പകലിനെ പകലായും രാത്രിയെ രാത്രിയായും വേർതിരിച്ച് കാണാൻ കഴിവുള്ള പ്രഗൽഭനായ നേതാവാണ് പിണറായി വിജയനെന്ന് വെള്ളാപ്പള്ളി; നഗ്നമായ നിയമലംഘനത്തിൽ പെട്ട് അകത്താകാതിരിക്കാൻ ഏതറ്റം വരേയും താഴാൻ ഉറച്ച് എസ്എൻഡിപി യോഗ നേതാവ്
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: മൈക്രോ ഫിനാൻസ് അഴിമതിയിൽ വിജിലൻസ് കേസെടുക്കുമെന്ന് ഉറപ്പായതോടെ അറസ്റ്റ് ഭീഷണിയിലാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എങ്ങനേയും അത് ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കത്തിലാണ് വെള്ളാപ്പള്ളി. ബിജെപിയ്ക്കൊപ്പം ചേർന്ന് രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് ബിഡിജെഎസ് ഉണ്ടാക്കിയത് ഫലം കണ്ടില്ല. വി എസ് അച്യൂതാനന്ദനെ കടന്നാക്രമിച്ച് ഇടതുപക്ഷത്തിന്റെ കണ്ണിലെ കരടായി. എങ്ങനേയും കേസിൽ നിന്ന് ഊരുകയാണ് ലക്ഷ്യം. അതിനായി പിണറായി വിജയനെ പുകഴ്ത്തി മുന്നേറാനാണ് തീരുമാനം. അത് ഫറലം കാണുമെന്നാണ് പ്രതീക്ഷ. അതിനായി ഏതറ്റം വരേയും പോകും.
മൈക്രോഫിനാൻസ് വിഷയവുമായി ബന്ധപ്പെട്ടു നടത്താനിരുന്ന എല്ലാ പ്രതിഷേധങ്ങളും ഒഴിവാക്കിയെന്നും പദ്ധതിക്കെതിരെ ഉയർന്ന പരാതിയിലെ കള്ളത്തരം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടു ബോധ്യപ്പെടുത്തുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് ഇതിന്റെ ഭാഗമാണ്. യോഗത്തിന്റെയും പോഷകസംഘടനകളുടെയും ഭാരവാഹികളുടെ സംയുക്ത യോഗം ഇന്നലെ വൈകിട്ടു നടത്താനിരുന്ന പ്രകടനം മാറ്റിവച്ചു. പകരം പൊതുസമ്മേളനം ചേർന്നു. സർക്കാരിന്റെ എതിർപ്പുയർന്നാൽ വിജിലൻസ് കേസിൽ അകത്താകുമെന്നാണ് വെള്ളാപ്പള്ളിയുടെ വിലയിരുത്തൽ. യോഗത്തിനെതിരെ ഉയർന്ന ആരോപണങ്ങളുടെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താൻ സമ്മേളനങ്ങളും പ്രചാരണങ്ങളും നടത്തുമെന്നും മൈക്രോഫിനാൻസ് പദ്ധതി ശക്തമായി മുൻപോട്ടു കൊണ്ടുപോകുമെന്നും വെള്ളാപ്പള്ളി പറയുന്നു.
പകലിനെ പകലായും രാത്രിയെ രാത്രിയായും വേർതിരിച്ചു കാണാൻ കഴിവുള്ള നേതാവാണു മുഖ്യമന്ത്രി പിണറായി വിജയനെന്നും മൈക്രോഫിനാൻസ് വിഷയത്തിൽ പിണറായി വിജയനു മുൻപും പരാതിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അദ്ദേഹത്തെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ സാധിക്കുമെന്നാണ് എസ്എൻഡിപി യോഗം വിലയിരുത്തുന്നത്. മൈക്രോഫിനാൻസ് പദ്ധതി നടത്തിപ്പു സംബന്ധിച്ചു യോഗത്തിനെതിരെ വിജിലൻസ് കേസ് എടുക്കാൻ കഴിയില്ല. വിജിലൻസ് കേസ് എടുക്കണമോ എന്ന പരിശോധന പോലും പൂർത്തിയായിട്ടില്ല. ഇതിനിടെയാണു യോഗം ഭാരവാഹികൾക്കെതിരെ കേസ് എടുക്കുമെന്ന വ്യാജപ്രചാരണം പുറത്തുവന്നത്. എസ്എൻഡിപിക്കു ബിഡിജെഎസുമായി ബന്ധമില്ലാത്തതിനാൽ സർക്കാർ മൈക്രോഫിനാൻസ് വിഷയത്തെ ബിഡിജെഎസുമായി കൂട്ടിയോജിപ്പിക്കുമെന്നു കരുതുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
