ഗ്വണ്ടാനമോ എന്നെ കൊല്ലുന്നു
ഇവിടെ ഒരാളുടെ തൂക്കം വെറും 77 റാത്തലാണ്. മറ്റൊരാളുടേത് 98. അവസാനമായി എനിക്കറിയാവുന്ന കാര്യം, എന്റെ തൂക്കം 132 റാത്തലാണ് എന്നതാണ്. അത് ഒരു മാസം മുമ്പായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 10 മുതൽ ഞാൻ പട്ടിണിസമരത്തിലാണ്. 30 റാത്തൽ ഇതിനകം കുറഞ്ഞു. എന്റെ അന്തസ്സ് പുനസ്ഥാപിക്കുന്നതുവരെ ഞാൻ ആഹാരം കഴിക്കില്ല. കഴിഞ്ഞ 11 കൊല്ലവും മൂന്നുമാസവുമായി എന്നെ ഗ്വണ്ടാനമോയിൽ കാരാഗൃഹത്തിലടച്ചിരിക്കയാണ്. ഒരു കുറ്റവും എനിക്കെതിരേ ചുമത്തിയിട്ടില്ല; ഒരു വിചാരണയും എനിക്കു ലഭിച്ചിട്ടുമില്ല.
വർഷങ്ങൾക്കു മുമ്പേ എനിക്കു വീട്ടിലെത്താമായിരുന്നു. ഞാൻ ഒരു ഭീഷണിയാണെന്ന് ആരും കരുതുന്നില്ല. പക്ഷേ, എന്നിട്ടും ഞാനിതാ ഇവിടെത്തന്നെയിപ്പോഴും. വർഷങ്ങൾക്കു മുമ്പ് അമേരിക്കൻ സൈനികമേധാവികൾ പറഞ്ഞു, ഞാൻ ബിൻലാദിന്റെ അംഗരക്ഷകനാണെന്ന്. ഞാൻ മുമ്പു കാണാറുണ്ടായിരുന്ന അമേരിക്കൻ സിനിമകളിലേതുപോലെ വെറും അസംബന്ധമാണത്. പക്ഷേ, അവർതന്നെയും അതു വിശ്വസിക്കുന്നതായി തോന്നുന്നില്ല. എന്നാൽ, ഞാനിവിടെ എത്രകാലം കഴിയണമെന്നതും അവർ തീരുമാനിച്ചതായി തോന്നുന്നില്ല.
2000ത്തിൽ ഞാൻ യമനിലായിരിക്കെ, ഫാക്ടറി ജോലിവകയിൽ എനിക്കു മാസം ലഭിക്കുന്ന 50 ഡോളറിലേറെ അഫ്ഗാനിസ്താനിൽ നേടാമെന്നും അങ്ങനെ എന്റെ കുടുംബത്തെ സഹായിക്കാമെന്നും ഒരു ബാല്യകാലസുഹൃത്ത് എന്നോടു പറഞ്ഞു. അഫ്ഗാനിസ്താനെ സംബന്ധിച്ച് എനിക്ക് ഒന്നും അറിയുമായിരുന്നില്ല. പക്ഷേ, ഞാനൊരു ശ്രമം നടത്തിനോക്കിയതാണത്.
അവനെ വിശ്വസിച്ചതു തെറ്റായി. അവിടെ ജോലിയൊന്നുമില്ലായിരുന്നു. എനിക്കു തിരിച്ചുപോവണമെന്നുണ്ടായിരുന്നു. പക്ഷേ, നാട്ടിലേക്കു പറക്കാൻ പണമില്ല. 2001ലെ അമേരിക്കൻ ആക്രമണത്തെ തുടർന്ന് മറ്റ് ഏവരെയുംപോലെ ഞാനും പാക്കിസ്ഥാനിലേക്കു രക്ഷപ്പെട്ടു. യമനിലെ നയതന്ത്രകാര്യാലയത്തിലെ ചിലരെ കാണാൻ ശ്രമിച്ചപ്പോൾ പാക്കിസ്ഥാനികൾ എന്നെ അറസ്റ്റ് ചെയ്തു. തുടർന്ന് അവരെന്നെ കാന്തഹാറിലേക്ക് അയക്കുകയും ഗ്വണ്ടാനമോയിലേക്കുള്ള ആദ്യവിമാനത്തിൽ തന്നെ നാടുകടത്തുകയും ചെയ്തു.
