ജനക്കൂട്ടവും പൊലീസും ഒരുമിച്ച് തെരുവിൽ ഇറങ്ങിയപ്പോൾ തുർക്കിയിലെ പട്ടാള അട്ടിമറി ശ്രമം പൊളിഞ്ഞു; 42 പേർ കൊല്ലപ്പെട്ടു; പാർലമെന്റെ മന്ദിരത്തിന് ബോംബിട്ടു; അട്ടിമറി ഒഴിവായ ആശ്വസത്തിൽ അമേരിക്കയും യൂറോപ്പും
മറുനാടൻ മലയാളി ഡെസ്ക്
അങ്കാര: യൂറോപ്പിലെ ഏക മുസ്ലിം രാജ്യമായ തുർക്കിയിൽ പട്ടാള അട്ടിമറി ശ്രമം പൊളിഞ്ഞു. ഒളിൽ പോയ പ്രസിഡന്റ് നിയന്ത്രണം തന്റെ കയ്യിൽ തന്നയെന്ന് അവകാശപ്പെട്ടു. പ്രസിഡന്റിന്റെ ആഹ്വാന പ്രകാരം ജനങ്ങളും പൊലീസും നടത്തിയ നീക്കങ്ങളിലാണ് പട്ടാള അട്ടിമറി പൊളിഞ്ഞത്. സൈന്യത്തിലെ ഒരു വിഭാഗം മാത്രമേ സൈനിക നടപടിയിൽ പങ്കെടുത്തുള്ളൂ. ഇതും കാര്യങ്ങൾ സർക്കാരിന് അനുകൂലമാക്കി. അതിനിടെ പാർലമെന്റിന് ബോംബിടുകയും ചെയ്തു. സൈന്യം ജനങ്ങളും തമ്മിലെ ഏറ്റുമുട്ടലിൽ 42 പേർ കൊല്ലപ്പെട്ടു.
പ്രസിഡന്റ് തയ്യിബ് എർദോഗന്റെ ആഹ്വാനപ്രകാരം ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങി പട്ടാള അട്ടിമറിക്കെതിരെ പോരാടുന്ന കാഴ്ചയാണ് അട്ടിമറി വാർത്തകൾക്ക് പിന്നാലെ പുറത്ത് വരുന്നത്. പട്ടാള അട്ടിമറി ജനം ചെറുത്തു തോൽപ്പിക്കുകയായിരുന്നുവെന്നാണ് തുർക്കിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. അട്ടിമറി ശ്രമത്തിന് കൂട്ടുനിന്ന നൂറിലധികം സൈനികരെ ജനങ്ങൾ പിടികൂടി പൊലീസിനെ ഏൽപ്പിച്ചതായും ചിലർ കീഴടങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു. ഇന്നുച്ചയ്ക്ക് പ്രധാനമന്ത്രി ബിനാലി യിൽദിരിം പ്രത്യേക പാർലമെന്റ് യോഗവും വിളിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ തുർക്കി ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.
ഇന്നലെ അർധരാത്രിയോടെയാണ് അട്ടിമറിശ്രമത്തിന് സൈന്യത്തിലെ ഒരുവിഭാഗം നീക്കം നടത്തിയത്. പ്രധാന നഗരങ്ങളായ അങ്കാറയിലും ഇസ്താംബൂളിലുമാണ് സൈന്യം നിയന്ത്രണം ഏറ്റെടുത്തത്. ജനങ്ങളുടെ അവകാശവും ജനാധിപത്യവും സംരക്ഷിക്കാൻ വേണ്ടി അധികാരം പിടിച്ചടക്കേണ്ടിയിരിക്കുന്നു എന്നാണ് സൈന്യം വിശദീകരണം നൽകിയത്. പിന്നാലെ പുലർച്ചെ രണ്ട്മണിയോടെ രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതായി ഓദ്യോഗിക ചാനലിൽ കൂടി പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ പ്രഖ്യാപനത്തിന് പിന്നാലെ പ്രസിഡന്റ് തയ്യിബ് എർദോഗൻ ജനങ്ങളോട് തെരുവിലിറങ്ങി തന്ത്രപ്രധാന സ്ഥലങ്ങൾ പിടിച്ചെടുക്കാൻ ആഹ്വാനം ചെയ്യുകയായിരുന്നു. ഇതനുസരിച്ച് തെരുവിലിറങ്ങിയ ജനങ്ങൾക്ക് നേരെ സൈന്യം നിറയൊഴിച്ചു.
ഇതോടെ തുർക്കിയിൽ സൈന്യത്തിനെതിരെ പ്രതിഷേധം വ്യാപകമായി. അതിനിടെ ഇസ്താംബൂളിലെത്തിയ പ്രസിഡന്റ് എർദോഗൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. ഈ സമയത്ത് ഇസ്താംബൂളിൽ വൻ സൈനിക സാന്നിധ്യം ഉണ്ടായിരുന്നു. എന്നാൽ എർദോഗന് പിന്തുണയുമായെത്തിയ ജനക്കൂട്ടം സൈന്യത്തെ നിഷ്ക്രിയരാക്കി. അങ്കാരയിലും ഇസ്തംബൂളിലും വിമാനത്താവളവും പ്രധാന റോഡുകളും കൈവശപ്പെടുത്തിയ സൈന്യം രാജ്യത്തെ സൈനിക മേധാവിയെ തടവിലാക്കുകയും ചെയ്തതയാണ് ഇന്ന് വാർത്ത വന്നത്. അതിനിടെ തുർക്കിയിൽ ജനാധിപത്യവും മനുഷ്യാവകാശവും നിലനിർത്താൻ സൈന്യം ഭരണം ഏറ്റെടുക്കുന്നുവെന്ന പ്രസ്താവന പുറത്തു വന്നു. ഇതോടെയാണ് തിരിച്ചടിക്കാനുള്ള പ്രസിഡന്റിന്റെ നിർദ്ദേശം വന്നത്. രാജ്യത്തെ പൊതുഇടങ്ങളും വിമാനത്താവളങ്ങളും പിടിച്ചെടുക്കാൻ ജനങ്ങളോട് പ്രസിഡന്റ് നിർദ്ദേശിച്ചു. ഇതും ജനങ്ങൾ ഏറ്റെടുത്തു.
