സിക്സ് പാക്കൊക്കെ പോയി വയറുന്തിയിട്ടും പാവങ്ങളുടെ മമ്മൂട്ടി ഇടിവെട്ടാകുന്നു; പെരുച്ചാഴിയും വില്ലാളിവീരനും കണ്ട് വട്ടു പിടിച്ചവർക്ക് വെള്ളിമൂങ്ങ ആവേശമാകുന്നു.
എം മാധവദാസ്
'മംഗ്ലീഷും', 'ഹായ് ഐ ആം ടോണിയും', 'പെരുച്ചാഴിയും', 'വില്ലാളിവീരനും' പുറമെ അടുത്തകാലത്തായി ഒന്നുരണ്ട് ടീവി സീരിയലും കണ്ടുപോയതുമൂലമുണ്ടായ മാനസിക ആഘാതംകാരണം ഇനി ഇത്തരം കലാപരിപാടികൾക്കില്ലെന്ന് തീർത്തും തീരുമാനിച്ചിരിക്കെയാണ് നമ്മുടെ 'വെള്ളിമൂങ്ങ' പാറിപ്പറന്നുവന്നത്. വലിയ പ്രതീക്ഷയൊന്നുമില്ലാതെ കയറിയതാണെങ്കിലും, ഒട്ടും ബോറടിപ്പിക്കാതെ മികച്ച ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യം ഒരുക്കാൻ നവാഗതനായ ജിബു ജേക്കബിനായി. ഒരു നീണ്ട ഇടവേളക്കുശേഷമാണ് പ്രേക്ഷകർ ഒരു പടം കണ്ട് സംതൃപ്തിയോടെ തിരച്ചുവരുന്നത്. അതും 'ടമാർ പടാറൊക്കെ' കണ്ട് ജനം തീയേറ്റിന് തീവെയ്ക്കാനൊരുങ്ങുന്ന ഇക്കാലത്ത്. കാശുമുടക്കി സിനിമകാണുന്ന സാധാരണക്കാരന് ഈ ചിത്രത്തിൽ പൈസ വസൂലാവുമെന്ന് ഉറപ്പിച്ചുപറയാം.
ദീർഘകാലത്തിനുശേഷം നായകനായി തിരിച്ചത്തെിയ ബിജുമേനോൻ ഈ സിനിമയിൽ അക്ഷരാർഥത്തിൽ ആടിത്തകർക്കയാണ്. നോട്ടത്തിലും ചിരിയിലും എന്തിന് ഒരു മൂളലിൽപോലും നർമ്മംകൊണ്ടുവന്ന് ഇടിവെട്ടാവുകയാണ് നമ്മുടെ മേനോൻകുട്ടി. ഒരുകാലത്ത് പാവങ്ങളുടെ മമ്മൂട്ടിയെന്ന ഇമേജുള്ള, കേരളത്തിലെ ഫ്യൂഡൽ പുരുഷ സങ്കൽപ്പത്തിനുചേർന്ന ഉത്തമ ശരീര ഘടനയുള്ള ബിജുമേനോൻ അൽപ്പകാലത്തെ വനവാസത്തിനുശേഷം ഹ്യൂമറിന്റെ ട്രാക്കിൽ കയറിയാണ് തിരച്ചുവന്നത്. പഴയ സിക്സ്പാക്ക് മോഡൽ ബോഡിയിൽനിന്ന് വയറുന്തിയ രൂപമായിട്ടും പക്ഷേ അന്നു കിട്ടിയതിനേക്കാൾ ജനപിന്തുണയും ആരാധനയും ബിജുവിന് കിട്ടുന്നുണ്ട്. ഒട്ടും സംശയിക്കേണ്ട, സൂപ്പർ താരപദവിയിലേക്കുതന്നെയാണ് ഈ 'മധ്യവയസ്കന്റെയും' യാത്ര. മോഹൻലാലിനെപ്പോലെ ഒറ്റക്ക് പ്രകടനം നടത്തി ഒരു ചിത്രത്തെ ഹിറ്റാക്കാൻ കഴിയുമെന്ന് ഇദ്ദേഹം തെളിയിക്കുന്നു. ദിലീപിന്റെയും, മോഹൻലാലിന്റെയും, മമ്മൂട്ടിയുടെയുമെല്ലാം ചിത്രങ്ങൾ അടിക്കടി എട്ടുനിലയിൽ പൊളിയുന്ന ഇക്കാലത്ത് ബിജുവിനെപ്പോലുള്ള മൂന്നാം നിരക്കാർ, മാരത്തോൺ ഓടി ഒന്നാമതത്തെുകയാണ്. മലയാള സിനിമയുടെ താര സമവാക്യങ്ങൾ അടിമുടിമാറുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ആത്യന്തികമായി ഈ ചത്രം മുന്നോട്ടുവെയ്ക്കുന്നത്.
