പിടിച്ച മൂർഖനെ ചാക്കിലാക്കുമ്പോൾ കടിയേറ്റു; വിഷ ചികിൽസ ഫലം കണ്ടെങ്കിലും പാമ്പുകളുടെ തോഴനെ ജീവിത പ്രാരാബ്ദങ്ങൾ തളർത്തി; സജീവന്റെ ആത്മഹത്യ പ്രതിസന്ധിയിലാക്കുന്നത് ലില്ലിയേയും മക്കളേയും; അച്ഛന് അർഹതപ്പെട്ട സ്ഥിര ജോലി മകനെങ്കിലും വനംവകുപ്പ് നൽകുമോ?
മറുനാടൻ മലയാളി ബ്യൂറോ
ബേപ്പൂർ: മലബാറിൽ പാമ്പുകടിയേൽക്കുമായിരുന്ന നിരവധിപേർക്ക് സജീവൻ രക്ഷകനായി മാറിയിരുന്നു. ഈ രക്ഷകനാണ് മാഞ്ഞു പോകുന്നത്. ഇതിന്റെ വേദനയിലാണ് കോ്ട്ടൂളി. പാമ്പുപിടിത്തക്കാരൻ എന്ന നിലക്കാണ് അറിയപ്പെടുന്നതെങ്കിലും പാമ്പുകളുടെ തോഴനായിരുന്നു സജീവൻ. കോഴിക്കോടും സമീപപ്രദേശങ്ങളിലും നിന്ന് പാമ്പിനെക്കണ്ട് ഭയക്കുന്നവർ അവയെ സ്നേഹത്തോടെ കീഴടക്കാൻ സജീവന്റെ ഫോൺ നമ്പറിലേക്ക് വിളിച്ചുകൊണ്ടിരുന്നു. ഇദ്ദേഹത്തിന്റെ സിദ്ധി ഏറെ പ്രയോജനപ്പെടുത്തിയത് വനം വകുപ്പാണ്. ചെറുപാമ്പുകൾ മുതൽ രാജവെമ്പാലയെവരെ പരിക്കൊന്നും ഏൽപിക്കാതെ പിടികൂടി വയനാട്ടിലോ താമരശ്ശേരിയിലോ കാടുകളിൽ കൊണ്ടുപോയി സ്വതന്ത്രമാക്കും.
പാമ്പുകളുമായി നാട്ടുകാർക്ക് മുന്നിൽ അഭ്യാസം കാട്ടി അവയെ ഭയപ്പെടാതിരിക്കാനും സ്നേഹിക്കാനും ഉപദേശിക്കും. ഇതിനിടെ, ഒട്ടേറെ തവണ സജീവന് പാമ്പു കടിയേറ്റിട്ടുണ്ട്. അതിൽനിന്നൊക്കെ രക്ഷപ്പെട്ട സജീവനെ കഴിഞ്ഞ ഏപ്രിൽ 27ന് ഒളവണ്ണയിൽനിന്ന് വീണ്ടും മൂർഖന്റെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മെഡിക്കൽ കോളജിലും ബീച്ചാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമൊക്കെയായി മാസങ്ങൾ നീണ്ട ചികിത്സക്കൊടുവിൽ കഴിഞ്ഞയാഴ്ചയാണ് വീട്ടിലത്തെിയത്. വിഷവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഏറക്കുറെ ചികിത്സയിൽ പരിഹരിച്ചെങ്കിലും സജീവൻ കടുത്ത മാനസിക സംഘർഷത്തിന് വിധേയനായിരുന്നു. ജീവതപ്രാരാബ്ദങ്ങളുടെ വേദനയിൽ ആത്മഹത്യ ചെയ്ത സജീവനെയോർത്ത് പരിസ്ഥിതി പ്രേമകിൾ ആകെ വേദനയിലാണ്.
