പാണക്കാട് തങ്ങളെ ട്രോളിയാൽ ഊരുവിലക്ക് നടക്കില്ല; ലബീബിനേയും കുടുംബത്തിനേയും മതപരമായ ആചാരാനുഷ്ടാനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താനുള്ള നീക്കം പാളി; മഹൽകമ്മറ്റിയുടെ കത്തിന് വഖഫ് ട്രിബ്യൂണലിന്റെ സ്റ്റേ
എം പി റാഫി
കോഴിക്കോട്: വയനാട് നരിക്കുണ്ട് ആനപ്പാറ സ്വദേശി കൂരിമണ്ണിൽ മേലെമണ്ണിൽ ലബീബിനും കുടുംബത്തിനും എതിരെ വിലക്കേർപ്പെടുത്തിയ മഹല്ല് കമ്മിറ്റിയുടെ നടപടിക്ക് തിരിച്ചടി. ലബീബിന്റെ കുടുംബത്തിൽ നടക്കുന്ന പരിപാടികളിൽ നിന്നും വിലക്കേർപ്പെടുത്തിക്കൊണ്ട് മഹല്ല് സെക്രട്ടറി , പ്രസിഡന്റ് എന്നിവർ നൽകിയ കത്ത് സ്റ്റേ ചെയ്തുകൊണ്ട് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ ഉത്തരവിറക്കി. മൊയ്തീൻകുട്ടിയുടേയും കുടുംബത്തിന്റേയും മതപരമായ ആചാരാനുഷ്ടാനങ്ങൾ നിർവഹിക്കുന്നതിനും അന്യായക്കാരന്റെ വീട്ടിൽ നടക്കുന്ന വിവാഹം, വീടുതാമസം തുടങ്ങിയ മറ്റു പരിപാടികൾക്കൊന്നും അനാവശ്യമായ യാതൊരു നിയന്ത്രണവും ഏർപ്പെടുത്താൻ പാടില്ലെന്നുമാണ് വഖഫ് ട്രിബ്യൂണൽ ഇന്നലെ പുറപ്പെടുവിച്ച വിധി.
ആനപ്പാറ നരിക്കുണ്ട് സ്വദേശിയായ ലബീബിനും കുടുംബത്തിനുമാണ് പ്രദേശത്തെ മഹല്ല് കമ്മിറ്റി ഭ്രഷ്ട് കൽപ്പിച്ചത്. ലബീബിന്റെ പിതാവ് കെ.എം മൊയ്തീൻകുട്ടി സമർപ്പിച്ച ഹർജിയിൽ ജഡ്ജി പി.ജെ വിൻസെന്റാണ് വിധി പ്രഖ്യാപിച്ചത്. ലബീബിനു വേണ്ടി അഡ്വ. എം. മുഹമ്മദ് ശുഹൈബ് ഹാജരായി. സ്റ്റേ നടപടിയിൽ സന്തോഷമുണ്ടെന്നും നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ലബീബ് മറുനാടൻ മലയാളിയോടു പറഞ്ഞു. രാഷ്ട്രീയ നേതാവിനെ വിമർശിച്ചു പോസ്റ്റിട്ടതിന്റെ പേരിൽ ഇനി ഒരാൾക്കും ഈ അവസ്ഥ വരരുതെന്നും രാഷ്ട്രീയ നേതാക്കൾ വിമർശനത്തിന് അതീതരല്ലെന്നും ലബീബ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അറിവായ മെയ് 19നായിരുന്നു ലബീബ് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങൾ, ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവരുടെ ഫോട്ടോ വച്ചുള്ള ട്രോൾ ഫെയ്സബൂക്ക് പ്രൊഫൈലിൽ ഷെയർ ചെയ്തത്. തുടർന്ന്, വയനാട് ജില്ലാ ഖാസി കൂടിയായ ഹൈദരലി തങ്ങൾക്കെതിരെ പോസ്റ്റിട്ടു എന്ന് കാണിച്ച് മഹല്ല് കമ്മിറ്റി കത്ത് നൽകുകയും ലബീബിന്റെ വിവാഹം, വീടുകൂടൽ ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്നും മഹല്ലിലെ ഉസ്താദുമാരരെ അടക്കം വിലക്കുകയുമായിരുന്നു.
