തിരകൾ വിഴുങ്ങാനിരുന്ന ഒരു കുഞ്ഞു ജീവൻ കോരിയെടുത്ത് നാലു യുവകേസരികൾ; അതേ, പൊന്നാനി കടപ്പുറത്തെ അത്ഭുതകരമായ രക്ഷപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; നാടിന്റെ അഭിമാനമായ യുവാക്കൾക്ക് അഭിനന്ദനപ്രവാഹം
കെ സി റിയാസ്
കോഴിക്കോട്: മുന്നറിയിപ്പുകളെല്ലാം നൽകിയെങ്കിലും കരകാണാക്കടലിന്റെ രൗദ്രഭാവങ്ങളിലേക്ക് നടന്നടുത്ത ഒരു രക്ഷിതാവിന്റെ പിടിയിൽനിന്ന് തിര വിഴുങ്ങാൻ കൊതിച്ച ഒരു കൊച്ചുബാല്യത്തെ നാലു യുവാക്കൾ രക്ഷിച്ച അത്ഭുതകരമായ കഥയാണിത്. വെറും കഥയല്ല, ഇക്കഴിഞ്ഞ മെയ് 29ന് പൊന്നാനി കടപ്പുറത്ത് മാതാപിതാക്കളുടെ കൺമുമ്പിൽ വച്ചുണ്ടായ ജീവന്റെ തുടിപ്പുകൾ ആവോളം ജ്വലിച്ചു നില്ക്കുന്ന സംഭവമാണിത്.
പൊടിപ്പും തൊങ്ങലുമില്ലാതെ സാഹസികമായ ഇടപെടലിലൂടെ ജനഹൃദയങ്ങളുടെ മനസ്സറിഞ്ഞ പ്രശംസ പിടിച്ചുപറ്റിയ സംഘാംഗങ്ങൾ പറയുന്നത് ഇങ്ങനെ:
28ന് അജിത്തിന്റെ പിറന്നാളായിരുന്നു. (അജിത്ത് എന്റെ ബെസ്റ്റ് ഫ്രണ്ടാട്ടോ. ജിത്തു, അനസ,് ഷിനു- ഇവരും അതുപോലെ തന്നെ). പിറന്നാളിന്റെ ബാക്കി ആഘോഷിക്കാൻ സിനിമക്ക് ഇറങ്ങിയ ഞങ്ങൾ എന്തോ കാരണത്താൽ പൊന്നാനി കടപ്പുറം പോയി. ഉച്ചത്തിലുള്ള വർത്തമാനവും സെൽഫിയും, അങ്ങനെ എല്ലാം ബഹളമയം... അതിനിടക്ക് കടലിലേക്ക് കെട്ടിയിട്ടുള്ള ഒരു കരിങ്കൽ പാത ഞങ്ങളിലൊരാളുടെ കണ്ണിൽ പെട്ടു. അതിൽ ശക്തിയായ് തിരമാല വന്നടിച്ച് വായുവിൽ ഉയരുന്നുണ്ടായിരുന്നു. ഫോട്ടോക്കുള്ള ബാക്ക് ഗ്രൗണ്ട് ആയി അത് ഞങ്ങളിലാർക്കോ തോന്നി. ഏകദേശം ആ കലുങ്കിന്റെ പകുതിക്ക് നിന്ന് ഞങ്ങൾ ഫോട്ടോ എടുക്കവെ, ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന ഒരാൾ മൂന്നുചെറിയ കുഞ്ഞുങ്ങളുമായ് ഞങ്ങൾ നിൽക്കുന്നിടത്തേക്ക് വന്നു.
