സായിപ്പന്മാർക്ക് നല്ലതും നമുക്ക് മാത്രം പൊട്ടിപ്പൊളിഞ്ഞതും..! എമിറേറ്റ്സിന്റെ ഇരട്ടത്താപ്പിനെതിരെ ശശി തരൂരും രംഗത്ത്; എമിറേറ്റ്സ് വിമാന കമ്പനിക്ക് കോടികൾ നൽകുന്ന കേരള സെക്ടറിനോട് എന്തു കൊണ്ട് ഈ വിവേചനം?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോകത്തെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളിൽ ഒന്നാണ് എമിറേറ്റ്സ്. ലോകത്തെല്ലായിടത്തേക്കും കണക്ഷൻ. മികച്ച സേവനം, ന്യായമായ നിരക്ക്, കേരളത്തിലെ മൂന്ന് എയർപോർട്ടുകളിലേക്കും ദിവസത്തിൽ ഒന്നിലധികം തവണ കണക്ഷൻ. ഇങ്ങനെ പോകുന്നു മലയാളികളെ എമിറേറ്റ്സ് പ്രിയരാക്കുന്ന ഘടകങ്ങൾ.
പക്ഷെ ഒരിക്കൽ എങ്കിലും എമിറേറ്റ്സിൽ യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ ഓസ്ട്രേലിയയിലേക്കോ യാത്ര ചെയ്തിട്ടുള്ളവർ ഒരു കാര്യം തിരിച്ചറിയാതിരിക്കില്ല. പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ദുബായിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ വിമാനങ്ങളും പുതിയതും ആധുനിക സൗകര്യങ്ങൾ ഉള്ളതുമാണ്. എന്നാൽ ദുബായിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ പഴയതും എമിറേറ്റ്സ് അവകാശപ്പെടുന്ന നിലവാരങ്ങൾ ഒന്നും ഇല്ലാത്തതുമാണ്.
ഇതെന്തുകൊണ്ടാണ് എന്ന ചോദ്യം ആദ്യം ഉയർത്തിയത് മറുനാടൻ ആയിരുന്നു. വിമാന അപകടതത്തിന്റെ പിറ്റേദിവസം തന്നെ മറുനാടൻ ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്തു. തൊട്ടു പിന്നാലെ ഈ സെക്ടറിൽ പലതവണ യാത്ര ചെയ്തിട്ടുള്ള എംപി ശശി തരൂർ ഈ വിഷയം ഫേസ്ബുക്കിൽ കുറിച്ചു. ഇതോടെ ഈ വിഷയം പ്രവാസി മലയാളികൾക്കിടയിൽ വലിയ ചർച്ചയാവുകയാണ്.
അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നും ഒക്കെ വരുന്ന മലയാളികൾ ദുബായിൽ എത്തിയ ശേഷം കേരളത്തിലേക്ക് എത്തുന്നത് എക്കാലത്തും പഴഞ്ചൻ ഫ്ളൈറ്റിലാണ്. പല ഫ്ളൈറ്റുകൾക്കും സീറ്റിന് മുൻപിൽ ടിവി പോലുമില്ല. സിനിമകൾ ആവശ്യത്തിന് തെരഞ്ഞെടുക്കാൻ സാധിക്കില്ല സീറ്റുകൾ തമ്മിലുള്ള അകലം കുറവാണ്. ഒപ്പം പൊട്ടി പൊളിഞ്ഞ് ടോയ്ലറ്റുകളും സാധാരണമാണ്.
സായിപ്പിന് വേണ്ടി മികച്ച സൗകര്യങ്ങൾ ഒരുക്കുന്ന എമിറേറ്റ്സ് ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കുന്ന കേരള സെക്ടറിനോട് കാണിക്കുന്ന് വിവേചനം വംശീയമാണ് എന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ഗൾഫിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ഗൾഫ് വിമാനങ്ങൾ മി്കകവയും കാലപ്പഴക്കമുള്ളതാണെന്ന് ഏറെക്കാലമായി പരാതികളുണ്ട്. കഴിഞ്ഞ ഏതാനും മാസമായി ഗൾഫ് വിമാന കമ്പനികളുടെ വിമാനങ്ങൾ യന്ത്ര തകരാറിലാകുന്നത് പതിവ് സംഭവമാകുന്നു.