പഴമയുടെ സുഖം, കാരിക്കേച്ചർ ഹാസ്യം
കടുത്ത രാഷ്ട്രീയ പശ്ചാത്തലമുള്ള നാടാണ് കേരളമെങ്കിലും കെ ജി ജോർജിന്റെ പഞ്ചവടിപ്പാലവും, സത്യൻ-ശ്രീനി ടീമിന്റെ സന്ദേശത്തെയും മാറ്റി നിർത്തിയാൽ മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങൾ കേരളത്തിൽ ഉണ്ടായിട്ടില്ല. ഈ റേഞ്ചിലേക്കൊന്നും വരില്ലെങ്കിലും കുറിക്കുകൊള്ളുന്ന ചില രാഷ്ട്രീയ പരിഹാസങ്ങൾ നടത്താൻ 'വെള്ളിമൂങ്ങ'ക്കാവുന്നു. സകല തരികിടകളുമറിയാവുന്ന, പ്രായമേറെയായിട്ടും പെണ്ണുകിട്ടാത്ത, ഡെമോക്രാറ്റിക്ക് നാഷണൽ കോൺഗ്രസ് എന്ന ഉത്തരേന്ത്യൻ പാർട്ടിയുടെ നേതാവാണ് ബിജു അവതരിപ്പിക്കുന്ന മാമച്ചൻ. കല്യാണ വീട്ടിൽചെന്നാൽ മണവാളനായും, മരണവീട്ടിൽചെന്നാൽ പെട്ടിയിൽകിടക്കാനും വരെ ശ്രമിക്കുന്ന മാമച്ചൻ നമ്മുടെ കേരളാകോൺഗ്രസ് നേതാക്കളുടെയൊക്കെ തനിപ്പകർപ്പാണ്. മറ്റുപാർട്ടിയിൽചേർന്നാൽ നേതാവാകാൻ കഴിയില്ലെന്നതുകൊണ്ടാണ് അയാൾ ഈ ഉത്തരേന്ത്യൻ പാർട്ടിയുടെ കേരള നേതാവാകുന്നതുതന്നെ. പത്താംക്ലാസും ഗുസ്തിയും മാത്രം കൈമുതലായ ഇയാൾ, തിണ്ണമിടുക്കുകൊണ്ടും കുതന്ത്രങ്ങൾകൊണ്ടും മന്ത്രി വരെയാവുന്നതാണ് കഥ. ഇടതുവലതു മുന്നണികൾ നടത്തുന്ന അവസരവാദത്തിന്റെ തനിനിറം മൂങ്ങ പുറത്തുകാണിക്കുന്നുണ്ട്. എന്നാൽ കാരിക്കേച്ചർപോലെയോ, കാർട്ടൂൺപോലെയൊ ഉള്ള നർമമല്ലാതെ, കടുത്ത അരാഷ്ട്രീയത സിനിമവച്ചു പുലർത്തുന്നില്ല. ( ഡെമോക്രാറ്റിക്ക് നാഷണൽ കോൺഗ്രസ് എന്ന പാർട്ടി പണ്ട് നമ്മുടെ കെ മുരളീധരൻ ഉണ്ടാക്കിയ ഡി ഐ സിയെ ഓർമ്മിപ്പിക്കുന്നു. ഇതുമായി ഇടതുപക്ഷം കൂട്ടുർേചന്നതുവച്ചുനോക്കുമ്പോൾ വെള്ളിമൂങ്ങയിലെ വിമർശനങ്ങൾ പതിരായില്ലെന്ന് അർഥം) ന്യൂ ജനറേഷൻ സിനിമകളിൽ സാധാരണ കാണുന്നതുപോലുള്ള തെറിയഭിഷേകവും, കുടുംബത്തിനൊപ്പം കാണാനാവാത്ത രീതിയിൽ ദ്വയാർഥ പ്രയോഗങ്ങളും ഈ സനിമയിലില്ല. തിരക്കഥാകൃത്ത് ജോജിതോമസ് ഇക്കാര്യത്തിലും അഭിനന്ദനം അർഹിക്കുന്നു.