വെള്ളം കിട്ടാതെ തളർന്ന് വീണ ജെയ്ഷ ബോധമില്ലാതെ കിടന്നത് മൂന്ന് മണിക്കൂർ; മരിച്ചെന്ന് പറഞ്ഞ് ബഹളം വച്ച പരിശീലകനെ അര ദിവസം പൊലീസ് റിമാൻഡ് ചെയ്തു; കുറ്റം എല്ലാം താരത്തിന്റെ തലയിൽ കെട്ടി വച്ച് കൈയൊഴിഞ്ഞ് മേലാളന്മാർ; ഇന്ത്യ ഒളിമ്പിക്സിൽ മെഡൽ വാങ്ങാത്തത് എന്താണെന്ന് ചോദിക്കുന്നവർക്ക് മറുപടിയുമായി മലയാളി താരത്തിന്റെ പുനർജന്മം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യയ്ക്ക് എന്തുകൊണ്ട് ഒളിമ്പിക്സിൽ മെഡൽ കിട്ടുന്നില്ല എന്ന് ചോദിക്കുന്നവർക്കുള്ള ഏറ്റവും നല്ല മറുപടിയാണ് ഒപി ജെയ്ഷ എന്ന മലയാളി അത്ലറ്റിന് സംഭവിച്ചത്. അത്ലറ്റുകളെക്കാൾ കൂടുതൽ തിക്കി നിറച്ച് കൊണ്ട് വരുന്ന ഒഫീഷൈൽ സംഘാംഗങ്ങൾ റിയോ ബീച്ചിൽ കറങ്ങി നടന്ന് സുന്ദരികളെ കണ്ടപ്പോൾ ഒരിറ്റ് വെള്ളം പോലും കിട്ടാതെ തളർന്ന് വീണു മരണത്തോട് മല്ലിടുകയായിരുന്നു ഈ അത്ലറ്റ്. 42 കിലോമിറ്റർ മാരത്തോൺ രണ്ട് മണിക്കൂറും 47 മിനിറ്റുമെടുത്താണ് ജയ്ഷ മൽസരം പൂർത്തിയാക്കിയത്. ബെയ്ജിങ്ങിൽ നടന്ന ലോകചാംപ്യൻഷിപ്പിൽ രണ്ടു മണിക്കൂറും 34 മിനിറ്റുമെടുത്ത് മാരത്തൺ ഓടിയ താരമാണ് ജയ്ഷ.
റിയോയിൽ വനിതകളുടെ മാരത്തണിൽ പങ്കെടുത്ത മലയാളി താരം ഒ.പി.ജയ്ഷയ്ക്ക് മൽസരത്തിനിടെ കുടിക്കാൻ വെള്ളം പോലും നൽകാൻ ടീം അധികൃതർ ആരും ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തൽ കായിക ലോകത്തെ തന്നെ ഞെട്ടിച്ചു. എന്നാൽ കുടിവെള്ളം വേണമെന്ന് താരം ആവശ്യപ്പെട്ടില്ലെന്ന വിചിത്രമായ ന്യായവുമായി അത്ലറ്റിക് ഫെഡറേഷനും എത്തി. ഓട്ടത്തിനിടെ വെള്ളം വേണമെന്ന് ജയ്ഷയോ കോച്ചോ ആവശ്യപ്പെട്ടില്ല. പിന്നെ എന്തിന് അതുകൊടുക്കണമെന്ന ചോദ്യമാണ് അത്ലറ്റിക് ഫെഡറേഷന്റേത്. ഇത് പുതിയ ചർച്ചകൾക്കും വഴിവച്ചു. 42 കിലോമീറ്റർ മാരത്തോണിൽ പങ്കെടുക്കുന്ന ഒരാൾക്ക് വെള്ളം വേണമെന്നത് ആർക്കും അറിവായുന്ന കാര്യമാണ്. അത് ഒരു അത്ലറ്റും വേണ്ടെന്ന് പറുകയുമില്ല. 42 കിലോമീറ്റർ ഓടിത്തീർക്കേണ്ട മാരത്തണിൽ പങ്കെടുത്ത പെൺകുട്ടിക്കാണ് ഈ ദുര്യോഗം. മൽസരം പൂർത്തിയാക്കിയ ഉടനെ ജയ്ഷ തളർന്നുവീണിരുന്നു. മൂന്ന് മണിക്കൂറിന് ശേഷമാണ് ജയ്ഷയ്ക്ക് ബോധം തെളിഞ്ഞത്.