ഞങ്ങളേം കടന്ന് കലുങ്കിന്റെ അപ്പുറത്തേക്ക് പോകാനൊരുങ്ങുന്ന അയാളോട് ഒരു മുന്നറിയിപ്പായ് ഞാൻ പറഞ്ഞു: ''ചേട്ടാ തിരയ്ക്ക് ശക്തി കൂടുതലാ. വല്ലാതെ അങ്ങോട്ട് പോവണ്ട''. ഓ.... എന്നും പറഞ്ഞ്...അങ്ങേര് ഞങ്ങളേം കടന്നു മുന്നോട്ടുപോയി. ജിത്തുവും അങ്ങേർക്ക് മുന്നറിയിപ്പ് നൽകി. പക്ഷേ, ഫലമുണ്ടായില്ല.
അതിൽ മുതിർന്ന കുട്ടി (ഏകദേശം 10 വയസ് കാണും) കരഞ്ഞുകൊണ്ട് 'ബാപ്പാ തിരിച്ചു പോകാം എന്നു പറഞ്ഞു കൊണ്ടിരുന്നു...ഞാനാ കരയുന്ന കുട്ടിയോട് ബാപ്പാന്റെ കൈ മുറുകെ പിടിച്ചോ...എന്ന് പറഞ്ഞു. അവന്റെ ഉമ്മ പുറകിൽ നിന്ന് പോവണ്ടാ എന്ന് ആർത്തുവിളിച്ചു പറയുന്നുണ്ടായിരുന്നു... പക്ഷേ, അതൊന്നും കൂസാതെ പിതാവ് മുന്നോട്ടു തന്നെ!
അതും പോരാഞ്ഞിട്ട് ബാപ്പാന്റെ വക ഒരു ഡയലോഗും ! 'ധൈര്യമുള്ളവർ മാത്രം വന്നാ മതി'. കുട്ടികളോട് മഹത്തായ ഒരു ഉപദേശവും- ' തിര വരുമ്പോൾ കല്ലിൽ മുറുകേ പിടിച്ചാൽ മതി.'
അവരായി അവരുടെ പാടായി.... ഞങ്ങൾ ഞങ്ങളുടെ ഫോട്ടോ ഷൂട്ട് തുടർന്നു. ഒരു പത്ത് മിനുറ്റ് കഴിഞ്ഞു കാണും. പൊതുവേ ശക്തമാണ് കടൽ. ആർത്തിരമ്പുന്നു. അതിനിടക്ക് കടൽ ശക്തമായ് ഒന്ന് ഗർജ്ജിച്ചു; ഒരു ഭീമൻ തിര വന്ന് കലുങ്കിനെ മുക്കി. ഒരു നിമിഷനേരത്തേക്ക് കലുങ്ക് കടൽ വിഴുങ്ങി.
ഞങ്ങളെല്ലാം കല്ലിൽ വഴുക്കി വീണു. അതിനിടക്കും ഞാൻ ആ കുട്ടികളെ നോക്കി. അവിടം വായുവിലേക്ക് ഉയർന്ന ജലമല്ലാതെ വേറൊന്നും കാണാൻ സാധിച്ചില്ല. എഴുന്നേൽക്കാൻ കഴിഞ്ഞതും ഞങ്ങൾ അങ്ങോട്ടേക്ക് ഓടി... വീണു കിടക്കുന്ന അയാൾ കയ്യിൽ രണ്ടുകുട്ടികളെ മുറുകെ പിടിച്ച്... പരിഭ്രമത്തോടെ 'കുട്ടി എവിടെ എന്ന് പറഞ്ഞു കൊണ്ടിരിക്കായിരുന്നു'. ഞാൻ ഒരു നിമിഷം അങ്ങേരെ നോക്കി നിന്നു:
'കുട്ടി മരിച്ചു .... കുട്ടി കടലിൽ പോയി.. ഈശ്വരാ...എന്റെ കണ്ണിൽ തന്നെ ഇതു നീ കാണിച്ചല്ലോ എന്ന് മാത്രമായിരുന്നു എന്റെ മനസിൽ....അതിനിടക്ക് ഷിനു വിളിച്ചു പറഞ്ഞു: 'എടാ, കുട്ടി അതാ വെള്ളത്തിൽ.' ഞങ്ങൾ നോക്കുമ്പോൾ അവൻ വെള്ളത്തിൽ താഴ്ന്നു പോകാതിരിക്കാൻ വേണ്ടിയുള്ള അവസാന വെപ്രാളത്തിലായിരുന്നു.