ബിജുമേനോന്റെ കുടവയർ തടവി സഹോദരന്റെ മകൾ 'ലാലീ ലാലീ പാടുന്ന' സീനൊക്കെയുണ്ട് സിനിമയിൽ. കവിളുന്തിയും കുടവയർ ചാടിയും മുഖത്തെ രക്തപ്രസാദംവറ്റിയും വയോധികരായിട്ടുണ്ടെങ്കിലും നമ്മുടെ താരദൈവങ്ങൾ ഇത്തരമൊരു സ്വയം പരിഹാസത്തിനു നിൽക്കുമോ. 'ഓ ടൈമിങ്ങ്പോയി' എന്ന ബിജുവിന്റെ ഡയലോഗിനൊക്കെ എന്താ പഞ്ച്, എന്താ ചന്തം. ഇനിയും ഘനനം ചെയ്തിട്ടില്ലാത്ത എത്രയോ മുഖഭാവങ്ങൾ എന്നിലുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന ഒരു കള്ളച്ചിരിയിയുമുണ്ട്.
പുതുതലമുറസിനിമകളുടെ പാറ്റേണിലല്ല, ക്യാമറമാൻ കൂടിയായ ജിബുജോർജ് ഈ ചിത്രം ഒരുക്കയത്. നേർരേഖയിലെന്നപോലെ കഥപറയുന്ന ആ രീതിയും വ്യത്യസ്തമായി. ന്യൂജറേഷൻ ജാടകളും പ്രേക്ഷകന് ദഹിക്കാത്ത ട്വിസ്റ്റുകളൊന്നും ഈ മൂങ്ങയിലില്ല. ആ മാറ്റവും പ്രേക്ഷകർ പോസറ്റീവായാണ് എടുക്കുന്നത്.
കൊണ്ടും കൊടുത്തും ബിജുവും അജുവും
ബിജുമേനോൻ അജുവർഗീസ് ടീമിന്റെ ഒന്നാന്തരം ടൈമിങ്ങോടെയുള്ള്ള കോമഡി ഡയലോഗുകളും കൗണ്ടറുകളുമാണ് സിനിമയിലെ ഹൈലൈറ്റ്. 'പെരുച്ചാഴിയിൽ' മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോൾ താരപ്രഭയൂടെ വിശ്വരൂപത്തിൽ, പന്തം കണ്ട പെരുച്ചാഴിയെപ്പോലെയായ അജുവർഗീസ് വെള്ളിമൂങ്ങയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ( 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിൽ' മമ്മൂട്ടിയോടും, 'പെരുച്ചാഴിയിൽ' മോഹൻലാലിനോടുമുള്ള പേടി മാറിയപ്പോഴേക്കും തന്റെ സീനുകൾ തീർന്നുപോയിയെന്ന് അജു ഒരു അഭിമുഖത്തിൽ പറഞ്ഞതോർക്കുന്നു) സാധാരണ നായകനെ വെറുതെ പൊക്കിയടിക്കാനാണ്, ഉപകഥാപാത്രങ്ങളെ സൃഷ്ടിക്കാറുള്ളതെങ്കിൽ, ഇത്തവണയതു മാറുന്നു. കോമഡിയുണ്ടെങ്കിലും നായകന്റെ സുഹൃത്ത് ഇവിടെ കോമാളിയല്ല. താരകേന്ദ്രീകൃതമായി തിരക്കഥയൊരുക്കുന്നതിൽനിന്ന് മാറിചിന്തിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം ഇവിടെ പ്രകടമാണ്. ഡൽഹികാണാനായി ബിജുമേനാൻ അജുവിനെകൊണ്ടുപോവുമ്പോഴുണ്ടാവുന്ന കോമഡികളൊക്കെ കാണേണ്ടതുതന്നെയാണ്. പഴയ മോഹൻലാൽ ശ്രീനിവാസൻ ടീമിനെയാണ് ഇത് ഓർമ്മിപ്പിക്കുന്നത്.
