മഹാദുരന്തം ഒഴിവായത് വെറും 90 സെക്കന്റുകൊണ്ട് എല്ലാവരേയും പുറത്തിറക്കിയ ജീവനക്കാരുടെ മിടുക്കു കാരണം മാത്രം; ചെരുപ്പ് പോലും ഇടാതെ യാത്രക്കാർ പുറത്തേക്ക് ഓടി; ചാടി ഇറങ്ങിയതിനിടയിൽ പലർക്കും പരിക്ക് പറ്റി; ചുട്ടുപൊള്ളുന്ന വെയിലത്ത് റൺവേയിലൂടെ ഓടിയപ്പോൾ പാദങ്ങൾ പൊള്ളിയവരും ഏറെ; ഓട്ടത്തിനിടയിൽ പിന്നിൽ വിമാനം പൊട്ടിത്തെറിച്ചു
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: യാത്രക്കാർ എമർജെൻസി എക്‌സിറ്റ് വഴി കൃത്യസമയത്ത് പുറത്തെത്തിയില്ലായിരുന്നെങ്കിൽ അത് വലിയ ദുരന്തമാവുമായിരുന്നു. അങ്ങനെ എല്ലാം അവസാനിച്ചുവെന്ന് തോന്നിയ നിമിഷങ്ങളിൽ നിന്നാണ് 282 പേരും ജീവിതത്തിലേക്ക് സുരക്ഷിതരായി ലാൻഡ് ചെയ്തു. ദുബായ് സമയം ഉച്ചയ്ക്ക് 12.45. തിരുവനന്തപുരത്ത് നിന്ന് രാവിലെ 10.25 ന് പുറപ്പെട്ട ഇ.കെ 521 എമിറേറ്റ്‌സ് വിമാനം ദുബായ് അന്താരാഷ് ട്ര വിമാനത്താവളത്തിലെ റൺവേയിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് ടയർ പൊട്ടി വിമാനം ഇടിച്ചിറങ്ങിയത്. പുറത്തിറങ്ങിയ ഉടൻ എല്ലാവരും നിലവിളിച്ചുകൊണ്ട് അകലേയ്ക്ക് ഓടുകയായിരുന്നു. ഓട്ടത്തിനിടയിൽ വൻ പൊട്ടിത്തെറി കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ വിമാനത്തിന്റെ മുൻഭാഗത്ത് നിന്ന് തീ ഗോളം ഉയരുന്നത് കണ്ടെന്നാണ് യാത്രക്കാർ പറയുന്നു. ഭീതിയുടെ അന്തരീക്ഷമായിരുന്നു അവിടെ അപ്പോൾ. ഒപ്പം രക്ഷപ്പെട്ടതിന്റെ ആശ്വാസം.
അപ്രതീക്ഷിതമായാണ് ടയർ പൊട്ടിയത്. റൺവേയിലൂടെ നീങ്ങുമ്പോൾ തന്നെ ചിറക് നിലത്തുരസി തീപിടിച്ചു. ഇതോടെ തന്നെ യാത്രക്കാർക്ക് അപായ സന്ദേശം നൽകി. പലരും വിമാനം നിശ്ചലമാകുന്നതിന് മുമ്പ് തന്നെ എമർജൻസി വാതിലിലൂടെ ചാടിയിറങ്ങി. ചിലർക്ക് വീണ് പരിക്കേറ്റു. ഇറങ്ങിയവർ റൺവേയിലൂടെ വിമാനം കിടന്ന ഭാഗത്ത് നിന്ന് ഓടി. എല്ലാവരും പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ വിമാനം ഏറക്കുറേ പൂർണമായി കത്തിയമർന്നു. ഫയർഫോഴ്‌സ് തീയണയ്ക്കാൻ ശ്രമം തുടങ്ങിയപ്പോൾ തന്നെ ചെറിയ പൊട്ടിത്തെറിയോടെയാണ് വിമാനം കത്തിയത്. ഈ സമയം വിമാനത്തിന്റെ ഒരു ചിറക് തെറിച്ചുപോയി.
