ഗണേശിന്റെ കുടുംബം രക്ഷിക്കാൻ ഞാൻ സരിതയോട് കാർക്കശ്യം കാട്ടി; എത്ര പറഞ്ഞിട്ടും അയാൾ സരിതയെ ഉപേക്ഷിക്കാൻ വിസമ്മതിച്ചതോടെ മധ്യസ്ഥത പൊളിഞ്ഞു; പിള്ള പറഞ്ഞിട്ടും കേൾക്കാത്ത ഉമ്മൻ ചാണ്ടി യാമിനി പറഞ്ഞപ്പോൾ മന്ത്രിസഭയിൽ നിന്നും പുറത്താക്കി; യാമിനിയെ സെറ്റിൽ ചെയ്തത് സരിത കൊടുത്ത പണം ഉപയോഗിച്ച്: മറുനാടനോട് ഷിബു ബേബി ജോൺ മനസ്സ് തുറക്കുന്നു
ആലപ്പുഴ : പത്തനാപുരം എംഎൽഎയും മുൻ മന്ത്രിയുമായി കെബി ഗണേശ് കുമാറിനെതിരെ അതിരൂക്ഷമായ ആരോപണവുമായി ഷിബു ബേബി ജോൺ. സോളാർ കേസിലും സരിതാ എസ് നായർ വിവാദങ്ങളിലും ഗണേശ് കുമാറിനുള്ള പങ്ക് വെളിപ്പെടുത്തുകയാണ് ഷിബു. ഗണേശ് കുമാറിന്റെ കുടുംബ പ്രശ്ങ്ങൾക്കിടെ പലപ്പോഴും ഉയർന്ന് കേട്ട പേരാണ് സരിതയെന്നും ഷിബു ബേബി ജോൺ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഗണേശിന്റെ കുടുംബത്തിലുണ്ടായ പ്രശ്നങ്ങളും മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി ഇടപെട്ടതുമെല്ലാം തുറന്നു പറയുകയാണ് ഷിബു. ഈ വിഷയത്തിൽ സരിതയ്ക്ക് എതിരായ നിലപാട് എടുത്തതോടെയാണ് ഗണേശിന് താൻ ശത്രുവായതെന്ന് മറുനാടൻ അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ഷിബു ബേബി ജോൺ വിശദീകരിച്ചു. ഈ പകയാണ് തന്റെ പേരും സോളാർ വിവാദത്തിലേക്ക് വലിച്ചിഴക്കാൻ കാരണമെന്നാണ് ഷിബു വിശദീകരിക്കുന്നത്.
സ്വന്തം അച്ഛനോട് പോലും നന്ദി കാണിക്കാത്തവൻ തന്നോട് നന്ദി കാണിക്കുമെന്ന പ്രതീക്ഷിക്കുന്നത് വിഢിത്തരമാണെന്ന് ഷിബു പ്രതികരിക്കുന്നത്. ഗണേശിന് ഇത്രയധികം ശത്രുതയുണ്ടാകാൻ കാരണമെന്തെന്ന് അന്വേഷിച്ചപ്പോഴാണ് മറുനാടനോട് ഷിബൂ ഇത്തരത്തിൽ പ്രതികരിച്ചത്്. സോളാർ കമ്മീഷനിൽ മൊഴി നൽകവേയാണ് ഗണേശിനെതിരെ ഗൂഢാലോചന ആരോപണങ്ങൾ ഉന്നയിച്ചത്. മന്ത്രിയായിരിക്കെ ഗണേശുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു ഷിബു ബേബി ജോൺ. ബാലകൃഷ്ണ പിള്ള പോലും ഗണേശിനെ വഷളാക്കിയത് ഷിബുവാണെന്ന് ആരോപിച്ചിരുന്നു. എന്നാൽ ഇവർ തമ്മിൽ പിന്നീട് തെറ്റി. അതിലെ പിന്നാമ്പുറ കഥകൾ ആദ്യമായാണ് ഷിബു ബേബി ജോൺ പരസ്യമാക്കുന്നത്.
