നാടകാചാര്യന് പ്രണാമവുമായി സാംസ്‌കാരിക കേരളം; കാവാലം നാരായണപ്പണിക്കരുടെ സംസ്‌കാരം നാളെ ഔദ്യോഗിക ബഹുമതികളോടെ ജന്മനാട്ടിൽ; ഇന്ന് തിരുവനന്തപുരത്തെ സോപാനത്ത് പൊതുദർശനം; വിടവാങ്ങിയത് പരീക്ഷണോന്മുഖ നാടകങ്ങളിലൂടെ നവീനമായ ഒരു ഭാവുകത്വം സൃഷ്ടിച്ച കലാകാരനെന്ന് മുഖ്യമന്ത്രി
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: അന്തരിച്ച പ്രശസ്ത നാടകാചാര്യനും പൗരാണിക കലാപണ്ഡിതനും ഗാനരചയിതാവുമായ കാവാലം നാരായണപ്പണിക്കർക്ക് ആദരാഞ്ജലി അർപ്പിച്ച് സാംസ്‌കാരിക കേരളം. കവിയായും നാടൻപാട്ട് കലാകാരനായും സംഗീതസംവിധായകനുമൊക്കെയായി വിവിധ മേഖലകളിൽ പ്രതിഭയുടെ മുദ്രപതിപ്പിച്ചയാളായിരുന്നു കാവാലം. മലയാള നാടകവേദിക്ക് സ്വന്തം തായ്‌വേര് കണ്ടെത്തിയ മഹാപ്രതിഭയുടെ അന്ത്യം ഇന്നലെ രാത്രി പത്തോടെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച നടക്കും. കുട്ടനാട്ടിലെ കാവാലത്തായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക.
കാവാലത്തിന്റെ മൃതദേഹം അദ്ദേഹത്തിന്റെ വീട്ടിനോട് ചേർന്ന സോപാനം നാടകകളരിയിൽ പൊതുദർശനത്തിന് വയ്ക്കും. തിങ്കളാഴ്ച രാത്രിവരെ ഇവിടെ പൊതുദർശനത്തിന് വയ്ക്കുന്ന കാവാലത്തിന്റെ മൃതദേഹം. തിങ്കളാഴ്ച രാത്രിയോടെ ജന്മദേശമായ കാവാലത്തെക്ക് കൊണ്ടുപോകും. സംസ്‌കാരം സംസ്ഥാന ബഹുമതികളോടെ ചൊവ്വാഴ്ച കാവാലത്ത് നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. കേരളത്തിൽ തനത് നാടകവേദിക്ക് തുടക്കം കുറിച്ച ആചാര്യനാണ് കാവാലം. കാളിദാസന്റെയും ഭാസന്റെയും നാടകങ്ങൾ മലയാള വേദിയിൽ എത്തിച്ച അതുല്യ പ്രതിഭയാണ് കാവാലം. കവി, ഗാനരചയിതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. 1961ൽ കേരള സംഗീത നാടക അക്കാദമി ചെയർമാനായ കാവാലത്തിന്1975ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചു. 2007ൽ പത്മഭൂഷൺ പുരസ്‌കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
മലയാളത്തിലെ ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യനാണ് കാവാലം നാരായണപണിക്കർ. കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1975ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചു. 2007ൽ പത്മഭൂഷൺ പുരസ്‌കാരം നല്കി ഇദ്ദേഹത്തെ ആദരിച്ചു. 2009ൽ വള്ളത്തോൾ പുരസ്‌കാരവും ലഭിച്ചു. വാടകയ്‌ക്കൊരു ഹൃദയം, തമ്പ്, രതിനിർവ്വേദം, ആരവം, പടയോട്ടം, മർമ്മരം, ആൾക്കൂട്ടത്തിൽ തനിയെ, അഹം, സർവ്വകലാശാല, ഉത്സവ പിറ്റേന്ന്, ആയിരപ്പറ, ആരൂഢം, കാറ്റത്തെ കിളിക്കൂട്, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങി 40 ഓളം സിനിമകൾക്ക് ഗാനങ്ങൾ എഴുതി. വാടകക്കൊരു ഹൃദയം എന്ന ചിത്രത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം നേടി.
