ഇതാ തടവറയിൽനിന്നൊരു തകർപ്പൻ സ്മാഷ്! കരിങ്കുന്നം സിക്സസ് മലയാളത്തിലെ ആദ്യത്തെ സമ്പൂർണ സ്പോർടസ് ത്രില്ലർ; മഞ്ജുഭാവം വീണ്ടും തിളങ്ങുന്നു; സുധീർ കരമനക്കും കൈയടി
എം മാധവദാസ്
വ്യത്യസ്തതക്കായി എന്നും കാത്തിരിക്കുന്നവർ ആണെല്ലോ മലയാളി പ്രേക്ഷകർ. ചാനൽ ചർച്ചകളിൽ എല്ലാവരും വ്യത്യസ്തത എന്നു പറയുമെങ്കിലും ഒരേ അച്ചിലുള്ള പ്രേമവും, കടുംബവും, സൗഹൃദവുമൊക്കെയായുള്ള ക്ഷീരബലകൾക്കിടയിൽ വല്ലപ്പോഴുമാണ് പ്രമേയപരമായ സമ്പൂർണ വ്യത്യസ്തത മലയാളത്തിൽ ഉണ്ടാവാറുള്ളത്. അത്തരത്തിലൊന്നാണ് ദീപുകരുണാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത കരിങ്കുന്നം സിക്സസ്.
മലയാളത്തിൽ ആദ്യമായിട്ടാണ് സമ്പൂർന്നമായി ഒരു സ്പോർട്സ് ത്രില്ലർ സൃഷ്ടിക്കപ്പെടുന്നത് എന്ന ചരിത്രപരമായ പ്രാധാന്യവും ഈ ചിത്രത്തിലുണ്ട്. എബ്രിഡ് ഷൈനിന്റെ '1983' അടക്കമുള്ള നിരവധി ചിത്രങ്ങളിൽ കായിക രംഗം പ്രമേയമായി വരുന്നുണ്ടെങ്കിലും ഈ രീതിയിൽ സമ്പൂർണമായൊരു സ്പോർട്സ് സിനിമ ഇവിടെ ഉണ്ടായിട്ടില്ല. ഈ ചിത്രത്തിന്റെ രണ്ടാം പകുതിയുടെ പകുതിയോളം പൂർണമായും വോളിബോൾ മൽസരമാണ്.
എന്നിട്ടും അൽപ്പംപോലും വിരസതയില്ലാതെ, ഒരു വാണിജ്യസിനിമയുടെ എല്ലാവിധ ചേരുവകളും ട്വിസ്റ്റും സസ്പെൻസും കളിക്കുള്ളിലെ കളിയുമായി ചടുലമായി മുന്നേറുകയാണ് കരിങ്കുന്നം. കാശുമുടക്കി ടിക്കറ്റെടുത്ത് കയറുന്ന പ്രേക്ഷകർക്ക് പൈസ വസൂലാവുന്ന പടമാണിതെന്ന് നിസ്സംശയം ശിപാർശ ചെയ്യാം.( നമ്മുടെ ചില ഫേസ്ബുക്ക് ഓൺലൈൻ നിരൂപകരെ സമ്മതിക്കണം. ഇവർ എഴുതിയത്കേട്ട് ഇത് അറുബോറൻ പടമാണെന്നാണ് ഈ ലേഖകനും കരുതിയത്. ഇങ്ങനെയൊക്കെ അപവാദം പ്രചരിപ്പിക്കുന്നവനെയും സമ്മതിക്കണം).
പക്ഷേ അതുമതിയോ. സാമാന്യബുദ്ധിക്ക് നിരക്കാത്തതും, ഏച്ചുകെട്ടിയതുമായ കുറെ രംഗങ്ങൾ ഒഴിവാക്കി അൽപ്പംകൂടി ബുദ്ധിപൂർവം തിരക്കഥ വികസിപ്പിക്കുയായിരുന്നെങ്കിൽ, മലയാള സിനിമയിലെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്രമാവുമായിരുന്നു ഈ പടം. അതുകൊണ്ടുതന്നെ ഈ ചിത്രം കണ്ടിറങ്ങിയപ്പോൾ സത്യത്തിൽ സങ്കടമാണ് തോന്നിയത്.ഒരു നല്ല പ്രമേയത്തെ വിശ്വസനീയമാം വിധത്തിൽ വികസിപ്പിക്കാൻ എന്തുകൊണ്ടാണ് മലയാളി സംവിധായകർക്ക് കഴിയാതെ പോവുന്നത്. അങ്ങനെയായിരുന്നെങ്കിൽ തമിഴിലെ വെണ്ണിലാ കബഡിക്കൂട്ടത്തോടും, ഹിന്ദിയിലെ ലഗാനും, ചക്തേ ഇന്ത്യക്കും കിടപിടിക്കുന്ന ചിത്രമാക്കി ഇതിനെ മാറ്റാമായിരുന്നു.