വി എസ്.അച്യുതാനന്ദൻ തെറ്റിദ്ധാരണയുടെ പുറത്താണു യോഗത്തിനെതിരെ പരാതി ഉന്നയിക്കുന്നത്. എസ്എൻഡിപി യോഗത്തിലെ സ്ഥാനം നഷ്ടപ്പെട്ട ചിലർ വിഎസിനെ തെറ്റിദ്ധരിപ്പിക്കുന്നതാണു കാരണം. കേസ് കൊടുക്കാൻ വക്കീൽ എഴുതിയ പരാതി വായിച്ചുനോക്കിയിരുന്നെങ്കിൽ വി എസ് ഒപ്പിട്ടു നൽകില്ലായിരുന്നു. ഒരേ സമയം വിജിലൻസിലും ക്രൈംബ്രാഞ്ചിനും പരാതി നൽകിയിരിക്കുകയാണ്. ഇതുതന്നെ അബദ്ധമാണ്. വിഎസിനെ തിരുത്താൻ സാധ്യമല്ല. പണം നൽകിയില്ലെന്ന് ഒരിടത്തും നൽകിയ പണത്തിനു പലിശ കൂട്ടിവാങ്ങിയെന്നു മറ്റൊരിടത്തും പരസ്പരവിരുദ്ധമായി ആരോപിക്കുന്നു. 2003ൽ പണം നൽകിയതിൽ ക്രമക്കേട് ഉണ്ടെന്നാണ് ഇപ്പോൾ ഉന്നയിക്കുന്ന മറ്റൊരാരോപണം. എന്തെങ്കിലും ക്രമക്കേട് ഉണ്ടായിരുന്നെങ്കിൽ ഇതിനു മുൻപേ യോഗത്തിനെതിരെ കേസ് ഉണ്ടാകുമായിരുന്നുവെന്ന് വെള്ളാപ്പള്ളി പറയുന്നു.
മൈക്രോഫിനാൻസ് ഇടപാടിൽ കോടികളുടെ തട്ടിപ്പു നടന്നെന്ന കേസിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാംപ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഉത്തരവിട്ടിരുന്നു. പൊലീസ് ക്രൈംബ്രാഞ്ചും ഇതുസംബന്ധിച്ചു കേസെടുക്കാൻ തീരുമാനിച്ചതോടെ വെള്ളാപ്പള്ളി അറസ്റ്റ് ഭീഷണിയിലുമായി. നിയമോപദേശം കിട്ടിയാലുടൻ അറസ്റ്റുണ്ടാകുമെന്നു സൂചന. ഈ വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നു. രണ്ട് കേസുകളുമായി ഒരേ സമയം മുന്നോട്ട് പോകാമോ എന്ന പരിശോധന വിജിലൻസ് ഡയറക്ടർ നടത്തുന്നുണ്ട്. ഇത് കഴിഞ്ഞാൽ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി വെള്ളാപ്പള്ളി വാർത്തകളിൽ നിറയാൻ ശ്രമിച്ചിരുന്നു. കേസിൽ നിന്ന് രക്ഷനേടാനായിരുന്നു അത്. എന്നാൽ ജേക്കബ് തോമസിന്റെ നടപടികളിൽ ഒരു ഘട്ടത്തിലും പിണറായി ഇടപെട്ടില്ല. ബിജെപിയുമായി അടുക്കുന്ന വെള്ളാപ്പള്ളിയെ സംരക്ഷിക്കേണ്ടെന്നത് സിപിഐ(എം) തീരുമാനവുമായി. ഇതോടെയാണ് വെള്ളാപ്പള്ളി കുടുങ്ങിയത്.
വിജിലൻസ് കണ്ടെത്തൽ ഇങ്ങനെ: 15 കോടിയോളം രൂപ എസ്.എൻ.ഡി.പി. യോഗത്തിനു പിന്നാക്ക വികസന കോർപറേഷൻ വായ്പയായി നൽകി. ഈ തുക യോഗം ശാഖകൾ വഴി വിതരണം ചെയ്തത് അമിതപലിശയ്ക്കായിരുന്നു. അഞ്ചു ശതമാനത്തിൽ താഴെ പലിശയേ ഈടാക്കാവൂ എന്ന വ്യവസ്ഥ മറികടന്ന് 1015% പലിശ ഗുണഭോക്താക്കളിൽനിന്ന് ഈടാക്കി. പല ശാഖകളും ഇങ്ങനെ ലഭിച്ച പണം ദുർവിനിയോഗം ചെയ്തതായും വിജിലൻസ് കണ്ടെത്തി. വായ്പ അംഗങ്ങൾക്കു നേരിട്ടു നൽകാതെ വെള്ളാപ്പള്ളിയുടെ പേരിലുള്ള ചെക്കായാണു നൽകിയത്. വിജിലൻസ് പ്രത്യേകസംഘം അടുത്തയാഴ്ച തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ വെള്ളാപ്പള്ളിക്കെതിരേ ഗൂഢാലോചന, വ്യാജരേഖ, വഞ്ചനാക്കുറ്റം, പണാപഹരണം എന്നിവയ്ക്കുപുറമേ അഴിമതി നിരോധനനിയമവും ചുമത്തും. അതിനുശേഷം വിജിലൻസ് കോടതി മുമ്പാകെ എഫ്.ഐ.ആർ. സമർപ്പിക്കും. 15 കോടിയോളം രൂപയുടെ തട്ടിപ്പുകേസാണു വെള്ളാപ്പള്ളി നേരിടുക. വെള്ളാപ്പള്ളിയെക്കൂടാതെ യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, മൈക്രോഫിനാൻസ് കോർഡിനേറ്റർ കെ.കെ. മഹേശൻ, സംസ്ഥാന പിന്നാക്ക വികസന കോർപറേഷൻ മുൻ മാനേജിങ് ഡയറക്ടർ എസ്. നജീബ് എന്നിവരാണു മറ്റു പ്രതികൾ.
