മാണിക്കെതിരെ ആക്രമണം ശക്തമാക്കാൻ ഉറച്ച് സിപിഐ; മാണിയുമായുള്ള ഏത് ഒത്തുതീർപ്പും പല്ലും നഖവും ഉപയോഗിച്ച് എതിർക്കും; പരസ്യമായി മാണിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തും; സിപിഐ(എം)-മാണി സഖ്യത്തെ മുളയിൽ നുള്ളാൻ ഉറച്ച് സിപിഐ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെ.എം. മാണിയുടെ കേരളാ കോൺഗ്രസിനെ ഇടത് മുന്നണിയിൽ എടുക്കാനുള്ള സിപിഐ(എം) നീക്കത്തെ അംഗീകരിക്കേണ്ടതില്ലെന്ന് സിപിഐ. കേരളാ കോൺഗ്രസിനെ ഇടതുമുന്നണിയോട് അടുപ്പിക്കാനുള്ള സിപിഐ(എം) നീക്കം ചെറുക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേതാക്കൾക്ക് നിർദ്ദേശം നൽകി. മാണിക്കെതിരെ കടുത്ത പ്രസ്താവനകളുമായി സിപിഐ നേതാക്കൾ കളം നിറയും. മാണിയുടെ ബാർ കോഴ അഴിമതി നിരന്തരം ചർച്ചയാക്കാനാണ് പദ്ധതി. ഇക്കാര്യത്തിൽ 23നു സിപിഐ നിർവാഹക സമിതി മാണിക്കെതിരെ ഔദ്യോഗിക നിലപാടുമെടുക്കും. അഭിപ്രായവ്യത്യാസം ഉഭയകക്ഷി ചർച്ചയിലോ മുന്നണി യോഗത്തിലോ അറിയിക്കും. മാണി യുഡിഎഫ് വിട്ടു ദിവസങ്ങൾക്കകം തന്നെ അദ്ദേഹത്തോട് അയിത്തമില്ലെന്ന സൂചന സിപിഐ(എം) നൽകിയതിൽ കള്ളക്കളി കാണുകയാണ് സിപിഐ.
ഇടതുപക്ഷ വ്യതിയാനമുള്ള പാർട്ടിയാണ് കേരളാ കോൺഗ്രസ്. ക്രൈസ്തവസഭാ വോട്ടുകളാണ് കേരളാ കോൺഗ്രസിന്റെ അടിസ്ഥാനം. അത്തരമൊരു പാർട്ടി അഴിമതിയുടെ പടുകുഴിയിലുമാണ്. അതുകൊണ്ട് തന്നെ ഇടതുപക്ഷത്ത് മാണി വേണ്ടെന്നാണ് നിലപാട്. ഇടതുമുന്നണിക്ക് വ്യക്തമായ പിന്തുണ നിയമസഭയിലുണ്ട്. അതിനാൽ മാണിയെ സ്വീകരിച്ച് ആനയിക്കുന്നത് എന്തിനെന്നതാണ് കാനം രാജേന്ദ്രനും കൂട്ടരും ഉയർത്തുന്ന ചോദ്യം. കോടിയേരി ബാലകൃഷ്ണന്റെ വാർത്താസമ്മേളനത്തിലെ പരാമർശങ്ങളും പാർട്ടിപത്രത്തിലെ ലേഖനവും മുഖപ്രസംഗവും അനവസരത്തിലുള്ളതാണെന്നാണു സിപിഐ വിലയിരുത്തൽ. ഇത് എൽഡിഎഫിന്റെ നയമല്ലെന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞത് അതുകൊണ്ടാണ്. എന്നാൽ സിപിഐയുടേത് അടഞ്ഞ രാഷ്ട്രീയ സമീപനമാണെന്നും അതു പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ എൽഡിഎഫിന് അനുകൂലമാക്കുന്നതിനു യോജിച്ചതല്ലെന്നുമാണു സിപിഐ(എം) കാഴ്ചപ്പാട്.
