ലോകവിപണിയെ പിടിച്ചുകുലുക്കുന്ന ഹിതപരിശോധനയിലേക്ക് ബ്രിട്ടൻ; ജയിക്കുന്നത് ബ്രക്സിറ്റോ റീമെയ്നോ എന്ന് നോക്കി ലോകരാജ്യങ്ങൾ; ഇംഗ്ലീഷുകാർ യൂറോപ്യൻ യൂണിയൻ വിടുമോ എന്ന് നാളെയറിയാം
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ബ്രക്സിറ്റോ അതോ റീമെയ്നോ. ബ്രിട്ടന്റെയും യൂറോപ്യൻ യൂണിയന്റെയും ഭാവിയിൽ ഏറ്റവും നിർണായകമായ വോട്ടെടുപ്പിന് ബ്രിട്ടീഷ് ജനത ഇന്നിറങ്ങുമ്പോൾ ഒരു രാജ്യത്തെ തിരഞ്ഞെടുപ്പിനെക്കാളും പ്രാധാന്യത്തോടെ കാതുകൂർപ്പിച്ച് ലോകം. ബ്രിട്ടന്റെ സാമ്പത്തികരംഗത്തു മാത്രമല്ല, ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളുടേയും സമ്പദ് വ്യവസ്ഥയിൽ ബ്രിട്ടനിൽ ഇന്നു നടക്കുന്ന ഹിതപരിശോധന നിർണായക മാറ്റങ്ങളുണ്ടാക്കുമെന്ന് ഉറപ്പ്. യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരണോ വേണ്ടയോ എന്നതു സംബന്ധിച്ച വിധിയെഴുത്ത് യൂറോപ്യൻ മേഖലയിലെ രാജ്യങ്ങളിലെല്ലാം ചലനങ്ങളുണ്ടാക്കും.
യൂറോയുടേയും പൗണ്ടിന്റെയും മൂല്യത്തിലും ഈ റഫറണ്ടത്തിന്റെ ഫലം ശക്തമായി പ്രതിഫലിക്കുമെന്നുറപ്പ്. ഇതിന്റെ തുടർച്ചയായി ലോകത്താകമാനം ഓഹരിവിപണികളിൽ വൻ ചലനമുണ്ടാകും. ഇതുകൊണ്ടെല്ലാം നിരവധി ലോകരാജ്യങ്ങളുടെ സാമ്പത്തികരംഗത്ത് നിർണായക ചലനങ്ങളുണ്ടാക്കും ഇന്നത്തെ ബ്രിട്ടീഷ് ജനതയുടെ വിധിയെഴുത്ത്. ഇംഗഌഷുകാർ യൂറോപ്യൻ യൂണിയൻ വിടാൻ തീരുമാനിച്ചാൽ നിരവധി വിദേശ കറൻസികളുടെ മൂല്യം പൊളിച്ചെഴുതുന്ന വൻ സാമ്പത്തിക ഭൂകമ്പമാകും ഉണ്ടാവുക.
ഇന്നാണ് ഹിതപരിശോധനയെങ്കിലും എല്ലാ വോട്ടർമാർക്കും പോസ്റ്റൽ ബാലറ്റിന് അവകാശമുള്ള ബ്രിട്ടനിൽ നല്ലൊരു ശതമാനവും ഇതിനകം വോട്ടവകാശം രേഖപ്പെടുത്തിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച രാവിലെയോടെ ഫലമറിയാം. അവസാനവട്ട അഭിപ്രായ സർവേയിൽ ബ്രിട്ടൻ യൂണിയനിൽ തുടരണമെന്ന പക്ഷക്കാരായ റീമെയ്നും വിടണമെന്ന പക്ഷക്കാരയ ബ്രക്സിറ്റും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. കാരണം യൂറോപ്പുമായും മറ്റു രാജ്യങ്ങളുമായുള്ള ബ്രിട്ടന്റെ ബന്ധം എങ്ങനെയായിരിക്കണമെന്ന് നിർണയിക്കുക ഇന്ന് നടക്കുന്ന ഹിതപരിശോധനയാണ്. ബ്രിട്ടനിൽ ജോലിചെയ്യുന്ന ആയിരക്കണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാർക്കും ഈ വിധിയെഴുത്ത് ഏറെ നിർണായകമാണ്. ബ്രക്സിറ്റ് വാദത്തിനാണ് അവർക്കിടയിൽ മുൻതൂക്കം.