ബിജുമേനോന്റെ കുടവയർ തടവി സഹോദരന്റെ മകൾ 'ലാലീ ലാലീ പാടുന്ന' സീനൊക്കെയുണ്ട് സിനിമയിൽ. കവിളുന്തിയും കുടവയർ ചാടിയും മുഖത്തെ രക്തപ്രസാദംവറ്റിയും വയോധികരായിട്ടുണ്ടെങ്കിലും നമ്മുടെ താരദൈവങ്ങൾ ഇത്തരമൊരു സ്വയം പരിഹാസത്തിനു നിൽക്കുമോ. 'ഓ ടൈമിങ്ങ്പോയി' എന്ന ബിജുവിന്റെ ഡയലോഗിനൊക്കെ എന്താ പഞ്ച്, എന്താ ചന്തം. ഇനിയും ഘനനം ചെയ്തിട്ടില്ലാത്ത എത്രയോ മുഖഭാവങ്ങൾ എന്നിലുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന ഒരു കള്ളച്ചിരിയിയുമുണ്ട്.
നന്നായി കെട്ടിയൊരുങ്ങി നടക്കയെന്നല്ലാതെ ഈ സിനിമയിൽ നടിമാർക്കൊന്നും കാര്യമായൊന്നും ചെയ്യാനില്ല. നടന്മാരുടെ കൂട്ടത്തിൽ ടിനിടോമും, കലാഭവൻ ഷാജോണും, ശശി കലിംഗയും, സുനിൽ സുഖദയെല്ലാം പതിവുപോലെ . സംഗീതത്തിനും പശ്ചാത്തലത്തിനുമൊന്നും യാതൊരു പ്രാധാന്യവുമില്ലാത്ത ഈ സിനിമ ഹാസ്യം ഒന്നുകൊണ്ട് മാത്രമാണ് ജനപ്രിയമാവുന്നതും. മറ്റൊരു രീതിയിൽ പറഞ്ഞാൽ കഥാതിരക്കഥാടീമിനും സംവിധായകനും അവകാശപ്പെട്ടതാണ് ഈ വിജത്തയത്തിളക്കം. കൂതറ താരചിത്രങ്ങൾക്കായി കോടികൾ പൊടിക്കുന്നവർ ഈ യുവപ്രതിഭകളെയൊന്നും കാണാതെപോവരുത്.മോഹൻലാലിനെപ്പോലെ വില്ലനായി വന്ന് മലയാളിയുടെ ഹൃദയം കീഴടക്കിയ നടനാണ് ബിജു. 1995ൽ 'മാന്നാർ മാത്തായി സ്പീക്കിങ്ങിൽ' ജോൺ ഹോനായി ടൈപ്പിലുള്ള വില്ലന് പിന്നീട് മമ്മൂട്ടിയോട് സാദൃശ്യം തോന്നിക്കുന്ന നായകവേഷങ്ങളാണ് കിട്ടിയത്. പിന്നീട്, തന്റെ ഭാര്യയായ സംയുക്തവർമ്മക്കൊപ്പം മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ, മഴ തുടങ്ങിയ മികച്ച ചിത്രങ്ങളിൽ വേഷമിട്ട രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ, ഇതാ ഒരു ശക്തനായ നടൻ കൂടിയുണ്ടാവുന്നു എന്ന സൂചയുണ്ടായിരുന്നു. എന്നാൽ പിന്നീട് ടൈപ്പ് വേഷങ്ങളിൽ ബിജു തളച്ചിടപ്പെട്ടു.
