വിഎസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പ്രതിചേർത്ത് പൊലീസ് അന്വേഷണം തുടങ്ങി; സെബിയും റിസർവ്വ് ബാങ്കും ഇടപാടുകൾ പരിശോധിക്കുന്നു; പുതിയ നിക്ഷേപങ്ങൾ പാടെ നിലച്ചു; നേതാക്കന്മാരെ സ്വാധീനിച്ചു അന്വേഷണം അട്ടിമറിക്കാൻ നീക്കങ്ങളുമായി ബോബി ചെമ്മണ്ണൂർ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: ഓക്സിജൻ സിറ്റി പ്രഖ്യാപനവുമായി ഇറങ്ങിയ ബോബി ചെമ്മണ്ണൂർ ഊരാക്കുടുക്കിലേക്ക്. പ്രതിപക്ഷ നേതാവായിരിക്കെ വി എസ് അച്യുതാനന്ദൻ നൽകിയ പരാതിയിൽ പൊലീസ് നടപടികൾ തുടങ്ങി. ഡിജിപിക്ക് കൈമാറിയ പരാതിയിൽ കൂടുതൽ വിശദമായ മൊഴിയെടുപ്പുകൾ പൊലീസ് ഇന്ന് തുടങ്ങും. വി എസ് അച്യുതാനന്ദൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡിനും (സെബി) പരാതി നൽകിയിരുന്നു. സെബിക്കും അച്യുതാനന്ദൻ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ സെബിയും അന്വേഷണം തുടങ്ങി. അതിനിടെ ബോബി ചെമ്മണ്ണൂരിന്റെ ആസ്തിയിൽ വലിയ പരിശോധന ഇൻകംടാക്സ് വകുപ്പും നടത്തുകയാണ്. ബോബി ചെമ്മണ്ണൂരിന്റെ ആസ്തിയിൽ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നാണ് ഇൻകംടാക്സിന്റെ കണ്ടെത്തൽ. ബോബി ചെമ്മണ്ണൂരിന്റെ സ്വർണ്ണ നിക്ഷേപ പദ്ധതികളിൽ കുടുങ്ങിയ പാവങ്ങളുടെ പരാതികൾ കണക്കിലെടുത്താണ് ഇത്.
ബോബി ചെമ്മണ്ണൂരിന്റെ ആസ്തി 1000 കോടിയിൽ താഴെ മാത്രമാണെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. എന്നാൽ ആറായിരം കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 1000 കോടിയിൽ താഴെ ആസ്തിയുള്ള ആൾക്ക് എങ്ങനെ ഇത്തരത്തിലൊരു പദ്ധതിക്ക് കഴിയുമെന്നതാണ് ഉയരുന്ന ചോദ്യം. അതിനിടെ ബോബി ചെമ്മണ്ണൂർ നാടുവിടാൻ ശ്രമിക്കുന്നതായും ആക്ഷേപങ്ങളുണ്ട്. അങ്ങനെ വന്നാൽ സാധാരണക്കാരായ ആയിരക്കണക്കിന് പേർ വഴിയാധാരമാകും. അതിനാൽ ബോബി ചെമ്മണ്ണൂരിന്റെ പാസ്പോർട്ട് പിടിച്ചെടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. വിവാദങ്ങൾ സജീവമയാത് ബോബി ചെമ്മണ്ണൂരിന് തിരിച്ചടിയുമായിട്ടുണ്ട്. കേസ് അന്വേഷണവും മറ്റും പറക്കും ജൂലറിയടക്കമുള്ളവയുമായി കുതിക്കാൻ കൊതിക്കുന്ന സ്വർണ്ണക്കട മുതലാളിക്ക് തിരിച്ചടിയാകും.
