സാർത്രിന്റെ ട്രോജൻ പെണ്ണുങ്ങൾ മുതൽ മോഹൻലാലിനെ അരങ്ങിലെത്തിച്ച കർണഭാരം വരെ; തനതു നാടക വേദികളിൽ ഭാസകൃതികളെ നവസൗന്ദര്യമായി ആവാഹിച്ചു; പാട്ടെഴുത്തിലും എന്നും തിളങ്ങുന്ന പുലരിത്തൂമഞ്ഞു തുള്ളിയായി കാവാലം
തിരുവനന്തപുരം: ബഹുമുഖ പ്രതിഭയെന്ന് വ്യക്തിവിശേഷണങ്ങളിൽ ഒതുക്കിനിർത്താൻ പറ്റാത്ത പ്രതിഭയാണ് കാവാലമെന്ന ത്രൈയക്ഷരി. മലയാള നാടകവേദിയെ നവീകരിച്ച നാടകാചാര്യൻ എന്ന പ്രാഥമിക സങ്കൽപനത്തിനപ്പുറം സാംസ്കാരിക ലോകത്തെ ഒരു വിപ്ളവകാരിയായിരുന്നു കാവാലം നാരായണപ്പണിക്കർ. നാടകകൃത്ത്, നാടക സംവിധായകൻ, കവി, ചലച്ചിത്രഗാന രചയിതാവ്, ലളിതഗാന സൃഷ്ടാവ്, നാടോടിപ്പാട്ടിന്റെയും സംസ്കൃതിയുടെയും കാവലാൾ, ഗ്രന്ഥകർത്താവ്, പ്രഭാഷകൻ.... തീരാത്ത വിശേഷണങ്ങൾ.
എങ്കിലും നാടകപ്രസ്ഥാനത്തിന് പകർന്നുനൽകിയ ഊർജവും നവഭാവങ്ങളും തന്നെയാകും കാവാലത്തിന്റെ ജീവിതം ലോകത്തിന് പകർന്നുനൽകിയ മഹാഭാഗ്യം. ഭാസനും കാളിദാസനും തീർത്തുവച്ച വഴികളിൽ പുതുഭാവം ലയിപ്പിച്ച പ്രതിഭാശാലിയായിരുന്നു കാവാലം നാരായണപ്പണിക്കർ. ഊരുഭംഗവും കർണഭാരവും ഭഗവദ്ദജ്ജുകവും ഷേക്സ്പിയറുടെ കൊടുങ്കാറ്റും മുതൽ സാർത്രിന്റെ ട്രോജൻ പെണ്ണുങ്ങൾ വരെ കാവാലത്തിലൂടെ നാടകവേദികളിൽ നവ്യാനുഭമായി വിരിഞ്ഞിറങ്ങി.
ചുറ്റുപാടുകളിൽ നിന്ന് ശക്തി സംഭരിച്ചു വികസിക്കുന്ന സർഗ്ഗ വ്യാപാരമെന്ന് കാവാലം നിർവചിച്ച തനതു നാടകവേദിയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സംഭാവന. തനത് എന്നത് ഒരു ക്ലാസിക് കലാരൂപത്തെ വിശേഷിപ്പിക്കാനുള്ളതാണെന്നും മറിച്ച് നാട്ടുസംസ്കൃതിയിൽ നിന്നുൾക്കൊണ്ട കലാരൂപമാണെന്നുമുള്ള വാദങ്ങൾ ഉയർന്നപ്പോളാണ് തന്റെ വിശ്വാസത്തിൽ നിന്നുണ്ടായതാണ് തനതുനാടകമെന്ന് വിവരിച്ച് കാവാലം രംഗത്തെത്തിയത്. ആദ്യം കവിതാരൂപത്തിലെഴുതി, അതിലെ ബിംബങ്ങൾ ഉപയോഗിച്ച് ആ നാടകം വികസിപ്പിക്കുന്ന കാവാലത്തിന്റെ തനതുകല അങ്ങനെ മലയാള നാടകലോകത്തിന് നവോന്മേഷമായി മാറി.
