എറണാകുളം റീജിയണൽ സ്പോർട്സ് സെന്ററിൽ കായികതാരങ്ങൾക്ക് വിലക്ക്; സെന്ററിനെ സമ്പന്നരുടെ ക്ളബ്ബാക്കിമാറ്റാനുള്ള ഗൂഢനീക്കങ്ങളുമായി ഭരണസമിതി; കായികകേന്ദ്രത്തിൽ നടക്കുന്നത് വിവാഹസൽക്കാരങ്ങളും മേളകളും; കായികകേന്ദ്രം വ്യാപാരകേന്ദ്രമായി മാറ്റാനുള്ള തന്ത്രങ്ങളും സജീവം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളത്തിലെ കായിക വികസനത്തിനായി സംസ്ഥാന സർക്കാർ എറണാകുളത്ത് സ്ഥാപിച്ച റീജിയണൽ സ്പോർട്സ് സെന്ററിൽ കായികതാരങ്ങൾക്ക് ഭരണസമിതി വിലക്ക് ഏർപ്പെടുത്തിയതായി ആക്ഷേപം. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്പോർട്സ് സെന്ററിനെ പണക്കാരുടെ ക്ളബ്ബായി മാറ്റിയ ഭരണസമിതി ഇവിടെ അനധികൃതമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനും, അതിനുള്ള ഫണ്ട് കണ്ടെത്താൻ സ്പോർട്സ് സെന്ററിനെ പൂർണ്ണമായും സ്വകാര്യ കുത്തകകൾക്ക് ദീർഘകാലത്തേക്ക് ലീസിന് കൈമാറാനും നീക്കങ്ങൾ നടത്തുന്നതായും ആരോപണങ്ങളുയരുന്നു. സംസ്ഥാനത്തുടനീളം കായികവികസനത്തിന് ബജറ്റിൽ പ്രത്യേകം തുക വകയിരുത്തി പിണറായി സർക്കാർ നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കായികകേന്ദ്രം ഒരുസംഘം കയ്യേറാൻ ശ്രമം നടത്തുന്നത്. പണക്കാരുടെ ക്ലബ്ബായി സ്പോർട്സ് സെന്ററിനെ മാറ്റിയതോടെ ഇവിടെ പരിശീലനവും മറ്റും നാമമാത്രമായി മാറിക്കഴിഞ്ഞു.
1987 ലാണ് ദേശീയ തലത്തിൽ നിലവാരമുള്ള കായികതാരങ്ങളെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ കേരളത്തിൽ നടന്ന നാഷണൽ ഗെയിംസിന് മുന്നോടിയായി കളിസ്ഥലം ഒരുക്കുന്നതിനായും മറ്റും കൊച്ചിയിൽ സ്പോർട്സ് സെന്റർ ആരംഭിച്ചത്. തിരുവനന്തപുരത്തും കോഴിക്കോടും അടക്കം മൂന്ന് റീജിയണുകളിലായി മൂന്ന് സ്പോർട്സ് സെന്ററുകൾ പ്രഖ്യാപിച്ചെങ്കിലും മറ്റു രണ്ടെണ്ണം പ്രഖ്യാപനത്തിൽ ഒതുങ്ങി. നടപ്പായത് എറണാകുളത്ത് മാത്രം.
സർക്കാർ ഫണ്ട് ഉപയോഗിച്ച് സർക്കാറിന്റെ ഭൂമിയിൽ സർക്കാർ ഏജൻസി പണിതുയർത്തിയ സ്പോട്സ് സെന്റ കായിക കേരളത്തിന് അഭിമാനസ്തംഭമായി മാറി.
കടവന്ത്രയിൽ സ്ഥാപിച്ച സ്പോർട്സ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ജില്ലാ കലക്ടർ ചെയർമാനും കൊച്ചിൻ കോർപ്പറേഷൻ മേയർ, ജി സി ഡി എ ചെയർമാൻ, സ്ഥലം എംപി, സ്ഥലം എം എൽ എ, ഇംകംടാക്സ് കമ്മിഷണർ, സെൻട്രൽ എക്സൈസ് കമ്മിഷണർ, പൊലീസ് ഡി ഐ ജി, കേരള സ്പോർട്സ് കൗൺസിൽ സെക്രട്ടറി, മെമ്പർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എക്സിക്യുട്ടീവ് കമ്മിറ്റി എന്നിവരുൾപ്പെട്ട ഭരണസമിതിയാണ് നേതൃത്വം നൽകുന്നത്. ഈ സമിതിയാണ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ടതെന്നാണ് ഭരണഘടന അനുശ്വാസിക്കുന്നത്.
