ബാംഗ്ലൂരിൽ നിന്നും ജോലിക്ക് വരാൻ വിമാനക്കൂലി എഴുതിയെടുത്തത് വിവാദമായി; അർഹതയില്ലാത്ത സഹോദരനെ ഉന്നത തസ്തികയിൽ തിരുകി കയറ്റിയതോടെ പിന്തുണ നഷ്ടമായി; കായിക മന്ത്രിയുടെ ചോദ്യങ്ങൾക്കുമുന്നിൽ പതറിയപ്പോൾ പൊട്ടിത്തെറിച്ചു രംഗത്തെത്തിയ അഞ്ജുവിന്റെ രാജിയിലേക്ക് നയിച്ചത് നാടകീയ സംഭവങ്ങൾ
തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള അഞ്ജു ബോബി ജോർജിന്റെ രാജിയിൽ കലാശിക്കുന്നത് മന്ത്രി ഇ പി ജയരാജൻ അപമാനിച്ചുവെന്ന ആരോപിച്ച് അഞ്ജുതന്നെ തുടങ്ങിവച്ച വിവാദം. ബാംഗഌരിൽ നിന്ന് വിമാനയാത്ര നടത്തി പാഴ്ച്ചെലവുണ്ടാക്കുന്നുവെന്നും സ്പോർട്സ് കൗൺസിലിൽ അടിമുടി അഴിമതിയാണെന്നും മന്ത്രി ആരോപിച്ചതായും ഭീഷണി മുഴക്കിയതായും ആരോപിച്ചായിരുന്നു അഞ്ജു വിവാദത്തിന് തിരികൊളുത്തിയത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി അഞ്ജു വ്യക്തമാക്കിയെങ്കിലും സംഭവങ്ങൾ നിഷേധിച്ച് മന്ത്രി ഇപി ജയരാജനും മുഖ്യമന്ത്രി പിണറായിയും രംഗത്തുവന്നു.
അഞ്ജുവിന്റെ അനുജൻ അജിതിന് സ്പോർട്സ് കൗൺസിലിൽ നിയമനം നൽകിയത് ചട്ടങ്ങളൊന്നും പാലിക്കാതെയായിരുന്നു എന്നുൾപ്പെടെയുള്ള കാര്യങ്ങളും പിന്നീട് പുറത്തുവന്നതോടെ അഞ്ജുവിനും സ്പോർട്സ് കൗൺസിലിനെതിരായുമുള്ള വിവാദങ്ങൾ ചൂടുപിടിച്ചു. സ്പോർട്സ് കൗൺസിൽ സർക്കാർ തന്നെ പിരിച്ചുവിടുമെന്ന ചർച്ചകളും സജീവമായതിനു പിന്നാലെയാണ് ഇപ്പോൾ അഞ്ജുവും സ്പോർട്സ് കൗൺസിലും രാജിവയ്ക്കുന്നത്. കൂടെ വിവാദനിയമനം നേടിയെന്ന് ആരോപണമുയർന്ന അഞ്ജുവിന്റെ സഹോദരൻ അജിതും രാജിവച്ച് പുറത്തുപോകുകയാണ്.
സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുമെന്ന് ജയരാജൻ പറഞ്ഞതാണ് അഞ്ജുവിനെ പ്രകോപിപ്പിച്ചതെന്നും ഇതോടെയാണ് ജയരാജനെതിരെ അവർ ആരോപണം ഉയർത്തിയതെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ മന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോയി. ഇതിനു പിന്നാലെ സഹോദരന്റെ നിയമനത്തിലും അഞ്്ജു വഴിവിട്ട ഇടപെടലുകൾ നടത്തിയെന്ന് ആരോപണം ശക്തമായി. അഞ്ജുവിനോട് മന്ത്രി അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നൽകിയ ആനുകൂല്യങ്ങളെക്കുറിച്ച് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പിണറായിയും വ്യക്തമാക്കിയതോടെ മന്ത്രി അപമാനിച്ചുവെന്ന വിവാദമുയർത്തിയതിനു പിന്നിൽ സ്ഥാനം നഷ്ടമാകുമോ എന്ന ഭയമായിരുന്നെന്നും വിമർശനമുണ്ടായി.
ഫ്ളൈറ്റ് ടിക്കറ്റ് തരില്ലെന്ന് തീർത്തുപറഞ്ഞ് ജയരാജൻ
അഞ്ജുവിനെ ചൊടിപ്പിച്ചത് വീട്ടിൽ നിന്നും ഓഫീസിൽ വരാൻ ഫ്ളൈറ്റ് ടിക്കറ്റ് തരാൻ കഴിയില്ലെന്നും സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം പാർട്ട് ടൈം ജോലിയല്ലെന്നും മന്ത്രി പറഞ്ഞതാണെന്ന് പിന്നീട് വ്യക്തമായി. സ്പോർട്സ് കൗൺസിലിൽ സഹോദരനെ തിരുകികയറ്റാൻ ശ്രമിച്ചതിനെ കുറിച്ചും മന്ത്രി ചോദിച്ചിരുന്നതായാണ് സൂചനകൾ. ഇതിനുപുറമെ സ്ഥാനം തെറിക്കുമെന്ന് ഉറപ്പായപ്പോൾ അഞ്ജുതന്നെ സംഭവം വിവാദമാക്കുകയായിരുന്നു. ഇതോടെ അഞ്ജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. അതേസമയം സർക്കാർ മുൻ നിലപാടിൽ ഉറച്ചുനിന്നു.