'രണ്ടര മണിക്കൂർ നേരത്തെ യാത്രക്ക് ശേഷം ദുബായ് എയർപ്പോർട്ടിൽ ഇറങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് എമർജൻസി നിർദ്ദേശം വന്നത്. ലാൻഡ് ചെയ്ത ഉടനെ എല്ലാവരോടും പുറത്തേക്കിറങ്ങി വേഗത്തിൽ രക്ഷപ്പെടാനായിരുന്നു നിർദ്ദേശം. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അന്ധാളിപ്പിലായിരുന്നു യാത്രക്കാർ. കൂട്ടകരച്ചിലും നിലവിളികളും ഉയർന്നു. ചിലർ മൗനമായി ഇരു കയ്യും നീട്ടി പ്രാർത്ഥിക്കുന്നണ്ടായിരുന്നു. വിമാനം ലാൻഡ് ചെയ്ത ഉടനെ എല്ലാ സുരക്ഷാ വാതിലും തുറന്നു. യാത്രക്കാർ പുറത്തേക്കോടി. ഓട്ടത്തിനിടിയിൽ സ്ത്രീകളിൽ ചിലർ മുട്ടിടിച്ച് വീണു. കയ്യിലുണ്ടായിരുന്ന ബാഗും സാധനങ്ങളൊന്നും എടുക്കാതെയാണ് പലരും ജീവനും കൊണ്ട് ചാടി ഇറങ്ങി ഓടിയത്. ഓടികിതച്ച് വിമാനാത്തവളത്തിന്റെ ഒരു മൂലയിൽ കിതച്ചിരിക്കുമ്പോഴാണ് ഉണ്ടായ അപകടത്തിന്റെ വലുപ്പം തിരിച്ചറിയുന്നത്. പലർക്കും ചെറിയ പരിക്കുകളുണ്ട്. എന്നാലും ജീവൻ രക്ഷപ്പെട്ടല്ലോ '-യാത്രക്കാരുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
വിമാനം ലാന്റ് ചെയ്ത ഉടനെ തീയും പുകയും ഉയർന്നതോടെ പരിഭ്രാന്തരായ യാത്രക്കാർ വിമാനത്തിന്റെ എമർജൻസി വാതിൽ വഴി ചാടി ഇറങ്ങി റൺവേയിലൂടെ ഓടുകയായിരുന്നു. ഇതേ സമയം വിമാനത്താവളത്തിൽ യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതേയുണ്ടായിരുന്നുള്ളൂ. പരസ്പരം സഹായിച്ചാണ് യാത്രക്കാരും വിമാന ജീവനക്കാരും വിമാനത്തിൽ നിന്നും പുറത്തു കടന്നത്. ബോയിങ് 777 വിഭാഗത്തിലുള്ള വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനം ലാൻഡ് ചെയ്ത ദുബായ് എയർപോർട്ടിലെ ടെർമിനൽ മൂന്ന് ഉടൻ അടച്ചു. ഇന്ന് പുലർച്ചെയാണ് വീണ്ടും വിമാനത്താവളം സാധാരണഗതിയിലായത്.
അഗ്‌നിബാധയിൽ വിമാനത്തിന്റെ മുക്കാൽ ഭാഗവും കത്തിപ്പോയിട്ടുണ്ട്. യാത്രക്കാരുടെ ലഗ്ഗേജുകളെല്ലാം നഷ്ടപ്പെട്ടതായാണ് വിവരം. വിമാനത്തിലെ യാത്രക്കാരുടെ രാജ്യം തിരിച്ചുള്ള കണക്ക് ഇങ്ങനെയായിരുന്നുു. 282 യാത്രക്കാരിൽ മലയാളികളടക്കം 226 ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 24 ബ്രിട്ടീഷുകാർ, 11 യുഎഇ സ്വദേശികൾ, അമേരിക്ക, സൗദി അറേബ്യ സ്വദേശികൾ ആറ് വീതം, അഞ്ച് തുർക്കി, നാല് അയർലൻഡ്, ഓസ്‌ട്രേലിയ, ബ്രസീൽ, ജർമനി, മലേഷ്യ, തായ്‌ലൻഡ് രണ്ട് വീതം, ക്രയേഷ്യ, ഈജിപ്ത്, ബോസ്‌നിയ-ഹെർസഗോവിന, ലബനൻ, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക, സ്വിറ്റ്‌സർലൻഡ്, ടുണീസിയ എന്നീ രാജ്യക്കാർ ഒന്നു വീതം എന്നിങ്ങനെയാണ് ബാക്കിയുള്ളവരുടെ കണക്ക്. 18 വിമാന ജോലിക്കാരും ഇതിൽ ഉൾപ്പെടും.
