Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോസ്റ്റൽ സോൺ അഥോറിറ്റി പറഞ്ഞിട്ടും പൊളിച്ചു മാറ്റിയില്ല; ബാർ ലൈസൻസിനായി 'കുഡുബി ക്ഷേത്ര' സാമീപ്യം മറച്ചുവച്ചു; എതിർപ്പുയർത്തിയ കോൺഗ്രസ് നേതാക്കളുടെ മക്കൾക്ക് ജോലിയും നൽകി; മരടിലെ കൈയേറ്റ ഭൂമിയിൽ ബാറിലും വിഎസിന്റെ ഇടപെടൽ; ക്രൗൺപ്ലാസ ഇടപാടിൽ നടന്നത് നഗ്നമായ ചട്ട ലംഘനം

കോസ്റ്റൽ സോൺ അഥോറിറ്റി പറഞ്ഞിട്ടും പൊളിച്ചു മാറ്റിയില്ല; ബാർ ലൈസൻസിനായി 'കുഡുബി ക്ഷേത്ര' സാമീപ്യം മറച്ചുവച്ചു; എതിർപ്പുയർത്തിയ കോൺഗ്രസ് നേതാക്കളുടെ മക്കൾക്ക് ജോലിയും നൽകി; മരടിലെ കൈയേറ്റ ഭൂമിയിൽ ബാറിലും വിഎസിന്റെ ഇടപെടൽ; ക്രൗൺപ്ലാസ ഇടപാടിൽ നടന്നത് നഗ്നമായ ചട്ട ലംഘനം

കൊച്ചി: ബാർ ലൈസൻസ് അനുവദിച്ചതിൽ എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബുവിനെതിരെ കേസെടുക്കാൻ വിജിലൻസ് ശുപാർയക്ക് പിന്നിൽ ക്രൗൺ പ്ലാസ് ഹോട്ടലുമായി ബന്ധപ്പെട്ട അഴിമതിയും. സെൻട്രൽ റേഞ്ച് എസ്‌പി നടത്തിയ പ്രാഥമികാന്വേഷണത്തിൽ ബാബുവിനെതിരെ കേസെടുക്കാൻ തെളിവുണ്ടെന്ന് കണ്ടെത്തിയെന്നാണ് സൂചന. തിരുവനന്തപുരം സ്വദേശി കെ എസ് ജയകുമാറാണ് പരാതിക്കാരൻ. നഗ്നമായ നിയമ ലംഘനങ്ങളാണ് ക്രൗൺ പ്ലാസ ഹോട്ടലിന് ബാർ ലൈസൻസ് നൽകിയതെന്നാണ് സൂചന.

എറണാകുളം മരട് നഗരസഭാ പ്രദേശത്തു തീരദേശ പരിപാലന നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ഹോട്ടൽ നിൽക്കുന്നത്. ഇതിന്റെ തൊട്ടടുത്ത് 400 വർഷം പഴക്കമുള്ള കുഡുബി ക്ഷേത്രവും ഉണ്ട്. ഈ ക്ഷേത്രത്തിന് തൊട്ടടുത്ത് 12 നില ഫൈവ്സ്റ്റാർ ബാർ ഹോട്ടൽ ഉയർന്നത് എങ്ങനെയെന്നതാണ് ചോദ്യം. കഴിഞ്ഞ സർക്കാരിന്റെ കാലത്തു ഉദ്യോഗസ്ഥരും , മന്ത്രിമാരും അടക്കമുള്ളവരുടെ വഴിവിട്ട സഹായം കൊണ്ടാണ് ഇത് സംഭവിച്ചതെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്കും, വി എസ് അച്യുതാനന്ദനും പരാതി ജയകുമാർ സമർപ്പിച്ചു. പരാതിയിൽ കഴമ്പുണ്ട് എന്ന് വി എസ് അച്യുതാനന്ദന് ബോധ്യമായിട്ടുണ്ട്. വിജിലൻസ് ഡയറക്ടറെ അദ്ദേഹം ഇക്കാര്യം അറിയിക്കുകയും ചെയ്തു.

ബാർ ലൈസൻസ് അനുവദിച്ച കേസിൽ ബാബുവിന് ഈ ആരോപണം ഊരാ കുടുക്കായി മാറുമെന്നാണ് സൂചന. എല്ലാ ചട്ടങ്ങളും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. കേന്ദ്രമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവിനും ഈ ഇടപാടിൽ പങ്കുണ്ടെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരേയും ആരോപണമുണ്. ഹോട്ടൽ ഉടമസ്ഥനു കൈവശം 57.19 സെന്റ് സ്ഥലം മാത്രമാണ് ഉള്ളത്. 4.6 ഏക്കർ കൃഷിഭൂമി നികത്തിയും, തീരദേശ പരിപാലന നിയമം കാറ്റിൽ പറത്തിയും നിർമ്മാണം പൂർത്തിയാക്കിയ ഹോട്ടൽ പൊളിച്ചു നീക്കാൻ നിർദ്ദേശം ഉണ്ടായിരുന്നു. അതിനാൽ 2013 ൽ പണി പൂർത്തിയാക്കിയ ഹോട്ടലിനും അവരെ സഹായിച്ചവർക്കുമെതിരെ അന്വേഷണം നടത്തണമെന്ന് വിഎസും ആവശ്യപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഈ പരാതിയിൽ കള്ളക്കളിൽ നടക്കില്ല