ദീപു കരുണാകരന്റെ ആദ്യചിത്രമായ മമ്മൂട്ടിയുടെ 'ഫയർമാനിലും' ഇതേ പ്രശ്നമുണ്ടായിരുന്നു. ഗംഭീരമായ ഫയർമാന്റെ പ്രമേയത്തിൽ അതിവൈകാരികയും താരാരാധനയുമൊക്കെ കടത്തിവിട്ട് ആവറേജാക്കി.എന്നാൽ ഈ പടത്തിൽ അതിൽനിന്നൊക്കെ എത്രയോ ദീപു മുന്നോട്ട് പോയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
തടവറയിൽനിന്നൊരു തകർപ്പൻ സ്മാഷ്!
നമ്മുടെ നാട്ടിൻപുറങ്ങളിൽ ഇന്നും സജീവമായ ജനപ്രിയ ഗെയിമാണെല്ലോ വോളിബോൾ. കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ ആളുകളെവച്ച് കളിക്കാവുന്ന താരതമ്യേന അപകടരഹിതമായ ഈ ഇനം പക്ഷേ, ആഗോളീകരണക്കാലത്ത് പതുക്കെ അലിഞ്ഞില്ലാവുകയാണ്. ആ സമയത്താണ് വോളിബോളിനെ ജീവനുതുല്യം സ്നേഹിക്കുന്ന, ജിമ്മിജോർജിന്റെ ആരാധകനായ എബി (അനൂപ് മേനാൻ) വോളിബോൾ പ്രീമിയർ ലീഗ് എന്ന ആശയവുമായി രംഗത്തത്തെുന്നത്. പക്ഷേ പതിവ് ക്ളീഷെയിൽ തന്നെയാണ് ചിത്രത്തിന്റെ തുടക്കം. സമ്പന്നനായ കരിങ്കുന്നം കുടംബത്തിൽ അംഗമായ എബി, അനാഥയായ ഹിന്ദുയുവതി വന്ദനയെ (മഞ്ജു വാര്യർ) പ്രണയിച്ച് വിവാഹം കഴിച്ചതോടെ കുടുംബത്തിൽനിന്ന് പുറത്താവുന്നു. (ഈ പരിപാടിയൊക്കെ എന്നാണാവോ ഒന്ന് മാറ്റിപ്പിടിക്കുക) അവർ ഇരുവരെയും ഒന്നിപ്പിക്കുന്നത് ഒരേ വികാരമാണ്. വോളിബോൾ!
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുടെ കടന്നുപോവുമ്പോഴും കരിങ്കുന്നം സിക്സസ് എന്ന തന്റെ ടീമിന്റെ കാര്യത്തിൽ എബി വിട്ടുവീഴ്ചക്കില്ല.വോളിബോൾ പ്രീമിയർ ലീഗിനായുള്ള അയാളുടെ ശ്രമങ്ങൾ ഏതാണ്ട് വിജയത്തിലത്തെവെ അപ്രതീക്ഷിതമായുണ്ടായ ചില സംഭവവികാസങ്ങളിൽ എബി വീണുപോകുന്നു. കിടപ്പിലായെങ്കിലും അയാളുടെ ആഗ്രഹം സാക്ഷാത്കരിക്കാനായി ഭാര്യ വന്ദന രംഗത്തിറങ്ങുകയാണ്.