മാരത്തണിൽ പങ്കെടുക്കുന്ന താരങ്ങൾക്കായി ഓരോ രാജ്യക്കാരും കുടുവെള്ളവും ഗ്ലൂക്കോസും എനർജി ജെല്ലുകളും തയ്യാറാക്കി വയ്ക്കാറുണ്ട്. ഓരോ രണ്ടര കിലോമീറ്റർ പിന്നിടുമ്പോഴും ഇത്തരം ഡെസ്കുകൾ ഉണ്ടാകും. എന്നാൽ, മാരത്തൺ ഓടുന്ന വഴിയരികിൽ സ്ഥാപിച്ചിരുന്ന ഇന്ത്യൻ െഡസ്കുകളിൽ ദേശീയ പതാകയല്ലാതെ ഒരുതുള്ളി വെള്ളം പോലുമില്ലായിരുന്നു. മറ്റു രാജ്യങ്ങളുടെ കൗണ്ടറുകളിൽനിന്ന് കുടിവെള്ളവും മറ്റും എടുത്താൽ അയോഗ്യയാക്കപ്പെടും. ഒടുവിൽ ഒരുപരിധിവരെയെങ്കിലും തുണയായത് രാജ്യാന്തര ഒളിംപിക് കമ്മിറ്റി തയാറാക്കിയ കൗണ്ടറുകളാണ്. അതുപക്ഷേ, എട്ടു കിലോമീറ്റർ പിന്നിടുമ്പോൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 500 മീറ്റർ പിന്നിടുമ്പോൾത്തന്നെ ക്ഷീണിക്കുമെന്നതിനാൽ ഈ സഹായവും പേരിനുമാത്രം. 30 കിലോമീറ്റർ പിന്നിട്ടതോടെ ഒട്ടും ഓടാനാവാത്ത അവസ്ഥയിലായിരുന്നു താനെന്നും ജയ്ഷ ദേശീയ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ഇതോടെയാണ് വിവാദം പുറത്ത് അറിഞ്ഞത്.
കോച്ച് പൊലീസ് കസ്റ്റഡിയിലുമായി
ജെയ്ഷ ട്രാക്കിൽ തളർന്ന് വീണത് കണ്ട കോച്ച് നിക്കോളാസ് ഭയന്നു വിറച്ചു. ജെയ്ഷ മരിച്ചെന്നായിരുന്നു അദ്ദേഹം കരുതിയത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇവിടെ ഡോക്ടറുമായി നിക്കോളാസ് ഇടഞ്ഞു. ജെയ്ഷയുടെ ആരോഗ്യ നിലയിലെ ആശങ്കയായിരുന്നു കാരണം. വാക്ക് തർക്കം സംഘർഷത്തിലേക്ക് എത്തി. ഒടുവിൽ ഡോക്ടറുടെ പരാതിയിൽ കോച്ചിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അര ദിവസം മുഴുവൻ കസ്റ്റഡിയിലും വിച്ചു. അതിന് ശേഷമാണ് വിട്ടയച്ചതെന്ന് ഒളിമ്പിക്സ് അസോസിയേഷനും പറയുന്നു.