അങ്കണവാടി ഹെൽപറായ ഭാര്യ ലില്ലിയും മക്കളായ നവീൻ, നെൽസി എന്നിവരും സാന്ത്വനവുമായി കൂടെയുണ്ടായിട്ടും സജീവൻ ജീവനൊടുക്കി. ചെറുവീട്ടിലെ ഹാളിൽ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ട ഇദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു. കുറ്റ്യാടി വള്ളുമടത്തിൽ വിശ്വനാഥൻ നമ്പീശന്റെയും രമണിയുടെയും മകനാണ്. തുച്ഛവേതനത്തിന് വനം വകുപ്പിൽ ജോലിചെയ്ത ഇദ്ദേഹം പാമ്പിനെയും കടന്നലിനെയുമൊക്കെ ഒഴിവാക്കാൻ നാട്ടുകാർ നൽകുന്ന ചില്ലറ കൂട്ടിയാണ് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിച്ചത്. ശാരീരിക അവശതകളും ദാരിദ്ര്യവുമാണ് ഇദ്ദേഹത്തെ മരണത്തിന്റെ വഴിയിലത്തെിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. മകനെങ്കിലും ഒരു സ്ഥിരം തൊഴിൽ നൽകി ഈ കുടുംബത്തെ രക്ഷപ്പെടുത്താൻ വനം വകുപ്പ് തയാറാകണമെന്നാണ് പൊതുവികാരം.
ബേപ്പൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. മാത്തോട്ടം വനശ്രീയിൽ അന്ത്യോപചാരം നൽകി വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു. ഒളവണ്ണയിലെ ഒരു വീട്ടിൽ മൂർഖൻ പാമ്പിനെ പിടിച്ച് ചാക്കിലാക്കവേയാണ് സജീവന്റെ ഇടതുകൈക്ക് കടിയേറ്റത്. ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയശേഷമാണ് സജീവൻ രക്ഷപ്പെട്ടത്. പക്ഷേ ഇത്തവണ മാനസികമായി സജീവൻ തളർന്നു പോയി. അതുതന്നെയാണ് ആത്മഹത്യയിലേക്ക് കാര്യങ്ങളെച്ചിച്ചത്. രണ്ടുദശകമായി സജീവൻ പാമ്പുപിടിത്തം തുടങ്ങിയിട്ട്. കുറ്റ്യാടി സ്വദേശിയായ സജീവൻ ബേപ്പൂർകാരിയായ ലില്ലിയെ വിവാഹം ചെയ്തതോടെയാണ് ബേപ്പൂരിൽ സ്ഥിരതാമസമാക്കിയതും പാമ്പുപിടിത്തം പിന്നീട് ജീവിതസപര്യയാക്കിയതും.
രാജവെമ്പാല, മൂർഖൻ, അണലി, വെള്ളിക്കെട്ടൻ, തുടങ്ങി ആയിരക്കണക്കിന് വിഷപ്പാമ്പുകളെയും പെരുമ്പാമ്പുകളെയും കഴിഞ്ഞ 20 വർഷത്തിനകം സജീവൻ പിടിക്കുകയും അദ്ദേഹം കാഷ്വൽ വാച്ചറായി ജോലിചെയ്യുന്ന വനംവകുപ്പിന്റെ ഉത്തരമേഖലാ ആസ്ഥാനമായ മാത്തോട്ടത്തെ 'വനശ്രീ'യിൽ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. വനശ്രീ'യിൽ എത്തിക്കുന്ന പാമ്പുകളെല്ലാം
പലയിടങ്ങളിലായി മനുഷ്യർക്ക് ഭീഷണിയുണ്ടാക്കിയവയാണ്. വീട്ടിനകത്ത്, അടുക്കളയിൽ, കിണറുകളിൽ, കുളിമുറിയിൽ, അട്ടത്ത്, വിറകുപുരയിൽ, വീട്ടുപറമ്പിൽ എന്നിങ്ങനെ വിവിധയിടങ്ങളിൽനിന്ന് സജീവൻ പിടിക്കുന്ന പാമ്പുകളെ 'വനശ്രീ'യിൽ നിർമ്മിച്ച പ്രത്യേക കിണറ്റിലാണ് ഇടുന്നത്. പെരുമ്പാമ്പുകളും ഇക്കൂട്ടത്തിൽപ്പെടും. കിണർ പാമ്പുകളെക്കൊണ്ട് നിറയുമ്പോൾ സജീവൻതന്നെ അവയെ സുരക്ഷിതമായി കാടുകളിൽ കൊണ്ടുവിടും.
