വാർഷിക വരുമാനം ആറുലക്ഷത്തിൽ താഴെയാണോ? വീടുവയ്ക്കാനും പുതുക്കിപ്പണിയാനും ആറര ശതമാനം പലിശയിൽ വായ്പ നേടാം; നഗരങ്ങളിലെ പാവങ്ങൾക്ക് ആവേശമായി മോദി പ്രഖ്യാപിച്ച ഭവനപദ്ധതി; ആറുലക്ഷം വരെയുള്ള ലോണിന് ആറരശതമാനം സബ്സിഡി ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: നഗരപ്രദേശങ്ങളിൽ താമസിക്കുന്ന പാവപ്പെട്ടവർക്കായി നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ പ്രത്യേക ഭവനപദ്ധതിക്ക് ഒരു വർഷം പിന്നിടുമ്പോൾ മികച്ച പ്രതികരണം. സാധാരണ ഭവന വായ്പയ്ക്ക് ഒമ്പതര ശതമാനത്തിനുമേൽ പലിശ നൽകേണ്ടിവരുന്ന സ്ഥാനത്ത് അഞ്ചുശതമാനം മുതൽ ആറര ശതമാനംവരെ മാത്രം പലിശ നൽകിയാൽ മതിയാകുമെന്നതാണ് പദ്ധതിക്ക് വൻ ജനപ്രീതി നേടിക്കൊടുത്തത്.
കേരളത്തിൽ 58 നഗര പ്രദേശങ്ങളിൽ ഉൾപ്പെടെ രാജ്യത്ത് 4046 പട്ടണങ്ങളിലാണ് പദ്ധതി. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നഗര-ഗ്രാമ പ്രദേശങ്ങളിൽ നടപ്പാക്കുന്ന വിവിധ സ്കീമുകളുടെ സേവനം പദ്ധതി പ്രഖ്യാപിച്ച് ഒരുവർഷം പിന്നിടുമ്പോൾത്തന്നെ ലക്ഷക്കണക്കിന് ആൾക്കാർ പ്രയോജനപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.
ചേരിവികസനം, ക്രെഡിറ്റ്ലിങ്ക്സ് സബ്സിഡി, അഫോർഡബിൾ ഹൗസിങ് സ്കീം, വ്യക്തിഗത ഭവനനിർമ്മാണം തുടങ്ങിയ നാല് പദ്ധതികൾ വഴിയാണ് കേന്ദ്രസർക്കാർ '2022ഓടെ എല്ലാവർക്കും വീട്' എന്ന പദ്ധതി നടപ്പാക്കുന്നത്. ഇതിൽ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി പദ്ധതിയാണ് താഴ്ന്ന വരുമാനക്കാർക്കും നഗരങ്ങളിൽ സ്വന്തമായി കൊച്ചു വീടൊരുക്കാൻ ഏറെ സഹായകമാകുന്നത്. കഴിഞ്ഞവർഷം ജൂണിൽ പ്രഖ്യാപിച്ച പദ്ധതി കുറഞ്ഞ മാസവരുമാനമുള്ള നിരവധിപേർക്ക് സ്വപ്നഭവനം തീർക്കാൻ പ്രചോദനമായി.
ഈ വിഭാഗത്തിൽപ്പെടുത്തി രണ്ടുതരം പദ്ധതികളാണ് നടപ്പാക്കുന്നത്. ചേരികളിൽ താമസിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, താഴ്ന്ന വരുമാനക്കാർ എന്നിങ്ങനെ രണ്ടുവിഭാഗമായി തിരിച്ചാണ് പദ്ധതി. നേരത്തെ ഉണ്ടായിരുന്ന കേന്ദ്രസർക്കാർ ഭവന പദ്ധതികളിൽ നിന്ന് ഭിന്നമായി വായ്പാ പലിശനിരക്കിൽ വൻ സബ്സിഡി പ്രഖ്യാപിച്ചതും ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ഭവന വായ്പകൾ അനുവദിക്കാൻ സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള ഭവനവായ്പ നൽകുന്ന സ്ഥാപനങ്ങൾക്ക് ഇളവുകൾ നൽകിയതും പദ്ധതിക്ക് വൻ സ്വീകാര്യത നൽകുകയായിരുന്നു.