മാണിയും സിപിഎമ്മും അനൗദ്യോഗികമായ ആശയവിനിമയങ്ങൾ നടത്തുന്നുണ്ട് എന്നാണു സിപിഐ കരുതുന്നത്. മാണി താൽപര്യപ്പെടാതെ കോടിയേരി അനുകൂലമായി സംസാരിക്കില്ലെന്നും. സിപിഐ(എം) കേന്ദ്രങ്ങൾ ഇതു നിഷേധിക്കുമ്പോഴും മുന്നണിക്കു പുറത്തുനിർത്തിയുള്ള ധാരണയ്ക്കാണു നീക്കമെന്നാണു സിപിഐ കരുതുന്നത്. മാണി ബിജെപി പാളയത്തേക്കു പോയാൽ എൻഡിഎ ശക്തിപ്പെടും എന്ന സിപിഐ(എം) വാദത്തെ സിപിഐ എതിർക്കുന്നു. യുഡിഎഫിനെ ശിഥിലീകരിക്കുക എന്ന സിപിഎമ്മിന്റെ ലക്ഷ്യത്തോടു വിയോജിപ്പില്ല. എന്നാൽ അതിന്റെ ആരോയും ഇടതുപക്ഷത്ത് എത്തിക്കാൻ അനുവദിക്കില്ലെന്നാണ് സിപിഐയുടെ നിലപാട്. എന്ത് എതിർപ്പും അവഗണിച്ച് മാണിയേയും മുസ്ലിം ലീഗിനേയും ഒപ്പം കൂട്ടാനാണ് സിപിഐ(എം) തീരുമാനം. ഇതിന്റെ പേരിൽ സിപിഐ മുന്നണി വിട്ടുപോയാലും കുഴപ്പമില്ലെന്നാണ് പക്ഷം.
ഇത് തിരിച്ചറിഞ്ഞാണ് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാൻ സിപിഐ മറുതന്ത്രം ആവിഷ്കരിക്കുന്നത്. നിലവിൽ മാണിയെ പൂർണ്ണമായും അനുകൂലിക്കാൻ സിപിഎമ്മിന് കഴിയില്ല. അതുകൊണ്ട് തന്നെ അഴിമതിയിൽ ആരോപണങ്ങൾ നിറച്ച് മാണിയെ കടന്നാക്രമിക്കും. നിയമസഭയിൽ ഇടത് നിരയിൽ കേരളാ കോൺഗ്രസിനെ വിമർശിക്കുന്ന സമീപനമാകും സിപിഐ എടുക്കുക. അങ്ങനെ പരമാവധി മാണിയെ പ്രകോപിപ്പിക്കും. സിപിഎമ്മിന് പരസ്യമായി പിന്തുണയ്ക്കാനും കഴിയില്ലെന്നാണ് സിപിഐയുടെ വിലയിരുത്തൽ സിപിഐയുടെ പ്രധാന നേതാക്കൾ തന്നെ ഈ നീക്കത്തിന് മുമ്പിലുണ്ടാകും. അങ്ങനെ ഇടതുപക്ഷവുമായുള്ള മാണിയുടെ ബന്ധത്തെ പ്രതിസന്ധിയിലാക്കാനാണ് നീക്കം. മാണി എൻഡിഎയിലേക്ക് പോകട്ടേ എന്നാണ് സിപിഐയുടെ പക്ഷം. മുസ്ലിം ലീഗിനെ വർഗ്ഗീയ കക്ഷിയായി കളിയാക്കലും തുടരും. ഈ രണ്ട് കൂട്ടരും ഇടതുപക്ഷത്ത് എത്തുന്നത് മുന്നണിയിലെ രണ്ടാമനെന്ന പദവിക്ക് കോട്ടമുണ്ടാക്കുമെന്ന് സിപിഐ വിലയിരുത്തുന്നു.
കേരളത്തിൽ തുടർ ഭരണമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷ്യമിടുന്നത്. ബിജെപിയുടെ വളർച്ച അതിനുള്ള സാഹചര്യം ഒരുക്കും. കോൺഗ്രസിന് അനുകൂലമായ ഭൂരിപക്ഷ വോട്ടുകൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ ബിജെപിക്ക് അനുകൂലമായി. കേരളത്തിലുടനീളം വലിയ വോട്ട് വർദ്ധന ബിജെപിക്കുണ്ടായി. ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും സിപിഐ(എം) വോട്ടുകളിലും വിള്ളൽ വീണു. ഈ സാഹചര്യത്തിൽ ക്രൈസ്തവരുടെ പിന്തുണ അനിവാര്യതയാണ്. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിനെയാണ് ക്രൈസ്തവ വിഭാഗത്തിന് കൂടുതൽ താൽപ്പര്യം. ഫ്രാൻസിസ് ജോർജിനെ കൊണ്ടുവന്നുള്ള പരീക്ഷണം ഫലിക്കാത്തത് ഈ സാഹചര്യത്തിലാണ്. അതിനാൽ കോട്ടയത്തിന്റേയും ഇടുക്കിയുടേയും മനസ്സ് അനുകൂലമാക്കാൻ മാണിയാണ് നല്ലതെന്ന് സിപിഐ(എം) തിരിച്ചറിയുന്നു. ഇതിനൊപ്പം ബിജെപിയുമായി മാണി അടുക്കുമെന്നതിന്റെ സൂചനകളേയും ആശങ്കയോടെയാണ് സിപിഐ(എം) കാണുന്നത്.
