16 കൊല്ലം ഒരു ജനതയുടെ പ്രതീകമായി ജീവിച്ച ഇറോം ശർമിളയെ ഇപ്പോൾ നാട്ടുകാർക്കു വേണ്ട; സത്യഗ്രഹം നിർത്തിയ ജനനായികയ്ക്കു സ്വന്തം നാട്ടിൽ പോലും പ്രവേശനം നിഷേധിച്ചു; വിവാഹം കഴിക്കുന്നതിനും മണിപ്പുരിൽ എതിർപ്പു ശക്തം; ഭീകരരുടെ ഭീഷണിക്കു മുന്നിൽ ഒരു തലമുറയെ സ്വാധീനിച്ച ജീവിതം പാഴാകുമോ?
മറുനാടൻ മലയാളി ബ്യൂറോ
ഗുവാഹത്തി: ഒരു തലമുറയെത്തന്നെ സ്വാധീനിച്ച വ്യക്തിയാണ് ഇറോം ശർമിള. സത്യഗ്രഹ സമരമുറയിലൂടെ രാജ്യത്തിന്റെയാകെ ശ്രദ്ധ നേടിയ വ്യക്തി. പട്ടാളത്തിനു നൽകിയ പ്രത്യേക അധികാരം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഈ മണിപ്പുരുകാരി 16 കൊല്ലമാണ് നിരാഹാരം അനുഷ്ഠിച്ചത്. എന്നാൽ, സമരമാർഗം മാറ്റാൻ തീരുമാനിച്ച ഈ സ്ത്രീക്ക് സ്വന്തം നാട്ടിൽ പോലും കടുത്ത അവഗണനയാണിപ്പോൾ. നാട്ടിലേക്കു പോകാൻ പോലും അനുമതിയില്ല ഈ സ്ത്രീരത്നത്തിന്. ഭീകരരുടെ ഭീഷണി അത്രമേൽ മണിപ്പുർ ജനതയെ കീഴ്പ്പെടുത്തിക്കഴിഞ്ഞു. മനോരമയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിനിധിയായ ജാവേദ് പർവേശാണ് ഇറോം ശർമിള നേരിടുന്ന പ്രതിസന്ധി വൈകാരികമായിത്തന്നെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആശുപത്രിക്കിടക്ക ജയിലാക്കി പ്രഖ്യാപിച്ചാണ് ഇറോമിനെ ഭരണകൂടം തടവിലാക്കിയത്. മൂക്കിൽ ഘടിപ്പിച്ച ഒരു ട്യൂബുവഴി മാത്രമായിരുന്നു ഇവരുടെ ഉള്ളിലേക്ക് എന്തെങ്കിലും ചെന്നിരുന്നത്. ഒടുവിൽ നിരാഹാരസമരം നിർത്തി സാധാരണ ജീവിതത്തിലേക്കു പോകാൻ ഒരുങ്ങുമ്പോൾ ആരോഗ്യകാര്യത്തിൽ എന്നതുപോലെ സ്വന്തം നാട്ടുകാരുടെ മാനസിക നിലവാരത്തിലും പ്രതിസന്ധി നേരിടുകയാണ് മണിപ്പുരിന്റെ ഉരുക്കുവനിത എന്നറിയപ്പെട്ടിരുന്ന ഇറോം ശർമിള.
ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്യുമ്പോൾ ഇംഫാലിലെ ഒരു ഡോക്ടറുടെ വീട്ടിലേക്കു താമസം മാറാനായിരുന്നു ഇറോമിന്റെ തീരുമാനം. എന്നാൽ, ഇതു നാട്ടുകാർ തടഞ്ഞു. ഇവിടെ എത്തിയാൽ ഇറോമിനു മാത്രമല്ല, സമീപത്തുള്ളവർക്കും സുരക്ഷയുടെ കാര്യത്തിൽ ഒരുറപ്പുമുണ്ടാകില്ലെന്നു പറഞ്ഞാണു നാട്ടുകാർ തടഞ്ഞത്.
തന്റെ ജനതയ്ക്ക് തന്നെ വേണ്ടെങ്കിൽ മണിപ്പൂരിൽ നിന്ന് പോകുമെന്നു പോലും കഴിഞ്ഞ ദിവസം ഇറോം ശർമിള വ്യക്തമാക്കിയിരുന്നു. പതിനാറ് വർഷത്തെ സമരം അവസാനിപ്പിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ ജനങ്ങളിൽ നിന്നുണ്ടായ വിപരീത പ്രതികരണത്തോട് പ്രതികരിക്കവെയായിരുന്നു മണിപ്പുർ തന്നെ ഉപേക്ഷിച്ചു പോകുമെന്ന് അവർ വ്യക്തമാക്കിയത്. അതിനിടെ, ചലച്ചിത്ര നടി രേണുക ഷഹാൻ മുംബൈയിലെ തന്റെ വസതിയിൽ താമസിക്കാൻ ഇറോമിനെ ക്ഷണിച്ചിട്ടുണ്ട്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇറോമിനെ അവർ ക്ഷണിച്ചത്.