ആവശ്യത്തിന് കുടിവെള്ളവും ഗ്ലൂക്കോസും ലഭിക്കാതെ 42 കിലോമീറ്റർ ദൂരം ഓടിത്തീർത്താണ് ജയ്ഷ ഒടുവിൽ ഫിനിഷിങ് ലൈനിൽ തളർന്നുവീണത്. ഈ സമയത്ത് ടീം ഡോക്ടർ പോലും സ്ഥലത്തില്ലായിരുന്നു. ഒടുവിൽ ജയ്ഷയ്ക്ക് തുണയ്ക്കെത്തിയത് പുരുഷവിഭാഗം മാരത്തണിൽ പങ്കെടുക്കാനെത്തിയ ടി.ഗോപിയും പരിശീലകൻ രാധാകൃഷ്ണൻ നായരും മാത്രമാണ്. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ മെഡിക്കൽ സംഘമാണ് ജയ്ഷയെ ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെവച്ച് ഏഴോളം ഗ്ലൂക്കോസ് ബോട്ടിലുകളാണ് ജയ്ഷയ്ക്ക് ഡ്രിപ്പായി നൽകിയത്. തുടർന്നായിരുന്നു കോച്ച് നിക്കോളാസ് ഡോക്ടറുമായി ഉടക്കിയതും പൊലീസ് കസ്റ്റഡിയിലായതും.
കൃത്യസമയത്ത് വൈദ്യപരിചരണം ലഭിച്ചതുകൊണ്ട് അപകടമൊന്നും സംഭവിച്ചില്ലെന്നും ഇപ്പോൾ ജെയ്ഷ പൂർണ ആരോഗ്യവതിയാണെന്നും ഡോക്ടർമാർ അറിയിച്ചു. അതിനിടെയാണ് നാടകീയമായി സംഭവങ്ങൾ അരങ്ങേറിയത്. ജെയ്ഷയെ കാണുന്നതിനായി പരിശോധനാമുറിയിലേക്ക് കയറാൻശ്രമിച്ച പരിശീലകൻ നിക്കോളായി സ്നെസ്റേവിനെ ലേഡി ഡോക്ടറുടെ പരാതിയെത്തുടർന്ന് റിയോ പൊലീസ് ആറു മണിക്കൂറുകളോളം കസ്റ്റഡിയിൽവച്ചു. ഡോക്ടർമാരുമായി കലഹിച്ചതോടെയാണ് നിക്കോളായി അപമര്യാദയായി പെരുമാറിയെന്ന് ഡോക്ടർ പൊലീസിൽ പരാതി നൽകിയത്. റിയോയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഇടപെട്ടാണ് പിന്നീട് കോച്ചിനെ മോചിപ്പിച്ചത്.
റിയോയിൽ ജെയ്ഷയുടെ ഒപ്പമുണ്ടായിരുന്ന സുധാ സിങിനെ അണുബാധ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജെയ്ഷുടെ ആരോപണങ്ങൾ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എ.എഫ്.ഐ.) സെക്രട്ടറി സി.കെ. വാസൻ നിഷേധിച്ചു. മാരത്തൺ താരങ്ങൾ കുടിവെള്ളവും മറ്റു സൗകര്യങ്ങളും ഒരുക്കേണ്ടത് സംഘാടക സമിതിയാണെന്നും വാസൻ പറഞ്ഞു. കായികതാരങ്ങളുടെ സുഖ സൗകര്യങ്ങൾ നോക്കേണ്ടത് എ.എഫ്.ഐ. ആണെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ പ്രതികരിച്ചു. എന്നാൽ, ഇതൊന്നുമല്ല രസകരമായ വസ്തുത. ടീം ഇന്ത്യയെ സഹായിക്കാനെന്ന പേരിൽ റിയോയിൽ എത്തപ്പെട്ട സംഘം ഈ സമയങ്ങളിൽ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ച് സെൽഫിയെടുത്ത് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്ത് ലൈക്കും ഷെറും കമന്റുകളും വാരിക്കൂട്ടി നടക്കുകയായിരുന്നു.
നേരത്തെ റിയോയിലേക്ക് കായികതാരങ്ങൾ ഇക്കണോമി ക്ലാസിലും അകമ്പടി സംഘത്തിലെ പലരും ബിസിനസ് ക്ലാസിലും യാത്ര ചെയ്തത് വിവാദമായിരുന്നു. ഇന്റർനാഷണൽ അത്ലറ്റിക് ഫെഡറേഷന്റെ നിയമമനുസരിച്ച് ഓരോ രാജ്യത്തിന്റെയും ഫെഡറേഷനാണ് കൗണ്ടറുകളിൽ മത്സരാർത്ഥികൾക്ക് ആവശ്യമായ സാധനങ്ങൾ ഒരുക്കി വെക്കേണ്ടത്. ഇതാണ് ലംഘിക്കപ്പെട്ടത്.
