ഇന്ത്യാചരിത്രത്തിൽ അംബേദ്കർ ആരായിരുന്നു?
ചരിത്രം എന്നുമാവശ്യപ്പെടുന്നത് പുനർ വായനയാണ്. ചരിത്രവസ്തുതകളെ സമകാലികതയിൽ പ്രതിഷ്ഠിച്ചുകൊണ്ടുള്ള ചരിത്രപരമായ പുനർവായന പുതിയ പാഠങ്ങൾ പകർന്നു തരിക മാത്രമല്ല, കേവലം അനുഭവത്തിൽനിന്നുമാത്രം ലഭിക്കാനാവുന്ന ചില സവിശേഷ വിവേകങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുക കൂടി ചെയ്യും. കാലം അത്തരമൊരു പുനർ വായന അവശ്യപ്പെടുന്ന കൃതിയാണ് ബാബാ സാഹേബ് അംബേദ്കറിന്റെ ജാതി ഉന്മൂലനം.
രാജ്യത്തെ ഏറ്റവും പുരോഗമന ചിന്താഗതിക്കാരിൽ ഒരാളായിരുന്ന, ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യൻ സാമൂഹ്യ, രാഷ്ട്രീയ ഭൂമികയെ മാറ്റിമറിക്കുകയും ചെയ്ത ഡോ ബി ആർ അംബേദ്കറിന്റെ ഒരു പ്രഭാഷണത്തിന്റെ ലിഖിതരൂപമാണ് ജാതി ഉന്മൂലനം (Annihilation of Caste) എന്ന പേരിൽ പ്രസിദ്ധമായിത്തീർന്നത്. എന്നാൽ ആ പ്രഭാഷണം ഒരിക്കലും നടത്തപ്പെടുകയുണ്ടായില്ല എന്നതാണ് വാസ്തവം. ഹിന്ദുമതത്തിലെ (അന്നത്തെ) ഒരു പുരോഗമന പരിഷ്കരണ സംഘം, ഹിന്ദുമതത്തിന്റെ അടിസ്ഥാന സങ്കല്പമെന്നു പൊതുവെ കരുതിപ്പോരുന്ന ധാരണകളെപ്പറ്റി അംബേദ്കർ ഉയർത്തിയ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിക്കൊണ്ടാണ് ആ യോഗം റദ്ദു ചെയ്തത്. കൂടാതെ ജാതി ഉന്മൂലനം അച്ചടിച്ച് പുറത്തിറങ്ങിയതോടെ അന്ന് ലോകത്തിലെ ഏറ്റവും പ്രശസ്തനായ 'ഹിന്ദു' മഹാത്മാ ഗാന്ധി അതിനെതിരെ പ്രതികരിക്കുകയും ചെയ്തു. ഗാന്ധിജിയുടെ ഹരിജനിലെ ലേഖനത്തിന് അംബേദ്കർ മറുപടി നൽകുകയും ചെയ്തു. ഇന്ന്, സ്വാതന്ത്ര്യാനന്തരം ആറു പതിറ്റാണ്ടുകൾ പൂർത്തിയാക്കിയിട്ടും ആ പ്രഭാഷണം പ്രസക്തമായി നിൽക്കുന്നു, അതിന്റെ ഉള്ളടക്കം കാലികമാണ്, എന്നതാണ് ചിന്താവിഷയമാകേണ്ടത്.
അതുകൊണ്ടാണ് ചരിത്രപരമായ ഒരു പുനർവായനയ്ക്ക് ഉതകുംവിധം ആവശ്യമായ പഠന-വ്യാഖ്യാനക്കുറിപ്പുകളോടെ ജാതി ഉന്മൂലനത്തിന്റെ പുതിയ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. മാത്രമല്ല, ജാതി ഉന്മൂലനത്തിന്റെ പ്രസക്തിയും ആധുനിക ഇന്ത്യയിൽ ജാതിയുടെ സ്ഥാനത്തെയും വിശദമാക്കിക്കൊണ്ടുള്ള അരുന്ധതി റോയിയുടെ, ഒരു പുസ്തകത്തിനോളം തന്നെ വലിപ്പമേറിയ, വിശദമായ അവതാരികയും ഈ പതിപ്പിന്റെ സവിശേഷതയാണ്.
