ഒമ്പത് ഇന്ത്യൻ ഭാഷകളും എട്ട് വിദേശ ഭാഷകളും അറിയാമായിരുന്ന പണ്ഡിതൻ...ആണവായുധത്തിന്റെ പിതാവ്...രൂപയ്ക്ക് അന്തസ്സ് ഉണ്ടാക്കി നൽകിയ ധനതന്ത്രജ്ഞൻ...നൈസാമിന്റെ നാടു കണ്ടെത്തിയ സ്വാതന്ത്ര്യ സമര സേനാനി: ആധുനിക ഇന്ത്യയുടെ ചാണക്യനായ നരസിംഹ റാവുവിനെ എങ്ങനെ വിസ്മരിക്കാനാകും?
മറുനാടൻ മലയാളി ബ്യൂറോ
ഇന്ത്യ ഭരിച്ച രാഷ്ട്രതന്ത്രജ്ഞരായ പ്രധാനമന്ത്രിമാരുടെ കൂട്ടത്തിൽ നരംസിംഹ റാവുവിന്റെ പേര് പലരും പരാമർശിക്കാറില്ല. എന്നാൽ, തന്റെ ചാണക്യ തന്ത്രങ്ങളിലൂടെ ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവയിരുന്നു റാവുവെന്നതാണ് സത്യം. ഇന്ത്യൻ സമ്പദ്വ്യവസ്ഥ തകർന്നടിഞ്ഞുകിടന്ന സമയത്ത് പ്രധാനമന്ത്രി പദവിയേറ്റെടുത്ത റാവുവാണ് രൂപയെ താങ്ങിനിർത്തുന്ന നടപടികൾക്ക് തുടക്കമിട്ടത്. ആഗോളീകരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും പാത തുറന്നുകൊടുക്കുകയും ചെയ്തതും മറ്റാരുമല്ല.
ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവാണ് ഒരർഥത്തിൽ നരസിംഹ റാവു. അദ്ദേഹം തുടങ്ങിവച്ചത് പൂരിപ്പിക്കുക മാത്രമാണ് പിന്നാലെ വന്ന മന്മോഹൻ സിങ് ചെയ്തത്. അത്രയ്ക്കും ദീർഘവീക്ഷണമുള്ളയാളായിരുന്നു റാവു. ആധുനിക ഇന്ത്യയിലെ ചാണക്യനെന്ന് റാവു വിശേഷിപ്പിക്കപ്പെടുന്നതും അതുകൊണ്ടുതന്നെ. രാഷ്ട്രീയതന്ത്രജ്ഞതയിലും അദ്ദേഹത്തെ കവച്ചുവെക്കാൻ മറ്റാരുമുണ്ടായിരുന്നില്ല. ഒരു ന്യൂനപക്ഷ സർക്കാരുമായി അഞ്ചുവർഷം തികച്ച പ്രധാനമന്ത്രിയാണ് അദ്ദേഹം.
തികഞ്ഞ പണ്ഡിതൻകൂടിയായിരുന്നു റാവു. തെലുങ്ക്, തമിഴ്, ഹിന്ദി, ഒറിയ, ഗുജറാത്തി, കന്നഡ, സംസ്കൃതം, ഉർദു എന്നീ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, സ്പാനിഷ്, ജർമൻ, ഗ്രീക്ക്, ലാറ്റിൻ, പേർഷ്യൻ എന്നീ വിദേശ ഭാഷകളിലും അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നു. എഴുത്തുകാരനും ചിന്തകനുമായിരുന്നു. പത്രപ്രവർത്തകനായാണ് റാവുവിന്റെ തുടക്കം. 1948 മുതൽ 55വരെ റാവു കാകത്തിയ പത്രിക എന്ന ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്നു.