രണ്ട് മാസത്തിനുള്ളിൽ എമിറേറ്റ്സിന്റെ രണ്ട് വിമാനങ്ങൾ യന്ത്രത്തകരാർ കാരണം കാറാച്ചിയിലേക്ക് പോയ സംഭവമുണ്ടായിരുന്നു. റഡാർ സോഫ്റ്റ വെയറുകളിലെ പാളിച്ചമൂലമായിരുന്നു ഇതു സംഭവിച്ചത്. മറ്റൊരവസരത്തിൽ ഇത്തിഹാദിന്റെ ഒരു വിമാനം യന്ത്രത്തകരാർ കാരണം തിരിച്ചിറക്കേണ്ടി വരികയും ചെയ്തിരുന്നു.
ഗൾഫ് മേഖലയിൽ നിരവധി തവണ യാത്രചെയ്തിട്ടുള്ള തനിക്കും ഈ സെക്ടറിൽ എമിറേറ്റ്സ് ഉപയോഗിക്കുന്ന വിമാനങ്ങളുടെ പഴക്കത്തെപ്പറ്റിയും നിലവാരത്തെപ്പറ്റിയും ആശങ്കയുണ്ടായിട്ടുണ്ടെന്നാണ് ശശി തരൂർ എംപി ഫെയ്സ് ബുക്കിൽ കുറിച്ചത്. യൂറോപ്യൻ മേഖലയിൽ എമിറേറ്റ്സ് ഉപയോഗിക്കുന്ന വിമാനങ്ങളിൽ പ്രകടമായിത്തന്നെ ഈ മാറ്റം വ്യക്തമാണ്. ഖ്യാതിയും മേന്മയും അവകാശപ്പെടുന്ന ഒരു വേൾഡ് കഌസ് എയർലൈൻസിന് നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാനാകുന്നതെങ്ങനെയെന്നും തരൂർ ചോദിക്കുന്നു.
ദുബായ് വിമാനാപകടത്തിൽ നിന്ന് യാത്രക്കാരും വിമാന ജീവനക്കാരും രക്ഷപ്പെട്ടതിൽ ആശ്വസിക്കുന്നു. രക്ഷാപ്രവർത്തനത്തിനിടെ അഗ്നിശമന സേനാംഗം മരിച്ചതിൽ അനുശോചിക്കുന്നതായും തരൂർ പോസ്റ്റിൽ പറഞ്ഞു. ദുബായിൽ കഴിഞ്ഞദിവസമുണ്ടായ ക്രാഷ്ലാൻഡിങ് അന്വേഷിക്കുന്നതിനൊപ്പം ദുബായ് - കേരള സെക്ടറിൽ ഏതുതരം വിമാനങ്ങൾ ഉപയോഗിക്കണമെന്നും അവയുടെ കാലപ്പഴക്കം, ഗുണമേന്മ എന്നിവ എങ്ങനെ മെച്ചപ്പെടുത്തണമെന്നുമുള്ള പുനപരിശോധനയ്ക്ക് എമിറേറ്റ്സ് തയ്യാറാകണമെന്നും തരൂർ വിമാനക്കമ്പനി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്നും ദുബായിലേക്ക് പോയ കത്തിയമർന്ന വിമാനത്തിന് 13 വർഷം പഴക്കമുണ്ടായിരുന്നു. യന്ത്ര ത്തകരാറിലാകുന്ന വിമാനങ്ങളെല്ലാം കാലപ്പഴക്കം ചെന്നവയാണ്. ഗൾഫ് വിമാന കമ്പനികൾ ഏറ്റവും പഴക്കം ചെന്ന വിമാനങ്ങൾ സർവീസ് നടത്തുന്നത് ഇന്ത്യ ഉൾപ്പെടയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കാണ്.