ഫുൾ ടൈം ജോലി ചെയ്താൽ തീരാത്ത ഉത്തവാദിത്തങ്ങൾ ഉള്ള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം അഞ്ജുു ഏറ്റെടുത്തത് തന്നെ പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. ബാംഗ്ലൂരിൽ സ്ഥിര താമസമുള്ള അഞ്ജു ഔദ്യോഗികമായി സായിയുടെ കീഴിലുള്ള ദേശീയ കാമ്പിന്റെ കോ ഓർഡിനേറ്റർ ആണ്. ചെന്നൈ കസ്റ്റംസിൽ സൂപ്രണ്ടായി ശമ്പളം കൈപ്പറ്റുന്ന അഞ്ജുവിന് കസ്റ്റംസ് ഡിപ്പാർട്ടമെന്റ് അവധി നൽകിയതും ദേശീയ കാംമ്പി പോവാൻ ആണ്. എന്നാൽ ദേശീയ കാമ്പിൽ പോകാതെ സ്വന്തം അക്കാദമിയുമായി കഴിയുകയാണ് അഞ്ജു. അതിനിടയിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത് പലരെയും അത്ഭുതപ്പെടുത്തി. ഈ വിവരം വ്യക്തമായി അറിയാവുന്ന കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ പാർട്ട് ടൈം ജോലി തുടരാൻ സാധിക്കില്ല എന്ന തീർത്തു പറഞ്ഞതാണ് വിവാദങ്ങൾക്കു തുടക്കമായത്.
മാത്രമല്ല പ്രത്യേക ഉത്തരവിലൂടെ ബംഗ്ലൂരിലെ വീട്ടിൽ നിന്നും തിരുവനന്തപുരത്ത് വരുന്നതിന്റെ ഫ്ലൈറ്റ് ടിക്കറ്റ് നൽകുന്നത് തുടരാൻ സാധിക്കില്ല എന്നും മന്ത്രി തീർത്തുപറഞ്ഞു. ബാംഗ്ലൂരിൽ നിന്നും മാറാൻ സാധിക്കാത്ത അഞ്ജുവിന് ഈ നിലയിൽ മുമ്പോട്ട് പോയാൽ പ്രസിഡന്റ് ആയി തുടരാൻ സാധ്യമല്ലെന്ന് ബോധ്യമായതോടെയാണ് മന്ത്രി ഭീഷണിപ്പെടുത്തി എന്നും, ആക്ഷേപിച്ചു എന്നും പറഞ്ഞുള്ള വിവാദം ആരംഭിക്കുന്നത്. അഞ്ജുു ചുമതല ഏറ്റശേഷം ഉയർന്ന ശമ്പളത്തിൽ സഹോദരനെ സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ ഡയറക്ടർ ആക്കാൻ നടത്തിയ ശ്രമത്തെ കുറിച്ചും മന്ത്രി അഞ്ജുവിനോട് ആരാഞ്ഞിരുന്നു. ഇതും അഞ്ജുുവിന്റെ പ്രതികരണങ്ങൾക്ക് കാരണമായി കാരണമായി. മുഖ്യമന്ത്രി പിണറായി വിജയനും വിവാദത്തിൽ ഇപി ജയരാജന് അനുകൂല നിലപാട് എടുത്തതോടെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്ത് മാറ്റം ഉറപ്പായിരുന്നു.
വിവാദം കൊഴുപ്പിക്കാൻ മുഖ്യമന്ത്രിക്ക് തുറന്നകത്ത്
ഇതോടെ സ്പോർട്സ് കൗൺസിലിൽ പത്തുവർഷത്തിനിടെ നടന്ന എല്ലാ അഴിമതികളും അന്വേഷിക്കണമെന്നും താൻ ഫ്ളൈറ്റ് ചാർജ് ഇനത്തിൽ വാങ്ങിയ 40,000 രൂപ സർക്കാരിന് തിരിച്ചുനൽകുമെന്നും മുഖ്യമന്ത്രിക്ക് തുറന്നകത്തെഴുതി അഞ്ജു രംഗത്തെത്തി. തന്റെ അനുജന്റെ നിയമനത്തിൽ വഴിവിട്ട് ഒന്നും ചെയ്തില്ലെന്നും അഞ്ജു കത്തിൽ പറഞ്ഞു. എന്നാൽ ഇക്കാര്യം തെറ്റാണെന്നും സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ അസിസ്റ്റന്റ് നിയമനത്തിനു വേണ്ട യോഗത്യകളിൽ ഒന്നുപോലും അജിത്തിന് ഇല്ലായിരുന്നെന്നുമുള്ള വിവരങ്ങൾ വിവരാവകാശ രേഖകൾ സഹിതം പുറത്തുവന്നു. സ്വയം ഉയർത്തിവിട്ട വിവാദം അങ്ങനെ വീണ്ടുംവീണ്ടും കുരുങ്ങി.