കളിക്കൊപ്പം കളിക്കുള്ളിലെ കളികളിലേക്കുകൂടി ചിത്രം നീങ്ങുന്നുണ്ട്. എബി വീണുപോയതോടെ അയാളുടെ കരിങ്കുന്നം സിക്സസ് ടീമിലെ കളിക്കാരെ മൊത്തമായി ഒരു കോർപ്പറേറ്റ് ടീം റാഞ്ചുന്നു. അതോടെ പുതിയ ടീമിനെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് വന്ദന. അവൾ കണ്ടുവച്ച ടീമിനെയും അവസാന നിമിഷം എതിരാളികൾ കൊണ്ടുപോവുന്നു. അതിനിടെയാണ് വന്ദന ജയിലിലെ വോളിബോൾ ടീമിനെക്കുറിച്ച് അറിയുന്നത്. അതോടെ ആർക്കും തട്ടിയെടുക്കാൻ കഴിയാത്ത ആ ടീമിനെ സ്വന്തമാക്കി പ്രീമിയർ ലീഗിൽ കളിപ്പിക്കാനുള്ള ശ്രമത്തിലാണ് അവൾ.
ജയിൽ ഐ.ജിയുടെ പ്രത്യേക താൽപ്പര്യത്തിൽ അവൾ ജയിലിൽ കോച്ചായി എത്തുകയാണ്. അതോടെ സിനിമ ഉറക്കച്ചടവ് വിട്ട് ചൂടുപിടക്കയാണ്. കടുത്ത ലൈംഗിക ദാരിദ്രത്തിൽ ജീവിക്കുന്ന പുരുഷ സാമ്രാജ്യത്തിലേക്ക് ഒരു സുന്ദരിയായ വനിതാ കോച്ച് കടന്നുവന്നാലുണ്ടാവുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്. അൽപ്പം നർമ്മം പൊതിഞ്ഞ് അതൊക്കെ ദീപു കരുണാകരൻ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നുണ്ട്.
വോളിബോളിന്റെ കഥമാത്രമല്ല ഒരു ഘട്ടത്തിൽ സിനിമ ജയിൽ അന്തേവാസികളുടെ കഥതന്നെയാവുകയാണ്. മൽസരവും കുരുക്കുകളും മൊക്കെയായി അതിവേഗത്തിൽ പടം മുന്നേറുമ്പോൾ തീയേറ്ററിൽ കൈയടികളും ഉയരുന്നു. രണ്ടാംപകുതിയിലെ വോളിബോൾ മൽസമൊക്കെ കൈയടക്കത്തോടെ എടുക്കാൻ സംവിധായകനായിട്ടുണ്ട്.തകർപ്പൻ സ്മാഷിനായി കരിങ്കുന്നം അംഗങ്ങൾ ചാടുമ്പോൾ പ്രേക്ഷകരും കൂടെപ്പോവുന്നു. ഒരു മൽസരത്തിന്റെ സംത്രാസം ശരിക്കും പകരാൻ സിനിമക്കായിട്ടുണ്ട്. കരിങ്കുന്നത്തിന്റെ വിപണി വിജയം സാധ്യമാവുന്നതും ഇതുകൊണ്ടാണ്. പക്ഷേ അതേസമയം ഈ പടത്തിലെ തിരക്കഥയുടെ ദുർബലതകളും കാണാതെ പോയിക്കൂടാ.
തിരക്കഥയിലെ പാളിച്ച പ്രകടം
ആക്ഷൻ ഹീറോ ബിജുവിലെ 15 തെറ്റുകൾ എന്നൊക്കെപ്പറഞ്ഞ് യുട്യൂബിൽ പ്രചിക്കുന്ന വീഡിയോപോലെ ഈ പടത്തിലെ തിരക്കഥയിലെ പാളിച്ചകൾ എന്നുപറഞ്ഞ് മറ്റൊരു വീഡിയോക്കുകൂടിയും സ്കോപ്പുണ്ട്. മഞ്ജുവിന്റെ വോളിബോൾ കോച്ചിന്റെ കാര്യംതന്നെയെടുക്കുക. എങ്ങനെയാണ് മഞ്ജുവിന് ഈ കഴിവ് കിട്ടിയതെന്ന് പ്രേക്ഷകനെ വിശ്വസിപ്പിക്കാൻ സംവിധായകന് ആയിട്ടില്ല. കഥ തുടങ്ങുമ്പോൾ ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി വോളിബോൾ തട്ടുന്ന ഭാര്യയെയാണ് കാണിക്കുന്നത്. അവൾ ഒരു വോളിബോൾ വിദഗ്ധയാണെന്ന് കഥയിൽ ഒരിടത്തും പറയുന്നില്ല. എന്നാൽ ഭർത്താവ് വീണുപോകുന്നതോടെ പൊടുന്നനെ അവർ കളി ശാസ്ത്രീയമായി അറിയാവുന്ന കോച്ചാവുന്നു. ഒരു നല്ല കോച്ചാവുകയാണെന്നത് വർഷങ്ങൾ നീണ്ടു നിൽക്കുന്ന ഒരു സാധനയാണെന്ന് സ്പോർട്സ് പ്രേമിയായ ദീപു മറന്നുപോയോ?
