കോഴിക്കോട് ആകാശവാണിക്കു മരണമണി? മുന്നറിയിപ്പൊന്നുമില്ലാതെ വാർത്താ വിഭാഗം അടച്ചുപൂട്ടുന്നു; കേന്ദ്ര സർക്കാർ നീക്കം സഹായിക്കുക സ്വകാര്യ എഫ്എമ്മുകളെ മാത്രം
കെ സി റിയാസ്
കോഴിക്കോട്: ആകാശവാണി കോഴിക്കോട് നിലയത്തിൽനിന്ന് ഇനി വാർത്തകൾ ഉണ്ടാവില്ല. സംസ്ഥാനത്തെ രണ്ടാമത്തെ ആകാശവാണി നിലയമായ കോഴിക്കോട് വാർത്താനിലയം അടച്ചുപൂട്ടുന്നു. കോഴിക്കോട്ടെ വാർത്താവിഭാഗം തിരുവനന്തപുരത്തേക്കു മാറ്റുന്നുവെന്ന നിലയ്ക്കാണ് കേന്ദ്ര സർക്കാർ നീക്കമെങ്കിലും ഇത് കഴിഞ്ഞ അമ്പത് വർഷമായി കോഴിക്കോട് നിന്നുള്ള വാർത്താ പ്രക്ഷേപണത്തെയാണ് പ്രതികൂലമായി ബാധിക്കുക. പാലക്കാട് മുതൽ കാസർക്കോട് വരെയുള്ള ജില്ലകളിലെ പ്രാദേശിക ചലനങ്ങൾ കൂടി ഒപ്പിയെടുത്ത് കോഴിക്കോട് നിലയത്തിൽനിന്ന് സ്ഥിരമായി പ്രക്ഷേപണം ചെയ്യുന്ന ഏഴ് വാർത്താ ബുള്ളറ്റിനുകളാണ് ഇതോടെ ഇല്ലാതാവുക. സംസ്ഥാനത്തെ റേഡിയോ പരിപാടികളിൽ ഏറ്റവുമധികം ശ്രോതാക്കളുണ്ടെന്ന്, കാലങ്ങളായി ഓഡിയൻസ് റിസർച്ച് വിങ്ങ് വിലയിരുത്തുന്ന രാവിലത്തെ പ്രാദേശിക വാർത്തകൾ അടക്കമുള്ളവയാണ് ഇതോടെ നിലയ്ക്കുക.
സ്ഥിരം ജീവനക്കാരായ ഒരു അസിസ്റ്റന്റ് ഡയരക്ടറുടെയും കറസ്പോണ്ടന്റിന്റെയും നേതൃത്വത്തിലാണ് കോഴിക്കോട്ടെ ആകാശവാണി വാർത്താനിലയം പ്രവർത്തിക്കുന്നത്. സ്ഥിരം ജീവനക്കാർക്കു പുറമെ 30 കാഷ്വൽ ന്യൂസ് റീഡേഴ്സും 20 കാഷ്വൽ ഡാറ്റ എൻട്രി ഓപറേറ്റർമാറും പത്തു ക്വാഷ്വൽ എഡിറ്റർമാരുമുൾപ്പെടെ 60-ലേറെ പേരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. ഇതിൽ കരാർ തൊഴിലാളികൾക്കു തൊഴിൽ നഷ്ടമാകുന്നതോടൊപ്പം വാർത്താവിഭാഗത്തിലെ ഇന്ത്യൻ ഇൻഫർമേഷൻസ് സർവീസ് ഉദ്യോഗസ്ഥരെ ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കു മാറ്റാനും തീരുമാനമുണ്ട്. മലബാറിന്റെ സംസ്കാരം, സാമൂഹിക സാമ്പത്തിക പ്രത്യേകതകൾ, ലക്ഷദ്വീപുമായുള്ള ബന്ധം തുടങ്ങിയവ പരിഗണിച്ച് വൻ പ്രാധാന്യം നൽകിയിരുന്ന വാർത്താ വിഭാഗമാണ് മുന്നറിയിപ്പില്ലാതെ കേന്ദ്രസർക്കാർ താഴിട്ടുപൂട്ടുന്നത്. സ്വകാര്യ എഫ് എമ്മുകളിൽ താമസിയാതെ തന്നെ വാർത്താ അവതരണം തുടങ്ങും. ഇവരെ സഹായിക്കാനാണ് നടപടിയെന്നാണ് ആക്ഷേപം.
ആധുനികവത്കരണത്തിന്റെ ഭാഗമായി ദൂരദർശൻ, ആകാശവാണി എന്നിവയിലെ വാർത്തകളിലും മറ്റു വിഭവങ്ങളിലും കൂടുതൽ മോദി കൂട്ടാൻ നീക്കം നടക്കുന്നതിനിടെയാണ് അതിന് വിരുദ്ധമായി പ്രാദേശിക കേന്ദ്രങ്ങൾ ഒന്നടങ്കം അടച്ചുപൂട്ടാനുള്ള തലതിരിഞ്ഞ നീക്കം. സൗത്ത് ഇന്ത്യയിലെ വിവിധ വാർത്താനിലയങ്ങളിലാണ് ഈ തീരുമാനം ആദ്യം അടിച്ചേൽപ്പിക്കുന്നത്. കോഴിക്കോടിനെ കൂടാതെ തമിഴ്നാട്ടിലെ ട്രിച്ചി, കർണ്ണാടകയിലെ ധാർവാട് ആകാശവാണി നിലയങ്ങളും ഇതോടൊപ്പം അടച്ചുപൂട്ടാൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവ് അധികം വൈകാതെ അതത് കേന്ദ്രങ്ങൾക്കു ലഭിക്കുമെന്നാണ് അറിയുന്നത്.