കഴിഞ്ഞമാസം മാർച്ച് 15നാണ് ജയിൽ ആശുപത്രിയിൽ ഞാൻ രോഗിയായി എത്തിയത്. നിർബന്ധിച്ച് ആഹാരം കഴിക്കുന്നതിന് ഞാൻ വിസമ്മതിച്ചു. അക്രമത്തിനു കോപ്പുകൂട്ടുന്ന തരത്തിൽ എട്ടു പൊലീസുകാരടങ്ങുന്ന ഒരു സംഘം ഇ.ആർ.എഫുകാർ- കൊടും പ്രത്യാക്രമണ സേന- എന്റെ മുറിയിലേക്ക് ഇരച്ചുകയറി. അവരെന്റെ കൈയും കാലും കട്ടിലിനോടു ചേർത്തുകെട്ടി, നിർബന്ധിച്ചു മൂക്കിലൂടെ കുഴലിട്ട് ആഹാരം കഴിപ്പിച്ചു. ഈ അവസ്ഥയിൽ 26 മണിക്കൂർ ഞാൻ കഴിഞ്ഞു. ഈ സമയം അവരെന്നെ ടോയ്ലറ്റിൽ പോവാൻ അനുവദിച്ചില്ല. അവർ കഥീറ്റർ അകത്തേക്കു കടത്തി. അതു വേദനാജനകവും അപമാനകരവും അനാവശ്യവുമായിരുന്നു. നമസ്കരിക്കാൻ പോലും അവരെന്നെ അനുവദിച്ചില്ല.
എന്റെ മൂക്കിലൂടെ അവർ ആഹാരക്കുഴൽ കടത്തിയത് ഞാൻ ഒരിക്കലും മറക്കില്ല. ഇങ്ങനെ നിർബന്ധിച്ച് ആഹരിപ്പിക്കുന്നത് എത്രമാത്രം വേദനാജനകമാണെന്നത് എനിക്കു വിവരിക്കുക പോലും സാധ്യമല്ല. തള്ളിക്കയറ്റുന്നതുപോലെ ആയിരുന്നു അത്. എനിക്കു ഛർദിക്കാൻ തോന്നി. പക്ഷേ, കഴിഞ്ഞില്ല. തൊണ്ടയിലും നെഞ്ചിലും വയറിലുമെല്ലാം വേദന. ഇതിനു മുമ്പ് അത്തരമൊരു വേദന ഞാൻ അനുഭവിച്ചിട്ടില്ല. ഇനിമേൽ ആർക്കുമീ ക്രൂരമായ ശിക്ഷ നൽകരുതേ എന്നു ഞാൻ കരുതിപ്പോയി.
ദിവസവും രണ്ടുപ്രാവശ്യം അവർ വരും. എന്റെ കൈത്തണ്ടകളും കാലുകളും തലയും കെട്ടിവരിഞ്ഞുവച്ചിരിക്കയാണ്. അവരെപ്പോഴാണു വരുകയെന്നറിയില്ല. ചിലപ്പോൾ രാത്രിയാവും വരുക; രാത്രി ഏറെ വൈകി പതിനൊന്നു മണിക്ക് ഞാനുറങ്ങുമ്പോൾ.
ഇപ്പോൾ ഞങ്ങളിൽ വളരെ പേർ നിരാഹാരസമരം നടത്തുന്നുണ്ട്. എന്നാൽ, നിർബന്ധിച്ച് ആഹാരം കഴിപ്പിക്കാൻ മതിയായ വൈദ്യശാസ്ത്രവിദഗ്ധർ ഇവിടെയില്ല. ഒരു ചടങ്ങുപോലെ അവർ എല്ലാ സമയവും ആളുകളെ നിർബന്ധിച്ച് ആഹാരം കഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഒരിക്കൽ നിർബന്ധിച്ച് ആഹാരം കഴിപ്പിക്കുന്നതിനിടയ്ക്ക് നഴ്സ് ആഹാരക്കുഴൽ 18 ഇഞ്ച് അധികമായി എന്റെ വയറിലേക്കു കുത്തിയിറക്കി. എന്നെ ആഹരിപ്പിക്കുന്നതു നിർത്തണേ എന്ന് അപേക്ഷിക്കുവോളം വേദനാജനകമായിരുന്നു അത്. എന്നെ ആഹരിപ്പിക്കുന്നതു നിർത്താൻ ആ നഴ്സ് വിസമ്മതിച്ചു. അതിനിടയിൽ കുറച്ച് ആഹാരം എന്റെ വസ്ത്രത്തിൽ പതിച്ചു. വസ്ത്രം മാറ്റണമെന്നു ഞാനവരോട് ആവശ്യപ്പെട്ടു. എന്റെ അന്തസ്സിന്റെ അവസാനത്തെ കീറക്കഷണം സംരക്ഷിക്കാൻ പോലും അവർ സമ്മതിച്ചില്ല.