ബ്രാൻഡ് ബിജുമേനോൻ
മോഹൻലാലിനെപ്പോലെ വില്ലനായി വന്ന് മലയാളിയുടെ ഹൃദയം കീഴടക്കിയ നടനാണ് ബിജു. 1995ൽ 'മാന്നാർ മാത്തായി സ്പീക്കിങ്ങിൽ' ജോൺ ഹോനായി ടൈപ്പിലുള്ള വില്ലന് പിന്നീട് മമ്മൂട്ടിയോട് സാദൃശ്യം തോന്നിക്കുന്ന നായകവേഷങ്ങളാണ് കിട്ടിയത്.പിന്നീട്, തന്റെ ഭാര്യയായ സംയുക്തവർമ്മക്കൊപ്പം മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ, മഴ തുടങ്ങിയ മികച്ച ചിത്രങ്ങളിൽ വേഷമിട്ട രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ, ഇതാ ഒരു ശക്തനായ നടൻ കൂടിയുണ്ടാവുന്നു എന്ന സൂചയുണ്ടായിരുന്നു.
എന്നാൽ പിന്നീട് ടൈപ്പ് വേഷങ്ങളിൽ ബിജു തളച്ചിടപ്പെട്ടു. സ്വയം പർവതീകരിക്കലും, പി ആർ വർക്കുകളുമൊക്കെ നന്നായി വേണ്ട മലയാള സിനിമയിൽ, ഒരു ക്ലിക്കിലും കോക്കസിലും പെടാത്ത ഈ നടൻ പാർശ്വവത്ക്കരിക്കപ്പെട്ടു. സ്വയം നിർമ്മിച്ച മടിയൻ ഇമേജിൽ ഈ നടൻ തളച്ചിടപ്പെട്ടു. എന്നാൽ 2010ൽ 'മേരിക്കുണ്ടൊരു കുഞ്ഞാടിലൂടെ' വ്യത്യസ്തമായ രൂപവും ഭാവവും നർമ്മവുമായി ഈ നടൻ അത്ഭുദപ്പെടുത്തി.നായകൻ ദിലീപ് ബിജുവിന് മുന്നിൽ നിഷ്പ്രഭനായി. പിന്നീട് 'സീനീയേർസ്', 'ഓർഡിനറി', 'റോമൻസ്' എന്നീ ചിത്രങ്ങളിലും കസറിയതോടെ ബിജു വീണ്ടും തിരക്കുള്ള താരമായി. ഇപ്പോഴിതാ ഹിറ്റു ചിത്രത്തിലൂടെ വീണ്ടും നായകവേഷത്തിലേക്കുള്ള മടങ്ങിവരവ്. 'ഗ്രേറ്റ് കം ബാക്ക്' എന്ന് അക്ഷരാർഥത്തിൽ കൈയടിക്കേണ്ടത് ഇതിനെയൊക്കെയാണ്. കാമ്പുള്ള കഥകൾ നോക്കി സിനിമയെടുക്കുകയും ടൈപ്പാവാതിരക്കയും ചെയ്താൽ സൂപ്പർതാര പദവിയിലേക്കുള്ള ബിജുവിന്റെ യാത്രയുടെ തുടക്കംകൂടിയാണ് ഈ സിനിമയെന്ന് നിസ്സംശയം പറയാം.
വാൽക്കഷ്ണം: ഈ സിനിമയുടെ സംവിധായകന്റെ വെളിപ്പെടുത്തലും ഇതോടൊപ്പം കൂട്ടിവായിക്കണം. ബിജുമേനോനാണ് നായകനെന്ന് അറിഞ്ഞതോടെ പല നടിമാരും നിർമ്മാതാക്കളും ഈ പ്രൊജക്റ്റിൽനിന്ന് പിന്മാറിയെന്നാണ് അദ്ദേഹം പറഞ്ഞത്. 'വെള്ളിമൂങ്ങ' ഹിറ്റായതോടെ തീർച്ചയായും അവരൊക്കെ ബ്ലീച്ചായിരിക്കും. ഇനി ഇവർ തന്നെ യാതൊരു ഉളുപ്പുമില്ലാതെ ബിജുവിന്റെ കാൾഷീറ്റിനായി ക്യൂ നിൽക്കും. മലയാള സിനിമയിൽ നാടകമേ ഉലകം എന്നാണല്ലേ.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്