ഇനി വോളിബോൾ പ്രീമിയർ ലീഗ്പോലുള്ള സുപ്രധാനമായ ഒരു കളിയിലേക്കുള്ള ടീമിനെ തെരഞ്ഞെടുക്കുന്ന ലാഘവത്വം നമ്മെ ഞെട്ടിച്ചുകളയും. ആദ്യം ഒരു നാട്ടിൻപുറത്തെ ടീമിനെ അതേപടി പൊക്കിയെടുത്ത് ദിവസങ്ങൾകൊണ്ട് പരിശീലിപ്പിച്ച് കളത്തിലിറക്കയാണ് വന്ദന.അതുപോലെ തന്നെ ഇത്രയും ചുരുങ്ങിയ ദിവസം കൊണ്ട്, ഒരു പ്രാഫഷണൽ കളിപോലും കണ്ടിട്ടില്ലാത്ത ജയിലിലെ അന്തേവാസികളെവച്ച് ഇത്രയും വലിയ ടൂർണമെന്റിൽ ജയിക്കുകയെന്നതും സിനിമയിൽ മാത്രമേ കഴിയൂ. തടവുകാരിൽ ചിലർക്കൊക്കെയുള്ള മുൻകാല വോളിബോൾ ബന്ധം ഒന്നുകൂടി ശക്തമായി സിനിമയിൽ വന്നിരുന്നെങ്കിൽ പ്രേക്ഷകർക്ക് വിശ്വസനീയത വർധിക്കുമായിരുന്നു.
കള്ളക്കളിയിൽ തങ്ങളെ തോൽപ്പിച്ച ടീമിലെ അംഗങ്ങളെ, തടവുകാർ ഡ്രസ്സിങ്ങ് റൂമിൽവച്ച് അടിച്ച് പഞ്ചറാക്കുന്നത് കാണുമ്പോൾ ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോയെന്ന് ചോദിച്ചുപോവും. അതുപോലെതന്നെ കരിങ്കുന്നം ടീമിന്റെ നെടുന്തൂണായ ബാബുആന്റണി അവതരിപ്പിച്ച ഡഗ്ളസ് എന്ന കഥാപാത്രം ജയിൽമോചിതനാവുമ്പോൾ ടീമിൽനിന്ന് പുറത്താവുകയാണ്. ഇത് എങ്ങനെയാണെന്ന് മനസ്സിലാവുന്നില്ല. ജയിൽ അംഗങ്ങൾക്ക് മാത്രമേ കളിക്കാവൂ എന്ന് പറഞ്ഞ് ഒരു ടീമിന് രജിസ്റ്റർ ചെയ്യാൻ കഴിയുമോ. റെയിൽവേയും ഇന്ത്യൻആർമിയുംവരെ പിന്നെങ്ങനെയാണ് ഗസ്റ്റ് താരങ്ങളെ ഇറക്കുക.ജയിൽ ചാടിയ രണ്ടുകഥാപാത്രങ്ങൾ യാതൊരു കുഴപ്പവുമില്ലാതെ സെല്ലിലേക്ക് തിരച്ചുവരുന്ന രംഗങ്ങൾക്കും സ്വാഭാവികത പോര. ഈ രംഗങ്ങളിലൊക്കെ അമിത നാടകീയത ഒഴിവാക്കി പ്രേക്ഷകനെ വിശ്വസിപ്പിക്കുന്ന രീതിയിൽ കഥ ബലപ്പെടുത്തിയിരുന്നെങ്കിൽ എത്രയോ മികച്ച ദൃശ്യാനുഭവമാകുമായിരുന്നു ഈ പടം.