യൂറോപ്യൻ യൂണിയൻ വിടണമെന്ന വാദത്തിന് (ബ്രെക്സിറ്റ്-ബ്രിട്ടീഷ് എക്സിറ്റ്) ദിവസങ്ങൾക്കു മുമ്പുവരെ നേരിയ മുൻതൂക്കമുണ്ടായിരുന്നെങ്കിലും പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഒറ്റക്കെട്ടായ പ്രതിരോധശ്രമം ബലാബലം ഇപ്പോൾ തുല്യനിലയിലെത്തിച്ചെന്നാണു വിലയിരുത്തൽ. അതിസമ്പന്നമായിരുന്ന ബ്രിട്ടൻ 2005ൽ യൂറോപ്യൻ യൂണിയനിൽ അംഗമായതു മുതൽ ദുർബലമായെന്നും സ്വതന്ത്രമായ നിലനിൽപാണു രാജ്യത്തിനു മെച്ചമെന്നുമാണ് ഇവരുടെ വാദം. യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തു പോകുന്നത് സമ്പദ്വ്യവസ്ഥയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുമെന്നും തൊഴിലവസരങ്ങളും ആരോഗ്യമടക്കം സേവനമേഖലയുടെ സാമ്പത്തികവിഹിതവും കുറയാൻ ഇടവരുത്തുമെന്നുമാണ് തുടരണം (റിമെയ്ൻ) വോട്ടിനു നിലപാടെടുക്കുന്നവരുടെ വാദം.
പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ, പ്രതിപക്ഷ നേതാവ് ജെറിമി കോർബിൻ, ലണ്ടൻ മേയർ സാദിഖ് ഖാൻ എന്നിവരടക്കമുള്ള പ്രമുഖ നേതാക്കൾ റിമെയ്ൻ വോട്ടിനു വേണ്ടി വാദിക്കുന്നവരാണ്. മുൻ മേയർ ബോറിസ് ജോൺസൻ, നിജൽ ഫാറേജ് തുടങ്ങിയവർ 'നമ്മുടെ രാജ്യത്തിന്റെ ശക്തിയിൽ വിശ്വസിക്കുക' എന്ന പ്രചാരണവുമായി ബ്രെക്സിറ്റ് പക്ഷത്താണ്. ഇന്നു ബ്രിട്ടന്റെ സ്വാതന്ത്ര്യദിനമാകുമെന്നാണ് ബോറിസ് ജോൺസന്റെ പ്രഖ്യാപനം.
ബ്രക്സിറ്റിന് അനുകൂലമായി നിരവധി ഘടകങ്ങൾ
യൂറോപ്യൻ യൂണിയന്റെ കരിനിയമങ്ങളിൽ നിന്നും സ്വതന്ത്രമാകുന്നതോടെ ബ്രിട്ടന് സ്വന്തം വിധി നിർണയിക്കുന്നതിനുള്ള പരമാധികാരം ലഭിക്കുമെന്നാണ് ബ്രെക്സിറ്റുകാർ വാദിക്കുന്നത്. ഒരു പരമാധികാര രാജ്യമെന്ന സ്ഥാനം തിരിച്ച് ലഭിക്കുകയും ചെയ്യും. നിലവിൽ ബ്രിട്ടനെ നിയന്ത്രിക്കുന്ന 60 ശതമാനം നിയമങ്ങളും യൂറോപ്യൻ യൂണിയനിൽ നിന്നാണുണ്ടാകുന്നതെന്നാണ് കോമൺസ് ലൈബ്രറി പറയുന്നത്. ബ്രെക്സിറ്റിലൂടെ ഇതിൽ വിപ്ലവകരമായ മാറ്റം വരും. യൂണിയനിൽ നിന്നും സ്വതന്ത്രമാകുന്നതോടെ മറ്റ് ലോകരാജ്യങ്ങളുമായി ബ്രിട്ടന് തങ്ങളുടേതായ വ്യാപാരക്കരാറുകൾ യഥേഷ്ടം ഉണ്ടാക്കാനാവും. നിലവിൽ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും അവിടങ്ങളിലേക്ക് നടത്തുന്ന കയറ്റുമതിയേക്കാൾ വർഷം തോറും 89 ബില്യൺ പൗണ്ടിന്റെ ഇറക്കുമതിയാണ് ബ്രിട്ടൻ നടത്തേണ്ടി വരുന്നത്.