ബാഗേജുകൾ പോയി, ദൈവധീനം ജീവൻ നൽകി
''ദൈവാധീനം ഒന്നു കൊണ്ടു മാത്രമാണ് ഞങ്ങൾ രക്ഷപ്പെട്ടത് ''-ഇതു മാത്രമാണ് യാത്രക്കാർ പറയാനുള്ളത്. ''വിമാനം ദുബായിൽ ഇറങ്ങാനുള്ള അറിയിപ്പ് ലഭിച്ചു. എല്ലാവരും സീറ്റ് ബെൽറ്റ് ധരിച്ച് തയ്യാറായി. പെട്ടെന്നാണ് വിമാനത്തിന്റെ മുൻഭാഗത്ത് നിന്ന് പുക അകത്തേയ്ക്ക് കയറിയത്. പലർക്കും ശ്വാസംമുട്ടൽ പോലെ തോന്നി. എന്താണെന്നറിയാതെ പരിഭ്രാന്തരായ പലരും എണീറ്റ് ഓടാൻ ശ്രമിച്ചു. എല്ലാവരോടും പെട്ടെന്ന് പുറത്തിറങ്ങാൻ വിമാന ജോലിക്കാർ ആവശ്യപ്പെട്ടു. ചിലർ മുൻഭാഗത്തെ വാതിലിലൂടെ ഇറങ്ങാൻ ശ്രമിച്ചപ്പോൾ ആ ഭാഗത്ത് നിന്നാണ് പുക വരുന്നത് എന്നതിനാൽ അനുവദിച്ചില്ല. പൈലറ്റിന്റെയും മറ്റു ജീവനക്കാരുടെയും സമയോചിതമായ പ്രവർത്തനമാണു ജീവൻ രക്ഷിച്ചത്. എല്ലാ എമർജൻസി വാതിലുകളും തുറന്നു യാത്രക്കാരെ രക്ഷപ്പെടുത്തുകയായിരുന്നു.
പിൻവശത്തെ വാതിലിലൂടെയും എമർജൻസി എക്‌സിറ്റിലൂടെയുമാണ് യാത്രക്കാരെല്ലാം 9സെക്കൻഡുകൾ കൊണ്ട് പുറത്തിറങ്ങിയത്. ആർക്കും തങ്ങളുടെ ഹാൻഡ് ബാഗുകളും മറ്റും എടുക്കാൻ സാധിച്ചില്ല. അതിനുള്ള സാവകാശമില്ലായിരുന്നു. പുറത്തിറങ്ങി രക്ഷപ്പെടാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യമായ സഹായമുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും പ്രായമുള്ള യാത്രക്കാരുമാണ് പുറത്തിറങ്ങാൻ ഏറെ പ്രയാസമനുഭവിച്ചത്. പുറത്തിറങ്ങിയ ഉടൻ എല്ലാവരും നിലവിളിച്ചുകൊണ്ട് അകലേയ്ക്ക് ഓടി. ചെരുപ്പ് ധരിക്കാതെയാണ് പലരും വിമാനത്തിൽ നിന്ന് ഇറങ്ങിയിരുന്നത്. യുഎഇയിൽ ഇന്ന് നല്ല ചൂടായതിനാൽ പലരുടെയും കാൽപാദം പൊള്ളി. അതൊന്നും ആരും കാര്യമാക്കിയില്ല. ജീവൻ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ ജീവിതത്തിലേക്കുള്ള ഓട്ടത്തെ വിമാനയാത്രക്കാർ ഓർത്തെടുക്കുന്നു.
വിമാനത്തിൽ നിന്ന് ചാടിയിറങ്ങി കഷ്ടിച്ച് രണ്ട് മിനിറ്റ് കഴിഞ്ഞപ്പോഴേയ്ക്കും പൊട്ടിത്തെറി കേട്ടു. ഇവർക്കും ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ടവർക്കും വിമാനത്താവളത്തിലെ ക്ലിനിക്കിൽ ചികിത്സ നൽകി. ശാരീരികാസ്വാസ്ഥ്യമുണ്ടായവരെ വീൽചെയറിലാണ് വിമാനത്താവളത്തിൽ നിന്ന് പുറത്തുകൊണ്ടുവന്നത്. യാത്രക്കാരെ കാത്ത് വിമാനത്താവളത്തിന് പുറത്ത് ആശങ്കയോടെ ബന്ധുക്കൾ നിന്നിരുന്നു. കൂടാതെ, ലോകത്തെ പ്രമുഖ വാർത്താ ഏജൻസികളുടെ റിപ്പോർട്ടർമാരടക്കം ഒട്ടേറെ മാദ്ധ്യമപ്രവർത്തകരും. യുഎഇ സമയം വൈകിട്ട് മൂന്നരയോടെയായിരുന്നു യാത്രക്കാർ പുറത്തിറങ്ങിയത്.