വാർത്തകൾ സജീവമായതോടെ തൃശ്ശൂർ വട്ടക്കല്ലിൽ പ്രഖ്യാപിച്ച ഓക്സിജൻ സിറ്റിയിലേക്കുള്ള ഫണ്ടൊഴുക്ക് നിലച്ചു തുടങ്ങി. പത്രപ്പരസ്യങ്ങളിലൂടെ ഓക്സിജൻ സിറ്റിയുടെ വിവരങ്ങൾ ചൂണ്ടിക്കാട്ടി നിക്ഷേപകരിൽ നിന്നും ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമമാണ് ബോബി നടത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷനേടാനായിരുന്നു ഓക്സിജൻ സിറ്റിയുമായി ബോബി ചെമ്മണ്ണൂർ എത്തിയതെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. എന്നാൽ ഈ വിഷയത്തിലെ പൊള്ളത്തരം മറുനാടൻ മലയാളി തുറന്നു കാട്ടിയതോടെ നിക്ഷേപകർ പിന്മാറ്റം തുടർന്നു. പല പ്രമുഖരും ബോബി ചെമ്മണ്ണൂരിനോട് കാശ് തിരിച്ചു ചോദിച്ചതായും സൂചനയുണ്ട്. അതിനിടെ ബോബി ചെമ്മണ്ണൂരിന്റെ പദ്ധതികൾക്കെതിരെ ഉറച്ച നിലപാട് എടുത്ത ജോയ് കൈതാരത്തെ മൊഴിയെടുക്കാൻ ഹാജരാകണമെന്ന നിർദ്ദേശം പൊലീസ് നൽകി കഴിഞ്ഞു. വി എസ് അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് ഈ തീരുമാനം.
നാലായിരം കോടി രൂപ സാധാരണക്കാരിൽ നിന്ന് ബോബി ചെമ്മണ്ണൂർ പിരിച്ചെടുത്തിട്ടുണ്ട്. നിക്ഷേപകർ എല്ലാവരും ഒരുമിച്ചെത്തിയാൽ ഈ തുക നൽകാൻ ബോബി ചെമ്മണ്ണൂരിന് കഴിയാത്ത സാഹചര്യമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ആദായ നികുതി വിഭാഗം ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ വിവിധ ജൂവലറികളിൽ നടത്തിയ പരിശോധനകളിൽ 351 കോടി രൂപ നഷ്ടത്തിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിനെതിരെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പരാതി പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ നടപടിയൊന്നും എടുത്തിരുന്നില്ല. അന്ന് ശക്തമായ ബോധവൽക്കരണം നടന്നിരുന്നുവെങ്കിൽ ബോബി ചെമ്മണ്ണൂരിന്റെ കെണിയിൽ കൂടുതൽ പേർ വീഴില്ലായിരുന്നു. എന്നാൽ സർക്കാർ മാറിയ ശേഷം പ്രഖ്യാപിച്ച ഓക്സിജൻ സിറ്റിയിൽ കൃത്യമായ ഇടപെടൽ ഉണ്ടാകുന്നുവെന്നാണ് വിലയിരുത്തൽ.
സ്വകാര്യ സ്പെഷ്യൽ ഇക്കണോമിക് സോൺ അനുവദിക്കില്ലെന്നിരിക്കേ ഇനിയും ലഭിക്കാത്ത അനുമതി ലഭിച്ചെന്ന വിധത്തിൽ പരസ്യത്തിലൂടെ തെറ്റായ വിവരങ്ങൾ നൽകിയാണ് ബോബി ഓക്സിജൻ സിറ്റിക്ക് പ്രചാരണം നടത്തിയത്. പദ്ധതിക്ക് വേണ്ടി പ്രാഥമികമായ അനുമതി പോലും തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് നേടുകയും ഉണ്ടായിരുന്നില്ല. എന്നാൽ, ഓക്സിജൻ സിറ്റിയുടെ പേരിൽ വൻതോതിൽ പിരിവ് നടത്താൻ വേണ്ടിയുള്ള ശ്രമങ്ങളായിരുന്നു നടന്നു വന്നത്. പൊലീസ് അന്വേഷണം കടുക്കുന്നതോടെ ഫണ്ട് പരിവ് അവതാളത്തിലാകും. തൃശൂരിലെ ആംആദ്മി നേതാക്കളും ബോബി ചെമ്മണ്ണൂരിനെതിരെ രംഗത്തുവന്നു. ഇതോടെ ഓക്സിജൻ സിറ്റിക്കെതിരെ പ്രതിഷേധം ശക്തമാകുമെന്നും ബോബി ചെമ്മണ്ണൂരിന് ഉറപ്പായി. ഇതോടെ രാഷ്ട്രീയ നേതാക്കളെ നേരിട്ട് കണ്ട് പ്രശ്നത്തിൽ സഹായം അഭ്യർത്ഥിക്കുകയാണ് ബോബി ചെമ്മണ്ണൂർ. തനിക്കെതിരെ അന്വേഷണമൊന്നുമില്ലെന്ന് വരുത്താനാണ് ഇത്. പത്രങ്ങളിലൂടെ പരസ്യം നൽകി തന്റെ ഇടപാടുകളെ ന്യായീകരിക്കാൻ ബോബി ചെമ്മണ്ണൂർ നടത്തിയ ശ്രമവും എങ്ങുമെത്തിയില്ല.
