അടുത്ത 29-ാം തിയതി നെടുമ്പാശേരി സ്വർണക്കടത്ത് പ്രതികൾ പുറത്തിറങ്ങിയാൽ ഞാൻ കൊല്ലപ്പെട്ടേക്കാം; എമിഗ്രേഷൻ ഉദ്യോഗസ്ഥനായ മകളുടെ ഭർത്താവ് അടക്കം നെടുമ്പാശേരി എയർപോർട്ട് വഴി രണ്ടായിരം കിലോ സ്വർണം കടത്തുന്ന വിവരം കസ്റ്റംസിന്റെ ശ്രദ്ധയിൽ പെടുത്തിയ റസാഖിന്റെ കഥ അറിയാം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നെടുമ്പാശേരി എയർപോർട്ട് വഴി രണ്ടായിരം കിലോ സ്വർണം കടത്തിയ കേസിൽ പ്രതികളെകുറിച്ച് കസ്റ്റംസ് കമ്മിണർക്കു നിർണ്ണായക വിവരം നൽകിയ റസാഖ് എന്ന 52കാരന്റെ കഥ കേട്ടപ്പോൾ മനസ്സിൽ ഓടിയെത്തിയത് 1974 ൽ ശിവാജി ഗണേശൻ അഭിനയിച്ച സൂപ്പർ ഹിറ്റ് തങ്കപ്പതക്കം എന്ന സിനിമയാണ്.
അണ്വായുധ രഹസ്യങ്ങൾ അയൽ രാജ്യത്തിന് കൈമാറാൻ ഒരുങ്ങുന്ന മകനെ അവസാനം വെടിവച്ചു കൊന്ന് രാജ്യത്തെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കഥ. പക്ഷെ റസാഖ് ഒരു പൊലീസുകാരനോ പട്ടാളക്കാരനോ അല്ല. രാജ്യത്തെ സ്നേഹിക്കുന്ന ഒരു ഇന്ത്യക്കാരൻ മാത്രം. മകളുടെ ഭർത്താവ് രാജ്യത്തിന് എതിരായ സ്വർണക്കടത്ത് ഇടപാട് നടത്തുന്നതു കണ്ടപ്പോൾ റസാഖ് അത് നിയമത്തിനു മുൻപിൽ എത്തിക്കാൻ ശ്രമിക്കുകയല്ലാതെ ആരേയും വെടിവച്ച് കൊന്നില്ല. നിയമത്തിൽ വിശ്വസിക്കുകയല്ലാതെ നിയമത്തെ കൈയിലെടുത്തില്ല.
ഹോമിയോ ഡോക്ടറായ മകളുടെ ഭർത്താവ് ഇത്തരം ഒരു പ്രവൃത്തി ചെയ്യുന്നത് അറിഞ്ഞപ്പോൾ തടുക്കാൻ ശ്രമിച്ചു. രക്ഷയില്ല എന്നറിഞ്ഞപ്പോൾ മകളുടെ ജീവിതത്തെക്കാൾ വലുത് രാജ്യമാണ് എന്ന് വിശ്വസിക്കുന്ന റസാഖ് മരുമകനെ നിയമത്തിന്റെ മുന്നിൽ എത്തിക്കാൻ നോക്കി. കോടി ക്കണക്കിന് രൂപയുടെ സ്വർണം എയർപോർട്ട് വഴി കടത്തിയ വലിയ സംഘത്തെ പിടികൂടിയ വാർത്ത കണ്ട് ജനം ഞെട്ടി. കേരളത്തിന്റേയും ഇന്ത്യയുടെതന്നെയും ചരിത്രത്തിലെ ഏറ്റവും വലിയ കള്ളക്കടത്തു സംഘത്തെ പിടിക്കാൻ ബന്ധങ്ങൾ മാറ്റിവച്ച് സഹായിച്ച റസാഖ് ഇപ്പോൾ പറയുന്നു. വരുന്ന അഗസ്റ്റ് 29ന് സ്വർണക്കടത്തു പ്രതികൾ പുറത്തിറങ്ങും. സ്വാധീനിക്കാൻ ഉള്ളവരെ അവർ സ്വാധീനിച്ചു. അവർക്കായി വാദിച്ച പ്രതിഭാഗം വക്കിൽ പറഞ്ഞത് അവർ പുറത്തിറങ്ങിയാൽ താൻ കൊല്ലപെടും എന്നാണ്.
അത് റസാഖ് നൂറു ശതമാനവും വിശ്വസിക്കുന്നു. എങ്ങനെ പ്രതികളെ അന്ന് പിടിച്ചു. എന്തുകൊണ്ട് താൻ മരണപ്പെട്ടേക്കാം എന്ന് റസാഖ് പറയുന്നു. ഒരു സിനിമാക്കഥപോലെയുള്ള സ്വന്തം കഥയുമായി റസാഖ് മറുനാടൻ മലയാളിക്ക് മുൻപിൽ മനസ്സുതുറന്നു.