പ്രസിഡന്റിന്റെ ഓഫീസ് പിടിച്ചെടുക്കാനുള്ള സൈന്യത്തിന്റെ ശ്രമവും നടന്നില്ല. ജനങ്ങൾക്കൊപ്പം പൊലീസുകാരും ചേർന്നു. പ്രസിഡന്റിന്റെ ഓഫീസിലെത്തിയവരെ പൊലീസുകാർ പിടികൂടി. ഈ ചിത്രങ്ങളും പുറത്തുവന്നു. നേരത്തെ അങ്കാരയിലെ പൊലീസ് സ്പെഷൽ ഫോഴ്സ് ആസ്ഥാനത്ത് സൈന്യം നടത്തിയ ഹെലികോപ്റ്റർ ആക്രമണത്തിൽ 17 തുർക്കി പൊലീസുകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇസ്താംബൂളിൽ തടിച്ചൂകൂടിയ ജനക്കൂട്ടത്തിനു നേരെ പട്ടാളം വെടിയുതിർത്തു. ഇതും ജനങ്ങളുടെ പ്രതിഷേധം ഇരട്ടിയാക്കി. തിരിച്ചടിക്കാൻ ജനം ഒന്നടങ്കം തെരുവിലെത്തിയതോടെ സൈന്യത്തിന്റെ പിടിവിട്ടു. ഇതോടെ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ആശ്വാസത്തിലുമായി. ഐസിസിനെതിരായ പോരാട്ടങ്ങൾക്ക് തുർക്കിയുടെ പിന്തുണ അനിവാര്യതയാണ്. അത് ഇനിയും തുടരുമെന്ന് ഉറപ്പാക്കാൻ അട്ടിമറി ശ്രമം പൊളിഞ്ഞതിലൂടെ കഴിഞ്ഞു.
രാജ്യത്തിന്റെ ജനാധിപത്യവും മതേതര സ്വഭാവവും അട്ടിമറിക്കുന്ന നീക്കങ്ങളാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ചാനലിൽ സൈന്യത്തിന്റെ പ്രസ്താവനയായി വന്നിരുന്നു. ഒരു 'സമാധാന കൗൺസി'ന്റെ നേതൃത്വത്തിലായിരിക്കും ഇനി രാജ്യത്തിന്റെ ഭരണമെന്നും അറിയിച്ചു. അതിനു കീഴിൽ ജനങ്ങൾ സുരക്ഷിതരായിരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. തുർക്കിയിലെ പ്രധാനപ്പെട്ട പാലങ്ങളിലൊന്നായ ബോസ്ഫോറസ് പാലവും സൈന്യം അടച്ചു. നിസിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് ഫ്രാൻസ് പതാകയുടെ നിറങ്ങളിൽ ഇന്നലെ വൈദ്യുതാലങ്കാരം നടത്തിയിരുന്ന പാലമായിരുന്നു ഇത്. രണ്ട് പ്രധാനപാലങ്ങൾ അടച്ചതോടെ പുറംലോകവുമായുള്ള ബന്ധം ഏകദേശം വിച്ഛേദിക്കപ്പെട്ട അവസ്ഥയിലായിരുന്നു തുർക്കി.
യുഎസ് നേത്യത്വത്തിലുള്ള നാറ്റോ സഖ്യത്തിൽ അംഗമാണ് തുർക്കി. പട്ടാള അട്ടിമറി നടന്നാൽ ഇത് വലിയ രാഷ്ട്രീയ മാറ്റത്തിന് കാരണമാവുമായിരുന്നു. പ്രസിഡന്റ് തയി എർദോൻ 2003 മുതൽ തുർക്കിയുടെ അധികാരം കൈയാളുകയാണ്. അമേരിക്കയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന തുർക്കി, ഐഎസിനെതിരായ പോരാട്ടങ്ങളിൽ അമേരിക്കയുടെ കൂട്ടാളിയാണ്. അതുകൊണ്ട് തന്നെ ഐസിസിനെതിരായ പോരാട്ടത്തിന് അമേരിക്കയ്ക്കും റഷ്യയ്ക്കും തുർക്കിയുടെ പിന്തുണ അനിവാര്യമാണ്. അതുകൊണ്ട് പട്ടാള അട്ടിമറി ഫലത്തിൽ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും വലിയ തിരിച്ചടിയായി വിലയിരുത്തിയിരുന്നു.
വ്യാപകമായി സിറിയൻ അഭയാർത്ഥികൾക്ക് താവളമൊരുക്കിയ രാജ്യം കൂടിയാണ് തുർക്കി. ഏകദേശം 20 ലക്ഷത്തോളം സിറിയൻ അഭയാർത്ഥികൾ തുർക്കിയിലുള്ളതായാണ് കണക്ക്. അതുകൊണ്ട് തന്നെ സൈനിക അട്ടിമറി പൊളിയുന്നത് അന്താരാഷ്ട്ര സമൂഹത്തിനും ആശ്വാസമാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