തമിഴ്നാട് മോഡലിൽ സ്വയം സാറായി തച്ചങ്കരിയുടെ ലഡുവിതരണം; നിരവധി ജീവനക്കാർ ലഡു വാങ്ങാൻ വിസമ്മതിച്ചു; സ്കൂട്ടറിൽ പെട്രോൾ പമ്പ് ചുറ്റിയും ലഡു വിതരണം ചെയ്തു; മന്ത്രിക്കും കടുത്ത അതൃപ്തി; ഷൈൻ ചെയ്യാൻ തച്ചങ്കരി സ്വീകരിച്ച ലഡു വിതരണം പാരയായേക്കും
തിരുവനന്തപുരം: ആർടിഒ ഓഫിസുകളിൽ തന്റെ പിറന്നാൾ ആഘോഷിക്കാനാവശ്യപ്പെട്ട് ഗതാഗത കമ്മിഷണർ ടോമിൻ തച്ചങ്കരി സർക്കുലർ ഇറക്കിയിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. സർക്കാർ ഉദ്യോഗസ്ഥൻ എങ്ങനെ പിറന്നാൾ ആഘോഷിക്കണമെന്നതു സംബന്ധിച്ചു നിലവിൽ സർക്കുലർ നിയമങ്ങളൊന്നുമില്ല. ഔചിത്യം അവനവൻ തന്നെയാണു തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഇതോടെ തച്ചങ്കരിയുടെ പിറന്നാൾ ആഘോഷം വിവാദത്തിലാവുകയാണ്.
ഹെൽമറ്റ് നിർബന്ധമാക്കുന്നതിനുള്ള പ്രചാരണ പരിപാടികൾക്കു രംഗത്തിറങ്ങിയ വിദ്യാർത്ഥികൾക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചു ഗതാഗത കമ്മിഷണർ ടോമിൻ ജെ. തച്ചങ്കരി ഗംഭീരമാക്കിയിരുന്നു. കൊച്ചി ഇരുമ്പനത്തെ ബിപിസിഎൽ ഇന്ധന പമ്പിലായിരുന്നു പിറന്നാൾ കേക്ക് മുറിച്ചത്. ഹെൽമറ്റ് പ്രചാരണ പരിപാടിയുടെ ഭാഗമായി മോട്ടോർ സൈക്കിളിൽ ഹെൽമറ്റ് ധരിച്ചാണു ഗതാഗത കമ്മിഷണർ ലഘുലേഖ വിതരണത്തിനു പെട്രോൾ പമ്പിലെത്തിയത്. ഹെൽമറ്റ് ധരിച്ചു പെട്രോൾ നിറയ്ക്കാൻ പമ്പിലെത്തിയ ഇരുചക്ര വാഹന യാത്രക്കാർക്കെല്ലാം പിറന്നാൾ കേക്ക് നൽകി. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി (കെബിപിഎസ്) എംഡി കൂടിയായ തച്ചങ്കരി കെബിപിഎസ് വളപ്പിൽ പിറന്നാൾ ദിനത്തിൽ മരങ്ങൾ നട്ടു. 200 തേക്കിൻ തൈകളാണ് നട്ടത്. പത്തുലക്ഷം രൂപ മുടക്കി നിർമ്മിച്ച കെബിപിഎസ് പ്രധാന കവാടം, മൾട്ടി പർപസ് ഗോഡൗൺ, 500 കിലോവാട്ട് വീതം ശേഷിയുള്ള രണ്ടു ജനറേറ്ററുകൾ എന്നിവയും ഉദ്ഘാടനം ചെയ്തു.