യുഡിഎഫ് ഭരണകാലത്ത് എത്രമാത്രം പ്രശ്നങ്ങൾ സരിതെയന്ന പേരുയർത്തിയെന്നതിന് തെളിവ് കൂടിയാണ് ഷിബു ബേബി ജോണിന്റെ വെളിപ്പെടുത്തലുകൾ. സരിതയെ പിന്നിൽ നിന്ന് നിയന്ത്രിക്കുന്നത് ഗണേശാണെന്ന ആരോപണവും പല ഘട്ടങ്ങളിൽ സജീവമായിരുന്നു. എന്നാൽ അതൊന്നും ആരും വ്യക്തമായി ഉന്നയിക്കാൻ തയ്യാറായിരുന്നില്ല. സോളാർ കമ്മിഷനിൽ ഗുഡാലോചന തുറന്നു പറഞ്ഞുവെന്ന് വിശദീകരിക്കുന്ന ഷിബു ബേബി ജോൺ പറഞ്ഞു വയ്ക്കുന്നത് സോളാറിൽ യുഡിഎഫിനെ പ്രതിസ്ഥാനത്ത് നിർത്തിയത് ഗണേശാണെന്ന് കൂടിയാണ്. പത്തനാപുരം എംഎൽഎ കൂടിയായ ഗണേശ് ഈ ആരോപണങ്ങളെ എങ്ങനെ പ്രതിരോധിക്കുമെന്നതാണ് നിർണ്ണായകം. സോളാർ അഴിമതിയുടെ പങ്ക് ഗണേശനാണ് പറ്റിയെന്ന ആരോപണവും ആദ്യമായി ഉയർത്തുകയാണ് മുൻ മന്ത്രി.
ഗണേശിന്റെ കുടംബ പ്രശ്നങ്ങളിൽ മധ്യസ്ഥതയുടെ റോളിൽ നിറഞ്ഞു നിന്നത് ഷിബു ബേബി ജോണാണ്. ഗാർഹിക പീഡനത്തിന് ഗണേശിനെതിരെ നൽകിയ കേസ് യാമിനി പിൻവലിച്ചതും ഈ മധ്യസ്ഥതയുടെ ഫലമാണെന്നാണ് ഏവരും വിലയിരുത്തിയിരുന്നത്. എന്നാൽ ഈ വിവാദത്തിന് ശേഷം താനും ഗണേശും അകലാൻ തുടങ്ങിയെന്ന് തുറന്ന് സമ്മതിക്കുകയാണ് ഷിബു ഇപ്പോൾ.
ഗണേശുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയങ്ങളെ കുറിച്ച് ഷിബു ബേബി ജോൺ വളരെ വിശദമായി തന്നെ മറുനാടനോട് സംസാരിച്ചു. അതിന്റെ വിശദാംശങ്ങൾ ഇങ്ങനെ:
യാമിനിയുമായുള്ള കുടുംബ ബന്ധം തകരാൻ ഇടയാക്കിയ സ്ത്രീകളുടെ പേരുകളിൽ ഏറ്റവും ഉയർന്നു കേട്ടത് സരിതയുടെതാണ്. ഒരു ആത്മ സുഹൃതത്തിന്റെ കുടുംബം തകരാതിരിക്കാൻ ചില കർശന നിലപാടുകൾ ആ സാഹചര്യത്തിൽ എടുക്കേണ്ടിവന്നു. ഗണേശിന്റെ കുടുംബ പ്രശ്നങ്ങൾ ഒതുക്കി തീർക്കാൻ പ്രവർത്തിച്ച ആളാണ് താൻ. ഇക്കാര്യത്തൽ ഒരു മീഡിയേറ്ററുടെ റോളായിരുന്നു എനിക്ക്. ബന്ധം വഷളാകാതിരിക്കാൻ സരിതക്കെതിരെ കടുത്ത നിലാപാടെടുത്താതാണ് ഗണേശിന് തന്നോട് ശത്രുതയുണ്ടാകാൻ കാരണമെന്നും കരുതുന്നു. ഏറെ ശ്രമിച്ചിട്ടും ഗണേശ് അയാളുടെ നിലപാടിൽ തന്നെ ഉറച്ചുനിന്നു. വേർപിരിയിലെന്ന നിലപാട് മാത്രമായിരുന്നു അയാളുടെത്. ആ കുടുംബ ബന്ധം വേർപ്പെടുത്താൻ കോടികൾ നൽകേണ്ടിയും വന്നു. ഇപ്പോഴും അതിന്റെ ഭാഗം നൽകിയിട്ടില്ല-ഷിബു ബേബി ജോൺ ആരോപിച്ചു.
