പുത്തനച്ചിയായിരുന്നപ്പോൾ പുരപ്പുറം തൂത്ത പിണറായി ഒടുവിൽ നിലപാട് മാറ്റി; മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ; പിണറായി പിന്മാറുന്നത് ഇന്നലെ പറഞ്ഞിടത്ത് തന്നെയാണ് ഇന്നും നിൽക്കുന്നതെന്ന് അടിവരയിടിട്ട് പറഞ്ഞ നിലപാടിൽ നിന്ന്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ നിയമസഭയും സർവ്വ കക്ഷിയോഗവും എടുത്ത നിലപാടിൽ താൻ മാറ്റം വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നിയമസഭയും സർവകക്ഷിയോഗത്തിലും എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. താൻ ഇക്കാര്യത്തിൽ വ്യത്യസ്തമായ എന്തെങ്കിലും പ്രസ്താവന നടത്തിയിട്ടില്ലെന്നും പിണറായി പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് തൃക്കാക്കര എംഎൽഎ പി.ടി.തോമസ് ആവശ്യപ്പെട്ടിരുന്നു. പി.ടി തോമസിന് മറുപടി പറയുകയായിരുന്നു പിണറായി. അതിനിടെ മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിന് കൃത്യമായ നിലപാടില്ലെന്ന് പിടി തോമസ് ആരോപിച്ചു.
മുല്ലപ്പെരിയാറിൽ നിലവിലുള്ള അണക്കെട്ടിനു ബലക്ഷയമില്ലെന്നു വിദഗ്ധസംഘം റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ പുതിയ അണക്കെട്ട് എന്ന ആവശ്യത്തിനു പ്രസക്തിയില്ലെന്നു പിണറായി വിജയൻ ഡൽഹിയിൽ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയിലായിരുന്നു കേരളത്തിന് ആശങ്ക. അതാണു കേരളം പ്രകടിപ്പിച്ചുകൊണ്ടിരുന്നത്. അണക്കെട്ടിൽ പരിശോധന നടത്തിയ വിദഗ്ദ്ധർ നൽകിയ റിപ്പോർട്ട് സുരക്ഷാകാര്യത്തിലുള്ള കേരളത്തിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നു വ്യക്തമാക്കുന്നതാണ്. ഈ പരിശോധനാ റിപ്പോർട്ട് നിലനിൽക്കുന്നുണ്ട്. അതിന്മേൽ വീണ്ടുമൊരു പരിശോധന നടത്തണം. അതിനിടെ മുല്ലപ്പെരിയാർ വിഷയം വിവാദമാക്കുന്നതു കൊണ്ടോ വികാരം പ്രകടിപ്പിക്കുന്നതു കൊണ്ടോ കാര്യമില്ല. അതുകൊണ്ടു പ്രത്യേക ഗുണമൊന്നും ലഭിക്കില്ല. മുല്ലപ്പെരിയാറിനെ സംഘർഷ പ്രശ്നമായി ഉയർത്തുകയല്ല, പരിഹാരം കാണുകയാണു വേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയായ ശേഷമുള്ള ഡൽഹി സന്ദർശനത്തിലെ പ്രതികരണം.
സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയാണ് അണക്കെട്ട് സുരക്ഷിതമാണെന്ന റിപ്പോർട്ട് നൽകിയത്. ഇത് അവഗണിക്കാനാകില്ല. പുതിയ അണക്കെട്ട് വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയത് അന്നത്തെ സാഹചര്യത്തിലാണ്. സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. പുതിയ അണക്കെട്ട് വേണമെങ്കിൽ ഇപ്പോഴത്തെ അണക്കെട്ട് എന്തുചെയ്യുമെന്നും വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി ചോദിച്ചു. അണക്കെട്ടിന്റെ സുരക്ഷയിൽ ആശങ്കയില്ല എന്നതുകൊണ്ട് ജലനിരപ്പ് ഉയർത്തണമെന്നു പറയുന്നതിനോട് യോജിക്കാനും കഴിയില്ല. തമിഴ്നാട് സർക്കാരുമായി ഇക്കാര്യത്തിൽ ചർച്ച നടത്തും. ചർച്ചയിലൂടെ പരിഹാരം ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാർ സംബന്ധിച്ച് ഡൽഹിയിൽ നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരെ പ്രതിപക്ഷം അന്ന് ശബ്ദമുയർത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് ആവർത്തിക്കുകയും ചെയ്തു.