ജൂൺ ഏഴിന് ദുബായിൽ നിന്നും പുറപ്പെട്ട ഇ കെ 522 വിമാനം തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ റഡാറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വിമാനം കറാച്ചിയുടെ മുകളിലെത്തി. വിമാനം കറാച്ചിയിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേ തുടർന്ന് വിമാനം മസ്ക്കറ്റിലേക്ക് പോയി ശ്രമകരമായാണ് അവിടെയിറക്കിയത്. കാലാവസ്ഥയും അനുകൂലമല്ലാതിരുന്നതോടെ റൺവേ കാണാൻ കഴിയാത്തതിനാൽ വിമാനം പല തവണ ഉയരുകയും താഴുകയും ചെയ്തതോടെ യാത്രക്കാരെ വിറപ്പിച്ച ലാൻഡിംഗാണ് ഉണ്ടായത്.
ഒടുവിൽ ഒന്നര മണിക്കൂർ പറന്നശേഷമാണ് വിമാനം മസ്ക്കറ്റ് വിമാനത്താവളത്തിലിറക്കിയത്. അവിടെ പ്രാഥമിക അറ്റകുറ്റപണി നടത്തിയ ശേഷം വിമാനം ദുബായിലേക്ക് പോയി. കൂടുതൽ പരിശോധനക്കായി വിമാനം അവിടെ നിർത്തിയതിനാൽ മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ ഒന്നര ദിവസത്തിനു ശേഷം ദുബായിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ചത്.
അതുപോലെത്തന്നെ ഫെബ്രവരിയിൽ ദുബായിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എമിറേറ്റ്സിന്റെ 522 വിമാനം യന്ത്രം തകരാറിലായി കറാച്ചിയിലിറക്കി. തുടർന്ന് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ കയറ്റിയെങ്കിലും ഈ വിമാനത്തിന്റെ വാതിൽ അടയ്ക്കാനായില്ല. അതിനാൽ യാത്രക്കാർ വിമാനത്തിനുള്ളിൽ ഒരു മണിക്കൂർ കുടുങ്ങി. രണ്ട് സംഭവങ്ങളും എമിറേറ്റ്സ് അധികൃതർ അതീവ രഹസ്യമായി സൂക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞമാസം മൂന്നിന് പുലർച്ചെ തിരുവനന്തപുരത്ത് നിന്നും അബുദാബിയിലേക്കുള്ള ഇത്തിഹാദ് വിമാനവും യന്ത്ര തകരാർ കാരണം ഒരു മണിക്കൂർ പറന്ന ശേഷം തിരിച്ചിറക്കേണ്ടി വന്നിരുന്നു. രണ്ട് എഞ്ചിനുകളിൽ ഒരെണ്ണം പ്രവർത്തിക്കാത്തതാണ് പ്രശ്നമായത്. ഇത്തരത്തിൽ ഉണ്ടാവുന്ന സംഭവങ്ങൾ മിക്കവയും പലപ്പോഴും പുറത്തറിയാതെ സൂക്ഷിക്കാനും സൽപേരിന് കളങ്കമുണ്ടാകാതിരിക്കാനും വിമാനക്കമ്പനികൾ ശ്രമിക്കാറുണ്ട്.
അതിനാൽത്തന്നെ മികച്ച സേവനമാണ് ഇവർ നൽകുന്നതെന്ന് ധരിച്ച് യാത്രക്കാർ ഈ കമ്പനികളെ കൂടുതലായി ആശ്രയിക്കുന്ന സ്ഥിതിയുമുണ്ട്. കാലപ്പഴക്കമുള്ള വിമാനങ്ങൾ പിൻവലിക്കുകയും നല്ല നിലവാരമുള്ള സേവനങ്ങളും യാത്രാസൗകര്യവും ഇന്ത്യാ-ഗൾഫ് സെക്ടറിലും മുൻനിര വിമാനക്കമ്പനികൾ ഉപയോഗിക്കണമെന്ന ആവശ്യം ശക്തമാകുകയാണിപ്പോൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