ഇന്ത്യാചരിത്രത്തിലെ ഏറ്റവും മഹാന്മാരായ രണ്ടു വ്യക്തികളെ - അവർ ഇന്നു കൈവരിച്ചിരിക്കുന്ന സ്ഥാനത്തിന്റെയും അവരുടെ ജാതി-സാമൂഹ്യാവസ്ഥകളുടെ പരിപ്രേക്ഷ്യത്തിലുള്ള പ്രവർത്തനങ്ങളുടെയും പ്രസംഗങ്ങളുടെയും സാമൂഹ്യാവസ്ഥകളുടെയും സമൂഹം അവരിൽനിന്നും ആവശ്യപ്പെട്ടിരുന്നതിന്റെയുമൊക്കെ - ചരിത്രപരമായി വിശകലനം ചെയ്യുകയാണ് 'ഡോക്ടറും വിശുദ്ധനും' എന്ന തലക്കെട്ടിലുള്ള ഈ അവതാരിക. ഒന്ന് സ്വാഭാവികമായും ഡോ. ബി ആർ അംബേദ്കർ തന്നെ. രണ്ടാമത്തേ ആൾ, ചരിത്രപുരുഷന്മാർക്കിടയിൽ എന്നും പ്രഥമസ്ഥാനംമാത്രം അലങ്കരിച്ചിട്ടുള്ള മഹാത്മാ ഗാന്ധിയും. എന്തായിരുന്നു ഇന്ത്യാ ചരിത്രത്തിൽ ഇരുവർക്കുമുള്ള സ്ഥാനം? അർഹിച്ച പങ്കുതന്നെയാണോ ഇരുവർക്കും കിട്ടിയിട്ടുള്ളത്?
'ചരിത്രം ഗാന്ധിയോട് കനിവ് കാട്ടിയിരുന്നു' എന്നും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ തിളക്കമാർന്ന താരങ്ങളുടെ പട്ടികയിൽ മറ്റാർക്കെങ്കിലും കടക്കണമെങ്കിൽത്തന്നെ രാഷ്ട്രപിതാവിനെ മാറ്റി നിർത്തി മറ്റൊരു പട്ടിക ഉണ്ടാക്കിയെങ്കിലേ സാധിക്കൂ എന്നും അരുന്ധതി റോയി വാദിക്കുന്നു. അത്തരമൊരു ശ്രമത്തിൽ എല്ലായ്പ്പോളും അവസാനംവരെ മത്സരിക്കുന്ന ഡോ അംബേദ്കറിനെ ചരിത്രം രേഖപ്പെടുത്തുന്നതുതന്നെ 'ജീവിതത്തിലും ചിന്തയിലും കാമ്പായിരുന്ന രാഷ്ട്രീത്തെക്കാളും അഭിനിവേശത്തേക്കാളുമൊക്കെ, ഇന്ത്യൻ ഭരണഘടനക്ക് രൂപം കൊടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനാലാവും' എന്നും അവർ എടുത്തുകാണിക്കുന്നുണ്ട്. ആ രാഷ്ട്രീയത്തെ അല്ലങ്കിൽ അദ്ദേഹത്തിന്റെ അഭിനിവേശത്തെ എന്തുകൊണ്ട് ചരിത്രത്തിൽ പോലും തമസ്കരിക്കാൻ ശ്രമിക്കുന്നു? അതിനു കാരണം ഇന്നും നിലനിൽക്കുന്ന ഇന്ത്യയിലെ ജാതി വ്യവസ്ഥിതിയുടെ ദുഷിച്ച അധികാരശ്രേണികളാണ് എന്ന് അവതാരിക സമർത്ഥിക്കുന്നു.
'ജാതി വ്യവസ്ഥയെപ്പോലെ അവമതിക്കുന്ന സാമൂഹ്യസംഘടനാ സമ്പ്രദായം മറ്റൊന്നുണ്ടാവാനിടയില്ല' എന്നു പറഞ്ഞ അംബേദ്കറും അതേസമയം 'ഇന്ത്യൻ സമൂഹത്തിന്റെ അസാമാന്യ ധിഷണാ പാടവത്തെയാണ് ജാതി പ്രതിനിധീകരിക്കുന്നത്' എന്നു വിശ്വസിച്ച ഗാന്ധിയും പ്രതിനിധീകരിച്ചത് 'കാലങ്ങൾക്കുമുമ്പു തുടങ്ങിയ, ഇന്നും ഒരിക്കലും അവസാനിക്കാത്ത ആഴമുള്ള, സാമൂഹിക, രാഷ്ട്രീയ, തത്ത്വചിന്താപരമായ ആശയ സംഘർഷങ്ങളുടെ ആ തലമുറയിലെ പ്രതിനിധികൾ' മാത്രമാണെന്നുള്ള പശ്ചാത്തലം കൂടി മനസ്സിലാക്കുമ്പോഴാണ് അവർ തമ്മിലുള്ള ആശയസംഘർഷത്തിന്റെ ആഴവും പ്രസക്തിയും വ്യക്തമാകുന്നത്. അവതാരികയും വ്യാഖ്യാന വിമർശനക്കുറിപ്പുകളും അടങ്ങിയ ഈ പതിപ്പിന്റെ ഏറ്റവും വലിയ സവിശേഷതയും അതുതന്നെയാണ്.