കാലത്തിനെ അതിജീവിക്കുന്ന അവനവൻ കടമ്പ
ഭാസനേയും ഷേക്‌സ്പിയറിനെയും മലയാളത്തിന്റെ തനതുനാടകവേദിയിൽ എത്തിച്ച് പുത്തൻ രംഗഭാഷ ചമച്ച കലാകാരനാണ് കാവാലം. കാവാലത്തിന്റെ അവനവൻ കടമ്പ മലയാളിപ്രേക്ഷകന്റെ മനസ്സിൽ ഉണർത്തിയ രസം നവ്യമായ ഒന്നായിരുന്നു. ഭരതന്റെ നാട്യശാസ്ത്രവും കാക്കാലന്റെ ശീലും ദ്രുത ചലങ്ങളും അതിൽ സമ്മേളിച്ചു, ചെണ്ടയും ഉടുക്കുമെല്ലാം ചേർന്നുണ്ടാക്കിയ അഭൗമമായ നാദവിസ്മയം. അഭിനേതാക്കളും കാണിയും തമ്മിലുണ്ടായിരുന്ന നിയതമായ അതിർത്തി രേഖകൾ അവിടെ ലംഘിക്കപ്പെട്ടു. കാവാലത്തിന്റെ തനതു നാടകവേദി വലിയ ചലനങ്ങളാണ് കേരളക്കരയിൽ ഉണ്ടാക്കിയത്.
ചലച്ചിത്ര സംവിധായകനായ അരവിന്ദൻ, നാടകകൃത്ത് സിഎൻ ശ്രീകണ്ഠൻ നായർ, കവി അയ്യപ്പപണിക്കർ, നടൻ നെടുമുടി വേണു.അങ്ങനെ കാവാലത്തിന്റെ കലാസപര്യക്കൊപ്പം നിന്നത് മലയാളത്തിലെ വലിയ പ്രതിഭകൾ. ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന സാക്ഷിയും, തെയ്യത്തെയ്യവും ദൈവത്താറുമൊക്കെ കേരളത്തിൽ മാത്രമല്ല മറ്റ് നാടുകളിലെ കലാപ്രേമികൾക്കിടയിലും ചർച്ചയായി. ഭാസന്റേതുൾപ്പെടെ അനേകം സംസ്‌കൃത നാടകങ്ങളും ഷേക്‌സ്പിയർ നാടകങ്ങളും കാവാലം അരങ്ങിലെത്തിച്ചു. മോഹൻലാൽ കർണനായി ആടിത്തിമിർത്ത കർണഭാരം ഏറെ ജനശ്രദ്ധ നേടി.
1961ൽ കേരള സംഗീത നാടകഅക്കാദമിയിൽ സെക്രട്ടറി ആയി നിയമിതനായതു മുതൽ അദ്ദേഹത്തിന്റെ പ്രവർത്തന മേഖല തൃശ്ശൂരായി. ഇതോടെ യൂറോപ്യൻ നാടുകളിൽ വരെ കേരളക്കരയുടെ കലാപാരമ്പര്യത്തിന്റെ യശശ്ശുയർത്തുന്ന പേരായി കാവാലം മാറി. വള്ളപ്പാട്ടുകളും കൊയ്ത്തുപാട്ടുകളും കേട്ടുവളർന്ന നാരായണപ്പണിക്കർ ആ ശീലുകളിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തിയ കവി കൂടിയായിരുന്നു. അറുപതിലേറെ സിനിമകൾക്കായി അദ്ദേഹം ഗാനങ്ങളും രചിച്ചിട്ടുണ്ട്. അരവിന്ദന്റെ കുമ്മാട്ടിയിലേതുൾപ്പെടെ അവയിൽ പലതും ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവ. കവിത്വത്തിനൊപ്പം സംഗീതവും ആ രക്തത്തിൽ അലിഞ്ഞ് ചേർന്നിരുന്നു.
നാടൻപാട്ടുകളുടെ തമ്പുരാൻ
നാടകാചാര്യൻ, കവി, ഗാനരചയിതാവ് എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ പ്രസിദ്ധനായപ്പോഴും കാവാലം നാരായണപ്പണിക്കരെ ജനങ്ങളോടടുപ്പിച്ചത് അദ്ദേഹത്തിന്റെ നാടൻപാട്ടുകളായിരുന്നു. ലോകോത്തരങ്ങളായ നാടകങ്ങൾക്ക് ജന്മം കൊടുത്തപ്പോഴും മലയാള സാഹിത്യത്തിന് മുൽക്കൂട്ടായ കവിതകൾ എഴുതിയപ്പോഴും മലയാള ചലച്ചിത്ര ശാഖയ്ക്ക് ഓർത്തുവെക്കാൻ സാധിക്കുന്ന ഗാനങ്ങൾ സമ്മാനിച്ചപ്പോഴും അദ്ദേഹം ഒരു നാടൻപാട്ടുകാരനായിതന്നെ നിലകൊണ്ടു. ഒപ്പം തന്റെ നാടകങ്ങളിലും സിനിമാ ഗാനങ്ങളിലും നാടൻശീലുകൾ നിറയ്ക്കാനും അദ്ദേഹം ശ്രമിച്ചു.
