ലഭിച്ചത് ആയിരത്തിലേറെ പരാതികൾ; നിക്ഷേപകർക്കു നഷ്ടമായത് പത്തുകോടിയിലേറെ രൂപ; തുഞ്ചത്ത് ജൂവലേഴ്സിന്റെ നിക്ഷേപത്തട്ടിപ്പിൽ കേസെടുക്കാതിരിക്കാൻ രാഷ്ട്രീയ സമ്മർദവും; ജൂവലറി ഉടമകൾ ഒളിവിൽ തന്നെ
എം പി റാഫി
മലപ്പുറം: നിരവധി ശാഖകളുള്ള തുഞ്ചത്ത് ജൂവലേഴ്സ് നിക്ഷേപ പദ്ധതിയിൽ വഞ്ചിതരായ കൂടുതൽ പേർ ഇന്നലെ തിരൂർ പൊലീസ് സ്റ്റേഷനിലേക്കെത്തി. ആയിരത്തിലേറെ പരാതികളിൽ നിന്നായി പത്തു കോടിയിലേറെ രൂപ നിക്ഷേപകർക്കു നഷ്ടപ്പെട്ടതായാണ് പൊലീസ് നൽകുന്ന വിവരം. ഒളിവിൽ പോയ ജൂവലറി ഉടമകൾ ഇതുവരെയും തിരിച്ചെത്തുകയോ ജൂവലറി തുറക്കാൻ തയ്യാറാവുകയോ ചെയ്തിട്ടില്ല.
ഇന്നലെയായിരുന്നു പൊലീസ് ഇടപെട്ട് അവസാന തിയ്യതി നിക്ഷേപകർക്കു നൽകിയത്. എന്നാൽ ഉടമകളായ എം.ജയചന്ദ്രൻ, സനിൽ, അനിൽ എന്നിവർക്കെതിരെ നൂറു കണക്കിനാളുകൾ ഇന്നലെയും പരാതി നൽകി. നേരം ഇരുട്ടുവോളം പൊലീസ് സ്റ്റേഷനു മുന്നിൽ ജനം തടിച്ചു കൂടിയിരുന്നു.
കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്നിട്ട് ആയിരക്കണക്കിനാളുടെ പരാതി ലഭിച്ചിട്ടും പൊലീസ് ഇതുവരെയും കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായിട്ടില്ല. കേസെടുക്കാതിരിക്കാൻ നിക്ഷേപകരുടെ പേരിൽ ചില രാഷ്ട്രീയ നേതാക്കളും ഭൂമാഫിയക്കരും പൊലീസിൽ സമ്മർദവുമായെത്തിയിട്ടുണ്ട്.
തിരൂർ, എടപ്പാൾ, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ ജൂവലറി ശാഖകളും മറ്റു ബിസിനസ് സംരംഭങ്ങളുമുള്ള തുഞ്ചത്ത് ജൂവലഴ്സ് വിവിധ നിക്ഷേപ പദ്ധതികളും വായ്പാ പദ്ധതികളും നടത്തിയിരുന്നു. സ്വർണ വ്യാപാരം നടത്താൻ മാത്രം ലൈസൻസുണ്ടായിരുന്ന തുഞ്ചത്ത് ജൂവലറി നിയമ വിരുദ്ധമായിട്ടായിരുന്നു ഈ പദ്ധതികളെല്ലാം നടത്തിയത്. ജൂലൈ 15ന് വെള്ളിയാഴ്ചയായിരുന്നു മിക്ക നിക്ഷേപകർക്കും അവസാന തിയ്യതി അനുവദിച്ചിരുന്നത്. എന്നാൽ പാൻബസാറിലെ ജൂവലറിക്കു മുന്നിലെത്തിയ നിക്ഷേപകർ ജൂവലറി അടഞ്ഞു കിടക്കുന്നതാണ് കണ്ടത്. ഇതോടെ നിക്ഷേപകർ രേഖാമൂലം തിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി പരിശോധിച്ച പൊലീസ് 20നുള്ളിൽ പരിഹാരമുണ്ടാക്കാമെന്നറിയിച്ചെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായില്ല.
