നോട്ടത്തിലും ഭാവത്തിലും പെരുമാറ്റത്തിലും അവശനായ രജനി; പല ശസ്ത്രക്രിയ നടത്തിയിട്ടും വഴങ്ങാത്ത കീഴ്ചുണ്ട്; കബാലി, ഇറങ്ങും മുമ്പ് എങ്ങനെ സിനിമ വിജയിപ്പിക്കാം എന്നതിന്റെ ഉദാഹരണം മാത്രം
റമീസ് മുഹമ്മദ്
അടുത്ത കാലത്തൊന്നും ഇത്ര ആവേശത്തോടുകൂടി ഒരു സിനിമക്കു വേണ്ടി കാത്തിരുന്നിട്ടില്ല. കാണാൻ ആഗ്രഹിച്ചിട്ടും ഇല്ല. അതുകൊണ്ടു തന്നെ ആദ്യ ഷോ കാണാൻ തീരുമാനിച്ചു.
സിനിമ ഇറങ്ങും മുൻപ് തന്നെ രജനീകാന്ത് എന്ന നടന്റെ പേരും പെരുമയും എത്രത്തോളം കച്ചവടവത്കരിക്കാൻ പറ്റിയോ അത്രത്തോളം അവർ അതു ഭംഗി ആയ നിർവഹിച്ചു.
തീർച്ചയായും കച്ചവടത്തിന് വേണ്ടി സിനിമ എടുക്കുമ്പോൾ കുറ്റപ്പെടുത്താൻ പറ്റില്ല. വമ്പിച്ച രീതിയിൽ ഉള്ള മാർക്കറ്റിങ്ങും എല്ലാ ഇടത്തും എത്തി പറ്റുന്ന വിധത്തിൽ ഉള്ള പരസ്യ വാചകങ്ങളും സംവിധായകനും നിർമ്മാതാവും കൊടുക്കാൻ തയ്യാറായത് അവർ സ്വകാര്യ പ്രിവ്യു കണ്ടതിനു ശേഷം ആകാം.
പഴയ കാലം പോലെ അല്ല. മേക്കപ്പിനു പുറമെ നന്നായി വീഡിയോ എഡിറ്റിങ്ങും സാധ്യമാണ് ഈ കാലത്ത്. എന്നാൽ, അതിന്റെ എല്ലാ സാധ്യതയും നന്നായി ഉപയോഗിച്ചിട്ടും നമ്മളെ എല്ലാം രജനീകാന്ത് എന്ന നടന്റെ നോട്ടത്തിലും ഭാവത്തിലും പെരുമാറ്റത്തിലും വളരെ അവശതയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. പഴയ കാലങ്ങളിൽ നമ്മെ കോൾമയിർ കൊള്ളിച്ച അതിമാനുഷകനായ രജനി എന്ന താരത്തിൽ നിന്ന് ആരാധകർ ഈ അവശത പ്രതീക്ഷിക്കുന്നില്ല എന്നതാണു സത്യം.
പ്രത്യേകിച്ച് എല്ലാ രംഗങ്ങളിലും കീഴ്ചുണ്ട് അദ്ദേഹത്തിന്റെ ഇംഗിതത്തിനു അനുസരിച്ചു കിട്ടാതെ പോകുന്നു. കുറെ ശസ്ത്രക്രിയകൾ ചുണ്ടിനു വേണ്ടി അദ്ദേഹം ചെയ്തിട്ടും ഒരു നായക നടന് വേണ്ട രീതിയിൽ അതു ശരി ആക്കിഎടുക്കാൻ കഴിഞ്ഞിട്ടില്ല. നടത്തത്തിലും സംഘട്ടന രംഗങ്ങളിലും അദ്ദേഹത്തിന്റെ ശാരീരിക അവശത നമ്മുക്ക് വ്യക്തമായും കാണാൻ കഴിയും. യുവാവിനെ പോലെ അദ്ദേഹം പറന്നടിക്കണം എന്നല്ല. ഇത്രത്തോളം കാശു മുടക്കി എന്നു അവകാശപ്പെടുമ്പോൾ നടന്റെ ശാരീരിക അവസ്ഥകൂടി നോക്കുന്നത് നല്ലതായിരിക്കും.