'ഹെൽമറ്റ് ധരിക്കൂ, പെട്രോൾ നിറയ്ക്കൂ, സുരക്ഷിതമായി യാത്ര ചെയ്യൂ' എന്ന സന്ദേശമടങ്ങിയ ലഘുലേഖകൾ 50 പമ്പുകളിൽ വിദ്യാർത്ഥികൾ വിതരണം ചെയ്തു. ലഘുലേഖാ പ്രചാരണത്തിന്റെ ഉദ്ഘാടനമാണ് ഇരുമ്പനത്തു ഗതാഗത കമ്മിഷണർ നിർവഹിച്ചത്. ഇതിനുശേഷം ഡപ്യൂട്ടി ട്രാൻസ്പോർട്ട് ഓഫിസിലും ആർടി ഓഫിസിലും അദ്ദേഹം മധുരവിതരണം നടത്തി. അതിനിടെ വകുപ്പിനു കീഴിലെ ഓഫിസുകളിൽ ഗതാഗത കമ്മിഷണർ സ്വന്തം പിറന്നാൾ ആഘോഷം സംഘടിപ്പിച്ചതിനെതിരെ വിമർശനമുയർന്നിട്ടുണ്ട്. സ്വന്തം വകുപ്പിലെ ജീവനക്കാർക്കു വകുപ്പു മേധാവി മധുരം വിതരണം ചെയ്യുന്നത് എങ്ങനെ തെറ്റാകുമെന്നും ജീവനക്കാർക്കു മധുരം നൽകിയതു സ്വന്തം പണം ഉപയോഗിച്ചാണെന്നും തച്ചങ്കരി പ്രതികരിച്ചു. വകുപ്പു മേധാവിയിൽനിന്നു മറ്റുള്ളവർക്കുനേരെ മോശം പെരുമാറ്റമുണ്ടാകുമ്പോഴല്ലേ വിമർശിക്കേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.
തച്ചങ്കരിയുടെ ജന്മദിനം ആഘോഷിക്കാൻ നൽകിയ ലഡു കോഴിക്കോട്ടെ ജീവനക്കാർ നിരസിച്ചു. രാവിലെ ആർടി ഓഫിസിൽ ലഡു വിതരണം ചെയ്യാൻ തുടങ്ങിയെങ്കിലും ജീവനക്കാർ വാങ്ങിയില്ല. ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഓഫിസിലേക്ക് നൽകിയ ലഡുവും തിരികെ നൽകി. ജീവനക്കാർ വാങ്ങാൻ തയാറാകാത്തതിനാൽ വിവിധ ആവശ്യങ്ങൾക്കായി ആർടി ഓഫിസിലെത്തിയവർക്ക് ലഡു വിതരണം ചെയ്തു. ജന്മദിന സന്തോഷം ജീവനക്കാരുമായി പങ്കിടാനാണു ലഡു വിതരണത്തിനു നിർദ്ദേശം നൽകിയതെന്ന് തച്ചങ്കരി വിശദീകരിച്ചിരുന്നു. പണം അദ്ദേഹം തന്നെ നൽകുമെന്നും പറഞ്ഞു. വകുപ്പിൽ തച്ചങ്കരി നടപ്പാക്കിയ പരിഷ്കാരങ്ങൾ അടങ്ങിയ സന്ദേശവും വിവിധ ഓഫിസുകൾക്കു കൈമാറിയിരുന്നു.
ഇതിന് പിറകെയാണ് പിറന്നാൾ ആഘോഷത്തിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ട് തച്ചങ്കരി ആർ.ടി.ഒ.മാർക്ക് നൽകിയ സർക്കുലർ വിവാദമായത്. ഇന്നെന്റെ ജന്മദിനമാണെന്ന തലക്കെട്ടോടെ ഇറങ്ങിയ സർക്കുലറിനു പിന്നാലെ ഓഫീസുകളിൽ മധുരപലഹാരം വിതരണം ചെയ്യണമെന്ന് നിർദ്ദേശിക്കുന്ന ഫോൺസന്ദേശവും ഉണ്ടായിരുന്നു. ആഘോഷത്തിന് മാനദണ്ഡങ്ങളൊന്നുമില്ലെങ്കിലും അയച്ച സന്ദേശത്തെക്കുറിച്ച് അന്വേഷണമുണ്ടാകുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞുകഴിഞ്ഞു. അതിനിടെ തമിഴ് നാട് മോഡൽ ആഘോഷത്തിനെതിരെ തച്ചങ്കരിക്കെതിരെ അടിയന്തര അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് എൻ.സി.പി. ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. അഴിമതിവിരുദ്ധത പറഞ്ഞ് തങ്ങളുടെ പൂർവകാല കളങ്കങ്ങൾ മായ്ച്ചുകളയാനാണ് ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് എൻ.സി.പി. ജില്ലാ പ്രസിഡന്റ് അബ്ദുൾ അസീസ് പറഞ്ഞു.
പിറന്നാളാഘോഷത്തിന് ഓഫീസ് മേധാവികൾക്ക് നിർദ്ദേശം നൽകിയ നടപടി ഫ്യൂഡൽ വ്യവസ്ഥിതിയുടെ ആവർത്തനമാണെന്ന് സംസ്ഥാന പൗരാവകാശ സമിതി ആരോപിച്ചു. അല്പത്തരം കാണിക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കുനിർത്താൻ സർക്കാർ തയ്യാറാകണമെന്നും സമിതി ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