ഒരു സുഹൃത്തിന്റെ കുടുംബ രക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ട തനിക്കാണ് ഈ ദുർഗതി ഉണ്ടായത്. താൻ ഇക്കാര്യത്തിൽ ഇടപ്പെടുന്നതിനു മുമ്പെ ചില പ്രശ്്നങ്ങൾ സരിതയുമായി ഉണ്ടായിരുന്നതായി അറിഞ്ഞിരുന്നു. ആ സമയത്ത് ഗണേശ് കുമാർ അക്രമിക്കപ്പെട്ടതും മുഖത്ത് പരിക്കേറ്റതും സജീവ ചർച്ചയായിരുന്നു. എന്നാൽ യാമിനിയുമായുണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വ്യാഖ്യാനിക്കപ്പെട്ടത്. ഈ വിഷയത്തിൽ ഗണേശിന്റെ അച്ഛൻ ബാലകൃഷ്ണപിള്ളയും ഗണേശിന് എതിരായിരുന്നു. ഏറ്റവും ഒടുവിൽ യാമിനി ഗണേശിനെതിരെ പൊലീസിനെ സമീപിച്ചതും മുഖ്യമന്ത്രിക്ക് കത്ത് നൽകിയതും ബാലകൃഷ്ണപിള്ളയുടെ നിർദ്ദേശ പ്രകാരമായിരുന്നു. അച്ഛനും മകനും ശത്രുക്കളായതും രാഷ്ട്രീയമായി ചേരിതിരിഞ്ഞതും സരിത വിഷയത്തിലാണ്.
അച്ഛന് മകനോട് പകമൂത്ത് മന്ത്രി സ്ഥാനം വരെ തിരിച്ചെടുക്കണമെന്ന് പിള്ള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രി സംയമനം പാലിക്കുകയായിരുന്നു. പിന്നീട് യാമിനിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി വിവരങ്ങൾ തിരിക്കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ അഴിച്ചുപണിയിൽ ഗണേശിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. പിന്നീട് അത് തിരിച്ചുപിടിക്കാൻ ആവുന്ന ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി തിരിച്ചുനൽകാൻ തയ്യാറായില്ല. കൂടുംബം നോക്കാൻ കഴിയാത്തവൻ ജനങ്ങളെ സേവിക്കേണ്ടെന്ന നിലാപാടാണ് ഉമ്മൻ ചാണ്ടി കൈക്കൊണ്ടത്. അതേസമയം മുഖ്യമന്ത്രിക്ക് ഏറ്റവും ഇഷ്ടമുള്ള യുവമന്ത്രിയായിരുന്നു ഗണേശ് കുമാറെന്നത് പ്രത്യേകം ആലോചിക്കേണ്ടതുണ്ട്.