പ്രമുഖർ കൊച്ചിയിൽ എത്തിയാൽ താമസിസ്വാകാര്യം ഒരുക്കുന്ന ഹോട്ടലാണ് ക്രൗൺ പ്ലാസ. 2006-2007 ൽ 12 നിലയിൽ 35 ലക്ഷം ചതുരശ്ര അടിയിൽ നിർമ്മാണം തുടങ്ങിയ ക്രൗൺ പ്ലാസ ഫൈവ്സ്റ്റാർ ഹോട്ടൽ 2013 ലാണ് പ്രവർത്തനം ആരംഭിക്കുന്നത്. 2008-09 ൽ തീരദേശ നിയമലഘനം നടത്തി ഉയർന്നു വരുന്ന ഹോട്ടൽ ചട്ടം മറികടന്നാണ് ഉയരുന്നതെന്നു കേരളം കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അഥോറിറ്റിയുടെ ശ്രദ്ധയിൽ പെടുകയും 2012 ൽ കെട്ടിടം പൊളിച്ചു നിക്കുവാൻ അവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഭരണം മാറിയതിനാൽ ഹൈക്കോടതിയിൽ കേസ് നിൽക്കുമ്പോൾ തന്നെ കെട്ടിടം ഉയർന്നു. ഹൈക്കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചാണ് പണി പൂർത്തിയാക്കിയതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. കേരളത്തിലെ ന്യുനപക്ഷ സമുദായമായ കുഡുബി സമുദായത്തിന്റെ 400 വര്ഷം പഴക്കമുള്ള ഏക ക്ഷേത്രത്തിന്റെ അടുത്താണ് ബാർ ഹോട്ടൽ എന്നതും രഹസ്യമാക്കി വച്ചു. ബാർ ലൈസൻസിനായി കൊടുത്ത അപേക്ഷയിൽ ക്ഷേത്രത്തിന്റെ കാര്യം മറച്ചു വച്ചു എന്നും വിജിലൻസിന് സമർപ്പിച്ച പരാതിയിലുണ്ട്.

കുവൈറ്റ് ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന കെജി എബ്രഹാം എന്ന മലയാളിയുടേതാണ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗൺ പ്ലാസ. ഇദ്ദേഹത്തിനുണ്ടായിരുന്ന കോൺഗ്രസ് ബന്ധമാണ് എല്ല ചട്ടങ്ങളും മറികടന്നു ഹോട്ടൽ പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കാനുള്ള കാരണമെന്നും പരാതിക്കാരൻ ആരോപിക്കുന്നു. മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിക്കും, എക്‌സൈസ് മന്ത്രിയും അന്നത്തെ തൃപ്പുണിത്തറ എംഎൽഎ യും ആയിരുന്ന കെ ബാബുവിനും പങ്കുണ്ടായിരുന്നു എന്നും ആക്ഷേപമുണ്ട്. കെ ബാബു പലതവണ കുവൈറ്റിൽ ഹോട്ടൽ മുതലാളിയെ സന്ദർശിച്ചു എന്നും പറയുന്നു. ഇതിനു എതിരെ കോൺഗ്രസിലെ ഹരിത എംഎൽഎ രംഗത്ത് വന്നു. എംഎൽഎയുടെ ബന്ധുവിന് ജോലി നൽകിയാണ് പ്രശ്‌നം പരിഹരിച്ചതെന്നും ആരോപിക്കുന്നു. കേന്ദ്ര മന്ത്രി ആയിരുന്ന കോൺഗ്രസ് നേതാവിനും ഈ ഇടപാടിൽ പങ്കുണ്ടെന്നാണ് ആക്ഷേപം.

കേരള ബാർ ഹോട്ടൽ ഇൻഡസ്ട്രയിൽസ് അസോസിയേഷനായി പ്രസിഡന്റായ വി എം രാധാകൃഷ്ണൻ നൽകിയ പരാതിയിലാണ് നിലവിൽ ബാബുവിനെതിരെ വിജിലൻസ് കേസ്. ബാർ ലൈസൻസുകൾ നൽകുന്നതിലും ചട്ടങ്ങൾ ഭേദഗതി ചെയ്തതിലും, മദ്യനയം രൂപീകരിച്ചതിലും അഴിമതിയുണ്ട്. കൂടാതെ ബാർഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ ഇടനിലക്കാരായി പല ഇടപാടുകളും നടത്തിയിട്ടുണ്ടെന്നും ഇതിനായി പണം പിരിച്ചിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. ബാർ ലൈസൻസ് നൽകുന്നതിൽ കെ.ബാബു അഴിമതി കാണിച്ചെന്ന ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ നേരത്തെ എറണാകുളം റെയ്ഞ്ച് എസ് പി നിശാന്തിനി നടത്തിയ അന്വേഷണത്തിൽ കെ.ബാബുവിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ റിപ്പോർട്ട് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് ബാബുവിനെതിരെ പുതിയ കേസുമായി വിജിലൻസ് എത്തുന്നത്.

മദ്യ നയം തീരുമാനിച്ചതിലും ബാർ ലൈസൻസ് നൽകിയതിലും മന്ത്രി ബാബു ക്രമക്കേട് കാണിച്ചുവെന്നു പരാതിയിൽ ആരോപിക്കുന്നു. കെ. ബാബുവിന്റെ സ്വത്ത് വിവരം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയിന്മേൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയാണ് ഇപ്പോൾ കേസെടുക്കാൻ ശുപാർശചെയ്തിരിക്കുന്നത്. ഈ കേസിനൊപ്പം ക്രൗൺ പ്ലാസ കേസും വിജിലൻസ് അന്വേഷിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP