നാണം കുണുങ്ങി ഇടതുപാളയത്തിലേക്ക് ചേക്കാറാതെ വലതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കണം; കെ എം മാണിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് മുഖപത്രം
തിരുവനന്തപുരം: കേരളാ കോൺഗ്രസ് എം നേതാവ് കെ എം മാണി ഇടതു നേതാക്കളുമായി അടുക്കുന്നതിനെ വിമർശിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം രംഗത്തെത്തി. 'അമ്പതാമാണ്ടിൽ നാണം കുണുങ്ങി നിൽക്കരുത്' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനം ഇന്നലെ മാണി കേരളത്തിലെ പത്രങ്ങളിൽ എഴുതിയ ലേഖനത്തിനുള്ള മറുപടിയായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളാ കോൺഗ്രസ് എന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയിലാണ് നിലകൊണ്ടിട്ടുള്ളതെന്നും വീക്ഷണം ഓർമ്മപ്പെടുത്തുന്നു. ഈ നിലപാടിൽ വെള്ളം ചേർത്താൻ പാർട്ടി നാശത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും കോൺഗ്രസ് മുഖപത്രം നൽകുന്നു.
പാർട്ടിയുടെ മുൻകാല അനുഭവങ്ങൾ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ലേഖനം. വീക്ഷണത്തിന്റെ ലേഖനത്തിന്റെ പൂർണ്ണരൂപം ചുവടേ:
കേരളകോൺഗ്രസ്സ് നേതാവ് കെ.എം മാണി ഇന്നലെ പത്രങ്ങളിൽ എഴുതിയ ലേഖനത്തിൽ സമകാലികമില്ല.കേരള കോൺഗ്രസ്സ് 50 വർഷം പിന്നിടുമ്പോൾ പാർട്ടിയുടെ ഇന്ന ത്തെ നയങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്.എന്നാൽ ചരിത്ര വസ്തുത ഭാഗികമായി പറഞ്ഞ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നു. ഈ അടുത്ത കാലത്ത് എൽ.ഡി.എഫ് നേതാക്കൾ കേരള കോൺഗ്രസ്സിനെ ചൂണ്ടയിടാൻ നോക്കിയിട്ടുണ്ട്. അപ്പോഴെല്ലാം തകർപ്പൻ പ്രതികരണങ്ങൾ നടത്താൻ കെ.എം മാണി ശ്രമിച്ചിട്ടില്ലെന്ന് ആക്ഷേ പം ഉണ്ടായിട്ടുണ്ട്. 1982 മുതൽ കേരള കോൺഗ്രസ്സ് തീർത്തുംകോൺഗ്രസ്സ്മുന്നണിയുടെ കൂടെയാണ്. 1980ൽ ഇടതുപക്ഷ ജനാധിപത്യമുന്നണി എ.കെ ആന്റണിയും ഇ.എം.എസ്സും മുൻ കൈ എടുത്ത് രൂപം കൊടുത്തപ്പോൾ കേരള കോൺഗ്രസ് അതിൽ ഭാഗമായിരുന്നു.അക്കാലത്ത് കെ.കരുണാകരന്റെ നേതൃത്വത്തിലുണ്ടായിരുന്നമുന്നണിയുടെ സംസ്ഥാന ചെയർമാനായിരുന്നു പി.ജെ ജോസഫ്. പിന്നീട്രാഷ്ട്രീയ മാറ്റത്തിൽ പി.ജെ ജോസഫ് സിപിഐ(എം) ഭാഗത്തും കെ.എംമാണി കോൺഗ്രസ്സ് പക്ഷത്തുമായി.കൊല്ലങ്ങൾ കഴിഞ്ഞാണ് പി.ജെ ജോസഫ് മാണിവഴി കോൺഗ്രസ്സ് നേതൃത്വത്തിലുള്ള യു.ഡി.എഫിൽ തിരിച്ചെത്തിയത്.
50വർഷത്തിനിടെ കേരള കോൺഗ്രസ്സ് ശക്തിയാർജ്ജിച്ചിട്ടുണ്ട്.അത്കമ്യൂണിസ്റ്റ് വിരുദ്ധ മനോഭാവത്താലാണ്.തിരുവിതാംകൂറിലെ നായർക്രൈസ്തവ സംയുക്തചിന്താഗതിയുടെ വിജയഭാവമാണ് കേരളകോൺഗ്രസ്സ്. മലബാർ മേഖലകളിലും മധ്യകേരളത്തിലും കേരള കോൺഗ്രസ്സ് വളരാതിരുന്നത് അതിനാലാണ്. പിന്നീട് അത് സീറോ മലബാർ സഭയുടെ അനുഗ്രഹത്താൽ മധ്യതിരുവിതാംകൂറിലെസമ്പന്നമായ കക്ഷിയായി.
അറുപതുകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണോ കേരള കോൺഗ്രസ്സാണോ എന്ന് ആലപ്പുഴകോട്ടയം ജില്ലകളിൽ കമ്യൂണിസ്റ്റ് വിരുദ്ധർപരസ്പരം ചോദിക്കുമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺ ഗ്രസ്സ് എന്നാൽ ദേശീയതയുടെ ഭാഗമാണെന്ന തോന്നൽ അക്ക ാലത്ത് കോൺഗ്രസ്സ് കുടുംബങ്ങളിൽ ശക്തമായിരുന്നു.പ്രാദേശിക നിലപാടുകളാണ് എക്കാലത്തുംകേരള കോൺഗ്രസ്സ് നേതൃത്വത്തെ നയിച്ചിരുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു.
കേരള കോൺഗ്രസ്സിന് ഭരണം ലക്ഷ്യമായിരുന്നില്ലെന്ന് ആ പാർട്ടിയുടെ പല നേതാക്കളും പലപ്പോഴും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസവും ആർ ബാലകൃഷ്ണപിള്ളഅതാവർത്തിച്ചിരുന്നു. എന്നാൽ തികച്ചുംതെറ്റായ പ്രസ്താവനകളാണത്. കേരള കോൺഗ്രസ്സ് ഉദയം കൊണ്ടത് തന്നെ കേരള ഭരണപങ്കാളിത്തം ലക്ഷ്യമിട്ടായിരുന്നു.അത് ലഭ്യമാക്കാൻ അവർ കൃത്യമായി ശ്രദ്ധിച്ചിരുന്നു.ആ താൽപ്പര്യം കൂടുതൽ ഉയർന്നതലത്തിലേക്ക് വളർത്താനാണ് ഇപ്പോഴത്തെ ശ്രമവും.കമ്യൂണിസ്റ്റ് വിരുദ്ധ മനോഭാവമുള്ള സമുദായ ങ്ങളിലെ വോട്ടർമാരെ കമ്യൂണിസ്റ്റ് ചേരിയിലേക്ക് നയിക്കാൻ കേരള കോൺഗ്രസ്സ് നേതാക്കൾ മുന്നിട്ടിറങ്ങിയിട്ടുണ്ടെങ്കിൽ അതിനു പ്രേരണ ഈ ഭരണ മോഹം തന്നെയാണ്.എന്നാൽ സമുദായ നേതൃത്വംഅതിന് തടയിട്ടുകൊണ്ടിരുന്നു. പള്ളിയെ തള്ളിപ്പറഞ്ഞ് വന്നാൽ പി.ജെ ജോസഫിനെ ഇടതു മുന്നണിയിൽ സ്വീകരിക്കാമെന്ന് പരസ്യമായി പറഞ്ഞ നേതാവായിരുന്നു ഇഎംഎസ്സ്. ആ മോഹം ഫലിച്ചുവെങ്കിലും അതേ മുന്നണിയിൽ നിന്ന് ജോസഫിന് തിരിച്ച് പോരേണ്ടിവന്നു.
മിടുക്കരായ നേതാക്കളാൽ സമൃദ്ധമായിരുന്നു എക്കാലവും കേരള കോൺഗ്രസ്സ്.അതിനാലാണ്പിളർപ്പ് അവർക്ക് പുതുമയല്ലാത്തത്. ഓരോ കാലത്തുംവാളടുത്തവരെല്ലാം വെളിച്ചപ്പാടാവുകയും തുള്ളിത്തുള്ളിപുറത്ത് പോവുകയും ചെയ്തു.ഇപ്പോൾ തന്നെ പി സി ജോർജ്ജ് എടുക്കുന്ന നിലപാടുകൾനോക്കുക. കെ എം മാണിയുടെ പാർട്ടിയിൽ പി സി ജോർജ്ജ് മാത്രമേയുള്ളു അത്ത രത്തിൽ സ്വന്തം താൽപ്പര്യം അനുസരിച്ച് പ്രസ്താവന നടത്തിക്കൊണ്ടിരിക്കുന്നത്. മറ്റുള്ളവരെല്ലാം മാണിസാർ പറയുന്നതിനപ്പുറത്തേക്ക് ഒന്നും ചിന്തിക്കാറില്ല. മറിച്ച് ജോർജ്ജ് സ്വന്തം ഗ്രൂപ്പ് കൊണ്ട്നടന്ന നേതാവായിരുന്നു. ആ നിലക്ക് അദ്ദേഹത്തിനു 'നേതൃവൈഭവം' പ്രകടിപ്പിക്കാതെ വയ്യ.
പിളരുന്തോറും വളരുന്ന പാർട്ടിയെന്ന് കെ എം മാണി വിശേഷിപ്പിച്ചത് ഏത് ഘട്ടത്തിലും കേരള കോൺഗ്രസ്സിന്റെ ഒരു ഭാഗം ഏതെങ്കിലും മുന്നണിയുടെമന്ത്രിസഭയിലുണ്ടായിരുന്നതുകൊണ്ടാണ്.കേരളത്തിൽ പ്രദേശികപാർട്ടികളുടെവളർ ച്ചയുടെ സുപ്രധാന ഘടകം മന്ത്രി പദം തന്നെയായിരുന്നു. സി എം പി യും ജെ എസ് എസും പിടിച്ച് നിന്നതും അതിനാലാണ്. ദേശീയ തലത്തിൽ ജനറൽ സെക്രട്ടറിയുള്ള പാർട്ടിയാണെങ്കിലും സിപിഐ(എം) പോലും ഏതാണ്ട് പ്രാദേശികതല പാർട്ടിയുടെ നിലയിലേക്ക് എത്തിയ സ്ഥിതിക്ക് കേരളത്തിൽ അവർക്ക് പ്രാദേശിക പാർട്ടികളുടെ മുന്നണി രൂപവൽക്കരിക്കുന്നതിൽ താൽപ്പര്യം കൂടും. മധ്യതിരുവിതാംകൂറിൽ കേരള കോൺഗ്രസ്സിനെ ഒപ്പം കൂട്ടാൻ സിപിഐ(എം) നേതൃത്വം കാണിക്കുന്നതത്രപ്പാട്അതാണ്. എന്നാൽപള്ളിയെ തള്ളിപ്പറഞ്ഞ് വരാൻ 1987 ൽ പറഞ്ഞ ഇഎംഎസ്സിന്റെ ശക്തി ഇന്ന് പിണറായി വിജയനില്ല.
കേരള കോൺഗ്രസ്സ് രൂപം കൊണ്ട സാഹചര്യം മറക്കാൻ പറ്റില്ല. അമ്പതാം വാർഷികത്തിൽ പി ടി ചാക്കോയെ ഓർക്കണമെന്നുമില്ല.ചാക്കോജീവിച്ചിരുന്നുവെങ്കിൽ കേരള കോൺഗ്രസ്സ് ഉണ്ടാകുമായിരുന്നില്ലെന്ന് 1964ൽ എംഎൽഎ ആയി ശങ്കർ മന്ത്രിസഭയ്ക്ക് പിന്തുണ പിൻവലിച്ച ബാലകൃഷ്ണ പിള്ള തന്നെ പറഞ്ഞിട്ടുണ്ട്. പി.ടി ചാക്കോ അല്ല കേരള കോൺഗ്രസ്സ് രൂപീകരിച്ചത്. എന്നാൽ ചാക്കോ അനുകൂല വികാരമായിരുന്നു ഒരു സുപ്രധാനഘടകം. ചാക്കോയാകട്ടെ ആജന്മ കമ്യൂണിസ്റ്റ് വിരോധിയുമായിരുന്നു.കോൺഗ്രസ്സിൽ സി കെ ജിയെ ഇടത് അനുകൂലി എന്ന് വിളിച്ച കോൺഗ്രസ്സ് നേതാവായിരുന്നു.അമേരിക്കയിൽ കമ്യൂണിസ്റ്റ് വിരുദ്ധനായ മക്കാർസിയെ ഓർത്ത് കേരള മക്കാർസിയെന്നാണ് ചാക്കോയെ വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ മകൻ പി സി തോമസ്സ് ഇടതിനൊപ്പമായത് മനപ്പൂർവ്വമാകണമെന്നില്ല.
കോൺഗ്രസ്സ് വിരുദ്ധ കമ്യൂണിസ്റ്റ് വിരുദ്ധനിലപാടുകളാണ് കേരള കോൺഗ്രസ്സ് രൂപം കൊണ്ടതിന് കാരണമെങ്കിലും അടിസ്ഥാന പരമായി അവർ കമ്യൂണിസ്റ്റ് വിരുദ്ധരാണ്. അതിന്ന് പലരും മറക്കുന്നു.കമ്യൂണിസ്റ്റുകളുമായി കേരള കോൺഗ്രസ്സ് അധികാരം പങ്കിട്ടാൽ അന്ന് തുടങ്ങും ആ പാർട്ടിയുടെ തളർച്ച.പി ജെ ജോസഫ് അത് കൂടുതൽ വിവരിക്കാൻ കഴിവുള്ള നേതാവാണ്. കെ എം മാണിയുടെ നേതൃത്വത്തിലുള്ള പാർട്ടി ഇന്നും നിലനില്ക്കുന്നത് എഴുപതുകളുടെ അവസാനത്തിൽ തുടങ്ങിയ കോൺഗ്രസ്സ് ബന്ധംമൂലമാണ്.അടിയന്തിരാവസ്ഥയെ പലരും തള്ളുമെങ്കിലും ഇന്ദിരാഗാന്ധിയുടെ കരുത്ത്കേരള കോൺഗ്രസ്സിന് നല്ല ഭാവി ഉണ്ടാക്കി കൊടുത്തു. സുവർണ്ണ ജൂബിലി വർഷത്തിൽ കമ്യൂണിസ്റ്റ് തകർച്ചയുടെ കാലവും കേരള കോൺഗ്രസ്സ് കാണുന്നു.പള്ളിയെ തള്ളാൻ പറഞ്ഞ നമ്പൂതിരിപ്പാടിന്റെ പിന്മുറ അതില്ലാതെ തന്നെ കേരള കോൺഗ്രസ്സിനെ കുഴിയിൽ ചാടിക്കാൻ നടക്കുന്നത് തകർച്ചയിൽ നിന്ന് കരപറ്റാനാണ്.
ഇത്തരുണത്തിൽ കേരള കോൺഗ്രസ്സ് രൂപം കൊണ്ട 1964 ലെ കമ്യൂണിസ്റ്റ് വിരുദ്ധമനോഭാവം ഊട്ടി ഉറപ്പിക്കുകയാണ് വേണ്ടത്.തോമസ് ഐസക്കിനെ പോലുള്ളവരാണ്കേരള കോൺഗ്രസ്സിനെ ക്ഷണിക്കുന്നത്.അവിടെ കാർട്ടൂണിസ്റ്റിന്റെ മനസ്സിൽ കെ എം മാണി നാണംകുണുങ്ങിയായ പെണ്ണാണ്. അതല്ലല്ലോ വേണ്ടത്. പക്വതയുടെ പ്രായമാണ് 50. കരുത്തിന്റെ പ്രായവും.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്