പത്തു കൊല്ലം ഭരിച്ചു എല്ലാം ശരിയാക്കാൻ ആണ് സഖാവേ ഞങ്ങൾ നിങ്ങൾക്ക് വോട്ട് ചെയ്തത്; സാന്റിയാഗോ മാർട്ടിന്മാരുടെയും കശുവണ്ടി കള്ളന്മാരുടെയും വക്കാലത്തേറ്റെടുത്ത എം കെ ദാമോദരനെ പടിയടച്ച് പിണ്ഡം വച്ചില്ലെങ്കിൽ ചരിത്രം താങ്കളോട് പൊറുക്കില്ല മിസ്റ്റർ പിണറായി
എഡിറ്റോറിയൽ
വളരെ ഏറെ പ്രതീക്ഷയോടെയാണ് പിണറായി സർക്കാരിനെ ജനങ്ങൾ അധികാരത്തിൽ എത്തിച്ചത്. അഴിമതിയും പെൺവിഷയങ്ങളും വർഗ്ഗീയ പ്രീണനവും വ്യാജ വികസന അവകാശവാദങ്ങളുമായി അഞ്ചു കൊല്ലം ഭരിച്ച യുഡിഎഫ് സർക്കാരിൽ നിന്നും ഒരു മോചനം മോഹിച്ചാണ് ജനങ്ങൾ ഇടത് പക്ഷത്തിന് വോട്ട് ചെയ്തത്. ഭരണത്തിന്റെ ആദ്യ നാളുകൾ ആശാവാഹമായിരുന്നു എന്ന് പറയാതെ വയ്യ. ഉദ്യോഗസ്ഥ വൃന്തങ്ങളുടെ സമീപനത്തെ ചോദ്യം ചെയ്തുള്ള തുടക്കവും വികസന പദ്ധതികൾക്ക് വേണ്ടിയുള്ള ചർച്ചകളും നട്ടെല്ല് വളക്കാത്ത ധീരമായ പ്രഖ്യാപനങ്ങളും പ്രീണനങ്ങൾ ഇല്ലാത്ത ബജറ്റും ഒക്കെ ആ പ്രതീക്ഷ നിലനിർത്തി. മന്ത്രി ജി സുധാകരനും സുനിൽകുമാറും തെല്ലൊന്നുമല്ല പ്രതീക്ഷ ഉയർത്തിയത്.
എന്നാൽ ഭരണം രണ്ട് മാസം പിന്നിടുമ്പോഴേക്കും പിണറായി സർക്കാരിൽ നിന്നും സാധാരണക്കാർ ഒട്ടും പ്രതീക്ഷിക്കാത്ത നടപടികൾ പലതും ഉണ്ടാവുന്നു എന്നത് ഖേദകരമാണ്. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് എന്ന വെള്ളാനയെ പിരിച്ചു വിട്ടു ലക്ഷങ്ങൾ ലാഭിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിന് ഏറെ കൈയടി കിട്ടിയെങ്കിലും എൻഎസ്എസിന്റെ താൽപ്പര്യം ഹനിക്കപ്പെടാതിരിക്കാൻ വേണ്ടി ആ ശ്രമം ഉപേക്ഷിച്ചതായാണ് ഏറ്റവും ആദ്യം കേട്ട മോശം വാർത്ത. വെള്ളാപ്പള്ളി നടേശനെതിരെ എന്തെങ്കിലും നടപടി ഉണ്ടാവുമോ എന്ന കാര്യത്തിലെ അനിശ്ചിതത്വം ചില്ലറയൊന്നുമല്ല അസ്വസ്ഥത ഉണ്ടാക്കുന്നത്.
