ഇതുവരെ മഠം സന്ദർശിക്കാത്ത പിണറായിയിൽ നിന്നും ഇളവു ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടമായി; ഹൈക്കോടതിയിൽ നിന്നും തിരിച്ചടി കിട്ടുമെന്ന സൂചനയും ശക്തമായി; അമൃതാനന്ദമയി മഠം വെട്ടിച്ച ഒരു കോടിയുടെ നികുതി അടച്ച് തടിതപ്പി; അഴിമതിക്കാർക്കെതിരെ പോരാട്ടത്തിനിറങ്ങിയ വിജേഷിന് ഇത് ആത്മാഭിമാനത്തിന്റെ നിമിഷം
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: ഭരിക്കുന്നത് ആരായാലും ഉന്നത കേന്ദ്രങ്ങലിൽ പിടിവള്ളിയുള്ളവരാണ് മാതാ അമൃതാനന്ദമയി മഠക്കാർക്ക്. ഈ സ്വാധീനം കൊണ്ട് പലപ്പോഴും നിയമത്തിന്റെ കണ്ണുവെട്ടിച്ചുള്ള ഇടപാടുകൾ ഇവിടെ നടക്കാറുണ്ടെന്ന ആക്ഷേപവും ഉയരാറുണ്ട്. നേരത്തെ തന്നെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ അമൃതാനന്ദമയി മഠത്തിനെതിരെ ഉയർന്നിട്ടുണ്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ പുരോഗമിക്കുമ്പോൾ പലപ്പോഴും മഠം എളുപ്പത്തിൽ തടിയൂരുകയാണ് ചെയ്യാറ്. എന്നാൽ, സംസ്ഥാനത്ത് ഭരണം മാറിയപ്പോൾ മാതാ അമൃതാനന്ദമയിക്കും അടിതെറ്റി തുടങ്ങിയോ? ഒരിക്കൽ പോലും മഠം സന്ദർശിക്കാത്ത പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതോടെ സർക്കാറിൽ നിന്നും ഇളവു ലഭിക്കുമെന്ന പ്രതീക്ഷയില്ലാതെ മഠം പണം അടച്ച് തടിതപ്പി.
സംസ്ഥാന സർക്കാറിന് അവകാശപ്പെട്ട നികുതി അടയ്ക്കാതെ കബളിപ്പിക്കൽ നടപടി തുടർന്ന കൊല്ലത്തെ അമൃതാനന്ദമയി മഠമാണ് രക്ഷയില്ലെന്ന് കണ്ടപ്പോൾ നികുതിക്കുടിശ്ശിക അടച്ച് തടിയെടുത്തത്. സംസ്ഥാന സർക്കാറിന്റെ ശക്തമായ സമർദ്ദത്തിന്റെ ഫലമായാണ് മഠം നികുതി കവിഞ്ഞ ദിവസം നികുതി കുടിശ്ശിക തീർത്തത്. മഠം നിലനിൽക്കുന്ന പ്രദേശത്ത് നടത്തിയ അനധികൃത നിർമ്മാണങ്ങളുടെ പേരിലാണ് പിഴയയായും നികുതി വെട്ടിച്ച തുകയായും ഒരു കോടിയുടെ കുടിശ്ശിക സർക്കാർ അടയ്ക്കാനുണ്ടായിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകനും പൊതുപ്രവർത്തകനുമായ വിജേഷാണ് മഠത്തിനെതിരെ പോരാട്ടം തുടങ്ങി വച്ചത്. ഈ പോരാട്ടത്തിന്റെ വിജയദിനമായിരുന്നു കവിഞ്ഞ ദിവസം.
2004 മുതലുള്ള നികുതി കുടിശ്ശികയാണ് അമൃതാനന്ദമയി മഠം കഴിഞ്ഞ ദിവസം ക്ലാപ്പന പഞ്ചായത്തിൽ ഒടുക്കിയിരിക്കുന്നത്. നികുതി അയക്കാതെ ബലം പിടിച്ചാൽ കൂടുതൽ കാര്യങ്ങൾ വെളിയിൽ വരുമെന്ന് ഭയന്നാണ് ഒരു കോടി അടച്ച് അമൃതാനന്ദമയി മഠം തടിയെടുത്തത്. ജൂലൈ 7ന് അമൃത മഠത്തിലെ അനധികൃത നിർമ്മാണങ്ങൾ പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ വെയ്ക്കണമെന്ന് സംബന്ധിച്ച ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് മഠം പണം അടച്ചത്. മഠം സ്ഥിതി ചെയ്യുന്ന ക്ലാപ്പന പഞ്ചായത്തിൽ വർഷങ്ങളായി തുടരുന്ന അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പലതവണ വിവാദമായിട്ടുള്ളതാണ്. ആരെങ്കിലും എതിർപ്പുയർത്തിയാൽ അതിനെ അധികാര കേന്ദ്രങ്ങളിലെ സ്വാധീനം ഉപയോഗിച്ച് ശരിപ്പെടുത്തുന്ന രീതിയാണ് മഠം കൈക്കൊണ്ടത്.