ജീവനായുള്ള ഓട്ടത്തിനിടെ യാത്രക്കാരിൽ മിക്കവർക്കും ഹാൻഡ് ബാഗുകൾ ഉൾപ്പെടെ നഷ്ടമായി. വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവരുമുണ്ട്. എങ്കിലും ജീവൻ ബാക്കി കിട്ടിയല്ലോ എന്ന ആശ്വാസത്തിലാണ് എല്ലാവരും. പരുക്കേറ്റവർക്ക് എമിറേറ്റ്‌സ് വൈദ്യസംഘം അടിയന്തര ശുശ്രൂഷ നൽകി. പരുക്കേറ്റ 10 പേർക്കാണു ചികിൽസ നൽകിയതെന്നാണു വിവരം. ഒരാളെ കിടത്തി ചികിൽസിക്കുന്നതായും അറിയുന്നു. നടപടികൾ പൂർത്തിയാക്കി മൂന്നരയോടെ പുറത്തിറക്കിയ യാത്രക്കാരെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ എമിറേറ്റ്‌സ് അധികൃതർ നടപടി സ്വീകരിച്ചു.
90 സെക്കന്റിൽ 282 പേരും പുറത്തെത്തി, എല്ലാം എമിറേറ്റ്‌സ് ജീവനക്കാരുടെ മിടുക്ക്
മിന്നൽ വേഗത്തിലാണ് യാത്രക്കാരെ എമിറേറ്റ്‌സ് എയൽലൈൻസ് ജീവനക്കാർ യാത്രക്കാരെ രക്ഷിച്ചത്. വിമാനം ഇടിച്ചിറക്കിയതിനു പിന്നാലെ ഒരുനിമിഷം പോലും പാഴാക്കാതെ 18 ജീവനക്കാർ യാത്രക്കാർക്കു വേണ്ട നിർദ്ദേശങ്ങൾ നൽകുകയും അതിവേഗത്തിൽ എമർജൻസി എക്‌സിറ്റിലൂടെ സുരക്ഷിതരായി പുറത്തിറക്കുകയുമായിരുന്നു.
അതിവേഗമെന്നാൽ വെറും 90 സെക്കൻഡ്! 10 എമർജൻസി വാതിലുകളിലൂടെ അതിനകം 282 യാത്രക്കാരെയും പുറത്തിറക്കി. എല്ലാവരും പുറത്തിറങ്ങിയ പിന്നാലെ കത്തിയ വിമാനത്തിൽ അൽപ സമയത്തിനുശേഷം രണ്ടു വലിയ സ്‌ഫോടനങ്ങളുമുണ്ടായി. അതിന് മുമ്പ് എല്ലാവരും പുറത്ത് എത്തി. അല്ലായിരുന്നുവെങ്കിൽ ലോകത്തെ നടുക്കിയ ദുരന്തത്തിന് ദുബായ് സാക്ഷിയായേനേ. എമിറേറ്റ്‌സ് ജീവനക്കാർക്കു ലഭിക്കുന്ന മികച്ച പരിശീലനമാണു ദുരന്തമുഖത്തു സമചിത്തതയോടെയുള്ള രക്ഷാപ്രവർത്തനത്തിനു സഹായിച്ചതെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ആറുമാസത്തിലൊരിക്കൽ എല്ലാ ജീവനക്കാരും മോക്ക് ഡ്രില്ലിൽ പങ്കെടുക്കണം. തീപിടിത്തം, സാങ്കേതിക തകരാറിനെ തുടർന്നുള്ള അടിയന്തര ലാൻഡിങ്, ക്രാഷ് ലാൻഡിങ് തുടങ്ങിയ എല്ലാ സാഹചര്യങ്ങളും കൃത്രിമമായി സൃഷ്ടിക്കുകയും ജീവനക്കാരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. ഭയചകിതരാകാതെ അതിവേഗത്തിൽ സുരക്ഷാ നീക്കങ്ങൾ നടത്താനുള്ള 'പരിചയം' ഉറപ്പാക്കിയതിന് ഫലം കണ്ടു. സമൂഹമാദ്ധ്യമങ്ങളിൽ നിറയെ എമിറേറ്റ്‌സ് ജീവനക്കാരെ നന്ദിയും അഭിനന്ദനവും അറിയിച്ചുള്ള സന്ദേശങ്ങളാണ്.