എന്നാൽ റീജിയണൽ സ്പോർട്സ് സെന്റർ ഒരു ക്ലബ്ബ് എന്ന നിലയിലേക്ക് മാറിയതോടെ കലക്ടറുടെ ചെയർമാൻ പോസ്റ്റ് ആലങ്കാരികമായി മാറി. പേട്രൻ മെമ്പർ, ലൈഫ് മെമ്പർ, ഇൻസ്റ്റിറ്റിയൂഷൻ മെമ്പർ, ഓർഡിനറി മെമ്പർ, എഡുക്കേഷൻ ഇൻസ്റ്റിറ്റിയൂഷൻ മെമ്പർ, സ്റ്റുഡൻഡ് മെമ്പർ, ടെമ്പററി മെമ്പർ, ഫോറിൻ നാഷണാലിറ്റി മെമ്പർ, ഓണററി മെമ്പർ, സ്പോർട്സ് മെമ്പർ എന്നീ വിഭാഗമാണ് മെമ്പർമാർ. ഇതിൽ ലൈഫ് മെമ്പർ ആവണമെങ്കിൽ മൂന്നര ലക്ഷം രൂപയാണ് കൊടുക്കേണ്ടത്.
ഐയിംസ് ആൻഡ് ഒബ്ജക്ടീവ്സ് ആയി ടൂർണമെന്റുകൾ സംഘടിപ്പിക്കുക ട്രെയിങ് കോച്ചിങ് ക്യാംപുകൾ സംഘടിപ്പിക്കുക, എക്സിബിഷൻസ് നടത്തുക എന്നൊക്കെയാണ് ലക്ഷ്യമായി ഭരണഘടനയിൽ പറഞ്ഞിരിക്കുന്നത്. പക്ഷേ, ഇതിൽ നിന്നു മാറി വിവാഹങ്ങളും പലതരത്തിലുള്ള കമേഴ്സ്യൽ എക്സിബിഷൻസും നടത്താനുള്ള കേന്ദ്രമായി റീജിയണൽ സ്പോർട്സ് സെന്റർ മാറുകയായിരുന്നു. അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സമിതിയാണ് ഭരണം നടത്തുന്നത്. അംഗങ്ങളെ നിയമിക്കുന്നതും ഈ സമിതിയാണ്. സാധാരണക്കാരായ കായികതാരങ്ങളെ സ്പോർട്സ് സെന്ററിൽ നിന്നും അകറ്റാനായി കണ്ടെത്തിയ മാർഗം അംഗത്വ ഫീസിൽ വരുത്തിയ ഭീമമായ വർദ്ധനയാണ്. നിലവിൽ മൂന്നര ലക്ഷം രൂപയാണ് റീജിയണൽ സ്പോർട്സ് സെന്ററിൽ അംഗത്വഫീസ്.
ഇതോടെ കായികതാരങ്ങൾ പലർക്കും ഇവിടേക്ക് പ്രവേശിക്കാൻ പറ്റാതായി. വൻകിടക്കാർക്ക് മാത്രമായി സ്ഥാപനത്തെ പരിമിതപ്പെടുത്തുന്നതിലൂടെ നിലവിലുള്ള ഭരണസമിതിക്ക് തുടരാനുള്ള അവസരംകൂടി ലഭിക്കുന്നു എന്നതും അംഗത്വഫീസ് ഇനത്തിൽ വൻ തുക സംഘടിപ്പിക്കാനുള്ള വഴിയും തുറന്നു കിട്ടുന്നു എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദേശത്തുള്ളവരെയും വൻകിടക്കാരെയും മറ്റും സമീപിച്ച് അംഗത്വം നൽകുന്നതുപതിവായതോടെ ഇതൊരു ക്ലബ്ബായി മാറുകയായിരുന്നു. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ പൂർണമായ നിയന്ത്രണത്തിൽ പ്രവർത്തിക്കേണ്ട ആർഎസ്സി ഒരു ക്ലബ്ബാക്കി മാറ്റിയതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.