അവനു നേരെയായ് ജിത്തു നിൽക്കുന്നത് ഞാൻ കണ്ടു. 'ചാടെടാ ജിത്തൂ' ഞാൻ ഉറക്കെ പറഞ്ഞു. അതു കേട്ടതും അവൻ ചാടി നീന്തി കുട്ടിയെ പിടിച്ചു. പക്ഷെ, തിരിച്ചു നീന്താൻ അവന് സാധിക്കുന്നില്ല. കുട്ടിയെ ഒരു കൈ കൊണ്ട് പൊക്കിപ്പിടിച്ച് ജിത്തു വെള്ളത്തിൽ താഴ്ന്നു. ഇത് മനസിലാക്കിയ ഞാനും കടലിലേക്ക് ചാടി. കുട്ടിയെ പിടിച്ച് തിരികെ നീന്തി. പക്ഷേ, കുട്ടിയെ പൊക്കിപ്പിടിച്ച് എനിക്ക് വെള്ളത്തിന് അടിയിലൂടെ നീന്താനേ സാധിച്ചുള്ളൂ. ഇതിനിടക്ക് അജിയും ചാടി കുഞ്ഞിനെ വാങ്ങി കരക്ക് കയറ്റി.
ആളുകൾ കൂടി. ആ ബാപ്പാക്ക് ആൾക്കാരുടെ വായിൽനിന്ന് വഴക്ക് കേൾക്കേണ്ടി വന്നു. ആരുടെയും ശ്രദ്ധയിൽ പെടാതെ ഞങ്ങൾ നടന്നു. നനഞ്ഞ കുപ്പായം ഊരി പിഴിഞ്ഞ് കടൽക്കരയിൽ ഞങ്ങളിരുന്നു.
ജിത്തുവും അജിയും അവന്റെ വെള്ളം കയറി നാശമായ ഫോൺ നോക്കി ഇരുന്നു. (എന്റെ ഫോൺ കൂട്ടുകാരന്റെ കയ്യിൽ ആയിരുന്നു).
വൈകിയില്ല, 'മോനേ...' വിളി കേട്ട് തിരിഞ്ഞുനോക്കുമ്പോൾ ആ ഉമ്മയായിരുന്നു. കൂടെ കുടുംബവും.
ആ ഉമ്മ നിറഞ്ഞ കണ്ണുകളോടെയും വിടർന്ന പുഞ്ചിരിയോടെയും ഒരുപാടൊരുപാട് നന്ദി പറഞ്ഞു.
ആ കുട്ടിയുടെ കവിളിൽ തട്ടി ഞാൻ ചോദിച്ചു 'പേടിച്ചോടാ ... നീ'
'അതെ'' എന്നർത്ഥത്തിൽ അവൻ തലയാട്ടി. കുറെനേരം സംസാരിച്ച ശേഷം ഒടുവിൽ ആ കുടുംബം അകലേക്ക് നടന്നു പോയി.
നടന്നകലുന്ന ആ കുഞ്ഞിനെ നോക്കി ജിത്തു പറഞ്ഞു:
'ടാ നമ്മള് നോക്കി നിൽക്കവെ ആ കുഞ്ഞിന്റെ ജീവന് വല്ലതും സംഭവിച്ചാൽ പിന്നെ നമ്മൾ ഭൂമിക്ക് ഭാരമായ വെറും പാഴ് വസ്തുക്കളാവില്ലെടാ?....'
വർധിച്ച സ്നേഹത്തോടെ അവനെ മനസോടു ചേർത്തുപിടിച്ച് ഞങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു: ' നീ ഞങ്ങടെ മുത്താടാ.'
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