കർണ്ണഭാരവും ഭൂതവാക്യവും ഊരുഭംഗവും രചിച്ച് ഭാഷയെ സമ്പന്നമാക്കുന്നതിനൊപ്പം നാടൻ പാട്ടുകളിലൂടെ സാധാരണക്കാരനോടൊപ്പം നിൽക്കാനും കാവാലത്തിന് സാധിച്ചു. ആരും ഏറ്റുചൊല്ലുന്ന നാടൻ ശീലുകൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പാട്ടുകളുടെ പ്രധാന സവിശേഷത. അത് ഭാഷാപരമായ ഉന്നതിക്കപ്പുറം സാധാരണക്കാരന്റെ ജീവിതത്തോട് അടുത്തുനിൽക്കുന്നവയായിരുന്നു. കുട്ടനാടൻ കൊയ്ത്തുപാട്ടിന്റെ താളം, പണിയാളരുടെ ഏറ്റുപാടലുകൾ, അവരുടെ വായ്ത്താരികൾ, വള്ളപ്പാട്ടിന്റെ വേഗവും താളവും എന്നിങ്ങനെ ഓരോ മലയാളിയും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ ആ തൂലികയിൽ നിന്ന് പിറവിയെടുത്തു.
നാടും നാട്ടുപാരമ്പര്യങ്ങളും ഉപേക്ഷിച്ച് ജീവിതത്തിന്റെ അർത്ഥതലങ്ങൾ തേടാൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. ഗ്രാമീണതയുടെ ചൂടും ചൂരും പകർന്നുനൽകി പ്രകൃതിയുടെ താളവും സംഗീതവും അദ്ദേഹം തന്റെ പാട്ടുകളിൽ നിറച്ചു. വള്ളമൂന്നുന്നതിലും ചക്രം ചവിട്ടുന്നതിലും വെള്ളം കോരുന്നതിലും പോലും താളം കണ്ടെത്തിയ കാവാലം തന്റെ പാട്ടുകൾക്കും ആ ഈണം പകർന്നു നൽകി. അതുതന്നെയായിരുന്നു ആ നാടൻപാട്ടുകളുടെ ശക്തിയും.
അരങ്ങൊഴിയുന്നത് അതുല്യ പ്രതിഭ
മുഖ്യമന്ത്രി പിണറായി വിജയൻ: നാടകത്തിലും കവിതയിലും സമാനതകളില്ലാത്ത സംഭാവന നൽകിയ സാഹിത്യകാരനായിരുന്നു കാവാലം നാരായണപ്പണിർ. പരീക്ഷണോന്മുഖ നാടകങ്ങളിലൂടെ നവീനമായ ഒരു ഭാവുകത്വം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കവിതയെ കുട്ടനാടൻ നാടോടി ശീലിന്റെ ബലത്തിൽ പുതിയ ഒരു ഉണർവിലേക്ക് നയിക്കുന്നതി്‌നും അദ്ദേഹത്തിന് സാധിച്ചു. ഭാവനാ പൂർണമായ പദ്ധതികളിലൂടെ സംഗീത നാടക അക്കാദമിക്ക് പുതിയ ദിശാബോധം നൽകുന്നതിനും കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ പഴമയുടെയും പുതുമയുടെയും ഇടയിൽ ഒരു കണ്ണി സൃഷ്ടിച്ചെടുക്കുന്നതിനും അദ്ദേഹത്തിനായി.
മമ്മൂട്ടി: ആധുനിക നാടകപ്രവർത്തനത്തിന്റെ ആചാര്യൻ എന്നു വേണമെങ്കിൽ അദ്ദേഹത്തെ പറയാം. അദ്ദേഹത്തിന്റെ നാടകങ്ങൾ മലയാളികൾക്ക് ഏറെ പുതുമയുള്ളതാണ്.അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ വളരെ ബഹുമാനത്തോടെയാണ് കണ്ടുകൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന് തീരനഷ്ടമാണ്
മഞ്ജു വാര്യർ: സ്വന്തം കുടുംബന്ധത്തിൽ സംഭവിച്ച വേദന പോലെയാണ് തോനുന്നത്. അദ്ദേഹത്തിന്റെ കുടുബവുമായി എനിക്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. അതിനാൽ അദ്ദേഹത്തിന്റെ എല്ലാ വിവരങ്ങളും അറിയുന്നുണ്ടായിരുന്നു.
മന്ത്രി എ.കെ. ബാലൻ: തന്റെ മേഖലയിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ് കാവാലം. ആധുനിക നാടക പ്രവർത്തനത്തിന്റെ ശക്തതനായ വ്യക്തവാണ് അദ്ദേഹം.
