ഹാർവാർഡിലെ അദ്ധ്യാപകൻ; ബംഗാളിലേയും ത്രിപുരയിലേയും ആസുത്രണക്കമറ്റിയംഗം; എംഎസ് സ്വാമിനാഥന്റെ മരുമകൻ; ഇംഎംഎസിന്റേയും എകെജിയുടേയും പ്രിയപ്പെട്ടവൻ; ഇഷ്ടവിഷയം കൃഷി വികസനം; കേരളത്തിന്റെ ആസൂത്രണക്കമ്മീഷന്റെ പുതിയ ഉപാധ്യക്ഷനെ അറിയാം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണബോർഡ് ഉപാധ്യക്ഷനായി ഡോ. വി.കെ. രാമചന്ദ്രനെത്തുമ്പോൽ ആവശത്തിലാകുന്നത് കേരളത്തിലെ കർഷകരാണ്. കാർഷിക ഗ്രാമീണവികസന മേഖലയുടെ പുനർജീവനം ലക്ഷ്യമിടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് രാമചന്ദ്രൻ. വികസനം ഗ്രാമങ്ങളിൽ എന്ന ഗാന്ധിയൻ ആശയത്തിന് മുൻതൂക്കം നൽകുന്ന കമ്മ്യൂണിസ്റ്റ് സഹയാത്രികൻ. നിലവിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ബാംഗ്ലൂർ സെന്ററിലെ ഇക്കണോമിക് അനാലിസിസ് യൂണിറ്റ് പ്രൊഫസറും വകുപ്പുതലവനുമാണ് തൃശ്ശൂർ സ്വദേശിയായ രാമചന്ദ്രൻ. പശ്ചിമ ബംഗാൾ ആസൂത്രണ ബോർഡ് അംഗമായി പ്രവർത്തിച്ച പരിചയത്തിനപ്പുറം ആഗോളതലത്തിൽ മികവ് തെളിയിച്ച വ്യക്തിത്വമാണ് രാമചന്ദ്രന്റേത്.
വർഗലിംഗസമത്വം, തൊഴിൽമേഖല തുടങ്ങിയ വിഷയങ്ങളലാണ് താൽപ്പര്യം.കരളത്തിലെ ഭൂപരിഷ്കരണത്തെക്കുറിച്ചും ഇന്ത്യൻ ഗ്രാമങ്ങളിലെ അസമത്വങ്ങളെക്കുറിച്ചും പഠനങ്ങൾ നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സാധാരണക്കാരുടെ വികാങ്ങൾക്കൊപ്പിച്ച് നീങ്ങിയ മലയാളിയാണ് രാമചന്ദ്രനെന്നാണ് വിലിയിരുത്തലുകൾ. തമിഴ്നാട്ടിലെ തേനി ജില്ലയിലെ കാർഷികബന്ധങ്ങളെപ്പറ്റി രചിച്ച 'വേജ് ലേബർ ആൻഡ് അൺ ഫ്രീഡം ഇൻ അഗ്രിക്കൾച്ചർ ആൻ ഇന്ത്യൻ സ്റ്റഡി' എന്ന പുസ്തകം ഏറെ ശ്രദ്ധേയമാണ്. കർഷകസംഘടനകളുമായി ചേർന്ന് നിരവധി പ്രവർത്തനങ്ങൾ അദ്ദേഹം നടത്തുന്നുണ്ട്. ഇതെല്ലാമാണ് കേരളത്തിലെ കാർഷിക മേഖലയ്ക്കും പുതുജീവൻ നൽകാൻ രാമചന്ദ്രന്റെ ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ സ്ഥാനം സഹായിക്കുമെന്ന വിലയിരുത്തലുകൾക്ക് ആധാരം.
സാമ്പത്തിക വിദഗ്ധയും വിഖ്യാത കൃഷിശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥന്റെ മകളുമായ മധുര സ്വാമിനാഥനാണ് ഭാര്യ. സ്വാമിനാഥനുമായുള്ള ബന്ധമാണ് കൃഷിയുടെ വഴിയേ രാമചന്ദ്രനെ എത്തിച്ചത്. ഭാര്യ പിതാവിന്റെ താൽപ്പര്യങ്ങൾ രാമചന്ദ്രനേയും സ്വാധീനിച്ചു. അങ്ങനെയാണ് ഈ സാമ്പത്തിക ശാസ്ത്രജ്ഞൻ കർഷക ക്ഷേമത്തിനുള്ള ഗവേഷണ വഴിയിൽ യാത്ര തുടങ്ങുന്നത്. കർഷരോട് ചേർന്ന് നിന്ന് അവരുടെ പ്രശ്നങ്ങൾ ആധുനിക ലോകത്തിന് പരിചയപ്പെടുത്താനായിരുന്നു ശ്രമം. അതിന് അദ്ദേഹം വിജയിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ കാർഷിക മേഖലയിലെ തളർച്ചയ്ക്ക് പരിഹാര നിർദ്ദേശങ്ങൾ നിർദ്ദേശിക്കാനും സർക്കാരിനെ കൊണ്ട് നടപ്പാക്കാനും രാമചന്ദ്രന് കഴിയുമെന്നാണ് വിലയിരുത്തൽ.