ഇതുപ്രകാരം ഒമ്പതുമുതൽ പത്തുശതമാനംവരെ പലിശ നൽകേണ്ട സ്ഥാനത്ത് അഞ്ചുമുതൽ ആറരശതമാനമെന്ന നിലയിൽ പലിശനിരക്ക് താഴ്ന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വീടുവയ്ക്കാനുള്ള മറ്റ് ആനുകൂല്യങ്ങളുംകൂടി പരിഗണിച്ചാൽ ശരാശരി നാലുശതമാനംവരെ പലിശ താഴ്ന്നുവെന്ന് പറയാം.
സ്ത്രീകൾ, വിധവകൾ, പട്ടികജാതി-വർഗ വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർ തുടങ്ങിയ വിഭാഗക്കാർക്കെല്ലാം പ്രത്യേക പരിഗണന നൽകാനും നിർദ്ദേശമുണ്ടായതോടെയാണ് പദ്ധതി ഏറെപ്പേർക്ക് പ്രയോജനകരമായത്. പൊതുമേഖലാ ബാങ്കുകൾക്കു പുറമെ മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും ഭവനവായ്പ നൽകാൻ അനുമതി ലഭിച്ചതോടെയും നടപടിക്രമങ്ങൾ ലഘൂകരിച്ചതോടെയും ഇത് കൂടുതൽപേർക്ക് പ്രയോജനപ്പെടുകയാണ്.
പലിശയിനത്തിൽ സബ്സിഡി ലഭിച്ചതോടെ 15 വർഷം തിരിച്ചടവ് കാലാവധിയുള്ള ദീർഘകാല ഭവനവായ്പകളുടെ പ്രതിമാസ ഇഎംഐയിൽ വൻ കുറവുണ്ടായതോടെയാണ് നിരവധിപേർ ഇതിലേക്ക് ആകൃഷ്ടരായത്. ആറുലക്ഷം രൂപയുടെ പ്രതിമാസ തിരിച്ചടവ് തുക പത്തര ശതമാനം പലിശ പ്രകാരം 6,632 രൂപയായിരുന്നത് പുതിയ സബ്സിഡി നിരക്കിൽ 4,050 രൂപയായി കുറഞ്ഞു. മാസം 2,582 രൂപയുടെ കുറവ് വരുന്നത് താഴ്ന്നവരുമാനക്കാർക്ക് വലിയ ആശ്വാസമായി മാറിയതോടെയാണ് പദ്ധതി ജനകീയമായത്.
ഏഴുവർഷത്തിനകം ലക്ഷ്യമിടുന്നത് രണ്ടുകോടി വീടുകൾ
കഴിഞ്ഞവർഷം ജൂൺ 25നാണ് നരേന്ദ്ര മോദി പ്രധാനമന്ത്രി ആവാസ് യോജന പ്രഖ്യാപിച്ചത്. 2022നകം ഇന്ത്യയൊട്ടാകെയുള്ള നഗരങ്ങളിൽ പാവപ്പെട്ടവർക്കായി രണ്ടുകോടിയിലേറെ വീടുകൾ നിർമ്മിക്കാനുള്ള പദ്ധതിയാണിത്. താഴ്ന്ന വരുമാനക്കാർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നിങ്ങനെ രണ്ടുവിഭാഗങ്ങൾക്കായാണ് പദ്ധതി. 2011ലെ സെൻസസ് പ്രകാരം നഗരങ്ങളായി പരിഗണിക്കുന്ന രാജ്യത്തെ 4046 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ചാണ് 2022നകം നടപ്പാക്കുന്നവിധം പദ്ധതി പ്രഖ്യാപിച്ചത്. ഇതിന്റെ ആദ്യഘട്ടത്തിൽ 2017 മാർച്ച് വരെ നൂറു നഗരങ്ങളും രണ്ടാംഘട്ടത്തിൽ 2019 മാർച്ച് വരെ 200 നഗരങ്ങളും മൂന്നാംഘട്ടത്തിൽ 2022 മാർച്ച് വരെ ബാക്കിയുള്ള നഗരങ്ങളും പദ്ധതിയിൽ ഉൾപ്പെടും. പ്രാവർത്തികമായ 2015 ജൂൺ പതിനേഴുമുതൽ പദ്ധതി അവസാനിക്കുന്ന 2022 മാർച്ച് 31വരെ പദ്ധതിക്ക് പ്രാബല്യമുണ്ട്.