ആന്ധ്രയിൽനിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു നരംസിഹറാവു. സാമ്പത്തിക രംഗത്തുമാത്രമല്ല, പ്രതിരോധ രംഗത്തും റാവുവിന്റെ ദീർഘവീക്ഷണമാണ് ഇന്ത്യയെ നയിച്ചത്. ആണവപരീക്ഷണം നടക്കുമ്പോൾ എ.ബി.വാജ്പേയിയായിരുന്നു പ്രധാനമന്ത്രിയെങ്കിലും അതിന് തുടക്കമിട്ടത് നരംസിംഹ റാവുവാണ്. ആധുനിക ഇന്ത്യയുടെ രൂപപ്പെടലിന് വഴിയൊരുക്കിയ നരസിംഹ റാവുവിന് ഭാരതരത്നം നൽകണമെന്ന ആവശ്യം രാഷ്ട്രീയ ഭേദമെന്യേ ഉയർന്നിരുന്നു. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ഉൾപ്പെടെയുള്ളവർ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
1921 ജൂൺ 28-ന് ഹൈദരാബാദിലാണ് നരസിംഹ റാവു ജനിച്ചത്. ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയശേഷം അദ്ദേഹം സ്വാതന്ത്ര്യ സമരത്തിലേക്കിറങ്ങി. ഹൈദരാബാദിലെ നാട്ടുരാജാവായിരുന്ന നൈസാമിനെതിരെയായിരുന്നു പോരാട്ടം. നൈസാമിനെതിരെ ഒളിപ്പോരു നടത്തിയ സംഘത്തിൽ അംഗമായിരുന്നു അദ്ദേഹം. കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവുണ്ടായിട്ടും സധൈര്യം പോരാട്ടത്തിലുറച്ചുനിന്നു.
1947 ഓഗസ്റ്റ് 15-ന് രാജ്യം മുഴുവൻ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ റാവുവും സംഘാംഗങ്ങളും നൈസാമിന്റെ വെടിയുണ്ടകളിൽനിന്ന് രക്ഷതേടി കൊടുംകാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. ഒളിപ്പോർ അവസാനിപ്പിച്ചാണ് റാവു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറുന്നത്. കോൺഗ്രസിൽ പടിപടിയായി ഉയർന്നുവന്ന റാവുവിനെ ദേശീയ തലത്തിലേക്ക് ഉയർത്തുന്നത് ഇന്ദിരാ ഗാന്ധിയാണ്.
സർക്കാർ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം നടപ്പാക്കുകയെന്ന ശ്രമകരമായ ദൗത്യമായിരുന്നു റാവുവിനെ ഇന്ദിരാ ഗാന്ധി ഏൽപ്പിച്ചത്. തന്റെ പേരിലുണ്ടായിരുന്ന വസ്തുവകകളിൽ ഏറെയും ഭൂരഹിതരായ കർഷകർക്ക് നൽകിക്കൊണ്ടാണ് റാവു ഈ ദൗത്യത്തിന് നേതൃത്വം നൽകിയത്. സാമ്പത്തികശാസ്ത്രം, നിയമം, ചരിത്രം, രാഷ്ട്രീയം, കല തുടങ്ങി വിവിധ മേഖലകളിൽ റാവുവിന് ഉണ്ടായിരുന്ന പാണ്ഡിത്യം മറ്റു രാഷ്ട്രീയക്കാരിൽനിന്ന് അദ്ദേഹത്തെ വേർതിരിച്ചുനിർത്തി.
നെഹ്റു കുടുംബത്തിന്റെ മേൽക്കോയ്മ നിലനിന്നിരുന്ന കോൺഗ്രസ്സിൽനിന്ന് എൺപതുകളുടെ ഒടുവിൽ ഏറെക്കുറെ വിരമിക്കലിന്റെ വക്കിൽനിൽക്കെയാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. കോൺഗ്രസ്സിന്റെ പതിവ് രീതിയനുസരിച്ച് സോണിയ ഗാന്ധിയെ പാർട്ടി നേതാവായി നിർദ്ദേശിക്കുമെന്നിരിക്കെ, നെഹ്റു കുടുംബത്തിന്റെ മേൽക്കോയ്മയ്ക്കെതിരെ റാവു തുറന്നടിച്ചു. മുതിർന്ന നേതാക്കൾ അവഗണിക്കപ്പെടുന്നതിനെതിരെയായിരുന്നു റാവുവിന്റെ പ്രതിഷേധം.
1991-ലെ തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ റാവു പ്രധാനമന്ത്രിപദത്തിലെത്തി. പക്ഷേ, പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല ഇന്ത്യയിലപ്പോൾ. സോവിയറ്റ് യൂണിയന്റെ തകർച്ചയും ബാധ്യതകളും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ തകിടം മറിച്ചിരുന്നു. അടഞ്ഞ സമ്പദ്വ്യവസ്ഥയായിരുന്നു ഇന്ത്യയുടേത്. ഉയർന്ന പ്രതിരോധച്ചെലവുകളും വോട്ട് ബാങ്കുകൾ ലക്ഷ്യമിട്ടുള്ള അനാവശ്യ സബ്സിഡികളും മറ്റും സാമ്പത്തിക നില തീർത്തും ദയനീയമാക്കി മാറ്റിയിരുന്നു. ലോകബാങ്കിന് മുന്നിൽ ഇന്ത്യയുടെ സ്വർണനിക്ഷേപം പണയംവെക്കാൻ കൊണ്ടുപോകേണ്ട നിലയിലായിരുന്നു ഇന്ത്യ.