ഭരണതലത്തിലെ സ്വാധീനമുപയോഗിച്ച് കെട്ടിപ്പൊക്കിയ മഠം വിവിധ മാർഗ്ഗങ്ങലിലൂടെ പത്ത് വർഷത്തോളം വരുന്ന കാലയളവിൽ വെട്ടിത്ത് കോടികളുടെ നികുതിപ്പണമായിരുന്നു. 2011 ലാണ് ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് ഹർജിക്കാർ കേസ് ഫയൽ ചെയ്തത്. എന്നാൽ കോടതി നടപടികൾ പരിശോധിച്ചതോടെ മഠത്തിന് രക്ഷയില്ലെന്ന് ബോധ്യമായി. ഇതോടെ ഗത്യന്തരമില്ലാതെ 2012 ൽ 17 ലക്ഷം രൂപ പഞ്ചായത്തിൽ നികുതിയിനത്തിൽ അടച്ച് അമൃതമഠം കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പിന്നീട് ഹർജിക്കാരുടെ വാദം മുഖവിലയ്ക്കെടുത്ത് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയും അന്വേഷണത്തിനൊടുവിൽ മഠം കണക്കിൽ കാണിക്കാത്ത 64 ബിൽഡിംഗുകൾ കൂടി കണ്ടെത്തി റിപ്പോർട്ടു നൽകുകയും ചെയ്തു. ഇതോടെ മഠം ശരിക്കു അപകടം മണത്തു.
സ്വാധീനങ്ങൾ വിലപ്പോയില്ല, ഹൈക്കോടതിയിൽ നിന്നും തിരിച്ചടി മണത്തപ്പോൾ തടിയെടുക്കൽ
ഉദ്യോഗസ്ഥ- ഭരണ തലങ്ങളിലെ സ്വാധീനം വിലപ്പോകാതെ വന്നപ്പോഴാണ് മഠം പത്ത് വർഷത്തോളമായി തുടർന്നു പോന്ന നികുതി വെട്ടിപ്പിൽ മര്യാദയുടെ തലത്തിലേക്ക് എത്തിയത്. എന്നാൽ, ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയുണ്ടാകുമെന്ന സൂചന പുറത്തുവന്നതോടെയാണ് പണം അടയ്ക്ക് തടിയെടുത്തത്. മാത്രമല്ല, കൂടുതൽ വിവാദങ്ങളും മഠം ഭയന്നു. സോഷ്യൽ മീഡിയിയയുടെ അടക്കം സ്വാധീനം കൂടിയായപ്പോൾ മൂടിവെക്കൽ എളുപ്പമാകില്ലെന്നും കരുതി. ഇതോടെയാണ് മഠം പണം മടച്ചത്.
ഇപ്പോഴുള്ള 64 ബിൽഡിംഗുകൾ മാത്രമല്ല മഠത്തിന്റെ അധീനതയിലുള്ളതെന്നാണ് ഹർജിക്കാരൻ വാദിക്കുന്നത്. ഉപയോഗത്തിന്റെ അടിസ്ഥാനം പരിശോധിക്കുകയാണെങ്കിൽ കണക്കുകൂട്ടിയത്തിന്റെ പലമടങ്ങ് തുക നികുതിയിനത്തിൽ മഠം അടയ്ക്കേണ്ടി വരുമായിരുന്നു. അതുകൊണ്ടുതന്നെ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നുള്ളതാണ് ഹർജിക്കാരന്റെ വാദവും. ഈ വാദം മുഖവിലയ്ക്കെടുത്താൽ ഇപ്പോഴത്തേക്കാൾ കോടികൾ അടയ്ക്കേണ്ടി വരുമെന്ന സൂചന ശക്തമായിരുന്നു. ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയുണ്ടാകും മുമ്പ് കാര്യങ്ങൽ കോപ്രസമൈസ് ആക്കിയത്. ഒരു കോടി അടച്ചെങ്കിലും 2004 മുതൽ ഇതുവരെയുള്ള ഔദ്യോഗിക കണക്കിൽ ഇനിയും 9 ലക്ഷം രൂപ കൂടി മഠം പഞ്ചായത്തിൽ അടയ്ക്കണമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നത്.