ഹരിത വിപ്ലവത്തിന് നേതൃത്വം നൽകിയ ഡോ. എം എസ് സ്വാമിനാഥന്റെ കാർഷിക രംഗത്തെ സംഭാവനകൾ അതുല്യമാണ്. തമിഴ്നാട്ടിലെ കുംഭകോണത്ത് 1925 ഓഗസ്റ്റ് 7 ന് ജനിച്ച മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ പിന്നീട് ഡോ. എം എസ് സ്വാമിനാഥനായി വളരുകയായിരുന്നു. 1943 ലുണ്ടായ ബംഗാൾ ക്ഷാമം മൂലം മുപ്പതുലക്ഷം ജനങ്ങൾ മരണമടഞ്ഞ സംഭവം സ്വാമിനാഥനെ പിടിച്ചുലച്ചു. ആ സംഭവമാണ് കൃഷിശാസ്ത്രത്തിൽ കൂടുതൽ അറിവുനേടാൻ സ്വാമിനാഥനെ പ്രേരിപ്പിച്ചത്. കൂടുതൽ വിളവുകിട്ടുന്നതിനായി നിരന്തരം നടത്തിയ അന്വേഷണങ്ങളും ചിന്തകളും ഒടുവിൽ സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ എന്ന സ്ഥാപനം തുടങ്ങുന്നതിലെത്തുകയാണുണ്ടായത്. ഈ സംഘടനയുമായി രാമചന്ദ്രന് അടുത്ത ബന്ധമാണുള്ളത്. ഇടുക്കി, കുട്ടനാട് പാക്കേജുകൾ അവതരിപ്പിച്ചത് സ്വാമിനാഥനാണ്. ദീർഘ വീക്ഷണത്തോടെയുള്ള ഈ പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളത്തിന് പിഴവ് പറ്റി. സ്വാമിനാഥന്റെ മരുമകൻ ആസൂത്രണ ബോർഡിന്റെ തലപ്പത്തെത്തുമ്പോൾ ഇവയ്ക്ക് വീണ്ടും ജീവൻ വയ്ക്കുമെന്നും കരുതുന്നു.
ശാസ്ത്രീയ സമീപനം വിട്ടൊരു കളിയുമില്ല രാമചന്ദ്രന്. നിലപാടെടുക്കുമ്പോൾ ശാസ്ത്രമാണ് വഴികാട്ടി. ജൈവകൃഷി, ജനിതക വിള തുടങ്ങിയ വിഷയങ്ങളിൽ ഉറച്ച നിലപാടാണ് രാമചന്ദ്രനുള്ളത്. വളമിടേണ്ട സ്ഥലത്ത് വളമിടണമെന്നും കീടനാശിനി ആവശ്യമെങ്കിൽ അതു തളിക്കണമെന്നുമാണ് നിലപാട്. ജനിതക വിളകൾ ആരോഗ്യവും പരിസ്ഥിതിയും തകർക്കുമെന്ന വാദത്തെ അംഗീകരിക്കുന്നുമില്ല. ജൈവകൃഷിയെന്ന സിപിഐ(എം) നിലപാടിനോട് എങ്ങനെ രാമചന്ദ്രൻ പ്രതികിരക്കുമെന്നതാണ് ശ്രദ്ധേയം. എന്നാൽ കർഷകർക്ക് വിള ഉറപ്പാക്കുന്ന കാർഷിക രീതികളെ അടുത്തറിയുന്ന വ്യക്തിയാണ് രാമചന്ദ്രൻ. അതുകൊണ്ട് തന്നെ വിവാദങ്ങൾ മാറ്റി നിർത്തി കേരളത്തിന്റെ കാർഷക നയരൂപീകരണത്തിൽ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്താൻ രാമചന്ദ്രന് കഴിയും. അതായത് ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ സജീവമായി ഇടപെടുക കാർഷിക മേഖലയിൽ തന്നെയാകും.