യൂണിയൻ വിട്ടാൽ ബ്രിട്ടന് യൂറോപ്യൻ യൂണിയനുമായി ബന്ധപ്പെട്ട തൊഴിലുകൾ നഷ്ടമാകുമെന്നാണ് റിമെയിൻ കാംപയിൻകാർ പറയുന്നത്. എന്നാൽ അതിൽ യാഥാർത്ഥ്യമില്ലെന്നാണ് മറുവാദം. അതായത് നിലവിൽ യൂറോപ്യൻ യൂണിയൻ അംഗത്വവുമായി ബന്ധപ്പെട്ട് 3.3 മില്യൺ ബ്രിട്ടീഷ് ജോലികളാണുള്ളത്. എന്നാൽ അതേ സമയം ബ്രിട്ടനുമായുള്ള വ്യപാരവുമായി ബന്ധപ്പെട്ട 5 മില്യണിലധികം ജോലികൾ ഭൂഖണ്ഡത്തിലുണ്ടെന്നാണ് റിപ്പോർട്ട്.
യൂറോപ്യൻ യൂണിയനിൽ നിന്ന് തിരിച്ച് കിട്ടുന്നതിനേക്കാൾ ബില്യൺ കണക്കിന് പൗണ്ട് ബ്രസൽസിന് ബ്രിട്ടൻ നൽകേണ്ടി വരുന്നുണ്ട്. യൂണിയൻ ബന്ധം ഉപേക്ഷിച്ചാൽ അത് രാജ്യത്തിന് ലാഭിക്കാനും നേട്ടമുണ്ടാക്കാനും സാധിക്കും.അന്തരാഷ്ട്ര സഹായത്തിനായി മാത്രം യൂണിയനിലേക്ക് ബ്രിട്ടനിൽ നിന്നും ഒരു ബില്യൺ പൗണ്ട് പോകുന്നുണ്ട്.
അതിർത്തി നിയന്ത്രണം ഫലപ്രദമാകും
യൂണിയൻ രാജ്യങ്ങൾക്കിടയിൽ നിലവിലുള്ള സ്വതന്ത്ര സഞ്ചാര നിയമങ്ങൾ പ്രകാരം യൂണിയനിലെ ഒരു രാജ്യത്ത് പ്രവേശിക്കുന്ന ആർക്കും ബ്രിട്ടനടക്കമുള്ള മറ്റേത് രാജ്യത്തും ഇപ്പോൾ യഥേഷ്ടം കടന്നുചെല്ലാം തൽഫലമായി യുകെയിൽ മൂന്ന് മില്യണോളം യൂറോപ്യൻ യൂണിയൻ കുടിയേറ്റക്കാർ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഈസ്റ്റേൺ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ കൂട്ടിച്ചേർത്ത് യൂണിയൻ വികസിക്കുന്നതിന് മുമ്പുള്ള സമയമായ 2004നേക്കാൾ ഇരട്ടിയാണിത്.
കിഴക്കൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക് കൂടുതൽ കുടിയേറ്റക്കാർ നിയന്ത്രണമില്ലാതെ എത്തിച്ചേരുന്ന പ്രതിസന്ധി രൂക്ഷമാണ്. ഇതൊഴിവാക്കിയേ തീരൂ എന്ന് ബ്രെക്സിറ്റുകാർ വാദിക്കുന്നു. ഏത് യൂറോപ്യൻ യൂണിയൻ പൗരനെയും അയാളുടെ കഴിവുകൾ കണക്കാക്കാതെ ബ്രിട്ടനിലേക്ക് പ്രവേശിപ്പിണമെന്ന നിലയും മാറും. ഇപ്പോഴത്തെ സ്ഥിതി മൂലം ഉയർന്ന യോഗ്യതകളും വിദ്യാഭ്യാസവുമുള്ള പ്രഫഷണലുകളെ കോമൺവെൽത്ത് രാജ്യങ്ങൾ, യുഎസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നും റിക്രൂട്ട് ചെയ്യുന്നതിനുള്ള വർക്ക് പെർമിറ്റ് ലഭിക്കുന്നില്ല.