കഴിഞ്ഞ കാല പടങ്ങൾ ഇത് അടിവര ഇടുന്നതാണ്. അദ്ദേഹത്തിന് ഒപ്പം കൂടിയവരോ, അതോ കൂടെ ഉള്ളവരോ ആ നല്ല മനുഷ്യന്റെ വ്യക്തിത്വവും ആ ഇടിമുഴക്കം ഉള്ള പേരും ബുദ്ധിപരമായി ഉപയോഗിക്കുന്നു. എന്തിനു നമ്മൾ രജനിയെ മാത്രം പറയുന്നു. ഒന്നോ രണ്ടോ കഥാ പത്രങ്ങൾ ഒഴിച്ചു പ്രേക്ഷകന്റെ ശ്രദ്ധ പതിയുന്ന ആരും അതിൽ നടിച്ചിട്ടില്ല. പല രംഗങ്ങളും കാണുന്ന പ്രേക്ഷകൻ തീയേറ്റർ വിട്ടു പോകാൻ ആഗ്രഹിക്കും. കഥാപാത്രങ്ങൾക്കു ഇമോഷൻ വരുമ്പോൾ പ്രേക്ഷകന് പലപ്പോഴും ചിരിയാണ് വരുന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണു സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പുതിയ ചിത്രം കബാലി തിയ്യേറ്ററുകളിലെത്തിയത്. ആരാധകരെ ഇളക്കിയ കബാലിയെ പാലഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചുമൊക്കെത്തന്നെയാണു പുലർച്ചെ ആരാധകർ ആഘോഷമാക്കി സ്വീകരിച്ചത്. എന്നാൽ, രജനീ ആരാധകർ ആവേശപൂർവ്വം പ്രതീക്ഷിച്ചിരുന്ന ഇഫക്ട് കബാലി നൽകുന്നില്ല എന്നു തന്നെയാണു സൂചന. കബാലി കണ്ട് എഴുന്നേറ്റ് കൈയടിച്ചു സെൻസർ ബോർഡ് എന്നാണു വാർത്തകൾ പുറത്തുവന്നിരുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തെ പുകഴ്ത്തിയതെന്ന സംശയമാണ് ചിത്രം കണ്ടിറങ്ങുമ്പോൾ ഉയരുന്നത്.
ഒരു ഡോക്യുമെന്ററി എന്നവണ്ണം വളരെ മന്ദഗതിയിലാണ് ചിത്രത്തിന്റെ പോക്കെന്നു പറയാം. രജനീകാന്ത് എന്ന സൂപ്പർ താരത്തിന്റെ അതിവേഗ ചലനങ്ങളും കോരിത്തരിപ്പിക്കുന്ന ഡയലോഗുകളും സൂപ്പർ ആക്ഷനും പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകനു നിരാശാബോധം തന്നെയാണു ചിത്രം നൽകുന്നത്. അതായതു പ്രതീക്ഷകളുടെ അമിത ഭാരവുമായി കബാലി കാണാൻ കഷ്ടപ്പെട്ട് തിയേറ്ററുകളിൽ എത്തുന്നവർക്ക് നിരാശയായിരിക്കും ഫലം.
തിരക്കഥയും ഛായാഗ്രഹണവും ഒരു ഡോക്യുമെന്ററിയെയാണ് ഓർമിപ്പിക്കുക. ചിത്രം കനത്ത പരാജയത്തിലേക്കു കൂപ്പുകുത്തുമെന്നും ആരാധകർ പോലും പറയുന്ന തരത്തിലേക്ക് എത്തുകയാണു കാര്യങ്ങൾ.
കബാലി മാസായില്ല എന്നു തന്നെയാണു പൊതുവെ ഉള്ള വിലയിരുത്തലുകളും. രജനീകാന്ത് എന്ന താരസ്വരൂപത്തിന്റെ അമാനുഷിക പ്രകടനങ്ങൾ കണ്ട് ഹരം കയറുന്നവർക്ക് ഈ ചിത്രം പിടിക്കില്ല. പഴഞ്ചൻ ഗ്യാംഗ്സ്റ്റർ സിനിമകളുടെ ചേരുവകൾ തന്നെയെങ്കിലും ഒരു നിശബ്ദതയാണു ചിത്രത്തിൽ പ്രകടമാകുന്നത്. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തേയും വലിയ റിലീസായാണ് കബാലി എത്തിയത്. അത്രത്തോളം ആവേശകരമായിരുന്നു പ്രേക്ഷകരുടെ ചിത്രത്തിനായുള്ള കാത്തിരിപ്പ്. കഴിഞ്ഞ രണ്ട് മാസങ്ങളായി അതിന്റെ അലയൊലികൾ തന്നെയായിരുന്നു എങ്ങും. വിദേശ രാജ്യങ്ങളിൽ പോലും ചിത്രം നേടിയ പ്രചാരണസ്വീകാര്യത ഇതിന് ഉദാഹരണമാണ്. ദൃശ്യങ്ങൾ കൂട്ടിയിണക്കി ചിത്രം ഒരുക്കിയ സംവിധായകൻ പാ രഞ്ജിത്തിന് അത് രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ളതാക്കാൻ കഴിഞ്ഞില്ല. ത്രസിപ്പിക്കുന്ന രംഗങ്ങൾ കുറഞ്ഞതും കുടുംബബന്ധങ്ങളിൽ ഊന്നുള്ള രംഗങ്ങൾ അതിരുകടന്നതും ദോഷമായി. രജനീകാന്ത് തന്റെ സ്ഥിരം ശൈലിയിലുള്ള മാനറിസങ്ങൾ പ്രയോഗിക്കുന്നുണ്ടെങ്കിലും അത് അമാനുഷികമായ ഒരു തലത്തിലല്ല.