പദ്ധതിയിൽ കുടുങ്ങിയവർ അധികവും സാധാരണക്കാരായ വീട്ടമ്മമാരും മത്സ്യത്തൊഴിലാളി കുടുംബങ്ങളുമാണ്. സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഒരുമിച്ചു പണം നൽകാനില്ലാത്ത ഇവർ ചെറിയ തുക മാസം തോറും നിക്ഷേപിച്ച് വിവാഹാവശ്യത്തിനുള്ള ആഭരണം വാങ്ങാമെന്ന ഉദ്ധേശത്തിലായിരുന്നു. കൂടാതെ പലിശ രഹിത വായ്പ ലഭിക്കുമെന്ന ഏജന്റുമാരുടെ വാക്കിൽ സ്വർണാപരണങ്ങൾ നിക്ഷേപിച്ച് ലോണെടുത്തവരും നിരവധിയാണ്. എന്നാൽ ഇവരെല്ലാം പണം തിരികെ നൽകിയിട്ടും സ്വർണം നൽകാൻ ജൂവലറി ഉടമകൾ തയ്യാറായില്ല.
തുഞ്ചത്ത് ജൂവലറിയുടെ നിക്ഷേപ പദ്ധതി കൂടുതൽ രൂക്ഷമായതോടെ പരാതി തിട്ടപ്പെടുത്താൻ കഴിയാത്ത അവസ്ഥയാണ് പൊലീസിന്. ഇന്നലെ രാവിലെ മുതലേ തിരൂർ പൊലീസ് സ്റ്റേഷനിലേക്ക് ആളുകൾ എത്തിയിരുന്നു. അഞ്ഞൂറിലേറെ പേർ ഇന്നലെ മാത്രം പൊലീസ് സ്റ്റേഷനിലെത്തി. കഴിഞ്ഞ വെള്ളിയാഴ്ച ജൂവലറിയിലെത്തിയ പലർക്കും ഇന്നലെ പണം തിരിച്ചുനൽകുമെന്ന് ജൂവലറി ജീവനക്കാർ ഉറപ്പ് നൽകിയിരുന്നു. ഇത് വിശ്വസിച്ചാണ് ആളുകൾ ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തിയത്. നൂറിലേറെ ആളുകൾ മലപ്പുറം റോഡിലെ തുഞ്ചത്ത് ജൂവലേഴ്സിനു മുന്നിലുമെത്തി. ഇതോടെ നിക്ഷേപ പദ്ധതിയിൽ വഞ്ചിതരായവരുടെ എണ്ണം ആയിരത്തിനു മുകളിലായി.
തീരദേശ നിവാസികളടക്കമുള്ള സാധാരണക്കാരായ സ്ത്രീകളാണ് പണം തേടി ഇന്നലെ പൊലീസ് സ്റ്റേഷനു മുന്നിലെത്തിയവരിൽ അധികവും. ചെറു പ്രായത്തിലുള്ള കുട്ടികളുടെ പേരിലും വിവാഹാവശ്യത്തിനായും പദ്ധതിയിൽ ചേർന്നവരും എത്തിയിരുന്നു. നിക്ഷേപകരുടെ മുന്നിൽ പൊലീസ് കൈമലർത്തിയതോടെ വന്നവർ വിഷമവൃത്തത്തിലായി. നിക്ഷേപകർ തയാറാണെങ്കിൽ കേസെടുക്കാമെന്നും മറ്റൊന്നും തങ്ങൾക്ക് അറിയില്ലെന്നുമായിരുന്നു പൊലീസ് നിലപാട്. ഇതിനിടെ പുതിയ പരാതിക്കാരും എത്തിയതോടെ സ്റ്റേഷൻ വളപ്പിൽ നിക്ഷേപകരുടെ തിരക്കായി. പുതിയ പരാതികൾ സ്വീകരിക്കാൻ പൊലീസ് ക്യൂ സംവിധാനം ഏർപ്പെടുത്തിയതോടെ വരി പൊലീസ് സ്റ്റേഷന് പുറത്തേക്ക് വരെ നീണ്ടു.