എന്നാൽ ബ്രെക്സിറ്റിന് ശേഷം നടപ്പിലാക്കുന്ന പോയിന്റ് അധിഷ്ഠിത സിസ്റ്റത്തിലൂടെ പൗരത്വത്തിനുപരി കഴിവിനനുസൃതമായി യുകെയിലേക്ക് റിക്രൂട്ട്മെന്റ് നടക്കും. ഇതിനൊപ്പം യുകെയിലെ പാർലിമെന്റിന്റെ അധികാരങ്ങളിൽ യൂറോപ്യൻ യൂണിയൻ ജഡ്ജിമാരുടെ ഇടപെടൽ തടയാനുമാകും. ഇവിടുത്തെ ബിയറിന്റെ വില മുതൽ തീവ്രവാദികളെ നാട് കടത്തുന്ന വിഷയത്തിൽ വരെ യൂണിയൻ ഇടപെടലുണ്ടാകുന്നത് ബ്രിട്ടന് തലവേദനയായിരുന്നു.
വിദേശ ക്രിമിനലുകൾ കുറയും; തീവ്രവാദവും
യൂണിയൻ നിയമപ്രകാരമുള്ള റൈറ്റ് ടു ഫ്രീ മൂവ്മെന്റിന്റെ ബലത്തിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുമുള്ള കൊലപാതകികൾ, സ്ത്രീ പീഡനക്കാർ, മയക്കുമരുന്ന് കച്ചവടക്കാർ തുടങ്ങിയ ക്രിമിനലുകൾ ബ്രിട്ടനിൽ യഥേഷ്ടം വിഹരിക്കുന്ന അവസ്ഥയയുണ്ട്. കഴിഞ്ഞ ഒരു ശതാബ്ദമായി ഇത് ബ്രിട്ടീഷുകാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. ബ്രിട്ടീഷ് ജയിലുകളിൽ 10,000 വിദേശ തടവുകാരുണ്ടെന്നാണ് ലേബർ നയിച്ച കോമൺസ് അഫയേർസ് കമ്മിറ്റി കണ്ടെത്തിയിരുന്നു.
ഈ നിലയ്ക്ക് ബ്രെക്സിറ്റ് പരിഹാരമാകും. യുകെയുടെ നിയമമനുസരിച്ച് ഇവിടുത്തെ സമാധാന ജീവിതത്തിന് ഭീഷണിയായിത്തീരുന്ന ആരെയും പുറത്ത് നിർത്താം. എന്നാൽ യൂറോപ്യൻ യൂണിയൻ നിയമപ്രകാരം അതു പറ്റില്ല. ഇത് ദുരുപയോഗം ചെയ്തുകൊടും കുറ്റവാളികൾ പോലും ബ്രിട്ടനിലെത്തുന്നു. ഇതോടൊപ്പം തീവ്രവാദത്തിനും ശമനമുണ്ടാകും. യൂണിയന്റെ തുറന്ന അതിർത്തികൾ മുതലെടുത്ത് തീവ്രവാദികൾ ഇവിടേക്ക് കടന്ന് വരുന്നുണ്ടെന്നും ഭൂഖണ്ഡത്തിൻ വൻ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നുണ്ടെന്നും യൂറോപ്യൻ യൂണിയന്റെ ഫ്രന്റക്സ് ബോർഡർ സെക്യൂരിറ്റി മുന്നറിയിപ്പേകിയിരുന്നു. കഴിഞ്ഞ വർഷം പാരീസിലുണ്ടായ ആക്രമത്തിനെത്തിയ രണ്ടു ജിഹാദികൾ യൂണിയന്റെ ഈ തുറന്ന അതിർത്തി സംവിധാനം മുതലെടുത്താണിവിടെ എത്തിയിരുന്നത്. ഐസിസ് പരിശീലനം ലഭിച്ച 5000ത്തോളം ജിഹാദികൾ യൂറോപ്പിലേക്ക് എളുപ്പത്തിൽ കടന്ന് വരാനൊരുങ്ങുന്നുണ്ടെന്ന് യൂറോപോളിന്റെ ബ്രിട്ടീഷ് തലവനും മുന്നറിയിപ്പേകിയിരുന്നു. ഇതിനെല്ലാം ബ്രിക്സെറ്റ് പഹിരാഹമാകും.