മെയ് 27ന് ലബീബിന്റെ വീടുകൂടൽ ചടങ്ങും 29 ന് വിവാഹവുമായിരുന്നു. ചടങ്ങുകളിൽ ആളുകളെ വിലക്കാൻ മഹല്ല് പരമാവധി ശ്രമിച്ചിരുന്നു. മഹല്ല് കമ്മിറ്റിയുടെ സർക്കുലർ പ്രകാരം ഉസ്താദുമാർ ആരും തന്നെ വിവാഹ ചടങ്ങിന് പങ്കെടുക്കുകയും ചെയ്തില്ല. എന്നാൽ ബന്ധുക്കളും സുഹൃത്തുക്കൾക്കും പുറമെ ലീഗുകാരായ പലരും വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തു. സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവരെല്ലാം ലബീബിന് വലിയ കുറ്റവാളിയായിട്ടായിരുന്നു കല്ല്യാണ ദിവസവും കണ്ടിരുന്നത്. മഹല്ലിൽ നിന്നും വലിയ രീതിയിൽ ഒറ്റപ്പെടൽ അനുഭവിച്ച ലബീബും കുടുംബവും സംഭവത്തിനെതിരെ പ്രതികരിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് മഹല്ലി കമ്മിറ്റി നൽകിയ കത്ത് പുറത്ത് വിട്ടതോടെ മഹല്ല് കമ്മിറ്റി ഈ കുടുംബത്തിൽ ഏർപ്പെടുത്തിയ വിലക്ക് പുറംലോകം അറിയുകയായിരുന്നു. തുടർന്ന് വിവാദം കത്തിപ്പടരുകയും മഹല്ല് കമ്മിറ്റി പ്രതിരോധത്തിലാവുകയും ചെയ്തു.
സമസ്തയുടെയും മഹല്ല് ഫെഡറേഷന്റെയും അറിവോടെയാണ് വിലക്ക് എന്നായിരുന്നു മഹല്ല് ഭാരവാഹികൾ ഈ കുടുംബത്തെ അറിയിച്ചിരുന്നത്. കത്തിലും ഇതു പറയുന്നു. ഇത് ബോധ്യപ്പെടാനായി കൽപ്പറ്റയിലെ സമസ്തയുടെ ജില്ലാ ആസ്ഥാനത്ത് പോയി പരാതി സമർപ്പിക്കുകയുണ്ടായി. മൂന്ന് രണ്ട് ദിവസത്തിനകം പരാതിക്ക്ു മറുപടി നൽകാമെന്ന് സംസ്ത ഓഫീസിൽ നിന്ന് അറിയിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ജില്ലാ സുന്നി മഹല്ല് ഫെഡറേഷൻ ഭാരവാഹികൾ പള്ളി കമ്മിറ്റിയിൽ നിന്നും വിശദീകരണം തേടുകയും അന്വേഷണം നടത്തുകയും ചെയ്തെങ്കിലും ഇതുവരെയും ലബീബിനും കുടുംബത്തിനും മറുപടി നൽകാൻ തയ്യാറായില്ല. തുടർന്ന് ലബീബിന്റെ പിതാവ് കെ.എം മൊയ്തീൻകുട്ടി രണ്ട് ദിവസം മുമ്പ് കോഴിക്കോട് വഖഫ് ട്രിബ്യൂണലിൽ ഹരജി സമർപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്നായിരുന്നു ഇന്നലെയുണ്ടായ സ്റ്റേ ഉത്തരവ്. വഖ്ഫ് കോടതി അടുത്ത മാസം കേസ് പരിഗണിക്കും. കൂടാതെ മനുഷ്യാകാശ കമ്മീഷനും പരാതി സമർപ്പിക്കാൻ ഒരുങ്ങുകയാണ് ലബീബും കുടുംബവും.
അതേസമയം പാണക്കാട്് തങ്ങൾക്കെതിരെ ലബീബ് ഇട്ട അതേ പോസ്റ്റ് മെയ് 20ന് മഹല്ല് സെക്രട്ടറി അഷ്റഫ് പൈക്കാടൻ തന്നെ സ്വന്തം വാളിൽ ഷെയർ ചെയ്തതിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലാകാൻ തുടങ്ങി. ലബീബിന്റെ കുടുംബത്തിനെതിരെ കത്ത് നൽകിയ സെക്രട്ടറി തന്നെ പോസ്റ്റ് ഷെയർ ചെയ്തത് നാട്ടിലും ചർച്ചാ വിഷയമായിട്ടുണ്ട്. അതേസമയം ഷെയർ ചെയ്തതുമായി ബന്ധപ്പെട്ട് വ്യക്തമായ മറുപടി മഹല്ല് സെക്രട്ടറി അഷ്റഫ് പൈക്കാടന്‍ പറയാനുണ്ടായിരുന്നില്ല. ലബീബിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടോ ഹൈദരലി തങ്ങളെ വിമർശിച്ചിട്ടോ അല്ല താൻ പോസ്റ്റ് ഷെയർ ചെയ്തതെന്നും കൈ തട്ടി ഷെയർ ആവുകയായിരുന്നുവെന്നും മഹല്ല് സെക്രട്ടറി അഷ്റഫ് പൈക്കാടൻ മറുനാടൻ മലയാളിയോടു പറഞ്ഞു.
ഈ പോസ്റ്റ് ഫീഡ് ചെയ്ത് വെക്കാൻ വേണ്ടി ഇവിടത്തെ പലരും ഷെയർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ലബീബ് ചെയ്ത അതേ കാര്യമാണ് മഹല്ല് സെക്രട്ടറിയും ചെയ്തിരിക്കുന്നത്, എന്നിട്ട് എന്തുകൊണ്ടാണ് സെക്രട്ടറിക്കെതിരെ ഊരു വിലക്ക് ഏർപ്പെടുത്താത്തതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