ഐസ് ക്രീം കേസിലെയും ബാർ കോഴ കേസിലെയും വ്യാജ ലോട്ടറി കേസിലെയും കശുവണ്ടി കോപ്പറേഷന്റെ അഴിമതി കേസിലെയും ഒക്കെ സർക്കാർ സമീപനങ്ങൾ ഇടത് അനുഭാവികളെ പോലും ഞെട്ടിക്കുന്നതാണ് എന്ന് പറയാതെ വയ്യ. കുഞ്ഞാലിക്കുട്ടി പ്രതിയായ ഐസ് ക്രീം കേസ് എങ്ങനെയാണ് ഒതുക്കി തീർത്തത് എന്ന് എല്ലാവർക്കും അറിയാം. രണ്ട് പെൺകുട്ടികളുടെ മരണത്തോടെ തുടങ്ങിയ ഐസ്ക്രീം കേസിൽ നടന്ന സാമ്പത്തിക തിരിമറികളും അഴിമതികളും സ്ത്രീശരീര വിൽപ്പനയും ഒക്കെ അതിഭീതിതം ആയിട്ടും അത് ഒതുക്കി തീർക്കപ്പെട്ടു. അതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച വി എസ് അച്യുതാനന്ദനെതിരെ സർക്കാർ നിലപാട് എടുത്തത് കുഞ്ഞാലിക്കുട്ടിയെ സഹായിക്കാൻ ആയിരുന്നു എന്നത് ആരെയാണ് അത്ഭുതപ്പെടുത്താത്തത്?
ഇന്നലെ ഉണ്ടായ ബാർ കോഴ കേസിലെ സമീപനം ആണ് ഈ അടുത്ത കാലത്ത് ഇടതുപക്ഷ അനുഭാവികളെ ഏറ്റവും അധികം ഞെട്ടിച്ചത്. കെ എം മാണിക്കെതിരെ രണ്ട് വർഷത്തോളം സമരങ്ങൾ നടത്തുകയും വിജിലൻസും പൊലീസും ഒക്കെ മാണിയെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്നു നിരന്തരമായി പ്രചരിപ്പിക്കുകയും ചെയ്ത ഇടത് പാർട്ടികൾ ഭരിക്കുമ്പോൾ വിജിലൻസും പൊലീസും കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അതേ നിലപാട് സ്വീകരിക്കുന്നു എന്നത് ആരെയാണ് ഞെട്ടിക്കാത്തത്? മാണിക്കെതിരെ വേറെ അന്വേഷണം വേണ്ടെന്നും മാണി കുറ്റക്കാരൻ അല്ലെന്നും വിജിലൻസ് കരുതുന്നതായാണ് കോടതിയിൽ പറഞ്ഞത്. അപ്പോൾ മാണിക്കെതിരെ ഇന്നലെ വരെ പറഞ്ഞതും പ്രചരിപ്പിച്ചതും എല്ലാം അബദ്ധമായിരുന്നു എന്ന് സമ്മതിക്കുന്നു എന്നർത്ഥം.
ഇതിനേക്കാൾ ഒക്കെ ഹൃദയഭേദകവും ഇടത് അനുഭാവികളെ പോലും വേദനിപ്പിച്ചതുമായ ആ നിലപാടാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ എം. കെ. ദാമോദരന്റേത്. കേരളം കണ്ട് ഏറ്റവും വലിയ അഴിമതികളിൽ ഒന്നായ വ്യാജ ലോട്ടറി കേസിൽ കേന്ദ്ര സർക്കാർ അറ്റാച്ച് ചെയ്ത് സാന്റിയാഗോ മാർട്ടിൻ എന്ന വ്യാജ ലോട്ടറി വിൽപ്പനക്കാരന്റെ സ്വത്തുക്കൾ തിരിച്ചു പിടിക്കാൻ കോടതിയിൽ ഹാജരായത് ശ്രീ ദാമോദരനായിരുന്നു എന്നത് എത്ര ഭയാനകമായ ഒരു യാഥാർത്ഥ്യമാണ്. അതിന്റെ ഞെട്ടൽ മാറും മുൻപ് വിമർശകരെ പല്ലിളിച്ച് കാട്ടികൊണ്ടും കമ്മ്യൂണിസ്റ്റ് പാരമ്പര്യങ്ങളെ അപഹസിച്ചു കൊണ്ടും കോൺഗ്രസ്സിന്റെ സമുന്നതനായ നേതാവ് കൂടിയായ ആർ ചന്ദ്രശേഖരന്റെ കശുവണ്ടി മോഷണ കേസിലും ദാമോദരൻ ഹാജരായി.