സന്തോഷ് പണ്ഡിറ്റുതൊട്ടുള്ള നമ്മുടെ പുതിയ സംവിധായകരിലൊക്കെ ഫാഷനാണെന്ന് തോനുന്നു കഥയും, തിരക്കഥയും, സംഭാഷണവും, സംവിധാനവുമൊക്കെ ഒറ്റക്ക് ചെയ്യുകയെന്നത്.കഥയും സംവിധാനംവുംമാത്രം ദീപു ഏറ്റെടുത്ത് തിരക്കഥയും സംഭാഷണവും പണിയാറിയാവുന്ന രണ്ട് വിദഗ്ധരെ എൽപ്പിച്ചിരുന്നെങ്കിൽ, മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിക്കാവുന്ന പടമാകുമായിരുന്ന ഇത്.കബഡികളി പ്രേമേയമായി തമിഴിലെടുത്ത 'വെണ്ണിലാ കബഡിക്കൂട്ടത്തിൽ' എത്ര സ്വാഭാവികമായാണ് കഥ ചലിക്കുന്നതെന്ന് നോക്കുക.
തിളങ്ങിയത് മഞ്ജുവും സുധീർ കരമനയും; മേക്കോവർ പാളി സുരാജ്
അല്ലറ ചില്ലറ കുഴപ്പങ്ങൾ ഒക്കെയുണ്ടെിലും രണ്ടാംവരവിൽ മഞ്ജുവാര്യരുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് കരിങ്കുന്നം സിക്സിലെ വന്ദനയെന്ന് പറയാതെ വയ്യ.നേരത്തെ ഇറങ്ങിയ വേട്ട, ജോ എന്റ് ദ ബോയ് എന്നീ ചിത്രങ്ങളിലൊക്കെ മഞ്ജുവിന്റെ പ്രകടനവും നിരാശാജനകമായിരുന്നു.രണ്ടാം വരവിലെ ചിത്രങ്ങളിൽ സാധാരണമായിരുന്ന മേക്കപ്പിലെ അതിപ്രസരം ഇവിടെയും ചിലയിടത്ത് മഞ്ജുവിൽ ഫീൽചെയ്യുന്നുണ്ട്. എന്നാലും സർവമേഖലയിലുമെന്നപോലെ പുരുഷാധിപത്യം കൊടികുത്തിവാഴുന്ന മലയാള സിനിമയിലും, നായികാപ്രധാന്യമായ സിനിമകൾ ഇറങ്ങുന്നതിന് നാം മഞ്ജുവിന് നന്ദിപറയണം.ലേഡി സൂപ്പർ സ്റ്റാർ എന്ന അവരുടെ വിപണിമൂല്യം തന്നെയാണ് ഈ 'സെല്ലുലോയ്ഡ് ഫെമിനിസത്തിനും' തുണയാവുന്നത്.
ഈ പടത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഏതെങ്കിലും ഒരു കഥാപാത്രത്തെ പർവതീകരിക്കുന്നില്ല എന്നതാണ്. തുല്യപ്രാധാന്യമുള്ള കുറെ ജീവിതങ്ങളിലൂടെയാണ് ചിത്രം കടന്നുപോവുന്നത്.അതുകൊണ്ടുതന്നെ ഇതിലൊരു ടിപ്പിക്കൽ നായകനില്ല.മഞ്ജുാര്യരുടെ ഭർത്താവായി വരുന്ന അനൂപ് മേനാൻ തുടക്കത്തിലും കൈ്ളമാക്സിലുമുള്ള ഏതാനും സീനുകളിലെ സജീവമാവുന്നുള്ളൂ.പതിവുപോലെ ഫിലോസഫി പറഞ്ഞ് വെറുപ്പിക്കാനുള്ള ശ്രമം അനൂപിന്റെ കഥാപാത്രം ഇത്തവണ ചെയ്യുന്നില്ല. പകരം വോളിബോളിന്റെ വിശുദ്ധിയെകുറിച്ചും സ്പോർട്മാൻ സ്പിരിറ്റിനെകുറിച്ചുമുള്ള ലഘു വാചകമടികൾ മാത്രമേയുള്ളൂ.അത് കഥാഘടനക്ക് ചേരുന്നതിനാൽ സഹിക്കാവുന്നതുമാണ്.
ഭൂരിഭാഗം സമയവും ജയിലിലും വോളിബോൾ കോർട്ടിലമായി ചിത്രീകരിച്ചിരിക്കുന്ന ഈ പടത്തിൽ തടവുകാരായി വേഷമിട്ടവർ തന്നെയാണ് തിളങ്ങിയത്. കൂട്ടത്തിൽ സുധീർ കരമനയുടെ പ്രകടനമാണ് എടുത്തുപറയേണ്ടത്.മലയാളം കണ്ട കരുത്തുറ്റ സ്വഭാവ നടന്മാരുടെ പട്ടികയിലേക്ക് തന്റെ പിതാവ് കരമന ജനാർദ്ദനൻ നായർക്കൊപ്പം ചേർത്തുവായിക്കാവുന്ന പേരാണ് സുധീറിന്റെതും.