മറഡോണയ്ക്ക് പത്താം നമ്പർ വീടും , പ്രത്യേക സാമ്പത്തീക മേഖലയും ഐടി പാർക്കും ഉൾപ്പെടെ നിരവധി പ്രഖ്യാപനങ്ങളുമായാണ് ബോബി ചെമ്മണൂർ ഓക്സിജൻ സിറ്റി പ്രഖ്യാപിച്ചത്. നിലവിലെ റിയൽ എസ്റ്റേറ്റ് നിയമങ്ങളുടെ പരസ്യമായ ലംഘനമായിരുന്നു ഓക്സിജൻ സിറ്റിയുടെ പരസ്യം. മലിനീരകരണ നിയന്ത്രണ ബോർഡിൽ പോലും ഓക്സിജൻ സിറ്റിക്കുവേണ്ടി അനുമതിക്കുള്ള അപേക്ഷ നൽകിയിട്ടില്ല. യാതൊരു വിധ പ്രാരംഭ നടപടികളും ആരംഭിക്കാതെ കോടികളുടെ പരസ്യം നൽകി വൻ പണപിരിവിനാണ് ബോബി ചെമ്മണൂർ ലക്ഷ്യം വച്ചത്. ആം ആദ്മി പദയാത്രയിൽ ബേബി ചെമ്മണൂർ നടത്തുന്ന തട്ടിപ്പുകളെ തമസ്ക്കരിക്കുന്ന മാദ്ധ്യമ നിലപാടിനെതിരെയും പ്രതിഷേധം ഉയർന്നു. ആംആദ്മി സമരം പ്രഖ്യപിച്ചത് മുതൽ വാർത്തകൾ തിരസ്ക്കരിക്കാൻ വേണ്ടി ബോബിയുടെ ആളകൾ ചില പരസ്യ ഏജൻസികളുടെ പരിശ്രമത്തിൽ വിലുപമായി ശ്രമങ്ങൾ നടന്നിരുന്നു. ഓക്സിജൻ സിറ്റിയുടെ മാത്രം മുപ്പത് കോടിയിലധികം രൂപയാണ് മാദ്ധ്യമങ്ങൾക്ക് ലഭിച്ചത്.
ഇതിനിടെ പൊതുസേവകന്റേയും സത്കർമ്മങ്ങളുടേയും അംബാസിഡറായി മാന്യതയുടെ മുഖംമൂടിയണിഞ്ഞ ബോബി ചെമ്മണ്ണൂർ പക്ഷേ സ്വന്തം സ്ഥാപനത്തിലെ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വാർത്ത അടക്കം പുറത്തുവന്നിരുന്നു. റിസർവ് ബാങ്കിന്റെ നിയമം ലംഘിച്ച് കോടികൾ സമാഹരിക്കുന്നതും സംബന്ധിച്ച തെളിവുകൾ പുറത്ത് വന്നതോടെയാണ് ബോബി ചെമ്മണൂരിനെതിരെ പരസ്യമായ പ്രതിഷേധങ്ങൾ ശക്തമായത്. ഇതോടെ ബോബി ചെമ്മണൂരിന്റെ സ്ഥാപനത്തിലെ നിക്ഷേപങ്ങൾ കൂട്ടത്തോടെ പിൻവലിക്കുകയായിരുന്നു. നിക്ഷേപങ്ങൾ ഈ നിലയിൽ പിൻവലിക്കൽ തുടർന്നാൽ കടുത്ത സാമ്പത്തീക പ്രതിസന്ധിയിലേക്ക് ബോബി ചെമ്മണൂർ ഗ്രൂപ്പ് നീങ്ങുമെന്ന ആശങ്കയാണ് പുതിയ തട്ടിപ്പു പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് പിന്നിൽ.
പ്രതിപക്ഷ നേതാവായിരിക്കെ വി എസ് അച്യുതാനന്ദൻ നടത്തിയ പത്രസമ്മേളനത്തിൽ ബോബി ചെമ്മണ്ണൂർ 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചിരുന്നു. തിരൂരിലെ ബോബിയുടെ ജൂവലറിയിൽ നിന്ന് സ്വർണം വാങ്ങിയ ഇസ്മായേൽ എന്ന വ്യക്തി ജൂവലറിയിലെത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്നായിരുന്നു ഇത്. 2013 മുംബൈ വംശിയിലെ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലറിയിലെ നാലു ജീവനക്കാരെ നവി മുംബൈ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഈ ജൂവലറി അവതരിപ്പിച്ച സ്വർണ പദ്ധതികളിൽ റിസർവ് ബാങ്ക് ചില സംശയങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് സംഘം ജീവനക്കാരെ അറസ്റ്റ് ചെയ്തത്. ആർബിഐയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചു എന്നതായിരുന്നു ഈ സാമ്പത്തിക കുറ്റകൃത്യ കേസിൽ ചുമത്തപ്പെട്ടത്.
