വിധേയരാകേണ്ടതില്ലെന്നാണ് യു.ഡി.എഫ് നേതാക്കളുടെ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വീണ്ടും പദ്ധതി ആതിവേഗം മുന്നോട്ട് കൊണ്ടുപോകുമെന്നാണ് അറിയുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