ഇന്നസെന്റ്: മലയാളികൾക്ക് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാട്. മലയാളികൾ എവിടെയാണെങ്കിലും അദ്ദേഹത്തെ എന്നും ഓർക്കും.
കൈതപ്രം: പണിക്കർ സാറിന്റെ കൂടെ പ്രവർത്തിച്ചില്ലായിരുന്നുവെങ്കിൽ കൈതപ്രം എന്ന കലാകാരൻ ഉണ്ടാവില്ലായിരുന്നു. ഒരാളെ വളർത്തി കൊണ്ടുവരാനുള്ള ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു.
ജി. സുകുമാരൻ നായർ: നാടകാചാര്യനും കവിയുമായിരുന്ന കാവാലത്തിന്റെ വിയോഗം സാംസ്‌കാരിക, സാഹിത്യരംഗങ്ങൾക്ക് തീരാ നഷ്ടമാണെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ സൂക്ഷിപ്പുകാരിൽ ഒരാളായിരുന്ന കാവാലവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും ജി. സുകുമാരൻ നായർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കാവാലം ജീവിത രേഖ
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ നാടൻ കലകളുടെ ഈറ്റില്ലമായ കാവാലം ഗ്രാമത്തിൽ ചാലയിൽ തറവാട്ടിൽ ഗോദവർമ കുഞ്ഞുലക്ഷ്മി ദമ്പതികളുടെ മകനായി 1928 മെയ് നാലിനു ജനിച്ചു. സർദാർ കെ.എം. പണിക്കരുടെ അനന്തരവനും കവിയും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.കെ. അയ്യപ്പപ്പണിക്കരുടെ മച്ചുനനുമാണ്. 2007 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.
കാവാലത്തെ സ്‌കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം. കോട്ടയം സി.എം.എസ്. കോളജ്, ആലപ്പുഴ എസ്.ഡി കോളജ് എന്നിവിടങ്ങളിൽ പഠിച്ചു. എസ്.ഡി കോളജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി. പിന്നീട് മദിരാശി ലോ കോളജിൽ നിന്ന് നിയമബിരുദം നേടി.
1955ൽ വക്കീലായി ജോലി ആരംഭിച്ച അദ്ദേഹം ആറുവർഷത്തോളം ആലപ്പുഴ ബാറിൽ പ്രവർത്തിച്ചു. 1961 ൽ കേരള സംഗീതനാടക അക്കാദമിയുടെ സെക്രട്ടറിയായി. അതോടെ തൃശൂരിലേക്ക് താമസം മാറി.
1974 ൽ അദ്ദേഹം തിരുവനന്തപുരത്തേക്ക് താമസം മാറ്റി. ഈ കാലത്താണ് അദ്ദേഹത്തിന്റെ അവനവൻ കടമ്പ എന്ന പ്രശസ്ത നാടകം ജി. അരവിന്ദൻ ചലച്ചിത്രമാക്കുന്നത്. കലാപ്രവർത്തനങ്ങളുമായി പഴയ സോവിയറ്റ് യൂണിയനുൾപ്പടെ പല വിദേശ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. ഗ്രീസിൽ രാമായണത്തിന്റെയും ഗ്രീക്ക് ഇതിഹാസമായ ഇലിയഡിന്റെയും സംയുക്തരൂപമായ ഇല്യായന ഗ്രീക്ക് കലാകാരന്മാരോടൊത്ത് നിർമ്മിച്ചു.
കൂടിയാട്ടത്തെക്കുറിച്ച് രണ്ട് ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. മാണിമാധവ ചാക്യാർ : ദ മാസ്റ്റർ അറ്റ് വർക്ക് (1994), പാർവതീവിരഹം (1993) എന്നിവയാണവ. ഉത്സവപ്പിറ്റേന്ന്, വാടകയ്‌ക്കൊരു ഹൃദയം, മർമ്മരം, മഞ്ചാടിക്കുരു, ആമേൻ തുടങ്ങിയ ചിത്രങ്ങൾക്കായി ഗാനങ്ങൾ രചിച്ചു. വാടകയ്‌ക്കൊരു ഹൃദയത്തിന് 1978 ലും മർമരത്തിന് 1982 ലും മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം ലഭിച്ചു. ഭാര്യ: ശാരദാമണി. പരേതനായ കാവാലം ഹരികൃഷ്ണൻ, പ്രശസ്ത പിന്നണിഗായകൻ കാവാലം ശ്രീകുമാർ എന്നിവരാണ് മക്കൾ. മരുമക്കൾ: മായ ഹരികൃഷ്ണൻ, ലക്ഷ്മി ശ്രീകുമാർ.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