'ഡോക്ടറും വിശുദ്ധനും' എന്ന അവതാരിക കൊണ്ടുമാത്രം ഈ പ്രത്യേകപതിപ്പിന്റെ പ്രത്യേകത അവസാനിക്കുന്നില്ല. 1936ൽ അംബേദ്കർ നേരിട്ടു പുറത്തിറക്കിയ ജാതി ഉന്മൂലനത്തിന്റെ ആദ്യ പതിപ്പും 1937ൽ അദ്ദേഹം തന്നെ പ്രസിദ്ധപ്പെടുത്തിയ രണ്ടാമത്തെ പതിപ്പും തമ്മിൽ വളരെ സൂക്ഷ്മമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അവ രേഖപ്പെടുത്തുകയും ഒപ്പം അംബേദ്കറിന്റെ ദൈർഘ്യമേറിയ ഖണ്ഡികകളെ, വായനയുടെ സൗകര്യത്തിനായി, ഉചിതമായ സ്ഥലങ്ങളിൽ ഖണ്ഡിക തിരിച്ചും പുസ്തകത്തിൽ ഉദ്ധരിക്കുന്ന ശ്ലോകങ്ങളുടെ അർത്ഥം ഉൾപ്പെടുത്തിയും ആദ്യപതിപ്പു പുറത്തിറങ്ങിയശേഷം ഇക്കാലയളവിൽ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളിൽ വളരെയധികം മാറ്റം വന്നിരിക്കവെ ഇതിൽ പരാമൃഷ്ടമാകുന്ന സംഭവങ്ങളെയും വ്യക്തികളെയും സംഘടനകളെയും ആവശ്യമായ കുറിപ്പുകളിൽക്കൂടി പരിചയപ്പെടുത്തിയും ഒക്കെ തികച്ചും കാലികമാക്കിയിട്ടുണ്ട് എഡിറ്റർ എസ്. ആനന്ദ്. കൂടാതെ ജാതി ഉന്മൂലനത്തെച്ചൊല്ലി നടന്ന ഗാന്ധി- അംബേദ്കർ സംവാദവും ഈ പുസ്തകത്തിൽ ധാരാളം പരാമർശിക്കപ്പെടുന്ന പൂന കരാറിനെപ്പറ്റിയുള്ള വിശദമായൊരു കുറിപ്പും ഈ പതിപ്പിൽ അടങ്ങിയിരിക്കുന്നു.
ചരിത്രപഠിതാക്കൾക്കും ഇന്ത്യയുടെ ഇന്നത്തെ സാമൂഹികാവസ്ഥയെപ്പറ്റി ചിന്താകുലരാകുന്നവർക്കും എല്ലാ വായനാകുതുകികൾക്കും വളരെയേറെ പ്രയോജനപ്രദമാണ് ഈ പുസ്തകം എന്നതിൽ തർക്കമില്ല. കേവലം രാഷ്ട്രീയമാനങ്ങൾ മാത്രം നിറഞ്ഞ, വ്യർത്ഥമായ വാദങ്ങളും പ്രതിവാദങ്ങളും സൃഷ്ടിക്കുന്ന സമകാലിക ചർച്ചകളുടെ അലോസരങ്ങൾക്കിടയിൽ നമ്മുടെ ചിന്തയെ വ്യതിരിക്തമായ ദിശകളിലേക്കും ആഴങ്ങളിലേക്കും തിരിച്ചുവിടുന്നവയാണ് അരുന്ധതി റോയിയുടെയും അംബേദ്കറിന്റെയും സൂക്ഷ്മമായ നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും എന്നതു തന്നെയാണ് ജാതി ഉന്മൂലനത്തിന്റെ ഈ പതിപ്പിന്റെ ഏറ്റവും വലിയ പ്രസക്തി.
കൃതി - ജാതി ഉന്മൂലനം (വ്യാഖ്യാന വിമർശനക്കുറിപ്പുകൾ സഹിതം)
ഗ്രന്ഥകാരൻ - ഡോ. ബി ആർ അംബേദ്കർ (അവതാരിക അരുന്ധതി റോയി)
വിഭാഗം - പഠനം
പേജ് - 416
ഐഎസ്ബിഎൻ - 978-81-264-5292-7
വില - 325
പ്രസാധകർ - ഡി സി ബുക്സ് കോട്ടയം
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