അച്ചടി, ദൃശ്യമാദ്ധ്യമങ്ങളുൾപ്പെടെ എല്ലാ മാദ്ധ്യമ സ്ഥാപനങ്ങളും കൂടുതൽ പ്രാദേശികവത്കരിച്ച് ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങളിൽ വൻ വിസ്ഫോടനം നടത്തവെയാണ് പൊതുസമൂഹത്തിൽ വാർത്തകളിലും വാർത്താനുബന്ധ പരിപാടികളിലും ഏറെ വിശ്വാസ്യത നേടിയ ആകാശവാണി വാർത്താ നിലയം അധികൃതർ അടച്ചുപൂട്ടുന്നത്. സ്വകാര്യ ചാനലുകളും എഫ് എം സ്റ്റേഷനുകളും കൂൺപോലെ മുളപൊന്തവെയാണ് ജനകീയ പിന്തുണയുള്ള സർക്കാറിന്റെ മികച്ച ഒരു വാർത്താശൃംഖലയെ ഇരുമ്പുമറക്കു പിറകിലൂടെ അധികൃതർ ഞെക്കിക്കൊല്ലുന്നത്. സ്വകാര്യ ലോബിയുടെ സമ്മർദ്ദങ്ങളാണ് കേന്ദ്ര സർക്കാറിനെ ഇത്തരമൊരു വഴിവിട്ട തീരുമാനത്തിലേക്കു നയിക്കുന്നതെന്നും വിമർശമുണ്ട്. ഇന്ത്യൻ സിവിൽ സർവീസിലെ വിവിധ ഉദ്യോഗസ്ഥരുടെ പ്രാദേശിക വാർത്തകളോടുള്ള താൽപ്പര്യക്കുറവും ഇതിന് നിമിത്തമാവുന്നതായി സൂചനകളുണ്ട്.
തലസ്ഥാന നഗരികളിൽ നിന്ന് പ്രാദേശിക കേന്ദ്രങ്ങളിലേക്കുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റമടക്കമുള്ള നടപടികളും പ്രവർത്തനം ഹെഡ് ക്വാർട്ടേഴ്സിൽ കേന്ദ്രീകരിക്കാൻ ഇവരെ നിർബന്ധിതരാക്കുന്നു. ബ്യൂറോക്രസിയുടെ നിരുത്തരവാദ സമീപനവും സ്വകാര്യ മൂലധനലോബികളുടെ സമ്മർദ്ദവും സർക്കാറിന് തീരുമാനം എളുപ്പമാക്കുന്നതായും വിവരങ്ങളുണ്ട്. 1950 മെയ് 14-നാണ് കോഴിക്കോട് ആകാശവാണി നിലയം ആരംഭിച്ചത്. എന്നാൽ അനേകം പ്രക്ഷോഭങ്ങളുടെ ഫലമായി 16 വർഷങ്ങൾക്കു ശേഷം 1966 ഏപ്രിലിലെ വിഷുപ്പുലരിയിലാണ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രാദേശിക വാർത്തകളുടെ ആദ്യ പ്രക്ഷേപണം. കാസർക്കോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് വരെയുള്ള വാർത്തകൾ ഇവിടെ നിന്നാണ് നൽകുന്നത്. ദേശീയ ബുള്ളറ്റിനിലേക്കുള്ള വാർത്തകളും ഇവിടുന്നാണ് നൽകിയത്. കോഴിക്കോട് ആകാശവാണി നിലയം 7 വാർത്താ ബുള്ളറ്റിനുകളാണ് പ്രക്ഷേപണം ചെയ്യുന്നത്. ദിവസവും രാവിലെ 6.45നുള്ള 10 മിനുട്ട് ദൈർഘ്യമുള്ള വാർത്താ ബുള്ളറ്റിനാണ് ഇതിൽ ഏറ്റവും ജനപ്രിയമായുള്ളത്.