സംഘർഷമല്ല, സമാധാനമാണ് വേണ്ടതെന്നും പ്രശ്നപരിഹാരത്തിന് തമിഴ്നാടുമായി തുറന്നചർച്ച നടത്തണമെന്നും പിണറായി പ്രതികരിച്ചിരുന്നു. കേരളത്തിന് ഏകപക്ഷീയമായി ഡാം നിർമ്മിക്കാൻ കഴിയില്ല. ഇരു സംസ്ഥാനങ്ങളും അംഗീകരിച്ച് ഡാം പണിയണമെന്നാണ് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിൽ നിഷ്കർഷിക്കുന്നത്. ഈ നിലപാടാണ് താൻ പറഞ്ഞതെന്നും അതിൽ ഉറച്ചുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതാണ് പ്രതിപക്ഷ പ്രതിഷേധത്തിന്റെ ചൂടറഞ്ഞ് പിണറായി നിയമസഭയിൽ മാറ്റി പറയുന്നത്. ഇടത് മുന്നണി സർക്കാരിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ പിണറായിയെ വിമർശിച്ചിരുന്നു. ഇടുക്കിയിലെ സിപിഐ(എം) നേതൃത്വവും മുഖ്യമന്ത്രിയെ അനുകൂലിച്ചില്ല. ഈ സാഹചര്യത്തിലാണ് നിയമസഭയെ രേഖാമൂലം കാര്യങ്ങൾ മുഖ്യമന്ത്രി അറിയിക്കുന്നത്.
പിണറായിയുടെ ഡൽഹി പ്രസ്താവനയെ നിയമപോരാട്ടങ്ങളിൽ അനുകൂലമാക്കാൻ തമിഴ്നാടും രംഗത്ത് എത്തിയിരുന്നു. മുല്ലപ്പെരിയാർ വിഷയത്തിൽ കേരള മുഖ്യമന്ത്രിയുടെ നിലപാടിന് തമിഴ്മക്കളുടെ നന്ദി അറിയിച്ച് ചെന്നൈയിലും കുമിളിയിലും ഫ്ലക്സുകൾ പോലും പ്രത്യക്ഷപ്പെട്ടു. മുല്ലപ്പെരിയാർ പുതിയ അണക്കെട്ട് വേണ്ടന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നയത്തിനാണ് തമിഴ്നാട്ടിൽ പരക്കെ അഭിനന്ദനം കിട്ടിയിരിക്കുന്നത്. തേനി ജില്ലയിലെ കർഷക സംഘടനകൾ, തേനി ജില്ലാ മുല്ലപ്പെരിയാർ അണൈ പാതുകാപ്പ് കുഴു (മുല്ലപ്പെരിയാർ അണക്കെട്ട് സംരക്ഷണസമിതി) തുടങ്ങിയ പലസംഘടനകളും കേരള മുഖ്യമന്ത്രിക്ക് 'നൻട്രി' അർപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ബാനറുകളും കട്ടൗട്ടറുകളുമെല്ലാം നിരത്തികഴിഞ്ഞു. ജലനിരപ്പ് 152 അടിയായി ഉയർത്തുവാൻ കേരളം നൽകിയ അനുവാദമായി തമിഴ്മക്കൾ കേരള മുഖ്യമന്ത്രിയുടെ നിലപാടിനെ കാണുന്നത്. ഈ വർഷംതന്നെ 152 അടിയായി ഉയർത്തുവാനായി സുപ്രീംകോടതിയെ സമീപിക്കുവാൻ തമിഴ്നാട് നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതോടെ കേരളത്തിൽ മുഖ്യമന്ത്രിക്ക എതിരെ വികാരം ശക്തമായി. ഇതു മനസ്സിലാക്കിയാണ് പിണറായിയുടെ തിരുത്തൽ.
നൂറ്റാണ്ടു പഴക്കമുള്ള അണക്കെട്ട് സുരക്ഷിതമല്ലെന്നും പുതിയതു നിർമ്മിക്കണമെന്നുമുള്ള നിലപാടാണ് കേരളം വർഷങ്ങളായി സ്വീകരിച്ചുപോരുന്നത്. പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന് 2011 ഡിസംബർ ഒമ്പതിനു നിയമസഭ ഏകകണ്ഠമായ പ്രമേയം പാസാക്കിയിരുന്നു. ഇടുക്കി, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ 30 ലക്ഷത്തോളം പേരുടെ സുരക്ഷയാണു പ്രശ്നമെന്നും പുതിയ അണക്കെട്ട് നിർമ്മിച്ചാലും തമിഴ്നാടിനു നൽകുന്ന വെള്ളത്തിന്റെ അളവിൽ കുറവ് വരുത്തില്ലെന്നും അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കിയിരുന്നു. അതിനു ശേഷവും സുപ്രീം കോടതിയുടെ തീരുമാനം കേരളത്തിന് എതിരായിരുന്നു.
തുടർന്ന് ഭരണഘടനയുടെ 143ാം വകുപ്പ് പ്രകാരം ഇക്കാര്യത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ അഭ്യർത്ഥിച്ച് 2014 ജൂൺ ഒമ്പതിനു നിയമസഭ മറ്റൊരു പ്രമേയം പാസാക്കി. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി പ്രതിപക്ഷനേതാവായിരുന്ന വി എസ്. അച്യുതാനന്ദനാണു ചർച്ച തുടങ്ങിവച്ചത്. കാലങ്ങളായി സ്വീകരിച്ചുപോന്ന ഈ നിലപാടിനൊപ്പമാണ് താനെന്നും പിണറായി ഇപ്പോൾ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