പിന്നാക്ക വികസന കോർപറേഷനിലെ ഉന്നതരുടെ ഒത്താശയോടെ നടന്ന കോടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വി എസ്. അച്യുതാനന്ദൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു വിജിലൻസ് അന്വേഷണമാരംഭിച്ചത്. അന്വേഷണം അട്ടിമറിക്കാൻ മുൻസർക്കാർ ശ്രമിച്ചെന്നും ആരോപണം ഉയർന്നു. ബിജെപി പക്ഷത്തേക്ക് പോയതോടെ സിപിഎമ്മിന്റെ പ്രധാന ശത്രുവായി വെള്ളാപ്പള്ളി മാറി. വി എസ് അച്യൂതാനന്ദനെ നിരന്തരം കടന്നാക്രമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതിനെ തോൽപ്പിക്കുമെന്നും പറഞ്ഞു. എന്നാൽ ഇടതുപക്ഷം അധികാരത്തിലെത്തി. അതോടെ നിരന്തരമായി മുഖ്യമന്ത്രി പിണറായിയെ പുകഴ്ത്തി. പക്ഷേ ഫലം ഒന്നും കണ്ടില്ല. വിജിലൻസിലെ കണ്ടെത്തലുകൾ അതീവ ഗൗരവമാണെന്ന് മനസ്സിലായതോടെ കേസെടുക്കാൻ പിണറായിയും നിർദ്ദേശിച്ചു.
ആനുകൂല്യം കൈപ്പറ്റിയ സ്വാശ്രയസംഘങ്ങളുടെ സാക്ഷ്യപത്രവും ഗ്രൂപ്പ് ഫോട്ടോയും ഉൾപ്പെടെയുള്ള രേഖകൾ കോർപറേഷനിൽ ഹാജരാക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ല. ക്രമവിരുദ്ധമായ ഇടപാട് ശ്രദ്ധയിൽപെട്ടിട്ടും നടപടിയെടുക്കാതെ, 2015ൽ കോർപറേഷൻ അഞ്ചുകോടി രൂപകൂടി വായ്പ നൽകി. ഇക്കാര്യത്തിൽ ഗുരുതരവീഴ്ചയാണു കോർപറേഷന്റെ ഭാഗത്തുനിന്നുണ്ടായതെന്നു റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ടിന്റെ കരട് ഒൻപതിനു മുമ്പു സമർപ്പിക്കാനാണു വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശം. പഴുതുകളടച്ച അന്വേഷണമാകണം നടത്തേണ്ടതെന്നും കോടതിയിലെത്തുമ്പോൾ തെളിവുകളുടെ അഭാവമുണ്ടാകരുതെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ തട്ടിപ്പ് നടത്തിയത് ചില കോൺഗ്രസ് നേതാക്കളാണെന്നും തനിക്ക് ഇതിൽ പങ്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും വിജിലൻസ് മുഖവിലയ്ക്കെടുത്തില്ല. തട്ടിപ്പിന്റെ പൂർണ്ണ ഉത്തരവാദിത്തമാണ് വിജിലൻസ് വെള്ളാപ്പള്ളിക്ക് മേൽ ആരോപിക്കുന്നത്. ഇതിനെ രാഷ്ട്രീയ വൈരാഗ്യമായി കണ്ടുള്ള പ്രചരണത്തിനാകും എസ്എൻഡിപിയും വെള്ളാപ്പള്ളിയും ശ്രമിക്കുക.
Stories you may Like
- വെള്ളാപ്പള്ളിയുടെ 'നവോത്ഥാനം' വിശ്വാസത്തിന് വഴിമാറും
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- സോളാർ റിപ്പോർട്ടിൽ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ
- വെള്ളാപ്പള്ളിക്ക് ക്ലീൻ ചിറ്റ്! മോദിക്ക് കൈകൊടുത്തത് കൃത്യസമയത്ത്
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്