തുർക്കി കൂടി എത്തിയാൽ സ്ഥിതി വഷളാകും
തുർക്കി യൂണിയനിൽ ചേർന്നാൽ 77 മില്യൺ പേർ കൂടി യൂറോപ്യൻ യൂണിയനിലേക്ക് ജോലി തേടിയെത്താനും കുടിയേറാനും വഴിയൊരുങ്ങും. ഇതിനെല്ലാം പുറമെയാണ് കഴിഞ്ഞ 21 വർഷത്തിനിടെ യൂണിയനിൽ ഉണ്ടായ വൻ അഴിമതി. ഇക്കാര്യം കഴിഞ്ഞ വർഷം യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ് തന്നെ അംഗീകരിച്ചിരുന്നു. മില്യൺ കണക്കിന് പണം യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക നിയമങ്ങൾ ലംഘിച്ചാണ് ചെലവഴിച്ചിരിക്കുന്നതെന്നും കണ്ടെത്തി. ഇത്തരം പല ഘടകങ്ങളാലും സാമ്പത്തിക വളർച്ച മുരടിപ്പിലുമാണ്. ബിസിനസുകൾ ചുവപ്പ് നാടയിൽ ബന്ധിക്കപ്പെടുന്ന സ്ഥിതി ഒഴിവാക്കാനും പൊതു സർവീസുകളെ സംരക്ഷിക്കാനും ബ്രക്സിറ്റ് വരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ വർഷം യൂറോപ്യൻ യൂണിയനിൽ 1.3 മില്യൺ പേരാണ് അഭയാർത്ഥിത്വം തേടിയത്. അഭയാർത്ഥി പ്രവാഹം തടയാനും ബ്രക്സിറ്റ് തന്നെ വേണ്ടിവരും. യൂണിയനോട് യോജിക്കാൻ പറ്റാത്ത മറ്റൊരു കാര്യം ഫാമിങ് ബജറ്റ് തട്ടിപ്പാണ്. ഫാം സബ്സിഡി സിസ്റ്റമനുസരിച്ചുള്ള ആനുകൂല്യങ്ങൾ കർഷകർക്കല്ലാതെ ധനികരായ ഭൂവുടമകൾക്കാണ് ലഭിക്കുന്നതെന്നും ആരോപണമുണ്ട്. കടുത്ത പ്രകാശമുള്ള ബൾബുകൾ ഉപയോഗിക്കുന്നത് യൂണിയൻ നിരോധിച്ചതിനെതിരെ ബ്രിട്ടനിൽ പ്രതിഷേധം ഉണ്ടായിരുന്നു. അതുപോലെ വാറ്റിനെ സംബന്ധിച്ച യൂണിയൻ കരിനിയമത്തിനെതിരെയും വ്യാപക വിമർശനം ഉണ്ടായി.
യൂണിയൻ നിയമം ഇവിടുത്തെ മത്സ്യബന്ധ വ്യവസായത്തെ തകർക്കുന്നതായാണ് മറ്റൊരു പരാതി. 1975ൽ ബ്രിട്ടനിൽ 12,000 മീൻപിടിത്തക്കാർ ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ അവർ കുറഞ്ഞിരിക്കുന്നു. അന്താരാഷ്ട്ര നിയമമനുസരിച്ച് ഓരോ രാജ്യത്തിനും കരയിൽ നിന്നും 200 മൈൽ ദുരം എക്സ്ക്ലൂസിവ് എക്കണോമിക് സോൺ ആണ്. എന്നാൽ യൂണിന്റെ കോൺ ഫിഷറീസ് പോളിസി അനുസരിച്ച് എല്ലാ രാജ്യങ്ങൾക്കും ഒരൊററ സോണാണുള്ളത്. ഇത് മീൻപിടിത്തക്കാർക്ക് സാധ്യത പരിമിതപ്പെടുത്തുന്നതായാണ് ആരോപണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്