കാലാകാലമായി ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തി സ്പോർട്സ് സെന്ററിൽ നിന്നും സ്പോർട്സിനെ പുറത്തുചാടിച്ചെന്നാണ് ആക്ഷേപം. നിലവിൽ ബാഡ്മിന്റൺ, സ്വിമ്മിങ്, ഫുട്ബോൾ എന്നിവയിൽ പരിശീലനം ലഭിക്കണമെങ്കിൽ വൻതുകയാണ് ഫീസായി നൽകേണ്ടത്. ഒളിമ്പിക്സ് നിലവാരത്തിലുള്ള സ്വിമ്മിങ് പൂൾ നിർമ്മിക്കുമെന്നാണ് സെക്രട്ടറിയുടെ പുതിയ പ്രഖ്യാപനം. നിലവിൽ നല്ല നിലവാരമുള്ള സ്വിമ്മിങ്പൂൾ പൊളിച്ചുമാറ്റി മുപ്പത്തഞ്ചുകോടി ചെലവിട്ട് സ്വിമ്മിങ് പൂൾ നിർമ്മിക്കുമെന്ന പ്രഖ്യാപനം വലിയ അഴിമതിക്കുള്ള കളമൊരുക്കലാണെന്നും പരാതി ഉയർന്നുകഴിഞ്ഞു. .
സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായതിനാൽ റീജിയണൽ സ്പോർട്സ് സെന്ററിൽ നിർമ്മാണ പ്രവർത്തനം നടത്തണമെങ്കിൽ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ആവശ്യമാണ്. മാത്രവുമല്ല സർക്കാർ ഏജൻസികൾക്കുമാത്രമേ നിർമ്മാണ പ്രവൃത്തി ഏറ്റെടുക്കാനുമാകൂ. ജി സി ഡി എയാണ് ഇൻഡോർ സ്റ്റേഡിയം പണിതത്. ഇപ്പോൾ വ്യവസ്ഥകളെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് ഭരണസമിതി സെക്രട്ടറി അദ്ദേഹത്തിന് ഇഷ്ടമുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനിയെ കൊണ്ട് ഇവിടെ നിർമ്മാണ പ്രവർത്തനം നടത്താൻ നീക്കം നടത്തുന്നതെന്നാണ് ആരോപണം. കോർപ്പറേഷൻ ചട്ടങ്ങൾ ലംഘിച്ചുകൊണ്ടുള്ള നിർമ്മാണ പ്രവർത്തനം നടത്താനാവില്ലെന്ന് അറിയാമായിരുന്നിട്ടും മുന്മന്ത്രിസഭയുടെ കാലത്ത് കെ ബാബു ഇതിന് തറക്കല്ലിട്ടതും വലിയ വിവാദമായിരുന്നു. .
കഴിഞ്ഞ കുറേ വർഷങ്ങളായി സെക്രട്ടറി കസേരയിൽ നിലയുറപ്പിച്ചിട്ടുള്ള ഒരാൾ, തന്റെ ഇഷ്ടംപോലെ ഒരു സർക്കാർ സ്ഥാപനം ഭരിക്കുന്നതിനെതിരെ അംഗങ്ങൾക്കിടയിൽത്തന്നെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എല്ലാവർഷവും ഭരണം പിടിച്ചെടുക്കാനുള്ള പൊടിക്കൈ അറിയാവുന്ന സെക്രട്ടറി ഭരണം മാറിയാലും സ്പോർട്സ് കൗൺസിലിന്റെ തലപ്പത്തുള്ളവരുടെ ആളായി മാറും. അങ്ങിനെയാണ് സ്പോർട്സ് സെന്ററിനെ ക്ലബ്ബാക്കി മാറ്റുന്നതിനുള്ള നീക്കങ്ങൾക്കും ഭരണഘടനാ ഭേദഗതിക്കുമൊക്കെ അംഗീകാരം വാങ്ങിച്ചെടുക്കുന്നത്. ഉന്നതങ്ങളിൽ വലിയ പിടിപാടുള്ളയാൾ എന്ന നിലയിൽ നിലവിലുള്ള സെക്രട്ടറിയെ ആരും എതിർക്കാറില്ല എന്നതാണ് വസ്തുത.