വാർഷികവരുമാനം ആറുലക്ഷം വരെയുള്ളവർക്ക് ഗുണം
ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി പദ്ധതിപ്രകാരം വാർഷികവരുമാനം മൂന്നുലക്ഷം വരെയുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗക്കാർക്കും വാർഷികവരുമാനം മൂന്നുമുതൽ ആറുലക്ഷം വരെയുള്ള താഴ്ന്ന വരുമാനക്കാർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. 21 വയസ്സുമുതൽ 55 വയസ്സുവരെയുള്ളവർക്ക് വായ്പയ്ക്കായി അപേക്ഷിക്കാം. പതിനഞ്ചുവർഷമായിരിക്കും ലോൺ കാലാവധി. ആറുലക്ഷംവരെ 6.5 ശതമാനം പലിശ നൽകിയാൽ മതി. ഇതിനുമുകളിലുള്ള ലോണിന് ബാങ്കുകൾ നിഷ്കർഷിക്കുന്ന ഭവനവായ്പാ പലിശനിരക്ക് നൽകേണ്ടിവരും. ദേശസാൽകൃത ബാങ്കുകളും സഹകരണ ബാങ്കുകളും ഉൾപ്പെടെ സ്കീം നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.
സ്വന്തമായി വീടുണ്ടാവരുതെന്ന നിബന്ധനമാത്രം
ഈ പദ്ധതിപ്രകാരം ലോണിന് അപേക്ഷിക്കുന്നവരുടെ പേരിൽ സ്വന്തമായി ഇന്ത്യയിലെവിടെയും വീട് ഉണ്ടാകരുതെന്ന നിബന്ധനയുണ്ട്. വീട് വയ്ക്കുകയോ വാങ്ങുകയോ ചെയ്യുന്നത് കുടുംബനാഥയുടെ പേരിലായിരിക്കണം. ഭർത്താവിന്റെ പേരുകൂടെ ചേർത്ത് വീടോ വസ്തൂവോ വാങ്ങിയാലും ലോൺ ലഭിക്കും. വീട്ടിൽ മുതിർന്ന സ്ത്രീ ഇല്ലെങ്കിൽ മാത്രം പുരുഷനും അപേക്ഷിക്കാം.
പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നതുൾപ്പെടെ ദേശീയ കെട്ടിട നിയമം അനുശാസിക്കുന്ന ചട്ടങ്ങൾ പാലിച്ചാവണം നിർമ്മിതി. പ്രവാസികൾക്കും ഈ പദ്ധതിപ്രകാരം അപേക്ഷിക്കാം. പുതുതായി വീടുവയ്ക്കുന്നതിന് പുറമെ മേൽപറഞ്ഞ സാമ്പത്തിക പരിധിയിൽ വരുന്നവർക്ക് വീട്ടിൽ പുതുതായി മുറികളോ അടുക്കള, ടോയ്ലറ്റ് എന്നിവയോ നിർമ്മിക്കുന്നതിനും ഈ പദ്ധതി പ്രയോജനപ്പെടുത്താം. പിന്നോക്കക്കാർക്ക് 30 ചതുരശ്രമീറ്ററും താഴ്ന്ന വരുമാനക്കാർക്ക് 60 ചതുരശ്ര മീറ്ററുമായിരിക്കും കാർപ്പറ്റ് ഏരിയാ പരിധി. (യഥാക്രമം 322, 645 സ്ക്വയർഫീറ്റ്).