സമരം നിർത്തിയതിനെക്കുറിച്ച് ആളുകളുടെ അതൃപ്തിയെക്കുറിച്ചുള്ള ചോദ്യത്തിന് ആരും പറഞ്ഞിട്ടല്ല താൻ സമരം തുടങ്ങിയതെന്നാണ് ഇറോം ശർമിള പറയുന്നത്. അതുകൊണ്ടു തന്നെ സമരം അവസാനിപ്പിക്കാനും സ്വന്തം നിലയ്ക്ക് തീരുമാനം എടുത്താൽ മതിയെന്ന് തോന്നിയെന്നാണ് അവർ പറഞ്ഞത്. ജീവന് ഭീഷണിയുണ്ടോ എന്ന ചോദ്യത്തിന് മണിപ്പൂരിന് വേണ്ടി രക്തസാക്ഷിയാകാനും താൻ തയ്യാറാണെന്ന് ഇറോം ശർമിള നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇംഫാലിലെ റെഡ് ക്രോസ് സൊസൈറ്റിയും ഇറോമിനെ താമസിക്കാൻ ക്ഷണിച്ചിട്ടുണ്ട്. ആരോഗ്യകാരണത്താൽ ഏതാനും ദിവസങ്ങൾ ഇറോം ആശുപത്രിയിൽ തന്നെ കഴിയണമെന്നാണ് ഇംഫാലിലെ ജവാഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാർ അഭ്യർത്ഥിക്കുന്നത്. തേൻ ചാലിച്ച വെള്ളവും ഹോർലിക്സുമാണ് ഇറോം ഇപ്പോൾ കഴിക്കുന്നത്. രണ്ടു ഭീകരസംഘടനകൾ ഇപ്പോൾ തന്നെ ഇറോമിനെതിരെ വധഭീഷണി മുഴക്കിയിട്ടുണ്ട്.
അവർ തല്ലിക്കൊല്ലുന്നതായിരുന്നു ഇതിലും ഭേദമെന്നാണ് നാട്ടുകാർ തടഞ്ഞതിലുള്ള വിഷമത്തിൽ ഇറോം പ്രതികരിച്ചത്. അവർക്കു വേണ്ടതു രക്തസാക്ഷിയെ മാത്രമാണ്. നിരാഹാരം കിടന്നു മരിക്കുന്നതിലും തല്ലുകൊണ്ടു മരിക്കുന്നതിലും വലിയ വ്യത്യാസമില്ലയെന്നും ഇറോം ശർമിള പറഞ്ഞു.
ഇറോം ശർമിളയുടെ ആരോഗ്യകാര്യത്തിൽ അതീവശ്രദ്ധയാണു ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. 16 വർഷമായി ഒന്നും കഴിക്കാതിരുന്നശേഷം സാധാരണ ജീവിതത്തിലേക്കു മടങ്ങുന്ന ഇറോമിനു മുൻകാല മാതൃകകളൊന്നും ഇല്ല എന്നതു ഡോക്ടർമാരെ കുഴയ്ക്കുന്നുണ്ട്. വിശപ്പും രുചിയും നഷ്ടപ്പെട്ട ഇറോം ഭക്ഷണം കഴിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുന്നതിനായി കൗൺസലിങ് ആരംഭിച്ചതായും ഡോക്ടർമാർ പറഞ്ഞു. 16 വർഷം ആഹാരം കഴിക്കാത്തയാൾ ആഹാരം കഴിച്ചാൽ ശരീരം എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നാണു ഡോക്ടർമാർ പറയുന്നത്. മെഡിക്കൽ ചരിത്രത്തിൽ ഇതിനു സമാനമായ ഉദാഹരണങ്ങളില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. സമരകാലത്ത് ബലമായി മൂക്കിലൂടെ ട്യൂബ് ഇട്ടാണ് ഇറോമിനു ഭക്ഷണം നൽകിയിരുന്നത്.
രാഷ്ട്രീയ പ്രവേശനത്തിനുള്ള പ്രഖ്യാപനവും വിവാഹം കഴിക്കാനുള്ള താൽപര്യവുമൊക്കെ എതിർത്തിരിക്കുകയാണ് മണിപ്പുരിലെ ഭീകരസംഘടനകൾ. ഗോവ സ്വദേശിയായ ബ്രിട്ടിഷ് പൗരൻ ഡെസ്മണ്ട് കുട്ടിഞ്ഞോയുമായി പ്രണയത്തിലാണ് ഇറോം. മണിപ്പുരിനോടാണു തന്റെ ആദ്യ പ്രണയമെന്നു പ്രഖ്യാപിച്ച ഇറോമിനു പക്ഷേ, സമരം അവസാനിപ്പിച്ച ശേഷം സ്വന്തം നാടു നൽകുന്നതു കയ്പേറിയ അനുഭവമാണ് എന്നാണ് ആദ്യ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