എവിടെയെങ്കിലും പാമ്പുകൾ മനുഷ്യർക്ക് ഭീഷണിയാവുമ്പോൾ ഉടൻ ഫോൺവിളി വരുന്നത് ഒന്നുകിൽ വനശ്രീയിലേക്കോ അല്ലെങ്കിൽ സജീവന്റെ മൊബൈലിലേക്കോ ആയിരിക്കും. വനശ്രീയിൽ വിളി എത്തേണ്ടതാമസമേയുള്ളൂ, സജീവനെ വിവരമറിയിക്കും. ചിലപ്പോൾ ഒരേസമയം പലേടത്തുനിന്നും പാമ്പിനെ പിടിക്കണമെന്ന ആവശ്യവുമായി ഫോൺകോൾവരും. പലയിടങ്ങളിൽനിന്ന് പിടിച്ച പാമ്പുകളും കൈയിലെ സ്നേക് കാച്ചിങ് സ്റ്റിക്കുമായി സജീവൻ വരുന്ന കാഴ്ച 'വനശ്രീ'യിൽ നിത്യസംഭവമാണ്.
ഏത് അസമയത്തും സജീവന് പാമ്പുപിടിത്തത്തിനായി ഇറങ്ങേണ്ടിവരാറുണ്ട്. അയൽ ജില്ലകളിൽനിന്നുപോലും ആളുകൾ സജീവന്റെ സഹായംതേടിവരുന്നു. സ്വന്തമായി വാഹനമോ മറ്റ് ഔദ്യോഗിക സൗകര്യങ്ങളോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. സ്വന്തം ഉത്തരവാദിത്വത്തിൽ നടത്തുന്ന പാമ്പുപിടിത്തത്തിന് തുച്ഛമായ പ്രതിഫലമാണ് വനംവകുപ്പിൽനിന്ന് ഇത്രയും കാലമായി കിട്ടിയത്. വനശ്രീയിൽ ഇദ്ദേഹത്തെ സ്ഥിരപ്പെടുത്തിയിട്ടില്ല എന്നുമാത്രമല്ല, ഒരു കുടുംബം പുലർത്താനുള്ള പ്രതിഫലംപോലും അദ്ദേഹത്തിന് ലഭിക്കുന്നില്ല. 300 രൂപയാണ് ഒരു ദിവസം പാമ്പുപിടിത്തത്തിന് ലഭിക്കുന്നത്. കോളേജിൽ പഠിക്കുന്ന മകൻ നെവീനിന്റെയും ഹൈസ്കൂൾ വിദ്യാർത്ഥിനിയായ നെൽസിയുടെയും മുന്നോട്ടുള്ള പഠനം ചോദ്യചിഹ്നമാവുകയാണ്. ചെറിയൊരു തൊഴിലിൽനിന്ന് ഭാര്യ ലില്ലിക്ക് ലഭിക്കുന്ന വേതനത്തിലാണ് ഇനി കുട്ടികളുടെ പഠനവും ഉപജീവനവും നടക്കേണ്ടത്.
20 കൊല്ലത്തിനിടയിൽ പലതവണ സജീവന് മൂർഖൻപാമ്പിന്റെ കടിയേറ്റിട്ടുണ്ട്. ശരീരത്തിൽ വിഷം കയറിയ സംഭവങ്ങളിൽ ആശുപത്രിയെ ശരണംപ്രാപിക്കേണ്ടി വരികയുംചെയ്തിരുന്നു. പാമ്പുഭീഷണി നേരിടുന്ന ജനങ്ങളെ സജീവൻ രക്ഷിക്കുമ്പോൾ കൂടുതൽ പ്രശംസപിടിച്ചുപറ്റുന്നത് വനശ്രീ അധികൃതർകൂടിയാണ്. പക്ഷേ, 20 വർഷം ഈ തൊഴിലെടുത്തിട്ടും വനശ്രീയിൽ ഇദ്ദേഹത്തെ സ്ഥിരപ്പെടുത്തിയിട്ടില്ല എന്നുമാത്രമല്ല, ഒരു കുടുംബം പുലർത്താനുള്ള പ്രതിഫലംപോലും അദ്ദേഹത്തിന് ലഭിക്കുന്നില്ല. 300 രൂപയാണ് ഒരു ദിവസം പാമ്പുപിടിത്തത്തിന് ലഭിക്കുന്നത്. കോളേജിൽ പഠിക്കുന്ന മകൻ നെവീനിന്റെയും ഹൈസ്കൂൾ വിദ്യാർത്ഥിനിയായ നെൽസിയുടെയും മുന്നോട്ടുള്ള പഠനം ചോദ്യചിഹ്നമാവുകയാണ്. ചെറിയൊരു തൊഴിലിൽനിന്ന് ഭാര്യ ലില്ലിക്ക് ലഭിക്കുന്ന വേതനത്തിൽനിന്നാണ് ഇപ്പോൾ കുട്ടികളുടെ പഠനവും ഉപജീവനവും.