ക്ലബ്ബ് ഹൗസും സ്വിമ്മിങ് പൂളും നിർമ്മിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനായി ഇന്റോർ സ്റ്റേഡിയത്തിന്റെ പ്രധാന ഭാഗങ്ങൾ ഒരു വ്യവസായ ഗ്രൂപ്പിന് പാട്ടത്തിനു നൽകാനുള്ള നീക്കവും നടക്കുകയാണ്. നിലവിൽതന്നെ സ്പോർട്സ് സെന്ററിന്റെ പലഭാഗങ്ങളും പണയപ്പെടുത്തിയാണ് ഫണ്ട് സ്വരൂപിച്ചിരിക്കുന്നത്.ഒപ്പം സ്പോർട്സ് സെന്റർ പണയപ്പെടുത്തി ബാങ്കിൽനിന്നും വൻ തുക വായ്പയെടുക്കാനും സെക്രട്ടറി നീക്കം നടത്തുന്നുണ്ട്. വലിയ നിർമ്മിതികൾ നടത്തി സെന്ററിനെ വലിയ കടക്കെണിയിലേക്ക് വലിച്ചിഴക്കാനുള്ള നീക്കവും വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.
സ്പോർട്സിനെ പരിപോഷിപ്പിക്കുന്നതിനായി ആരംഭിച്ച റീജിയണൽ സ്പോർട്സ് സെന്റർ കൺവെൻഷൻ സെന്ററാക്കി മാറ്റുന്നതിനു പിന്നിൽ വലിയൊരു ലോബിതന്നെ പ്രവർത്തിക്കുന്നുണ്ട്. ചിലരുടെ താല്പര്യസംരക്ഷമാണ് ഇവിടെ നടപ്പിലാക്കുന്നതെന്നും സ്പോർസ് സെന്ററിൽ എന്തു നടക്കുന്നു എന്നതിൽ അംഗങ്ങൾക്കോ സ്പോർട്സ് വകുപ്പിനോ യാതൊരു ധാരണയുമില്ല എന്നതാണ് വസ്തുത. ബാറ്റ്മിന്റൻ, സ്വിമ്മിങ്, ഫുട്ബോൾ, ബാസ്ക്കറ്റ് ബാൾ, ടെന്നീസ് എന്നിവയിലാണ് പ്രധാനമായും പരിശീലനം നൽകിയിരുന്നത്.
ദേശീയബാറ്റ്മിന്റൻ പരിശീലന ക്യാംപ് ആർ എസിയിൽ വച്ച് നടന്നിരുന്ന ഒരു കാലമുണ്ട്. ഈ ക്യാംപിൽ സൈന നെഹ് വാളിനെപോലുള്ള അന്താരാഷ്ട്ര താരങ്ങൾ പങ്കെടുത്തിരുന്നു. എന്നാൽ സ്പോർട്സ് സെന്റർ ക്ലബ്ബ് കൾച്ചറിലേക്ക് വഴിമാറിയപ്പോൾ ഇത്തരം ക്യാംപുകൾക്കൊന്നും വേദിയൊരുക്കാൻ ഭരണസമിതിക്ക് താൽപര്യമില്ലാതായി. വിവാഹങ്ങളും വലിയ എക്സിബിഷനുകളും ഒരുക്കുന്ന വേദിയായി ഇന്റോർ സ്റ്റേഡിയം മാറ്റി, ഇതിലൂടെ വൻ തുക ഉണ്ടാക്കുകയായി പ്രധാന ലക്ഷ്യം. ക്യാംപുകൾക്കും വലിയ ടൂർണ്ണമെന്റുകൾക്കും വേദിയൊരുക്കിയാൽ ഇത്തരം വരുമാനം കുറയുമെന്നാണ് ഭരണസമിതിയുടെ കണ്ടെത്തൽ.