ഇത് രണ്ടാം ജന്മമെന്ന് ജെയ്ഷ, സിക്ക വൈറസ് ഇല്ലെന്നും സ്ഥിരീകരണം
'ഇത് എന്റെ രണ്ടാം ജന്മമാണ്. ഒളിംപിക്സ് മാരത്തണിൽ ഫിനിഷ് ചെയ്തയുടൻ തളർന്നുവീണ എനിക്കു ബോധമില്ലായിരുന്നു. മൂന്നു മണിക്കൂർ അബോധാവസ്ഥയിൽ കിടന്നു എന്നു പിന്നീട് അറിഞ്ഞു. ഇടയ്ക്കു പരിശീലകൻ വന്നു നോക്കുമ്പോൾ പൾസ് പോലും ഇല്ലായിരുന്നത്രെ. ഞാൻ മരിച്ചുവെന്നാണ് അദ്ദേഹം ഇന്ത്യൻ സംഘത്തെ വിളിച്ചു പറഞ്ഞത്.' റിയോയിൽ മാരത്തൺ മൽസരത്തിനിടെ കുടിക്കാൻ തുള്ളി വെള്ളംപോലും കിട്ടാതെ ഇന്ത്യൻ അധികൃതരുടെ അനാസ്ഥക്കിരയായ മലയാളിതാരം ഒ.പി.ജയ്ഷ പറഞ്ഞു. പനിയും ചുമയും മൂലം വിശ്രമത്തിലാണു ജയ്ഷ. സിക്ക വൈറസ് ബാധയുണ്ടോയെന്ന് ഇന്നലെ പരിശോധന നടത്തി. ഇല്ലെന്നു തെളിഞ്ഞു. ഇവിടെ സഹോദരിക്കൊപ്പം വിശ്രമത്തിലാണു ക്ഷീണിതയായ ജയ്ഷ.
മാരത്തണിൽ 89ാമതായിരുന്നു ജയ്ഷയുടെ ഫിനിഷ്. ഒപ്പം മൽസരിച്ച കവിത റൗത്ത് 120-ാം സ്ഥാനത്തും. 42 കിലോമീറ്ററാണു മാരത്തണിന്റെ ദൈർഘ്യം. മൽസരം നടക്കുമ്പോൾ റിയോയിൽ 35 ഡിഗ്രി ചൂടായിരുന്നുവെന്നു ജയ്ഷ പറഞ്ഞു. 'റോഡിലൂടെ മൽസരം പുരോഗമിക്കുന്തോറും ചൂട് കൂടിവന്നു. ഓരോ എട്ടു കിലോമീറ്റർ കൂടുമ്പോഴാണു സംഘാടകർ വെള്ളം ക്രമീകരിച്ചിരുന്നത്. പക്ഷേ, അത്രയും പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഓരോ രണ്ടര കിലോമീറ്ററിലും അതതു രാജ്യങ്ങൾക്കു വെള്ളവും പഴങ്ങളും വയ്ക്കാം. പക്ഷേ, ആ പോയിന്റുകളിൽ ഇന്ത്യയുടെ പേരെഴുതിയ ബോർഡല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. മറ്റു രാജ്യക്കാർക്കായി വച്ചിരിക്കുന്ന വെള്ളമോ പഴങ്ങളോ എടുക്കാൻ വൊളന്റിയർമാർ സമ്മതിക്കില്ല. കുഴഞ്ഞു തളർന്ന് ഒരുവിധത്തിലാണു ഫിനിഷിലേക്കെത്തിയത്. ശരീരത്തിലെ ജലാംശം മുഴുവൻ നഷ്ടപ്പെട്ടിരുന്നു.'