ബിജെപിയും വെള്ളാപ്പള്ളി നടേശനും അടുത്തത് സിപിഎമ്മിന് തെക്കൻ കേരളത്തിൽ ചെറിയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളാ കോൺഗ്രസ് കൂടി ബിജെപി പക്ഷത്ത് എത്തിയാൽ അവർ നിർണ്ണായക ശക്തിയാകും. ബിജെപിയെ വളർത്താതെ അവരുമായി മത്സര സാഹചര്യമൊരുക്കി ജയിക്കുകയാണ് സിപിഐ(എം) ലക്ഷ്യം. അതിനായി ന്യൂനപക്ഷ വോട്ടുകളെ അനുകൂലമാക്കാനാണ് നീക്കം. ദേശീയ തലത്തിൽ കോൺഗ്രസ് തിരിച്ചടി നേരിടുകയാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും. മോദി ഭരണത്തിന് അവസാനമുണ്ടായാൽ പോലും അത് പ്രാദേശീക കക്ഷികളായ തൃണമൂലിന്റെയും ജനതാദള്ളുകളുടേയും ഇടത് ശക്തികളുടേയും ശ്രമ ഫലമാകും. അതുകൊണ്ട് തന്നെ ദേശീയ തലത്തിൽ തകർന്നടിയുന്ന കോൺഗ്രസിനെ കേരളം പിന്തുണയ്ക്കില്ലെന്ന കണക്ക് കൂട്ടലിലാണ് ഇടതു പക്ഷം. ഇതുറപ്പാക്കാൻ ന്യൂനപക്ഷത്തെ മുഴുൻ ഇടത് മുന്നണിയിലെത്തിക്കാനാണ് തീരുമാനം. പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരുമായി സിപിഐ(എം) അനൗദ്യോഗിക ചർച്ച തുടങ്ങി കഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ലീഗിനേയും കേരളാ കോൺഗ്രസിനേയും ഇടത് പക്ഷത്ത് എത്തിക്കാനാണ് നീക്കം. ഇതിൽ യുഡിഎഫിന് പുറത്തുള്ള കേരളാ കോൺഗ്രസിനെ ഇടത് പക്ഷത്തേക്ക് എടുക്കേണ്ടി വരുമെന്ന് സിപിഐ(എം) തിരിച്ചറിയുന്നുമുണ്ട്.
കേരളാ കോൺഗ്രസുമായുള്ള അനൗദ്യോഗിക ചർച്ചകളിൽ രണ്ട് ലോക്സഭാ സീറ്റിൽ മത്സരിക്കാൻ അവസരം നൽകാമെന്ന് സിപിഐ(എം) വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയവും ഇടുക്കിയുമാണ് കേരളാ കോൺഗ്രസ് ലക്ഷ്യമിടുന്നത്. എന്നാൽ ജോയ്സ് ജോർജിന്റെ സിറ്റിങ് സീറ്റാണ് ഇടുക്കി. ഈ സാഹചര്യത്തിൽ കോട്ടയവും പത്തനംതിട്ടയും ഉറപ്പായി നൽകാമെന്നാണ് സിപിഐ(എം) പക്ഷം. ലീഗ് വന്നാൽ മലപ്പുറവും പൊന്നാനിയും വിട്ടു നൽകും. നിലവിൽ സിപിഐയാണ് മലപ്പുറത്ത് മത്സരിക്കുന്നത്. ലീഗെത്തിയാൽ കോഴിക്കോടും വടകരയും വയനാടും ഇടത് ജയമുറപ്പാണെന്ന് സിപിഐ(എം) വിലയിരുത്തൽ. കാസർഗോഡും സീറ്റ് എളുപ്പത്തിൽ നിലനിർത്താനാകും. കണ്ണൂരും ലീഗ് നിർണ്ണായക ശക്തിയാണ്. ഇതിലൂടെ മലപ്പുറത്തെ ഇടത് കോട്ടയാക്കാമെന്നാണ് സിപിഐ(എം) പക്ഷം. അതിനാൽ ലീഗിന് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും സിപിഐ(എം) തയ്യാറാകും. ഇതിനെ സിപിഐ എതിർത്താൽ അവർ മുന്നണിക്ക് പുറത്ത് പോകട്ടെയെന്നാണ് വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