പാർട്ടിയുടെ നയങ്ങളും താത്പര്യങ്ങളുംപോലും അവഗണിച്ച് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വാതിലുകൾ തുറന്ിടാൻ റാവു തീരുമാനിച്ചു. സാമ്പത്തിക വിദഗ്ധനായ ഡോ. മന്മോഹൻ സിങ്ങിനെ ധനകാര്യമന്ത്രിയാക്കി. സാമ്പത്തിക പരിഷ്കരണത്തിനുള്ള നടപടികൾ കൈക്കൊള്ളാൻ മന്മോഹൻ സിങ്ങിന് പൂർണ സ്വാതന്ത്ര്യം നൽകി. പാർട്ടിയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചുകൊണ്ടായിരുന്നു ഇത്. എന്നാൽ, മന്മോഹൻ സിങ്ങിലൂടെ റാവു നടപ്പാക്കിയ പദ്ധതികൾ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് നേരെ നിൽക്കാനുള്ള അവസരം നൽകി.
ഇന്ത്യയിൽ വിവരസാങ്കേതിക വിദ്യയുടെ പുതിയ ലോകം സൃഷ്ടിക്കലാണ് റാവു അടുത്തതായി ചെയ്തത്. വേണ്ടത്ര അവസരങ്ങളില്ലാതെ ഐടി വിദഗ്ദ്ധർ വിദേശത്തേയ്ക്ക് പോകുന്നത് തടയുവാൻ ഇത് വഴിയൊരുക്കി. ഐടി മേഖലയിൽ വൻതോതിലുള്ള കുതിച്ചുചാട്ടമാണ് ഇക്കാലയളവിലുണ്ടായത്. ഇത് ഇന്ത്യയുടെ ഭാവിയെ രൂപപ്പെടുത്തുന്നതിൽ നിർണായക ചുവടുവെയ്പ്പായി മാറുകയും ചെയ്തു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്കുണ്ടായ ഉണർവിന്റെ ക്രെഡിറ്റ് പിന്നീട് രണ്ടുവട്ടം പ്രധാനമന്ത്രിയായ മന്മോഹൻ സിങ്ങിനാണ് എല്ലാവരും നൽകുന്നത്. എന്നാൽ, നരസിംഹ റാവുവിന്റെ ദീർഘവീക്ഷണമാണ് അതിന് വഴിതുറന്നതെന്ന സത്യം മനപ്പൂർവം വിസ്മരിക്കപ്പെട്ടു. ലോകക്രമത്തെക്കുറിച്ചുള്ള റാവുവിന്റെ അറിവും ഉൾക്കാഴ്ചയുമാണ് മന്മോഹനെ അതിന് പ്രാപ്തനാക്കിയത് എന്നതായിരുന്നു സത്യം.
കേന്ദ്രത്തിൽ പ്രതിരോധം, വിദേശകാര്യം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുള്ള റാവു, 1971 മുതൽ മൂന്നുവർഷം ആന്ധ്രയുടെ മുഖ്യമന്ത്രിയുമായരുന്നു.2004 ഡിസംബർ 23-നാണ് നരസിംഹ റാവു അന്തരിക്കുന്നത്. അപ്പോഴേക്കും കോൺഗ്രസ്സുകാർക്കുപോലും വേണ്ടാത്ത നിലയിലേക്ക് അദ്ദേഹം അവഗണിക്കപ്പെട്ടിരുന്നു. നെഹ്റു കണ്ടെത്തിയ ഇന്ത്യയ്ക്ക് ശരിയായ രൂപം നൽകിയ പ്രധാനമന്ത്രിയെന്നാണ് റാവു വാഴ്ത്തപ്പെടുന്നത്. ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ നരസിംഹറാവുവിന് 95 വയസ്സാകുമായിരുന്നു. വിസ്മരിക്കപ്പെട്ട രാഷ്ട്രനേതാവായി മാറാനായിരുന്നു അദ്ദേഹത്തിന്റെ വിധി.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്