ഈ രണ്ട് ഹാജരാകലുകളേക്കാൾ നാണം കെട്ടതും ഹൃദയഭേദകവുമായത് എം. കെ. ദാമോദരന് വക്കാലത്ത് പറഞ്ഞുകൊണ്ടുള്ള പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പത്ര സമ്മേളനം ആയിരുന്നു. അഭിഭാഷകൻ എന്ന നിലയിൽ ഏതു പ്രതിക്ക് വേണ്ടിയും ഹാജരാകാനുള്ള അവകാശം ദാമോദരന് ഉണ്ട് എന്നാണ് കോടിയേരിയുടെ വാദം. സർക്കാരിന്റെ പ്രതിഫലം കൈപ്പറ്റുന്നില്ല എന്നതാണ് കോടിയേരി പറയുന്ന ന്യായം. ദാമോദരനെപ്പോലെ ഉന്നത ബന്ധങ്ങൾ ഉള്ള അഭിഭാഷകന് സർക്കാർ കൊടുക്കുന്ന പ്രതിഫലം വെറും കടലപ്പരിപ്പിന്റെ വില പോലും ഇല്ലാത്തതാണ് എന്ന് ആർക്കാണ് അറിയാത്തത്. അതുകൊണ്ട് തന്നെ പ്രതിഫലം ഉണ്ടോ ഇല്ലയോ എന്നത് ഒട്ടും പ്രസക്തമായ ഒരു വാദമല്ല.
ഇവിടെ പ്രസക്തമായിരിക്കുന്നത് സർക്കാരിന്റെ ഔദ്യോഗിക പദവി വഹിക്കുന്ന അല്ലെങ്കിൽ സൂപ്പർ എജി എന്നു വിശേഷിപ്പിക്കുന്ന ഒരു പദവി വഹിക്കുന്ന ഒരു ഉദ്യോഗസ്ഥൻ സർക്കാർ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി നിലപാട് എടുക്കാമോ എന്നത് മാത്രമാണ്. സാന്റിയാഗോയുടെ കേസിൽ എതിർ ഭാഗത്ത് കേന്ദ്ര സർക്കാർ ആണ് എന്ന് പറയുന്ന കോടിയേരിയുടെ അൽപ്പത്തരം അങ്ങേയറ്റം അപലപനീയമാണ്. കേന്ദ്ര സർക്കാർ സാന്റിയാഗോക്കെതിരെ കേസ് നടത്തുന്നത് അവരുടെ വൈരാഗ്യം തീർക്കാനല്ല, പ്രത്യുത സ്റ്റേറ്റിന്റെ നിയമങ്ങൾ ലംഘിച്ചും ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ ലംഘിച്ചും ക്രിമിനൽ പ്രവർത്തിയിലൂടെ രാജ്യത്തിന്റെ സ്വത്തുകൊള്ളയടിച്ചതിനാണ്. കള്ള ലോട്ടറി അടിച്ചു വിൽക്കുന്നതും സമ്മാനം ഇല്ലാത്ത ലോട്ടറി അടിച്ചു വിൽക്കുന്നതുമൊക്കെ രാജ്യദ്രോഹത്തിന് സമാനമായി കരുതാവുന്ന കുറ്റമാണ്. ഈ കുറ്റം ചെയ്തയാൾക്കു വേണ്ടി സർക്കാരിന്റെ ഒദ്യോഗിക പദവി വഹിക്കുന്ന ഒരാൾ വക്കാലത്ത് പിടിക്കുന്നത് ആ ഉദ്യോഗസ്ഥൻ തന്റെ പദവിയോട് കാണിക്കുന്ന അങ്ങേയറ്റത്തെ അനാദരവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണ്.