വിജേഷിന് അഭിമാന നിമിഷം, ജേക്കബ് തോമസിന്റെ ഇടപെടലും വരുന്നു
ഒരു കോടി രൂപ ക്ലാപ്പന പഞ്ചായത്തിൽ അടച്ച് അമൃതാനന്ദമയി മഠം തൽക്കാലം രക്ഷപെട്ടെങ്കിലും അത് താൽക്കാലികമാണെന്ന സൂചനയാണ് നിലവിലുള്ളത്. അമൃതാനന്ദ മയി മഠം ഒരുകോടി സർക്കാറിലേക്ക് അടയ്ക്കുന്നതിൽ നിർബന്ധിതനാക്കിയ വിജേഷ് തന്റെ പോരാട്ടങ്ങൽ അവസാനിപ്പിച്ചിട്ടില്ല. അമൃതാനന്ദമയി മഠത്തിന്റെ അനധികൃത നിർമ്മാണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജേഷ് സംസ്ഥാന വിജിലൻസ് മേധാവി ജേക്കബ് തോമസിന് പരാതി നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട രേഖകൾ സഹിതമാണ് വിജേഷ് പരാതി നൽകിയിരിക്കുന്നത്. രേഖകൾ പരിശോധിച്ച് നടപടി ഉറപ്പു വരുത്തുമെന്ന് ജേക്കബ് തോമസിൽ നിന്നും ഉറപ്പു ലഭിച്ചതായും വിജേഷ് വ്യക്തമാക്കുന്നു. ഇതോടെ മഠം വീണ്ടും പ്രതിസന്ധിയിലായേക്കും. നേരായല്ല, കാര്യങ്ങളെങ്കിൽ കർശന നിലപാട് സ്വീകരിക്കുമെന്നാണ് ജേക്കബ് തോമസിന്റെയും പക്ഷം.
ഭയപ്പാട് ഏതുമില്ലാതെയാണ് വിജേഷ് അമൃതാനന്ദമയി മഠത്തിനെതിനെ നിയമപോരാട്ടം നടത്തിയത്. 2011 ലാണ് ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് ഹർജിക്കാർ കേസ് ഫയൽ ചെയ്തത് മുതലുള്ള സമ്മർദ്ദങ്ങലെ അദ്ദേഹം അതിജീവിക്കുകയും ചെയ്തു. കേസ് അട്ടിമറിക്കാൻ മഠം പഠിത്ത പണി പതിനെട്ടും നോക്കിയിട്ടും വിജേഷ് പോരാട്ട മുഖത്തിൽ നിന്നു പിന്മാറിയില്ല.
എഞ്ചിനീയറിങ് കോളേജ്, ഏഴു ബോയ്സ് ഹോസ്ററൽ കെട്ടിടങ്ങൾ, അഞ്ചു വർക്ക്ഷോപ്പ് കെട്ടിടങ്ങൾ, നാല് ഗേൾസ് ഹോസ്ററലുകൾ ,ഒരു സബ്സ്റ്റേഷൻ, രണ്ടു മെസ്സ്, തൊഴിലാളികൾക്ക് താമസിക്കാൻ നിരവധി കെട്ടിടങ്ങൾ, എട്ട് ഗോഡൗണുകൾ, രണ്ടു പവർ ഹൗസ് ബിൽഡിങ്, ഒരു ടെക്നോളജി ബിസിനസ്സ് ഇന്ക്യുബെറ്റർ ബിൽഡിങ് എന്നിങ്ങനെ അമ്പതോളം കെട്ടിടങ്ങളാണ് ക്ലാപ്പന പഞ്ചായത്തിൽ അമൃതമഠം അനധികൃതമായി കെട്ടിയുയർത്തിയിരിക്കുന്നത്. ഇക്കാര്യങ്ങലെല്ലാം വിജിലൻസിന് നൽകിയ പരാതിയിലും വിജേഷ് ചൂണ്ടിട്ടിയിട്ടുണ്ട്.
ഒരു അന്വേഷണ കമ്മീഷനെ വച്ചാൽ നിയമലംഘനത്തിന്റെ മറ്റ് ചിത്രങ്ങൾ കൂടി വ്യക്തമാകുമെന്നാണ് വിജേഷ് പറയുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാർ ഇത്തരത്തിലുള്ള അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. എന്നാൽ, സർക്കാർ മാറിയതോടെ കാർക്കശ്യക്കാരനായ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തുന്നുമില്ല. കൃഷിവകുപ്പിൽ നിന്നും 15 ഏക്കറോളം നിലം നികത്താൻ മാത്രമാണ് മഠത്തിന് അനുമതി ലഭിച്ചിട്ടുള്ളത്. പക്ഷേ ആ അനുമതിയുടെ മറവിൽ ഇവിടെ 45 ഏക്കറോളം നികത്തിയാണ് കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഇവയിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിങ് കോളേജിനും ടിബി ഐയ്ക്കും മറ്റും പഞ്ചായത്തിൽ നിന്നുള്ള ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് പോലും ലഭിച്ചിട്ടില്ല. ഇതെല്ലാം തന്നെ വിജേഷ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തന്റെ പോരാട്ടം ഇവിടം കൊണ്ട് നിർത്താതെ തുടർന്നു കൊണ്ടുപോകാനാണ് വിജേഷിന്റെ നീക്കം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്