ബൈജു, ബാബുആന്റണി,നന്ദു, പത്മരാജ് രതീഷ്,ഗ്രിഗറി, സുദേവ് നായർ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ സഹ ജയിൽനടന്മാരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.പക്ഷേ അർധ വില്ലൻ സ്വഭാവത്തിലുള്ള സുരാജ് വെഞ്ഞാറമൂടിന്റെ ജയിൽ ജീവനക്കാരൻ നെൽസൺ അൽപ്പം പാളിപ്പോയെന്ന് പറയാതെ വയ്യ. നേരത്തെ 'ആക്ഷൻ ഹീറോ ബിജുവിൽ' വെറും രണ്ട് സീനിൽ വേഷമിട്ട്, പ്രേക്ഷകരുടെ കണ്ണുനിറയിപ്പിച്ച തകർപ്പൻ പ്രകടം സുരാജിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. പക്ഷേ ഇവിടുത്തെ ജയിൽ ജീവനക്കാരന്റെ വേഷത്തിൽ എവിടെയോ പഴയ കോമേഡിയന്റെ ഭാഗങ്ങൾ കയറിവരുന്നു. അവസാനം സുരാജ് വിങ്ങിപ്പൊട്ടുന്ന സമയത്തുമുണ്ട് ഈ മികിക്രിയുടെ അധിനിവേശം.
ദേശീയ പുരസ്ക്കാര ജേതാവായ ജയകൃഷ്ണ ഗമ്മുഡിയുടെ കാമറാ മാജിക്കാണ് ഈ പടത്തെ ഏറ്റവും ആസ്വാദ്യമാക്കുന്നത്.രണ്ടാം പകുതിയുടെ ഏറെനേരവും കാ്യമറ ഒരു വോളിബോൾ കോർട്ടിലായിരുന്നിട്ടും പ്രേക്ഷകന് ഒരിക്കലും മുഷിപ്പുതോനുന്നില്ല. ഒരു യഥാർഥ വോളിബോൾ നേരിട്ട കാണുന്ന അതേ പ്രതീതി.ജയിൽ രംഗങ്ങളുടെ ചിത്രീകരണത്തിലും ഗുമ്മഡിയുടെ കാമറ, ദീപു കരുണാകരന് കൊടുക്കുന്ന പിന്തുണ ഏറെയാണ്.രാഹുൽ രാജിന്റെ സംഗീതം ഒരു സ്പോർടസ് സിനിമയുടെ ശൈലിക്ക് ഒത്തുതന്നെയാണ്.
വാൽക്കഷ്ണം: നമ്മുടെ മറവിയുടെ ആഴം വ്യക്തമാക്കിക്കൊണ്ടാണ് ഈ പടം അവസാനിക്കുന്നത്. ചലച്ചിത്രം സമ്മർപ്പിച്ചിരിക്കുന്നത് കേരളത്തിന്റെ അഭിമാനമായ വോളിബോൾ താരം ജിമ്മി ജോർജിനാണ്. എത്രപെട്ടന്നാണ് കേരളം ജിമ്മിയെ മറന്നതെന്ന് ഓർക്കണം. ജിമ്മിയെപ്പോലൊരു താരത്തിന്റെ പേര്, മുമ്പ് കെ.സുധാകരൻ അഞ്ജുബോബി ജോർജിന്റെ ഭർത്താവാണെന്ന് തെറ്റായി പറഞ്ഞപ്പോഴാണ് അടുത്തകാലത്ത് കേട്ടത്. ജിമ്മി കാറപകടത്തിൽ മരിച്ച ഇറ്റലിയിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു വലിയസ്റ്റേഡിയം തന്നെയുണ്ടെങ്കിലും അർഹിക്കുന്ന ഒരു സ്മാരകംപോലും കേരളത്തിലില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ വോളിബോൾ പ്രേമികൾ നിർബന്ധമായും നെഞ്ചിലേറ്റേണ്ട പടം കൂടിയാവുകയാണിത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്