'ഫിനിഷ് ചെയ്തതും ഞാൻ തളർന്നുവീണു. പിന്നീടുള്ള കാര്യങ്ങൾ മറ്റുള്ളവർ പറഞ്ഞാണ് അറിയുന്നത്. വൊളന്റിയർമാർ എന്നെ ഒരു ക്ലിനിക്കിലേക്കു മാറ്റി. അവിടെ തണുത്ത വെള്ളത്തിലാണു ഡോക്ടർ എന്നെ കിടത്തിയത്. ഒരു കയ്യിലൂടെ ഗ്ലൂക്കോസും മറ്റേ കയ്യിലൂടെ സോഡിയവും കടത്തിവിട്ടു. ഡോക്ടർ ഇടയ്ക്കിടെ എന്റെ മുഖത്തു തട്ടുന്നുണ്ടായിരുന്നു. കണ്ണു തുറന്നുവെന്നല്ലാതെ എന്താണു സംഭവിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. അതിനിടയിലായിരിക്കണം എന്റെ പരിശീലകൻ നിക്കൊളായ് സ്നസരേവ് അവിടെയെത്തിയത്. അദ്ദേഹം എന്റെ കയ്യിൽ പിടിച്ചു നോക്കിയപ്പോൾ പൾസില്ലായിരുന്നു. ഉടൻ അദ്ദേഹം ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാധാകൃഷ്ണൻ നായരെ വിളിച്ചു പറഞ്ഞതു ജയ്ഷ മരിച്ചു, നിങ്ങൾ വേഗം ഇവിടേക്ക് എത്തണമെന്നാണ്. ഡോക്ടർമാരോടു വിവരങ്ങൾ തിരക്കുന്നതിനിടെ നിയന്ത്രണം വിട്ട കോച്ചിനെ അധികൃതർ പുറത്താക്കി. രാധാകൃഷ്ണൻ സാറും മറ്റുള്ളവരുമെത്തിയശേഷം എന്നെ ഗെയിംസ് വില്ലേജിലെ ക്ലിനിക്കിലേക്കു മാറ്റി. വൈകുന്നേരം മുതൽ രാത്രി പത്തുവരെ എനിക്ക് അവിടെ കഴിയേണ്ടിവന്നു.
' ഇതുപോലൊരു സംഭവം ജീവിതത്തിൽ ആദ്യമാണെന്നു താരം പറഞ്ഞു. മാരത്തൺ ഓടാൻ പറ്റില്ലെന്നറിയിച്ച് അത്ലറ്റിക് ഫെഡറേഷനും സായിക്കും താൻ കത്തെഴുതിയിരുന്നു. പക്ഷേ, കോച്ച് സമ്മതിച്ചില്ല. 1500ൽ മൽസരിച്ചു യോഗ്യത നേടാനുള്ള തന്റെ ശ്രമത്തെ നിക്കൊളായ് നിരുൽസാഹപ്പെടുത്തി. ഇനി ഒരിക്കലും മാരത്തണിൽ മൽസരിക്കുന്നില്ലെന്നും 1500ൽ ദേശീയ റെക്കോർഡ് തിരുത്തിയശേഷം വിരമിക്കുകയാണു ലക്ഷ്യമെന്നും താരം പറഞ്ഞു.
അത്ലറ്റിക് ഫെഡറേഷന്റെ പത്രക്കുറിപ്പിൽ വ്യാപക പ്രതിഷേധം
എന്നാൽ വിവാദങ്ങളോട് താരത്തെ കളിയാക്കും വിധമായിരുന്നു അത്ലറ്റിക് ഫെഡറേഷന്റെ പത്രക്കുറിപ്പ്. ജെയ്ഷയും മറ്റുള്ളവരും വെള്ളം വേണ്ടെന്ന് പറഞ്ഞെന്നായിരുന്നു അവരുടെ വിശദീകരണം. ഒരു അത്ലറ്റിനും 42 കിലോമീറ്റർ മാരത്തോണിൽ പങ്കെടുക്കുമ്പോൾ അങ്ങനെ പറയാനാകില്ലെന്നാണ് ഉയരുന്ന വിലയിരുത്തൽ. ഇക്കാര്യത്തിൽ അഭിപ്രായം പോലും ചോദിക്കാതെ സൗകര്യം ഒരുക്കുകയാണ് വേണ്ടിയിരുന്നതെന്നും കായികതാരങ്ങൾ തന്നെ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്