31 വർഷം ഗൾഫിൽ ആയിരുന്ന റസാഖ് അവിടെ ജോലി ചെയ്യാത്ത ഒരു അറബ് രാജ്യം പോലുമില്ലായിരുന്നു. കഷ്ടപ്പെട്ട് ജോലിചെയ്ത് മൂന്നു മക്കളെ പഠിപ്പിച്ചു. കണക്കില്ലാതെ അധ്വാനിച്ചു. അർഹിക്കാത്ത ഒരുരൂപ പോലും തനിക്കുവേണ്ട എന്ന് വാശിപിടിച്ച പിതാവിന്റെ മക്കൾ പഠിച്ചു. ഹോമിയോ പതിയിൽ ഡോക്ടർ ഭാഗം പാസായ മകളുടെ വിവാഹസമയം അയപ്പോഴും വലിയ ഡോക്ടർമാരെയോ എൻജിനീയർമാരെയോ റസാഖ് തേടിപ്പോയില്ല. സാമ്പത്തികമായി വലിയ കുടുംബം അല്ലെങ്കിലും മകളെ നന്നായി നോക്കും. അവളെ സംരക്ഷിക്കും. അധ്വാനിച്ചു ജീവിക്കുന്നവനാണ് എന്ന് കരുതി നെടുമ്പാശേരി എയർപോർട്ടിൽ സുരക്ഷാ വിഭാഗത്തിൽ ജോലിയുണ്ടായിരുന്ന മുവാറ്റുപുഴ കിഴക്കേകര സ്വദേശിയായ ജാവിറിനു മകളെ വിവാഹം ചെയ്തു കൊടുത്തു.
എയർപോർട്ട് ജോലിക്കാരനായ ഭർത്താവ് മുറിയിൽ ഇരുന്നു കാർബൺ പേപ്പറിൽ നിന്നും സ്വർണ ബിസ്കറ്റുകൾ പൊളിച്ചെടുക്കുന്നതു കണ്ട് റാസാഖിന്റെ മകൾ ഞെട്ടി. സംഭവം റസാഖ് അറിഞ്ഞു. കള്ളക്കടത്തു പോലുള്ള കാര്യങ്ങൾ ചെയ്യാൻ പാടില്ലെന്ന് വിലക്കി. ഇതിൽ നിന്ന് മാറാൻ ആവശ്യപെട്ടു. പണമാണ് ആവശ്യമെങ്കിൽ തരാമെന്നും അതുമല്ല പണം ഉണ്ടാക്കാൻ ആഗ്രഹമുണ്ടെങ്കിൽ പെരുമ്പാവൂരോ, മൂവാറ്റുപുഴയിലോ തുണിക്കട തുടങ്ങാൻ പണം തരാമെന്നും പറഞ്ഞു. പക്ഷേ ജാവിർ ഇത് ചെവിക്കൊണ്ടില്ല. വീണ്ടും മകൾ സ്വർണ ബിസ്കറ്റുകൾ ജാവിറിന്റെ പക്കൽ കണ്ടു. മകൾ റസാഖിനെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു. ഇതറിഞ്ഞ മരുമകൻ മകളെ കത്തികൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ചു. പരിക്കേറ്റ മകളെ അയൽപക്കത്തുള്ളവർ ആശുപത്രിയിൽ എത്തിച്ചു. മകളെ റസാഖ് വീട്ടിൽ കൊണ്ടുവന്നു. ഭർത്താവ് അവളെ മൊഴിചൊല്ലി.
മരുമകൻ നന്നാവില്ല എന്നുറപ്പിച്ച് സംഭവങ്ങൾ പൊലീസിനെ അറിയിക്കാൻ ശ്രമിച്ച് മൂവാറ്റുപുഴയിൽ പൊലീസ് സ്റ്റേഷനിൽ എത്തി എങ്കിലും സാധിച്ചില്ല. കിലോക്കണക്കിന് സ്വർണം നെടുമ്പാശേരി എയർപോർട്ട് വഴി കടത്തുന്നതായി നെടുമ്പാശേരി പൊലീസിൽ വിവരം അറിയിച്ചപ്പോൾ റസാഖ് പറയുന്നത് വിഡ്ഢിത്തം ആണെന്ന് പൊലീസ് പറഞ്ഞു. അഞ്ഞൂറുകിലോ സ്വർണം കടത്തിയെന്നു പറഞ്ഞപ്പോഴാണ് പൊലീസിന് അവിശ്വാസം വന്നത്. പരിശോധന നടക്കട്ടെയെന്നു കരുതി പിന്നീട് തൂക്കം കുറച്ചുപറഞ്ഞുനോക്കി.