ഈ സംഭവത്തെ തുടർന്ന് ആർബിഐയുടെ തിരുവനന്തപുരത്തെ ശാഖ ബോബിയുടെ മറ്റൊരു സ്ഥാപനമായ ചെമ്മണ്ണൂർ ക്രഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡിന് ചില സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിവരം ആരാഞ്ഞു കൊണ്ട് ഇമെയിൽ സന്ദേശം അയച്ചു. ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ക്രഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡ്. ചെയർമാനായ സി ഡി ബോബി സ്ഥാപനത്തിന് ഡയറക്ടറുടെ വായ്പയായും ഓഹരി മൂലധനമായും നൽകിയ ഏകദേശം 74 കോടി രൂപയുടെ സ്രോതസ് എവിടെയാണെന്ന ചോദ്യമാണ് ആർബിഐ ഉന്നയിച്ചത്. ഈ അന്വേഷണം ഞെട്ടിക്കുന്ന വിരവങ്ങളിലേക്കാണ് ആർബിഐയെ എത്തിച്ചത്. സെബിയും ആദായ നികുതി വകുപ്പും ഇതോടെ ബോബിയുടെ പിറകെയായി. നിക്ഷേപം സ്വീകരിക്കാൻ ആർബിഐയുടെ അനുമതി ഇല്ലാത്ത ബോബിയുടെ ജൂവലറികളിലൂടെ അനവധി നിയമവിരുദ്ധമായ നിക്ഷേപ പദ്ധതികളിലൂടെ പണം സ്വീകരിക്കുന്നുണ്ട്. 14 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. നാലായിരത്തോളം കളക്ഷൻ ഏജന്റുമാർ ഈ പദ്ധതികളിൽ കീഴിൽ ജോലി ചെയ്യുന്നുണ്ട്. ഇവർ ശേഖരിക്കുന്ന പണത്തിലെ ഒരു പങ്ക് മാത്രമാണ് രേഖകളിലുള്ളതെന്ന ആരോപണവും സജീവമാണ്.
ജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങൾ പ്രിഫറൻസ് ഷെയറുകളായി മാറ്റുന്നുമുണ്ട്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത സ്ഥാപനങ്ങളാണ് ബോബിയുടേത് എന്നതിനാൽ ഇത് ആർബിഐ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. കൂടാതെ കമ്പനി കളക്ടീവ് ഇൻവെസ്റ്റ്മെന്റ് കമ്പനിയായി രജിസ്റ്റർ ചെയ്തതുമല്ല. ഇത്തരത്തിൽ യാതൊരു അംഗീകൃത അനുമതികൾ ഒന്നുമില്ലാതെയാണ് വൻതോതിൽ നിക്ഷേപം സ്വീകരിക്കുന്നത്. 14 ശതമാനം പലിശ വാഗ്ദാനം ചെയ്യുകയും അതേസമയം രേഖകളിൽ ആറ് ശതമാനം പലിശയുമാണ് രേഖപ്പെടുത്തുന്നത്. ഇതെല്ലാം വലിയ സാമ്പത്തിക തട്ടിപ്പിന്റെ സൂചനകളാണ് നൽകുന്നത്.
Stories you may Like
- ഒന്നര ലക്ഷം കോടിയുടെ സഹാറാ സാമ്രാജ്യം തകർന്നതെങ്ങനെ?
- ബ്രിട്ടനിൽ പ്രശസ്തനായ എഴുത്തുകാരനും ടി വി അവതാരകനുമായ മലയാളിയുടെ കഥ
- ബോബി ഡിയോളിനെ ചുംബിച്ച് ആരാധിക; സ്തബ്ധനായി താരം; വീഡിയോ വൈറൽ
- വണ്ടിപ്പെരിയാറിൽ 22,000 രൂപയുടെ കള്ളനോട്ടുമായി ഒരാൾ പിടിയിൽ
- അദാനി ഹിൻഡെൻബർഗ് വിഷയം ; അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് സെബി
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്