ഇതോടെ അഞ്ജുവിനെ ഉടൻ പുറത്താക്കുമെന്നും സ്പോർട്സ് കൗൺസിൽ സർക്കാർ പിരിച്ചുവിടുമെന്നുമുള്ള അഭ്യൂഹങ്ങളും ശക്തമായി. സ്പോർട്സ് കൗ്ൺസിൽ നിയമനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിലും അഴിമതി ആരോപണങ്ങളിലും വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഒരുങ്ങുന്നതായും സൂചനകൾ പുറത്തുവന്നു. കൗൺസിലിലെ അഴിമതിയുടെ രേഖകളുമായി ജയരാജൻ മുഖ്യമന്ത്രിയെ കണ്ടു. അനധികൃത നിയമനങ്ങൾക്ക് ചുക്കാൻ പിടിച്ചത് തിരുവഞ്ചൂരിന്റെ നോമിനിയെന്നും ബാംഗഌരിൽ നിന്ന് ഓഫീസിൽ ഇടയ്ക്കിടെ വരേണ്ടെന്നു പറഞ്ഞ് അഞ്ജുവിനെ പദവിയേൽപിച്ചത് അഴിമതി നടത്താൻ സൗകര്യമൊരുക്കാൻ ആയിരുന്നെന്നും ഇതിനിടെ ആരോപണമുയർന്നു.
രാജിവച്ചത് പിരിച്ചുവിടുമെന്ന് ഉറപ്പായപ്പോൾ
ഈ മാസം ഒമ്പതിന് അഞ്ജു പുറത്തുവിട്ട വിവാദത്തിൽ കാര്യങ്ങൾ അനുദിനം വഷളായതോടെ സർക്കാർ സ്പോർട്സ് കൗൺസിൽ പിരിച്ചുവിടുമെന്നും ടി പി ദാസനെ പുതിയ പ്രസിഡന്റാക്കുമെന്നും വാർത്തകൾ പുറത്തുവന്നു. സർക്കാർ കായികനയം അടിമുടി ഭേദഗതി ചെയ്തേക്കുമെന്നും വാർത്തകളുണ്ടായി. ആറുമാസം ഭരിച്ചതിനിടെ അഞ്ജു ഓഫീസിൽ എത്തിയത് നാലുതവണ മാത്രമായിരുന്നു. ഈ ഇനത്തിലാണ് വിമാനചാർജ് എഴുതിയെടുത്തത്. മുൻ സർക്കാർ ഇതിന് അനുമതി നൽകിയിരുന്നെന്ന് അഞ്ജു പറഞ്ഞെങ്കിലും ഈ ഉത്തരവിറങ്ങിയത് വ്യാജവിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നെന്ന് പിന്നീട് വ്യക്തമായി.
സ്വന്തം അനുജനും എൽഡിഎഫിനെതിരെ സമരം ചെയ്ത വീട്ടമ്മയ്ക്കും ജോലികിട്ടിയപ്പോൾ അഞ്ജു നേതൃത്വം നൽകിയ സ്പോർട്സ് കൗൺസിൽ ഒരു കായികതാരത്തിനുപോലും ജോലി നൽകാത്തതെന്തെന്ന ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അലയടിച്ചു. എന്തായാലും സർക്കാർ സ്പോർട്സ് കൗൺസിൽ പിരിച്ചുവിടുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഇപ്പോൾ താൻതന്നെ തുടങ്ങിവച്ച വിവാദം തിരിച്ചടിയായെന്ന് ഉറപ്പിച്ച് അഞ്ജു സ്ഥാനമൊഴിയുന്നത്. കൂടെ 12 അംഗ സ്പോർട്സ് കൗൺസിലും രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
Stories you may Like
- ഫേസ്ബുക്ക് കാമുകനെ തേടി പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതിക്ക് വിവാഹം
- ഇന്ത്യൻ യുവതിയുമായി പ്രണയത്തിലല്ലെന്ന് പാക്കിസ്ഥാൻ യുവാവ്
- പാക്കിസ്ഥാനിൽ പോയി ഇന്ത്യയിൽ മടങ്ങിയെത്തിയ അഞ്ജുവിനെ കാണാനില്ല
- പാക്കിസ്ഥാന്റെ സൗന്ദര്യത്തെ പുകഴ്ത്തി വീണ്ടും അഞ്ജുവിന്റെ വീഡിയോ
- രാജസ്ഥാനിൽ നിന്നുള്ള യുവാവ് പാക് യുവതിയെ ഓൺലൈനിലൂടെ വിവാഹം കഴിച്ചു
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്