ലാൻഡിംഗിന് അഞ്ച് മിനിട്ടുപോലും ബാക്കിയില്ലായിരുന്നു. എല്ലാവരും ഇറങ്ങാനുള്ള മാനസിക ഒരുക്കത്തിലായി. പെട്ടെന്നാണ് വിമാനം ലാൻഡ് ചെയ്യുകയാണെന്ന അറിയിപ്പിനൊപ്പം അപായ സൂചനയും എത്തിയത്. വിമാനം നിന്നാലുടൻ എമർജൻസി വാതിൽ വഴി രക്ഷപ്പെടാനായിരുന്നു നിർദ്ദേശം. ഒരു നിമിഷം യാത്രക്കാരുടെ ഹൃദയം നിശ്ചിലമായി. അവരിൽ ചിലർ കൈ നെഞ്ചത്തു വച്ച് പ്രാർത്ഥിച്ചു. ചിലർ കുഞ്ഞുങ്ങളെ ചേർത്തുപിടിച്ചു. ചിലർ നിലവിളിച്ചു. ചിലർ രക്തം നിലച്ച് മരവിച്ചിരുന്നു.അതിനിടെ വിമാന ജീവനക്കാർ എമർജൻസി വാതിലുകളുടെ സ്ഥാനവും രക്ഷപ്പെടേണ്ട രീതിയും പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു.
ലാൻഡ് ചെയ്തതും എമർജൻസി വാതിൽ തുറന്നതും ഒരുമിച്ചായിരുന്നു. സാധനങ്ങളടങ്ങിയ ഹാൻഡ് ബാഗുകൾ പോലും എടുക്കാതെയാണ് സുരക്ഷാ വാതിലിലൂടെ ചില യാത്രക്കാർ രക്ഷപ്പെട്ടത്. ഇറങ്ങിയവർ റൺവേയിലൂടെ അകലേക്ക് ഓടി. ഇതിനിടയിൽ ചില സ്ത്രീകൾ മുട്ടിടിച്ചു വീണു. യാത്രക്കാർ എല്ലാവരും ഇറങ്ങുന്നതിന് മുമ്പുതന്നെ പുക പടരാൻ തുടങ്ങിയിരുന്നു. അതിനാൽ പലരും ശ്വാസം മുട്ടി ചുമച്ചു. രക്ഷാപ്രവർത്തകർ സന്നദ്ധമായി നിലകൊണ്ടിരുന്നതിനാൽ രക്ഷപ്പെട്ട 300 പേർക്കും സുരക്ഷിത അകലത്തേക്ക് മിനിട്ടുകൾക്കുള്ളിൽ മാറാൻ കഴിഞ്ഞു. അവിടെ ജീവൻ തിരിച്ച് കിട്ടിയ ആനന്ദത്തിൽ പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു. പിറകിൽ പുകയിൽ വിമാനം ജ്വലിക്കുന്നുണ്ടായിരുന്നു. മുപ്പതു മിനിട്ടോളം കഴിഞ്ഞാണ് വിമാനം പൊട്ടിത്തെറിച്ചത്.
ഞെട്ടിൽ വിട്ടുമാറാതെ ഡോ ഷാജി, മനോധൈര്യത്തിൽ ജീവൻ തിരിച്ചു പിടിച്ച് ഡെയ്‌സി
ദുബായ് വിമാനത്താവളത്തിൽ തീപിടിച്ച എമിറേറ്റ്‌സ് വിമാനത്തിന്റെ എമർജൻസി വാതിലിലൂടെ കുട്ടികളുമായി രക്ഷപ്പെടാൻ കഴിഞ്ഞത് ഓമല്ലൂർ താനുശേരിൽ അനുഭവനിൽ ഡെയ്‌സി ഷിജു രാജുവി(37)ന്റെ മനോധൈര്യം കൊണ്ടു മാത്രം. ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട് പല്ലാരിമംഗലം തോട്ടിന്റെ തെക്കേതിൽ (സൗഭാഗ്യ) ഡോ.കെ.ഷാജിക്കും കുടുംബാംഗങ്ങൾക്കും ഞെട്ടൽ ഇപ്പോഴും പൂർണമായി വിട്ടുമാറിയിട്ടില്ല.