സംഭാഷണങ്ങളിലും ഗാനങ്ങളിലും അലിഞ്ഞുനിൽക്കുന്ന നാടോടിപ്പാട്ടുകളുടെ തനിമയും നാടാൻ വായ്ത്താരികളുടെ ഭംഗിയും കാവാലം നാടകങ്ങളെ കൂടുതൽ ജനകീയമാക്കി. പുരാണനാടകങ്ങൾ കണ്ടുമടുത്തവർ അരങ്ങിലെത്തിയ കഥാപാത്രങ്ങളിൽ സ്വന്തം മുഖച്ഛായയും ജീവിതസാഹചര്യങ്ങളും തിരിച്ചറിഞ്ഞതോടെ കാവാലത്തിന്റെ കഥകൾ നാടകവേദികളെ കീഴടക്കി. എഴുപതുകളിൽ രൂപപ്പെട്ട പുതിയ നാടകപ്രസ്ഥാനത്തിന്റെ ജീവവായുവായി കാവാലം നാടകങ്ങൾ. അതുവരെക്കാണാത്തൊരു സംസ്കാരമായിരുന്നു അരങ്ങിൽ നിറഞ്ഞത്.
കാവാലമെഴുതിയ 26 നാടകങ്ങൾ. സംസ്കൃത നാടകങ്ങളുടേയും ഷേക്സ്പിയർ നാടകങ്ങളുടേയും വിവർത്തനം പ്രേക്ഷകാനന്ദം തീർത്ത് അരങ്ങുകളിൽ നിറഞ്ഞു. കാവാലത്തിന്റെ ആദ്യകാല നാടകങ്ങൾ സംവിധാനം ചെയ്തത് പ്രൊഫസർ കുമാരവർമയും ജി.അരവിന്ദനുമെല്ലാം. പിന്നീട് കാവാലംതന്നെ സംവിധായകനായി സ്വന്തം നാടകങ്ങൾക്ക് രംഗഭാഷ തീർത്തു. സാക്ഷി, തിരുവാഴിത്താൻ, ജാബാലാ സത്യകാമൻ, ദൈവത്താർ, അവനവൻ കടമ്പ, കരിംകുട്ടി, കൈക്കുറ്റപ്പാട്, ഒറ്റയാൻ തുടങ്ങിയ നാടകങ്ങൾ, ഏകാങ്ക സമാഹാരമായ നാടകചക്രം ഇവയെല്ലാം ജനശ്രദ്ധ നേടി. രചനാശൈലിക്കുപുറമെ രംഗാവതരണവും ആസ്വാദകരെ പുതിയ വിസ്മയലോകത്തിലെത്തിക്കുന്നതിൽ നിർണായകമായി. ഭാസന്റെ അഞ്ച് സംസ്കൃതനാടങ്ങളായ ഊരുഭംഗം, ദൂതഘടോദ്ഖജം, മധ്യമവ്യായോഗം, ദൂതവാക്യം, കർണഭാരം എന്നിവ ഭാസഭാരതം എന്നപേരിൽ കാവാലം വിവർത്തനം ചെയ്തു. ബോധായനന്റെ സംസ്കൃതനാടകം ഭഗവദജ്ജുകവും മഹേന്ദ്രവിക്രമ വർമന്റെ സംസ്കൃതനാടകം മത്തവിലാസവും ഷേക്സ്പിയർ നാടകങ്ങളായ കൊടുങ്കാറ്റ്, ഒരു മധ്യവേനൽ രാക്കനവ് എന്നിവയും കാവാലത്തിന്റെ രംഗാവതരണത്തിലൂടെ ആസ്വാദകർക്ക് നവ്യാനുഭവം തീർത്തു.
1984 കാവാലം ഒരുക്കിയ കർണഭാരത്തിന് താരപദവിയേകി 2001ൽ നടൻ മോഹൻലാൽ കർണനായി അരങ്ങിലെത്തി. നാടകാഭിനയത്തിൽ ലാലിന് താത്പര്യമുണ്ടെന്നറിഞ്ഞ് കർണഭാരത്തിൽ അഭിനയിക്കാൻ കാവാലം പറയുകയായിരുന്നു. നാടകത്തിന്റെ കാസറ്റും സംഭാഷണങ്ങളും കണ്ട് റിഹേഴ്സലിനെത്തുമ്പോഴേക്കും നാടകത്തിലെ മുഴുവൻ സംസ്കൃതസംഭാഷണങ്ങളും ലാൽ കാണാതെ പഠിച്ചിരുന്നു. പിന്നീട് രാവിലെ മുതൽ രാത്രി വരെ പരിശീലനമായിരുന്നു. ഉച്ചയ്ക്ക് ഊണു കഴിക്കാൻ വീട്ടിൽ പോയതൊഴിച്ചാൽ മുഴുവൻ സമയവും ലാൽ റിഹേഴ്സൽ ക്യാമ്പിൽ തുടർന്നു. 'കർണഭാരം' ആദ്യം ഡൽഹിയിൽ ആണ് അവതരിപ്പിക്കപ്പെട്ടത്. പിന്നീട് പല വേദികളിലും ലാൽ കർണനായി എത്തി.