നിക്ഷേപകരിൽപ്പെട്ട ഒരു വിഭാഗം ആളുകൾ ശേഖരിച്ച കണക്കുകളനുസരിച്ച് 190 പേർക്ക് മാത്രമായി 1.40 കോടി രൂപ നൽകാനുണ്ട്. പൊലീസിൽ ലഭ്യമായ പരാതികളടക്കം പത്തു കോടിയിൽ അധികം രൂപയുടെ നിക്ഷേപം വിവിധ പദ്ധതികളിലായി നടന്നതായാണ് പൊലീസിന്റെ വിലയിരുത്തൽ. സാധാരണക്കാർക്കു പുറമെ കൂടുതൽ മുതൽ മുടക്കി ജൂവലറിയിൽ നിക്ഷേപിച്ചവരും വഞ്ചിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്നാണ് അറിയുന്നത്. കൂടാതെ ജൂവലറിയുമടകൾ നൽകിയ വണ്ടിച്ചെക്കുകളുമായും ചിലർ ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തി. പണം തിരിച്ചു തരേണ്ട സമയപരിധി കഴിഞ്ഞപ്പോൾ ചെക്ക് നൽകിയെന്നും ബാങ്കിൽ സമർപ്പിച്ചപ്പോൾ അക്കൗണ്ടിൽ പണമില്ലെന്നു പറഞ്ഞ് മടങ്ങിയെന്നും നിക്ഷേപകർ പറഞ്ഞു. പണം നൽകാമെന്നു പറഞ്ഞ് പല തിയ്യതികൾ നീട്ടികൊണ്ടുപോയെന്നും ഇനി നിയമനടപടികളുമായി മുന്നോട്ടുപോകാനുള്ള തീരുമനത്തിലാണെന്നും നിക്ഷേപകർ പറഞ്ഞു. നിക്ഷേപകരുടെ വിശദാംശങ്ങൾ ശേഖരിച്ചു സംഘടിതമായ പ്രതിഷേധം നടത്താനുള്ള ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. 190 നിക്ഷേപകർക്കു മാത്രം ഓരു കോടി നാൽപത് ലക്ഷത്തോളം രൂപ നൽകാനുണ്ടെന്നത് ഇവർ ശേഖരിച്ച കണക്കുകളിൽ നിന്നും വ്യക്തമാകുന്നു. 1300രൂപ മുതൽ പത്ത് ലക്ഷം രൂപവരെ ലഭിക്കാനുള്ളവർ പരാതിക്കാരിലുണ്ട്. രണ്ടര പവൻ സ്വർണം മുതൽ 44പവൻ സ്വർണം വരെ നിക്ഷേപമായി നൽകിയവരുമുണ്ട്. 43 പവന്റെ സ്വർണാഭരണങ്ങൾ ഈടായി നൽകി പണം വായ്പ വാങ്ങുകയും യഥാസമയം പണം തിരിച്ചു നൽകിയിട്ടും ആഭരണം മടക്കി നൽകുന്നില്ലെന്ന് തലക്കാട് സ്വദേശിനിയായ വീട്ടമ്മ മറുനാടൻ മലയാളിയോടു പറഞ്ഞു.
ലഭിക്കുന്ന പരാതികളെല്ലാം സ്വീകരിച്ച് പ്രത്യേകം രജിസ്റ്ററിൽ ചേർത്ത് സൂക്ഷിക്കുക മാത്രമാണ് ഇപ്പോൾ പൊലീസ് ചെയ്യുന്നത്. നിക്ഷേപകർ കൂട്ടത്തോടെയെത്തിയ കഴിഞ്ഞ വെള്ളിയാഴ്ച ഇരുനൂറിലേറെ പരാതികൾ ലഭിച്ചിരുന്നു. അന്ന് 20നകം പണം നൽകിയില്ലെങ്കിൽ കേസെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ഇന്നലെയുമായി പിന്നെയും ഒട്ടേറെ പരാതികൾ ലഭിച്ചിട്ടും കേസെടുക്കാൻ മടിച്ച് നിൽക്കുകയാണ് പൊലീസ്. പരാതികൾ പെരുകിയതോടെ പൊലീസിനെ ആശയക്കുഴപ്പത്തിലുമാക്കുന്നു. ജില്ലാ പൊലീസ് ചീഫ് അവധിയിലായതിനാൽ അദ്ദേഹവുമായി ബന്ധപ്പെടാനായിട്ടില്ലെന്നും രണ്ട് ദിവസത്തിനകം വിദഗ്ധോപദേശം സ്വീകരിച്ച ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും തിരൂർ ഡിവൈ.എസ്പി കെ.വി സന്തോഷ് പറഞ്ഞു. കച്ചവടം മാത്രം നടത്താൻ ലൈസൻസുള്ള തുഞ്ചത്ത് ജൂവലറി നിയമ വിരുദ്ധമായാണ് വിവിധ നിക്ഷേപ പദ്ധതികൾ നടത്തിയതെന്നും ഡി.വൈ.എസ്പി വ്യക്തമാക്കി.