റൺവേയിൽ ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തിൽ യാത്രക്കാർ ഒന്നാകെ ഉലഞ്ഞു. വിമാനം നിശ്ചലമായതോടെ തീയും പുകയുമുയർന്നു. ഒന്നും ചിന്തിക്കാൻ സമയമുണ്ടായില്ല. മൂന്നുവയസുകാരൻ ഡേവിഡിനെ കൈയിലെടുത്തു. ആഞ്ചലേനയോടു തന്നെ മുറുകെ പിടിക്കാൻ പറഞ്ഞു. സുഹൃത്തിന്റെ രണ്ടു കുട്ടികളെയും ചേർത്തുപിടിച്ച് എമർജൻസി വാതിലിനടുത്തേക്കു പാഞ്ഞു. അപ്പോഴേക്കും വാതിലിനു മുന്നിൽ യാത്രക്കാരുടെ തിക്കും തിരക്കുമായിരുന്നു. ചിലർ എമർജൻസി വാതിലിലൂടെ പുറത്തേക്കു ചാടി.-അത് ജീവിതത്തിലേക്കുള്ള മടങ്ങിവരവായെന്ന് ഡെയ്‌സി ഓർക്കുന്നു. ഒരുവിധത്തിൽ വിമാനത്തിൽ നിന്നു കുട്ടികളുമായി പുറത്തെത്തിയ ഡെയ്‌സി ചുട്ടുപൊള്ളുന്ന വെയിലത്തു കൂടി മകനുമായി ഓടി. മകൾ ആഞ്ചലീനയും സുഹൃത്തിന്റെ കുട്ടികളും പിന്നാലെ. സുരക്ഷിതരാണെന്ന് വൈകുന്നേരത്തോടെ ഓമല്ലൂരിലെ ബന്ധുക്കളെ ഫോണിൽ വിളിച്ച് അറിയിച്ചു.
ഡോ.കെ.ഷാജി, ഭാര്യ റീന, മക്കളായ ഷെറിൻ, ശ്രേയ, ശ്രദ്ധയ്ക്കും പറയാനുള്ളതും ഇതേ അനുഭവമാണ്. മക്കളായ ഷെറിൻ, ശ്രേയ, ശ്രദ്ധ എന്നിവരെയാണു ആദ്യം ഞാൻ വാതിലിലൂടെ പുറത്തേക്കു ചാടാൻ അനുവദിച്ചത്, തുടർന്നു ഭാര്യ റീന പുറത്തേക്കു ചാടി. ചാടിയിറങ്ങുന്നതിനിടയിൽ റീനയുടെ കാൽമുട്ടിനു നിസാര പരുക്കേറ്റു. അവസാനം ഷൂസു പോലും ഇല്ലാതെയാണ് ഞാൻ ചാടിയത്. റൺവേയിലൂടെ ഓടുമ്പോഴേക്കും അവിടെ വിമാനത്തിൽ തീ പടരുന്നുണ്ടായിരുന്നു. വിമാനത്താവളത്തിൽ പ്രഥമശുശ്രൂഷ കൃത്യമായി ലഭിച്ചു. പാസ്‌പോർട്ട് ഒഴികെ ബാക്കിയെല്ലാം അഗ്‌നി കവർന്നെടുത്തെങ്കിലും എല്ലാവർക്കും പുനർജന്മം കിട്ടിയതിന്റെ വലിയ ആശ്വാസമാണു മനസിൽ നിറയുന്നതെന്നും ഷാജി പറഞ്ഞു.
വിമാനം അപകടത്തിൽപ്പെട്ടെന്ന വാർത്ത അറിഞ്ഞതോടെ നാട്ടിൽ ഏറെ വിഷമിച്ചിരുന്ന ബന്ധുക്കൾക്ക് ആശ്വാസം പകർന്നു വൈകുന്നേരത്തോടെ ഷാജി നാട്ടിലേക്കു ഫോണിൽ വിളിച്ചു തങ്ങൾ സുരക്ഷിതരാണെന്നു മാതാവ് അമ്മിണിയെ അറിയിച്ചു. മകനെയും കുടുംബത്തേയും രക്ഷിച്ചതു ദൈവകൃപയാണെന്നാണു അമ്മിണി പ്രതികരിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