തനിക്കെതിരെ ഗണേശ് കുമാർ പ്രവർത്തിക്കുന്നുവെന്ന് നേരത്തെ അറിയാൻ കഴിഞ്ഞിരുന്നു. പക്ഷെ പുറത്തുപറഞ്ഞിരുന്നില്ല. ഇന്നലെ സോളാർ കമ്മീഷനു മുമ്പാകെ കാര്യങ്ങൾ തുറന്നടിച്ചത് കമ്മീഷനിൽ വിശ്വാസമുള്ളതുക്കൊണ്ടാണ്. മാത്രമല്ല തനിക്കെതിരെ ആരോപണം ബിജു രാധാകൃഷ്ണൻ ഉന്നയിച്ചതും കമ്മീഷനു മുന്നിലായിരുന്നു. ഇത് സരിതയുടെ നിർദ്ദേശ പ്രകാരമാണ്. തനിക്കെതിരെ അശ്ലീല കഥകൾ പറയാൻ പ്രേരിപ്പിച്ചതും സരിതയായിരുന്നു. ഇതിനായുള്ള വേദിയൊരുങ്ങിയത് മുവാറ്റുപ്പുഴ കോടതിയിലായിരുന്നു. സോളാർ തട്ടിപ്പിൽ വിചാരണ നേരിടാൻ ബിജു എത്തിയപ്പോൾ സരിയുമായി കണ്ടിരുന്നു. അവിടെവച്ച് ഗണേശിന്റെ നിർദ്ദേശ പ്രകാരം സരിത ബിജുവിനെ ആരോപണമുന്നയിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. ഇത് തെളിയിക്കുന്നതായിരുന്നു ആക്ഷേപം ഉന്നയിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഗണേശിൽനിന്നുണ്ടായ നീക്കങ്ങൾ.
നിയമസഭയ്ക്കുള്ളിൽ വച്ച് തന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തെ ഭീഷണിപ്പെടുത്തിയിരുന്നു. 'ഇപ്പോൾ ഞെളിഞ്ഞ് നടന്നോട്ടെ, തന്റെ മന്ത്രിയെ ഞാൻ കാൽചുവട്ടിലെത്തിക്കും, രണ്ടാഴ്ചക്കുള്ളിൽ'ഇത്തരത്തിലായിരുന്നു ഭീഷണി. ഇതിനുശേഷമാണ് ബിജു രാധാകൃഷ്ണൻ തനിക്കെതിരെ കമ്മീഷനു മുമ്പിൽ ആരോപണം ഉന്നയിച്ചത്. ഇതിൽനിന്നും ഗണേശിന്റെ ഇൻവോൾമെന്റ് വ്യക്തമാണ്. അതേസമയം യാമിനിയെ സെറ്റിൽ ചെയ്യുന്നതിന് ഗണേശ് നൽകിയ കോടികൾ ഏതായിരുന്നുവെന്ന ചോദ്യം ഉയരുകയാണ്. സോളാർ തട്ടിപ്പുക്കേസിൽ സരിത സമാഹരിച്ച പണത്തിന്റെ ഏറിയ പങ്കും നടി ശാലുമേനോന് ബിജു രാധാകൃഷ്ണൻ നൽകിയെന്ന സരിത പലവട്ടം ആരോപിച്ചിരുന്നു. എന്നാൽ ബിജുവും ശാലുവും ഇത് നിഷേധിച്ചിരുന്നു. രണ്ട് കോടി രൂപ ശാലുവിന് നൽകിയിരുന്നുവെന്നാണ് സരിത പറഞ്ഞിരുന്നുത്.
എന്നാൽ പിന്നീട് ശാലുവിന് പണം നൽകിയതിന് തന്റെ പക്കൽ തെളിവില്ലെന്ന് സരിത തന്നെ ഒരിക്കൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. പിന്നെ പണം എവിടെ പോയെന്ന വ്യക്തമാക്കേണ്ട ബാധ്യത സരിതയുടെതാണ്. മുഖ്യമന്ത്രിക്കും അനുചരന്മാർക്കും നൽകിയ പണത്തിന്റെ കണക്ക് അക്കമിട്ട് സരിത പറയുമ്പോഴും കാണാതായ പണത്തിന്റെ കണക്ക് സരിതയുടെ കൈയിലില്ല. ഇതിനിടെയാണ് ഗണേശ് കുമാർ കോടികൾ നഷ്ടപ്രകാരം നൽകി കൂടുംബ ബന്ധം വേർപ്പിരിച്ചത്. അതേ സമയം കൊല്ലം കേന്ദ്രീകരിച്ച് സരിത താമസം ഉറപ്പിച്ചതും വീട് വാടകയ്ക്ക് എടുത്തതും ഗണേശിന്റെ സഹായത്താലാണെന്ന ആക്ഷേപവും ഉയരുകയാണ്ഷിബു ബേബി ജോൺ പറയുന്നു.