ഇത് കേരളം ഒന്നടങ്കം ഒരേസമയം ശ്രവിക്കുന്നത് കോഴിക്കോട് നിന്നാണ്. ഉച്ചയ്ക്ക് 12.30ന് പാലക്കാട് മുതൽ കാസർക്കോട് വരെയുള്ള ആറു ജില്ലകൾക്കു പ്രത്യേകമായുള്ള പ്രാദേശിക വാർത്ത, രണ്ടു മിനുട്ട് വീതമുള്ള എഫ് എം 5 ഹെഡ്ലൈൻ, ആഴ്ചയിലെ ഒരു പ്രധാന ഇഷ്യൂ അടയാളപ്പെടുത്തിയുള്ള 12.40-ന്റെ വാർത്താദീപ്തി, എല്ലാ ചെവ്വാഴ്ചകളിലും 15 മിനുട്ട് വീതവും വ്യാഴാഴ്ചകളിൽ പത്തു മിനുട്ട് വീതവും ദൈർഘ്യമുള്ള ന്യൂസ് റീൽ-വാർത്താതരംഗിണി, വിവിധ ജില്ലകളെ കേന്ദ്രബിന്ദുവാക്കിയുള്ള ജില്ലാ വൃത്താന്തം, മെട്രോ നഗരങ്ങളെ ഉൾപ്പെടുത്തിയുള്ള പരിക്രമം തുടങ്ങി വൈവിധ്യമാർന്ന വാർത്താനുബന്ധ അറിവുകളാണ് ഇതോടെ മുടങ്ങുക. വയനാട് പോലുള്ള ആദിവാസി മേഖലകളും വിവിധ കുടിയേറ്റ മേഖലകളും മലബാറിലെ വിദ്യാഭ്യാസ സാമൂഹ്യ സാമ്പത്തിക പിന്നാക്കാവസ്ഥയുമെല്ലാം അതിരിടുന്ന വിവിധ പ്രദേശങ്ങളിലെ ജനങ്ങൾക്കു ഏറെ വെളിച്ചം പകരുന്ന വാർത്താ പരിപാടികളാണ് ഇതോടെ ഇനി കേട്ടുകേൾവി മാത്രമാവുക. കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപിലേക്കുള്ള വാർത്ത അടക്കമുള്ള പരിപാടികളെയും ഇത് ദോഷകരമായി ബാധിക്കും.
വാർത്തകൾ ഇനി തലസ്ഥാന നഗരിയിൽ നിന്നു മാത്രം മതിയെന്നാണ് അധികൃതരുടെ തീരുമാനം. ഇത് പ്രാദേശിക വാർത്താ വൈവിധ്യത്തെയും വികസന കാഴ്ചപ്പാടുകളെയും ബഹുദൂരം പിറകോട്ടേക്കു വലിക്കുമെന്നാണ് കരുതുന്നത്. റേഡിയോയിലൂടെ ഗ്രാമീണജനങ്ങൾ അടക്കമുള്ളവരെ ബോധവൽക്കരിക്കുകയായിരുന്നു അതിന്റെ പ്രധാന ലക്ഷ്യം. കമ്മ്യൂണിറ്റി റേഡിയോ എന്ന പുതിയ സങ്കൽപ്പം കടന്നുവരും മുമ്പ് പാർക്കുകളിലും വായനശാലകളിലും മറ്റ് പൊതു സ്ഥലങ്ങളിലുമെല്ലാം സ്ഥാപിച്ച റേഡിയോ ഒരു കാലത്തിന്റെ മുഖമുദ്രയാണ്. മാദ്ധ്യമസ്ഥാപനങ്ങളുടെ കഴുത്തറപ്പൻ മത്സരങ്ങൾക്കിടെ, വിനോദോപാധി എന്നതിനപ്പുറം സർക്കാർ സംവിധാനങ്ങളിൽനിന്നുള്ള ഔദ്യോഗിക അറിയിപ്പ് എന്ന നിലയ്ക്കു റേഡിയോക്കുള്ള വിശ്വാസ്യതയ്ക്കും സ്വീകാര്യതയ്ക്കും ഇന്നും കുറവ് വന്നിട്ടില്ല. ആ നിലയ്ക്ക് പൊതുസമൂഹത്തിന്റെ ബൈബിളും ഖുർആനും ഭഗവത്ഗീതയുമാണ് റേഡിയോ ബുള്ളറ്റിനുകൾ.
റേഡിയോയുടെ വ്യക്തിനിഷ്ഠതയും സ്വകാര്യതയും എക്കാലത്തും ഈ മാദ്ധ്യമത്തെ ജനപ്രിയമാക്കിയിട്ടുണ്ട്. സി എൻ എൻ, ബി ബി സി, ഐ ബി എൻ തുടങ്ങിയ മാദ്ധ്യമരംഗത്തെ ഭീമന്മാർ മുഴുസമയ വാർത്താചാനലുകൾ തുടങ്ങിയിട്ടുപോലും റേഡിയോക്കുള്ള സ്ഥാനം നഷ്ടമായില്ല. വാർത്താചാനലുകൾ മലയാളത്തിലെത്തും മുമ്പേ എത്രയോ പ്രധാന സംഭവങ്ങൾ ബ്രേക്കിങ് ന്യൂസായി ശ്രോതാക്കളിൽ എത്തിച്ച ആകാശവാണിയെക്കുറിച്ചുള്ള പുതിയ വാർത്ത ആരെയും ഞെട്ടിപ്പിക്കേണ്ടതാണ്. കേന്ദ്ര സർക്കാറിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്നും വിഷയം പാർല്ലമെന്റിൽ ഉന്നയിക്കുമെന്നും എം കെ രാഘവൻ എം പി വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