നാടകത്തിന്റെ ആധികാരിക ഗ്രന്ഥമായി ഭരതമുനിയുടെ നാട്യശാസ്ത്രത്തെ ഉൾക്കൊള്ളുന്ന കാവാലം അതിന്റെ അടിസ്ഥാനകാര്യങ്ങളെങ്കിലും മനസ്സിലാക്കാതെയുള്ള നാടകപഠനം അപൂർണമാണെന്ന് വിലയിരുത്തുന്നു. ഏറെ കഷ്ടപ്പെട്ട് ഒരുക്കുന്ന നാടകങ്ങൾ അവതരിപ്പിക്കാൻ ഇന്ന് നല്ല വേദികൾ നമുക്കില്ലെന്നും അദ്ദേഹം സങ്കടപ്പെട്ടിരുന്നു. നാടകം അവതരിപ്പിക്കാൻ മാത്രമായി ഓഡിറ്റോറിയങ്ങളും ഹാളുകളും ഉണ്ടാകണമെന്നും രംഗഭാഷയ്ക്ക് പുതുവ്യാഖ്യാനങ്ങൾ പകർന്ന കാവാലം പറഞ്ഞിരുന്നു. നാടകത്തിന്റെ ശബ്ദക്രമീകരണവും വെളിച്ചവിന്യാസവുമെല്ലാം കൃത്യമാകണമെങ്കിൽ അതു കൂടിയേതീരു എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ബാംഗ്ലൂരിലെ 'രംഗശങ്കര' തിയേറ്റർ പോലെ ഒരു തിയേറ്റർ കേരളത്തിലും ഉണ്ടാകണമെന്ന അദ്ദേഹത്തിന്റെ മോഹം ബാക്കി നിൽക്കുന്നു. മുംബൈയിലും ഡൽഹിയിലുമൊക്കെ നാടകങ്ങൾക്ക് മാത്രമായി പ്രത്യേക തട്ടകങ്ങളുണ്ട്. സ്വന്തമായ വേദികളുണ്ടെങ്കിൽ മാത്രമേ നാടകം നിലനിൽക്കൂ എന്നും എങ്കിലേ രാജ്യത്ത് സംസ്കാരം നിലനിൽക്കൂ എന്നുമായിരുന്നു കാവാലത്തിന്റെ പക്ഷം.
നാടകരംഗത്തിനപ്പുറം ചലച്ചിത്രഗാന രചനയിലും വേറിട്ട സാന്നിധ്യമായിരുന്നു കാവാലം. 1982ൽ ഇളയരാജയുടെ സംഗീതസംവിധാനത്തിൽ 'ആലോലം' എന്ന ചിത്രത്തിനുവേണ്ടിയായിരുന്ന ആദ്യ രചന. പിന്നീടിതുവരെ നാൽപതിലേറെ സിനിമകൾക്ക് പാട്ടെഴുതി. ഉത്സവപ്പിറ്റേന്നിലെ 'പുലരിപ്പൂമഞ്ഞു തുള്ളിയിൽ' എന്ന അനശ്വരഗാനം സംഗീതസംവിധായകൻ ദേവരാജന്‍ ഫോണിലൂടെ പറഞ്ഞുകേൾപ്പിച്ചായിരുന്നു റെക്കോഡ് ചെയ്തത്. ശതാഭിഷേകം പിന്നിട്ട നാടകാചാര്യൻ അവസാനകാലത്തും തിരുവനന്തപുരത്തെ തൃക്കണ്ണാപുരത്തുള്ള സോപാനം നാടകക്കളരിയിലിരുന്ന് പുതിയ നാടകത്തെക്കുറിച്ചായിരുന്നു ചിന്തിച്ചത്. നാടകരംഗത്തെ പുനരുദ്ധരിക്കാൻ നൂറുകണക്കിന് പദ്ധതികളായിരുന്നു ജീവിതാവസാനംവരെ ആ മനസ്സിൽ നിറഞ്ഞതും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