നാലുവർഷംമുമ്പ് സജീവൻ മരണം മുന്നിൽക്കണ്ടിരുന്നു. ചെറുവണ്ണൂരിലെ ഒരു വീട്ടുപറമ്പിലെ തെങ്ങിന്മണ്ടയിലെ കൂറ്റൻ കടന്നൽക്കൂട് ആ വീട്ടുകാരെ മാത്രമല്ല അയൽവീട്ടുകാർക്കും ഭീഷണിയായി. ആരോ ആ വീട്ടുകാരോട് പറഞ്ഞു, കടന്നൽഭീഷണി മാറ്റാനും സജീവനെ വിളിച്ചാൽമതിയെന്ന്. സ്ഥലത്ത് കുതിച്ചെത്തിയ സജീവൻ കടന്നൽക്കൂട് എടുത്തുമാറ്റാൻ തെങ്ങിൽ കയറുന്നതിനിടയിൽ കടന്നലുകളിളകി അദ്ദേഹത്തെ പൊതിഞ്ഞുകുത്തി. തെങ്ങിന്മുകളിൽനിന്ന് ഒരുവിധം ഇറങ്ങിയപ്പോഴേക്കും മാരകമായ കടന്നൽക്കുത്തേറ്റ സജീവൻ അർധബോധാവസ്ഥയിലായിരുന്നു. കൺപോളകളടഞ്ഞ് ശരീരവും മുഖവും പെട്ടെന്ന് തടിച്ച് നീലനിറമായി. ഒരു മാസത്തോളം അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയേണ്ടിവന്ന സജീവൻ സുഖംപ്രാപിക്കുകയും പാമ്പുപിടിത്തത്തിൽ വ്യാപൃതനാവുകയുമായിരുന്നു.
സജീവനെക്കൂടാതെ വനശ്രീയിൽ നേരത്തേ ചെറുവണ്ണൂർ സ്വദേശി സിബി എന്ന വേലായുധൻ പാമ്പുപിടിത്തത്തിന് നിയോഗിക്കപ്പെട്ടിരുന്നു. പ്രശസ്ത പാമ്പുപിടിത്തക്കാരനും സർപ്പയജ്ഞത്തിൽ ദേശീയ റെക്കോഡ് കരസ്ഥമാക്കിയയാളുമായ ബേപ്പൂരിലെത്തന്നെ പാമ്പ് വേലായുധന്റെ ശിഷ്യനായിരുന്നു സിബി. ഗുരു വേലായുധൻ പാമ്പുകടിയേറ്റ് മരിച്ചപോലെ ശിഷ്യൻ സിബിയും പാമ്പുകടിയേറ്റാണ് രണ്ട് വർഷംമുമ്പ് മരിച്ചത്.
Stories you may Like
- ഗുണ്ടാ റാവുവിന് ജാമ്യം; തൊണ്ടിയില്ലാ കേസ് ആവിയാകുമോ?
- ചേലക്കരക്കാരന് രക്ഷയായത് ഗുരുവായൂരപ്പൻ! ഗുരുവായൂരിൽ അണലി കുടുങ്ങുമ്പോൾ
- ആശുപത്രിയിൽ മകൾക്ക് കൂട്ടിനെത്തിയ വീട്ടമ്മയെ പാമ്പു കടിച്ചു
- എം വി ഗോവിന്ദൻ പ്രസംഗിക്കുന്നതിനിടെ സദസ്സിലേക്ക് പാമ്പ് ഇഴഞ്ഞെത്തി
- കൂട്ടിരിപ്പുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ അന്വേഷണം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്