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള പ്രത്യേക ഫോമിൽ മിക്ക ബാങ്കുകളിലും അപേക്ഷ സ്വീകരിക്കും. വാർഷികവരുമാനം തെളിയിക്കുന്നതിന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നൽകണം.
പാവപ്പെട്ടവർക്കായുള്ളത് നാല് ഭവനപദ്ധതികൾ
ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി പദ്ധതിക്കു പുറമെ ചേരി വികസനം, അഫോർഡബിൾ ഹൗസിങ് സ്കീം, വ്യക്തിഗത ഭവനനിർമ്മാണം തുടങ്ങിയ പദ്ധതികൾ വഴിയാണ് രാജ്യത്ത് സമ്പൂർണ്ണ ഭവനപദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കുടുംബശ്രീ അംഗങ്ങളിൽനിന്നും സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് വിധേയമായി സർവെയർമാരെ കണ്ടെത്തി അവർക്ക് വിപുലമായ പരിശീലനം നൽകിയാണ് കേരളത്തിൽ ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്.
300 ആളുകൾ താമസിക്കുന്ന 60 മുതൽ 70 വരെ കുടുംബങ്ങളുള്ള ചേരിയിൽ താമസിക്കുന്നവർക്ക് വീട് അനുവദിക്കലാണ് ചേരിവികസന പദ്ധതി. സ്വകാര്യപങ്കാളിത്തത്തോടെയാണ് ഇവർക്ക് വീട് നിർമ്മിച്ചുനൽകുക. ഇതിന് കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ ഇളവ് ലഭിക്കും. പദ്ധതി പൂർത്തീകരണംവരെ ചേരിനിവാസികളെ മാറ്റിപാർപ്പിക്കേണ്ട ഉത്തരവാദിത്വം സ്വകാര്യപങ്കാളിക്കാണ്.
കുറഞ്ഞ നിരക്കിൽ വീടുകൾ സ്വകാര്യസംരംഭകർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നിർമ്മിച്ചുനൽകുന്ന പദ്ധതിയാണ് അഫോർഡബിൾ ഹൗസിങ് സ്കീം. ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്ന സ്വകാര്യസംരംഭകന് പ്രത്യേക ആനുകൂല്യങ്ങളും ഒരു കെട്ടിടത്തിന് ഒന്നര ലക്ഷം രൂപ നിരക്കിൽ ധനസഹായവും കേന്ദ്ര സർക്കാർ നൽകും. സ്വന്തമായി സ്ഥലം ഇല്ലാത്ത ഗുണഭോക്താക്കളെയാണ് ഈ പദ്ധതി വഴി ലക്ഷ്യം വെക്കുന്നത്. പദ്ധതി ആനുകൂല്യം സ്വകാര്യ സംരംഭകന് ലഭിക്കുന്നതിന് ആകെ വീടുകളുടെ 35 ശതമാനമെങ്കിലും സർക്കാർ നിരക്കിൽ പിന്നോക്ക വിഭാഗക്കാർക്ക് നൽകണം.
സ്വന്തമായി സ്ഥലമുള്ള കുടുംബങ്ങൾക്ക് വീട് വെക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും ഒന്നരലക്ഷം രൂപ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് വ്യക്തിഗത ഭവന നിർമ്മാണത്തിനുള്ള ധനസഹായ പദ്ധതി. സംസ്ഥാന സർക്കാരിന്റെയും നഗരസഭകളുടെയും വിഹിതം കൂടിയാകുമ്പേൾ ധനസഹായം രണ്ട് ലക്ഷം ലഭിക്കും. മുഴുവൻ പദ്ധതിയുടെയും നടത്തിപ്പ് ചുമതല പിഎംഎവൈ നോഡൽ ഏജൻസിയായ അർബൻ ഹൗസിങ് മിഷനാണ്. രാജ്യത്ത് ഒരുഭാഗത്തും വീടില്ലാത്ത ആർക്കും പദ്ധതിയിൽ അംഗമാകാം.
ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡിക്ക് അപേക്ഷിക്കാൻ മിക്ക ബാങ്കുകളിലും സൗകര്യമുണ്ട്.
അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളുടെ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്