അതേസമയം വിവിധ നിക്ഷേപ പദ്ധതികളിൽ ചേർന്നു വഞ്ചിതരായവർക്ക് ഭൂമി വിറ്റ് ഇടപാട് തീർക്കാമെന്നു പറഞ്ഞ് നിക്ഷേപകരുടെ പേരിൽ ഒരു വിഭാഗം ഭൂമാഫിയയും രാഷ്ട്രീയ നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് നിക്ഷേപരെന്ന പേരിൽ എത്തിയ ഒരു സംഘം ആളുകൾ തിരൂർ ഡി.വൈ.എസ്പി കെ.വി സന്തോഷിനു മുമ്പാകെയാണ് ഇടപാട് തീർക്കുന്നതിനായി പുതിയ നിർദ്ദേശം മുന്നോട്ടു വച്ചത്. വിവിധ സ്ഥലങ്ങളിലായി ജൂവലറി ഉടമക്ക് സെന്റിന് 35 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയുണ്ടെന്നും ഇത് നിക്ഷേപകർ നിശ്ചയിക്കുന്ന ഏതാനും വ്യക്തികളുടെ പേരിൽ രജിസ്റ്റർ ചെയ്യാമെന്നുമായിരുന്നു ഇവരുടെ നിർദ്ദേശം. ശേഷം നിക്ഷേപകർ മുഖാന്തരം ഭൂമി വിൽപ്പന നടത്തി പദ്ധതിയിൽ വഞ്ചിതരായവർക്കു വീതിച്ചു നൽകാമെന്നും ഇവർ നിർദേശമായി മുന്നോട്ടു വച്ചു. ഇതിനു പിന്നാലെ ജൂവലറി ഉടമയെന്ന പേരിൽ ഒരാൾ ഡി.വൈ.എസ്പിയെ ഫോണിൽ ബന്ധപ്പെടുകയും ഈ നിർദേശങ്ങൾ അംഗീകരിക്കുന്നതായി അറിയിക്കുകയും ചെയ്തു. എന്നാൽ നിക്ഷേപകരെന്നു പറഞ്ഞി പൊലീസിൽ എത്തിയവർ പ്രദേശത്തെ ഭൂമാഫിയക്കാരും കോൺഗ്രസിന്റെ ഏതാനും നേതാക്കളുമായിരുന്നു.
ജൂലൈ 15ന് ജൂവലറിക്കു മുന്നിൽ തടിച്ചു കൂടി നിക്ഷേപകർ പൊലീസിൽ സമർപ്പിക്കുന്നതിനായി ഒപ്പു ശേഖരണം നടത്തിയ പേപ്പർ കീറി നശിപ്പിച്ചത് ജൂവലറി അധികൃതരുടെ ആളെന്ന് സംശയിക്കുന്ന നൗഷാദ് എന്ന പ്രദേശത്തെ കോൺഗ്രസ് നേതാവാണെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ നിക്ഷേപകരുടെ പേരിൽ ഡിവൈഎസ്പിയുമായി സംസാരിച്ചവരും സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടിയാണെന്ന് നിക്ഷേപകർ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്യേണ്ടന്നും നിക്ഷേപകരുടെ പേരു വിവരം വാട്സ് ആപ്പിലൂടെ ശേഖരിക്കുന്നതായും ഇവർ ഡിവൈഎസ്പിയെ ധരിപ്പിച്ചിരുന്നുവത്രെ. ഇതിനു പുറമെ പ്രദേശത്തെ പ്രമുഖ സിപിഐഎം നേതാവും കേസ് രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നു പറഞ്ഞ് ഡി.വൈ.എസ്പിയെ ബന്ധപ്പെട്ടിട്ടുണ്ട്. കേസെടുത്താൽ ഒരു പണവും കിട്ടില്ലെന്നു പറഞ്ഞും നിക്ഷേപകരെ പരാതി നൽകുന്നതിൽ നിന്നും ഒരു സംഘം പിൻതിരിപ്പിക്കുന്നതിനായി രംഗത്തുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടി സ്വീകരിക്കുന്നതിനുള്ള കാല താമസം വരുത്തുന്നതിലൂടെ നിക്ഷേപകർക്ക് പണം തിരികെ കിട്ടാനുള്ള സാധ്യതകളാണ് യഥാർത്ഥത്തിൽ ഇതോടെ മങ്ങി വരുന്നത്. സാധാരണക്കാരിൽ സാധാരണക്കാരായ നിരവധി കുടുംബങ്ങൾ അകപ്പെട്ട നിക്ഷേപ തട്ടിപ്പിന്റെ മറവിൽ സ്വന്തം പോക്കറ്റ് വീർപ്പിക്കാനുള്ള തിരക്കിലാണ് ചില രാഷ്ട്രീയ-ഭൂമാഫിയാ നേതാക്കളുടെ കൂട്ടുകെട്ട്.
Stories you may Like
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- കരുവന്നൂരിൽ നടന്നത് ചെങ്കൊടി തണലിലെ വൻ തട്ടിപ്പ്!
- 1.17 കോടിയുടെ സ്വർണവുമായി യുവതി അറസ്റ്റിൽ
- അന്വേഷണ റിപ്പോർട്ട് നിർണ്ണായകമാകും; പ്രകോപനമുണ്ടാക്കിയത് നേതാക്കളോ?
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്