കശുവണ്ടി കോപ്പറേഷൻ അഴിമതിയുടെ കാര്യം എടുക്കൂ. കോൺഗ്രസ്സിന്റെ ഉന്നതനായ ഒരു നേതാവ് പൊതു ഖജനാവ് കാലിയാക്കാൻ നടത്തിയ ഒരു തിരുമറിയാണ് ഈ കേസ്. അതിനെതിരെ ശബ്ദമുയർത്തിയും സമരങ്ങൾ നയിച്ചതും ഒക്കെ ഇപ്പോഴത്തെ ഭരണപക്ഷമായ സിപിഐ(എം) ആയിരുന്നു. ആ അഴിമതി കേസിൽ ചന്ദ്രശേഖരനും കൂട്ടാളികളും പെടുമെന്ന അവസ്ഥ വന്നപ്പോൾ സൂപ്പർ എജിയെ തന്നെ പിടിച്ചു കേസ് നടത്തിക്കാൻ ചന്ദ്രശേഖരൻ ബുദ്ധി കാണിച്ചു. ഇത്തരം ഒരു കേസ് നടത്താൻ ശമ്പളം ഇല്ലാത്ത ഒരു പദവിയിൽ ഇരുന്നു കൊണ്ട് ദോമോദരൻ വാങ്ങുന്ന പ്രതിഫലം എത്ര എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
മുഖ്യ മന്ത്രിയുടെ നിയമോപദേഷ്ടാവ് എന്നു വച്ചാൽ സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഫയലുകളും കാണാൻ അധികാരമുള്ളയാൾ എന്നാണ്. അതിപ്പോൾ സാന്റിയാഗോ മാർട്ടിനെതിരെ ആണെങ്കിലും ശരി ആർ ചന്ദ്രശേഖരനെതിരെയാണെങ്കിലും ശരി മറ്റേത് അഴിമതിക്കാരനെതിരെ ആണെങ്കിലും ശരി, ദോമോദരന് ഫയലുകൾ ചോദിച്ചു വാങ്ങി പരിശോധിക്കാം. എതിർകക്ഷികൾക്ക് വേണ്ടി വക്കാലത്ത് പറയുന്ന ഒരു വക്കീൽ സർക്കാർ ഭാഗം ഫയലുകൾ വായിച്ചും പഠിച്ചും കേസ് നടത്തുന്ന അവസ്ഥ എത്ര ഭയാനകമാണ്. എന്ന് മാത്രമല്ല സംസ്ഥാനത്തിന്റെ താൽപ്പര്യം സ്മരിക്കേണ്ട എജി ഈ ദാമോദരന്റെ അനുയായിയും ശിക്ഷ്യനും ആയിരിക്കെ എന്ത് തരം നീതിയായിരിക്കും അവിടെ ഉണ്ടാവുക. ഈ ചോദ്യമാണ് ഈ വിവാദത്തിന്റെ കാതൽ എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.
മികച്ച തുടക്കവും തന്റേടമുള്ള നിലപാടും മൂലം വലിയ പ്രതീക്ഷയോടെ കേരളം കണ്ട പിണറായി വിജയൻ ഇത്തരം നിലപാടുകളിൽ വരുത്തുന്ന വീഴ്ച സംശയാസ്പദവും നിരാശജനകവുമാണ്. അതിന് കോടിയേരി ബാലകൃഷ്ണൻ എന്തെല്ലാം ന്യായങ്ങൾ നിരത്തിയാലും അതൊന്നും സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല എന്ന് പറയാതെ വയ്യ. സഖാവ് പിണറായി വിജയൻ പത്തുകൊല്ലം ഭരിച്ച് കേരളത്തിന്റെ മൗലിക പ്രശ്നങ്ങൾ പരിഹരിക്കണം എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ ദോമോദരന്മാരെയും സാന്റിയാഗോ മാർട്ടിന്മാരെയും ചുമന്നാണ് നടപ്പെങ്കിൽ അതിനുള്ള യോഗം ആർക്കും ഉണ്ടാവില്ല.
ദണ്ഡപാണി എന്ന എജി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ വിവാദനിലപാടുകൾ എല്ലാവർക്കും അറിയാവുന്നതാണ്. അതേ അവസ്ഥയിലേക്കാണ് ദോമോദരൻ കേരളത്തെ ഇപ്പോൾ നയിക്കുന്നത്. ഒരു മികച്ച വക്കീലിന് ജനങ്ങൾ എന്തു പറയുന്നു എന്നത് ഒരു വിഷയം ആയിരിക്കില്ല. എന്നാൽ നല്ല പൊതു പ്രവർത്തകന് അത് പ്രധാനമാവേണ്ടതാണ്. ആ പൊതുജനവികാരം തമസ്കരിക്കാൻ ആണ് പിണറായി വിജയൻ ശ്രമിക്കുന്നതെങ്കിൽ അത് കേരളത്തിന്റെ തന്നെ മഹാദുരന്തങ്ങളിൽ ഒന്നായി മാറും. അത്തരം ഒരു സഹാചര്യം ശ്രീ വിജയൻ ഒഴിവാക്കുമെന്ന് പ്രത്യാശിക്കാം. അതിന് വേണ്ടത് ശ്രീ എം. കെ. ദാമോദരന്റെ രാജി എഴുതി വാങ്ങി സർക്കാരുമായുള്ള എല്ലാ ഇടപാടുകളും അടിയന്തിരമായി അവസാനിപ്പിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്