അഞ്ചുകിലോ കടത്തിയെന്നുവരെ പറഞ്ഞ് പലതവണ പരാതി നൽകി. എന്നിട്ടും പൊലീസ് അനങ്ങിയില്ല. പക്ഷെ കൊടുത്ത പരാതി വാട്സ് ആപ്പ് വഴി പൊലീസ് മകളുടെ ഭാര്യ വീട്ടുകാർക്ക് കൊടുത്തു. അറിഞ്ഞവർ വീട്ടിൽ വന്നു കുടുംബം അടക്കം ഉള്ളവരെ അന്ന് കൊല്ലാൻ ശ്രമിച്ചു. അവസാനം പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ട് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി. അവസാനം 2000 കിലോ സ്വർണം കൊച്ചി നെടുമ്പാശേരി എയർപോർട്ട് വഴി കടത്തിയ കഥ നാട് അറിഞ്ഞു.
ഇപ്പോൾ ഇതെല്ലം റസാഖ് മറുനാടൻ മലയാളിയോട് പറയാൻ കാരണം വേറൊന്നുമല്ല. സ്വർണ കടത്തു കേസിലെ പ്രതിഭാഗം വാദിക്കുന്നത് മുവാറ്റുപുഴക്കാരനായ എംഎസ് അജിത് എന്ന അഭിഭാഷകൻ കഴിഞ്ഞ രണ്ടാം തിയതി കേസുമായി ബന്ധപെട്ടു എത്തിയപ്പോൾ റസാഖിനോട് പറഞ്ഞ കാര്യമാണ്. അഭിഭാഷകൻ പറഞ്ഞത് ഇങ്ങനെയാണ് എന്നാണ് റസാഖ് പറയുന്നു. ആറാം തിയതി അവർ ഇറങ്ങും. അടുത്ത ഏഴാം തിയതി വരെ മാത്രമേ നിങ്ങൾക്ക് ആയുസ് ഉള്ളു. മരണം ഉറപ്പിച്ചു നിന്ന റസാഖിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അന്ന് മറ്റൊരു വാർത്ത പുറത്തുവന്നു. തനിക്കു സ്വർണക്കടത്തിലെ പ്രതികൾ കോഴ വാഗ്ദാനം ചെയ്തു എന്ന് വ്യക്തമാക്കി ജഡ്ജി കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറി. ഇതിലൂടെ തനിക്കു പുനർജ്ജന്മം കിട്ടുകയായിരുന്നുവെന്ന് റസാഖ് പറയുന്നു. എന്നാൽ ഓഗസ്റ്റ് 29ന് കേസിൽ തീർപ്പുകൽപിക്കപ്പെട്ട് പ്രതികൾ പുറത്തിറങ്ങിയാൽ തന്നെ അവർ കൊന്നുകളയുമെന്ന് ഉറപ്പാണെന്ന് റസാഖ് പറയുന്നു.
മരുമകൻ അല്ല തന്റെ സ്വന്തം മകൻ ആണെങ്കിൽ പോലും പതിനായിരം കോടി രൂപ തരാമെന്നു പറഞ്ഞാലും ഇതുപോലെ ഒരു കുറ്റകൃത്യം ചെയ്തയാൾക്കെതിരെ നടപടിയുമായി പോകാതിരിക്കാൻ എനിക്കാവുമായിരുന്നില്ല. രാജ്യദ്രോഹമാണ് അവർ ചെയ്തത്. എനിക്ക് രാജ്യം വലുതാണ്. നിയമം വിട്ട് ഒരുരൂപ പോലും ഇതുവരെ സ്വന്തമാക്കാത്ത ആളാണ് ഞാൻ. ഒരുകാലത്ത് ഗുജറാത്ത് എവിടെയാണെന്നോ, പോർബന്തർ എവിടെയാണെന്നോ അറിയാത്ത കാലത്ത്, പോർബന്തറിൽ ജനിച്ച ഗാന്ധിജിയുടെ ആദർശങ്ങൾ അറിഞ്ഞ്, കേരളത്തിൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ തല്ലുകൊണ്ട കോയന്റെ മകൻ ആണ് ഞാൻ. - ഇത്രയും പറയുമ്പോഴേക്കും നിറഞ്ഞുപോയ റസാഖിന്റെ കണ്ണുകളിൽ ഒരു ധീര ദേശാഭിമാനിയടെ തിളക്കം. ഒപ്പം എത്തിയ മകളുടെ രണ്ടു വയസായ മകന് മുത്തം കൊടുത്ത്, ചെറിയ സ്കൂട്ടറിന്റെ മുന്നിൽ ഇരുത്തി യാത്ര പറഞ്ഞ് പെരുമ്പാവൂർ ടൗണിൽ നിന്നും വീട്ടിലേക്കു മടങ്ങുവാൻ തുടങ്ങുമ്പോഴും റസാഖ് ആവർത്തിക്കുന്നു. എനിക്ക് മരണത്തിൽ പേടിയില്ല.....
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്