ലീനിങ് എന്ന കമ്പനിയുമായി ദീർഘകാല കരാർ ഒപ്പിട്ടതോടെ ടൂർണ്ണമെന്റുകൾ ഇവിടെ നടത്താൻ പറ്റാതായിട്ടുണ്ട്. അവരുടെ ബോർഡ് ഇന്റോർ സ്റ്റേഡിയത്തിൽ പ്രദർശിപ്പിക്കുന്നതിനാൽ ടൂർണ്ണമെന്റുകൾ സ്പോൺസർ ചെയ്യാൻ ആരും തയ്യാറാവില്ല എന്നതാണ് ടൂർണ്ണമെന്റുകളെ അകറ്റിയത്.
മലയാള മനോരമ രണ്ടുവർഷം മുൻപ് ഇന്റോർ സ്റ്റേഡിയത്തിൽ ദേശീയ ബാറ്റ്മിന്റൻ ചാമ്പ്യൻഷിപ്പ് നടത്തിയിരുന്നു. കഴിഞ്ഞവർഷം ഇവിടെ മനോരമ ഓപ്പൺ നടത്താൻ പറ്റാതെ പോയത് ലീംനിംഗുമായി ആർ എസ് സി ഉണ്ടാക്കിയ കരാറായിരുന്നു. ഒരു നാഷണൽ ടൂർണ്ണമെന്റ് നടത്താൻ സ്പോർട്സ് വകുപ്പ് തീരുമാനമെടുത്താൽപോലും അതു നടത്താൻ നിലവിൽ സാധിക്കില്ല. ജില്ലാ സ്പോർസ് കൗൺസിലിനുപോലും ഇവിടെ ടൂർണ്ണമെന്റുകൾ സംഘടിപ്പിക്കാൻ സാധിക്കില്ലെന്നതാണ് അവസ്ഥ.
ഇന്ത്യയിൽതന്നെ ശ്രദ്ധേയമായ ഇന്റോർ സ്റ്റേഡിയമാണ് കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിന്റേത്. കേരളത്തിലെ കായികതാരങ്ങളുടെ കേന്ദ്രമാവേണ്ടിയിരുന്ന ഒരു സ്ഥാപനം ഒരു ഗൂഢസംഘത്തിന്റെ കൈയിൽ അകപ്പെട്ടതിനു പിന്നിൽ രാഷ്ട്രീയ ശക്തികൾ ഉണ്ടെന്നാണ് അനുമാനിക്കേണ്ടത്. കായിക രംഗവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരുകൂട്ടം ആളുകളുടെ കൈകളിലേക്ക് വഴിമാറിയ സ്പോർട്സ് സെന്ററിനെ മികവുറ്റ സ്പോർട്സ് കേന്ദ്രമാക്കി മാറ്റാൻ കഴിയുമോ എന്നാണ് ഇപ്പോൾ നിലനിൽക്കുന്ന ആശങ്ക.
സ്റ്റുഡൻസിനുണ്ടായിരുന്ന തുച്ഛമായ ഫീസിലുള്ള അംഗത്വം പുനഃസ്ഥാപിക്കാനും, വൻ തുകകൾ നൽകിയുള്ള പരിശീലന പരിപാടിയും അവസാനിപ്പിക്കാനും സ്പോർട്സ് വകുപ്പിന്റെ പൂർണ്ണമായ ഗ്രാന്റോടെ പ്രവർത്തിക്കുന്ന ഒരു സ്പോർട്സ് കേന്ദ്രമാക്കി മാറ്റണമെന്നാണ് കായിക പ്രേമികളുടെ ആവശ്യം. 280 കോടി രൂപ വിലമതിക്കുന്ന സ്ഥലവും കെട്ടിടവും ഒരു സംഘത്തിന്റെ കൈകളിലേക്ക് ഒതുങ്ങാതെ ജനകീയമായി പ്രവർത്തിക്കുന്ന സാഹചര്യം ഉണ്ടാവണമെന്ന ആവശ്യമാണ് ഉയരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്