പ്രസിഡന്റ് ഒബാമ ഒരു തടവുകാരനെപ്പോലും യമനിലേക്കു തിരിച്ചയക്കാൻ വിസമ്മതിക്കുന്നുവെന്ന ഒരേയൊരു കാരണംകൊണ്ടു മാത്രമാണ് ഞാനിവിടെ. ഇതിലൊരു അർഥവുമില്ല. ഞാനൊരു മനുഷ്യനാണ്; ഒരു പാസ്പോർട്ടല്ല. ഒരു മനുഷ്യനോടെന്നപോലെ എന്നോടു പെരുമാറണമെന്നു ഞാനാഗ്രഹിക്കുന്നു.
ഞാൻ ഇവിടെ മരിക്കാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷേ, പ്രസിഡന്റ് ഒബാമയും യമൻ പ്രസിഡന്റും വല്ലതും ചെയ്യുന്നതുവരെ (അതു സംഭവിക്കില്ലല്ലോ). അതിനാലാണ് എല്ലാ ദിവസവും ഞാൻ ഈ സാഹസത്തിനു മുതിരുന്നത്.
എവിടെയാണെന്റെ ഭരണകൂടം? നാട്ടിലേക്കു പോവാനായി അവരുദ്ദേശിക്കുന്ന ഏതു സുരക്ഷാനടപടിക്കും വിധേയനാവാൻ, അവ പാടെ അനാവശ്യമാണെങ്കിൽപ്പോലും ഞാൻ തയ്യാറാണ്. സ്വതന്ത്രനാവാൻ ആവശ്യമായ ഏതു കരാറും പാലിക്കാൻ ഞാൻ തയ്യാറാണ്. എനിക്കിപ്പോൾ 35 വയസ്സായി. എനിക്കെന്റെ കുടുംബത്തെ കാണണം. സ്വന്തമായി ഒരു കുടുംബം കെട്ടിപ്പടുക്കണം.
നിരാശാജനകമാണ് ഇപ്പോഴത്തെ അവസ്ഥ. ഇവിടെയുള്ള തടവുകാരെല്ലാം ഭീകരപീഡനം സഹിക്കുകയാണ്. ഇവിടെ ചുരുങ്ങിയത് 40 പേർ നിരാഹാരസമരത്തിലാണ്. ആളുകൾ ക്ഷീണിച്ചു ബോധമറ്റുവീഴുന്നു. ഞാൻ ചോര ഛർദിച്ചു. ഞങ്ങളുടെ തടവിന് ഒരറ്റം കാണുന്നില്ല. ആഹാരം കഴിക്കാതെ മരിക്കാൻ തയ്യാറാവുകയാണ് ഞങ്ങൾ.
അപായകരമാംവിധം വൈകുന്നതിനു മുമ്പ്, ഞങ്ങൾ അനുഭവിക്കുന്ന വേദന ഹേതുവായി, ലോകത്തിന്റെ കണ്ണുകൾ ഗ്വണ്ടാനമോയിലേക്കു വീണ്ടും തിരിയുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു.
(യമനീ പൗരനായ സമീർ നാജീ അൽ ഹസ്സൻ മഖ്ബൂൽ വിധിവൈപരീത്യമെന്ന നിലയ്ക്കാണു ഗ്വണ്ടാനമോ തടങ്കൽപ്പാളയത്തിൽ അകപ്പെടുന്നത്. വിചാരണയില്ലാതെ 11 വർഷത്തിലധികമായി ഇരുമ്പുകൂടുകളിൽ കഴിയുന്ന സമീർ, ദ്വിഭാഷിയിലൂടെ നീതി നിഷേധിക്കപ്പെട്ടവർക്കുവേണ്ടിയുള്ള നിയമസഹായ വേദിയുടെ അഭിഭാഷകനോട് ടെലിഫോൺ മുഖേന പറഞ്ഞ ഈ അനുഭവങ്ങൾ ന്യൂയോർക്ക് ടൈംസ് ഈയിടെ പ്രസിദ്ധീകരിച്ചു.)
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