സിപിഐയുടെ വി എസ് സുനിൽകുമാറാണ് കൃഷിമന്ത്രി. രാജുനാരായണ സ്വാമി വകുപ്പ് സെക്രട്ടറിയും. പാരമ്പര്യവഴിയിൽ നീങ്ങുന്ന സുനിൽകുമാറും രാജു നാരായണ സ്വാമിയും രാമചന്ദ്രന്റെ കാഴ്ചപാടുകളെ എങ്ങനെ കാണുമെന്നതാണ് ശ്രദ്ധേയം. ആധുനികതയിൽ ഊന്നിയ സങ്കേതങ്ങൾ ആസൂത്രണ ബോർഡ് അവതരിപ്പിച്ചാൽ അതിനെ മന്ത്രി എങ്ങനെ ഉൾക്കൊള്ളുമെന്നുതും ചോദ്യമായി അവശേഷിക്കുന്നു. സിപിഐ(എം) പാർട്ടി അംഗമായ രാമചന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയന്റെ എല്ലാവിധ പിന്തുണയും ഉണ്ട്. സിപിഐ(എം) വിഭാഗീയതിയിൽ പ്രകാശ് കാരാട്ടിനൊപ്പമായിരുന്നു രാമചന്ദ്രന്റെ സ്ഥാനം. കേരള പഠന കോൺഗ്രസിലെ സജീവ സാന്നിധ്യവുമായിരുന്നു. പാർട്ടി പ്രകടന പത്രിക രൂപീകരിക്കുന്നതിൽ അടക്കം പിണറായി രാമചന്ദ്രന്റെ സേവനം തേടിയിരുന്നു.
വിദ്യാർത്ഥിയായിരിക്കുമ്പോൾ കടുത്ത എസ്എഫ്ഐ. സ്ഥാപക കേന്ദ്രകമ്മിറ്റിയിൽ അംഗമായിരുന്നു. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി എടുത്ത അദ്ദേഹം ഏതാനും നാൾ ഹാവാർഡ് യൂണിവേഴ്സിറ്റിയിൽ എക്കണോമിക്സ് പ്രൊഫസറായിരുന്നു. ത്രിപുരയിലും ബംഗാളിലും ആസൂത്രണ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം ബംഗാളിലായിരുന്നു പ്രവർത്തിച്ചത്. യുഎൻ യൂണിവേഴ്സിറ്റി ഹെൽസിങ്കി, ഹാർവാർഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും അദ്ധ്യാപകനായിരുന്നു. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് െഡവലപ്മെന്റ് സ്റ്റഡീസ്, മുംബൈ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസർച്ച് എന്നിവിടങ്ങളിലും പ്രവർത്തിച്ചു. വിദ്യാർത്ഥിയായിരിക്കെ, എസ്.എഫ്.ഐ.യുടെ കേന്ദ്രകമ്മിറ്റിയംഗമായും പ്രവർത്തിച്ചു. എസ്എഫ്ഐയുടെ ആദ്യ കേന്ദ്ര കമ്മറ്റിയിലായിരുന്നു രാമചന്ദ്രൻ ഉണ്ടായിരുന്നത്. മദ്രാസ് സർവകലാശാലയിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും പിഎച്ച്.ഡി.യും നേടിയ അദ്ദേഹം പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ സി.ടി.കുര്യന്റെ ശിഷ്യനാണ്.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളെ പി സുന്ദരയ്യയുടെ കണ്ടെത്തലാണ് വി കെ രാമചന്ദ്രൻ. റെയിൽവേ സമരകാലത്ത് എകെജിയുടെ അനൗദ്യോഗിക സെക്രട്ടറിയായും രാമചന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്. ഇഎംഎസിനും ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹം. സിപിഎമ്മിലെ ഒന്നാംനിര ധൈഷണികരുടെ സ്നേഹവാൽസല്യമേറ്റും അവരോടു തർക്കിച്ചുമാണ് രാമചന്ദ്രൻ വളർന്നത്. ഈ സംവാദം ആസൂത്രണ ബോർഡ് ഉപാധ്യക്ഷനെന്ന നിലയിലും രാമചന്ദ്രൻ തുടരും. അങ്ങനെ വികസനത്തിന് പുതുവേഗം നൽകാനാകും ഈ സാമ്പത്തിക ശാത്രജ്ഞൻ ശ്രമിക്കുക.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