സോളാർ കേസിൽ സരിതയെ ജീവിതത്തിൽ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്ന് ഷിബു ബേബി ജോൺ ആരോപങ്ങൾ ഉയർന്നപ്പോൾ തന്നെ വിശദീകരിച്ചിരുന്നു. സോളാർ കേസിൽ കക്ഷി ചേരും. ബിജുവിന്റെ ആരോപണങ്ങൾക്കു പിന്നിൽ ഭരണപക്ഷത്തുള്ള ഒരാളാണെന്നും അത് ആരാണെന്ന് അറിയാനുള്ള ശ്രമത്തിലാണ് താനെന്നും ഷിബു ബേബി ജോൺ പറയുകുയും ചെയ്തു. എന്നാൽ ആരുടേയും പേരു പറയുകയും ചെയ്തില്ല. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി അടക്കം ആറു പ്രമുഖർ സരിത നായരെ ഉപയോഗിച്ചെന്നു സോളാർ തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണൻ ആരോപണം ഉന്നയിച്ചിരുന്നു.
ഇതിലാണ് ഷിബുവിന്റെ പേരും ഉയർത്തിയത്. ഉമ്മൻ ചാണ്ടിയും സോളാർ വിവാദ നായിക സരിതയും തമ്മിൽ ശാരീരിക ബന്ധമുണ്ടായിരുന്നുവെന്ന് ബിജു രാധാകൃഷ്ണൻ പറഞ്ഞത്. ഷിബു ബേബി ജോൺ. എ.പി അനിൽ കുമാർ, ഹൈബി ഈഡൻ എംഎൽഎ., ആര്യാടൻ ഷൗക്കത്ത്, അനിൽകുമാറിന്റെ പി.എ. നസറുള്ള എന്നിവരും സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്നും ബിജു മൊഴി നൽകി. ഇതിന്റെ ദൃശ്യങ്ങൾ സരിത റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. ഇത് താൻ കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ തനിക്ക് പോലും വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. മുഖ്യമന്ത്രി ഒഴികെയുള്ള അഞ്ച് പേരുടെ ദൃശ്യങ്ങൾ താൻ മുഖ്യമന്ത്രിയെ കാണിച്ചിട്ടുണ്ടെന്നും ബിജു രാധാകൃഷ്ൺ മൊഴി നൽകി.
കമ്മീഷൻ ആവശ്യപ്പെടുകയാണെങ്കിൽ ദൃശ്യങ്ങൾ കമ്മീഷന് മുന്നിൽ ഹാജരാക്കാമെന്നും ബിജു അറിയിച്ചു. ഇതോടെയാണ് ഷിബുവിന്റെ പേരും ആരോപണങ്ങളുടെ ഭാഗമായത്. ഇതിന് പിന്നിലെ ഗൂഢാലോചനയിൽ ഗണേശാണ് സൂത്രധാരനെന്നാണ് ഷിബു ഇപ്പോൾ ആരോപിക്കുന്നത്.
Stories you may Like
- മിണ്ടാതിരുന്നാൽ ചിലപ്പോൾ മന്ത്രിയാകും, അങ്ങനെയുള്ള സ്ഥാനമാനങ്ങൾ വേണ്ട; ഗണേശ്കുമാർ
- കൈയിലുള്ള പണം ബാങ്കിലിട്ടോ, പക്ഷേ കേരളത്തിൽ ബിസിനസ് നടത്തരുത്
- ഗണേശിന്റെ മന്ത്രിസ്ഥാനവും തുലാസിൽ
- ഗണേശ് കുമാറിനെ ഒരു കാരണവശാലും മന്ത്രിസഭയിൽ ഉൾപ്പെടുത്തരുത്
- ഗണേശ് കുമാർ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ എത്തുന്നത് സുകുമാരൻ നായരുടെ ആശിർവാദങ്ങളോടെ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്