രജനിയുടെ ഇൻട്രൊഡക്ഷൻ സീൻ മാത്രമാണ് ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ മാസ് ആയിട്ടുള്ളത്. പിന്നീട് അത്രത്തോളം ഒരു സീനും മാസിലേക്ക് എത്തിയില്ല. ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കബാലി എത്തുമ്പോൾ അത് ആരാധകർക്ക് എത്രത്തോളം സ്വീകാര്യമാകും എന്ന് കണ്ട് തന്നെയറിയണം.
ചില കോണുകളിൽ നിന്നും നല്ല വശങ്ങളും കേൾക്കുന്നു. അതിനും കാരണം ഉണ്ട്. കഴിഞ്ഞ 5 വർഷമായി തമിഴ് സിനിമയുടെ പോക്ക് നോക്കുമ്പോൾ അതിനൊക്കെ ഒരു അപവാദം ആകാം കബാലി. കുറെ കാലം ആയി തമിഴ് ഒരു സിനിമ വിജയിക്കണമെങ്കിൽ നായകനോടൊപ്പം ഒരു യന്ത്രവും അത്യാവശ്യ ഘടകം ആണ്. നട്പിനും പാസത്തിനും, നേസത്തിനും, ഉറവിനും ഒന്നും നമ്മളെ ചിന്തിപ്പിച്ച, കരയിപ്പിച്ച, ചിരിപ്പിച്ച തമിഴ് സിനിമയിൽ സ്ഥാനം ഇല്ലാതെ പോയി. എല്ലാം യന്ത്രമയം ആകുമ്പോൾ അങ്ങനെ ആകുമായിരിക്കാം.
ഈ സിനിമയിൽ അടിമത്തവും ഒറ്റപ്പെടുത്താലും അനുഭവിച്ച ഒരു ജനതയുടെ കോപം ചില ഇടങ്ങളിൽ കാണാം. രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന് പ്രവാസികൾ ആയി വന്ന ചൈനീസ് കുടിയേറ്റക്കാരന് തമിഴ് കുടിയേറ്റക്കാരനോടുള്ള പുച്ഛം കലർന്ന പെരുമാറ്റത്തിന് തമിഴന്റെ സിനിമയിലൂടെ ഉള്ള ഒരു പ്രതികാരം.
That epic reaction when @superstarrajini intro credits roll #boom #kabali #KabaliFDFS @beemji what a way to kick off pic.twitter.com/vrHwr5bdXE
— Daniel Thimmayya (@danny_thimmayya) July 21, 2016
ഈ കുറവുകൾ നമ്മളെ ഒക്കെ കോരിത്തരിപ്പിച്ച, ചിരിപ്പിച്ച രജനി എന്ന മഹാ ലേബൽ ഉള്ള നടൻ യന്തിരൻ 2 എന്ന യന്ത്ര മനുഷ്യൻ ആയി വന്നു നികത്തിയേക്കാം. കാരണം വ്യക്തിയിലെ കുറെ ഏറെ വലിയ കുറവുകൾ യന്ത്ര മനുഷ്യന് നികത്താൻ പറ്റും. പാ വിജയ്ക്ക് അഭിമാനിക്കാം തന്റെ പഴയ വിജയ സിനിമകളുടെ ശ്രേണിയിൽ, മാർക്കറ്റിങ് കൊണ്ട് എങ്ങനെ സിനിമ ഇറങ്ങുന്നതിനു മുൻപേ വിജയിപ്പിക്കാം എന്ന ഒരു പുതിയ തിയറി കൂടി പഠിച്ചതിന്.
Stories you may Like
- 73ാം വയസ്സിലും ചുള്ളനായി തിരിച്ചുവരവ്; ജയിലറിലൂടെ വീണ്ടും രജനി തരംഗം!
- തമിഴകം ലതാ രജനീകാന്തിനെ ഉറ്റുനോക്കുമ്പോൾ!
- ജയിലർ തരംഗം തീർക്കുമ്പോഴും ബാബയെ അന്വേഷിച്ച് രജനീകാന്ത് ഹിമാലയത്തിൽ!
- സ്റ്റെൽ മന്നന്റെ യോഗി വണങ്ങലിൽ തമിഴ് സിനിമാലോകം ചേരി തിരിയുന്നു!
- 'ആ കാക്ക വിജയ് അല്ല, ഫാൻസ് ഇക്കാര്യത്തിൽ അടിപിടികൂടരുത്': രജനീകാന്ത്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്