ലാവ്ലിനിൽ സിബിഐയും പിണറായിയും ഒന്നിക്കുന്നു! തിരിച്ചടി അഴിമതിക്കേസിൽ പ്രതീക്ഷയർപ്പിച്ച് മൗനം തുടരുന്ന വിഎസിന് തന്നെ; സിബിഐ രണ്ട് മാസം ചോദിച്ചത് ഒത്തുതീർപ്പ് ചർച്ചകളുടെ ഫലം അറിയാനോ? കേന്ദ്രവുമായി ജോൺ ബ്രിട്ടാസ് സമവായ ചർച്ചകൾ തുടരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സർക്കാരിന്റെ ഉപദേഷ്ടാവും എൽഡിഎഫ് ചെയർമാൻ സ്ഥാനവും സിപിഐ(എം) സെക്രട്ടറിയേറ്റ് അംഗത്വവുമെല്ലാം കണ്ടിട്ടാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശ വാദമൊന്നും ഉന്നയിക്കാതെ 94ാം വയസ്സിൽ വി എസ് അച്യൂതാനന്ദൻ വഴിമാറി കൊടുത്തത്. അങ്ങനെ പിണറായി വിജയൻ മുഖ്യമന്ത്രിയായി. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് വിഎസിനെ വീട്ടിൽ ചെന്ന് കണ്ടപ്പോൾ എല്ലാം ശരിയായെന്നും കരുതി. എന്നാൽ വിഎസിന് മാത്രം ഒന്നും കിട്ടിയില്ല. ഔദ്യോഗിക വസതിയിലേക്ക് താമസം മാറിയ വി എസ് വെറും എംഎൽഎയുമായി. എന്നാൽ വലിയ വിവാദങ്ങളൊന്നും വി എസ് ഉണ്ടാക്കുന്നുമില്ല.
പിണറായി വിജയനെതിരെ ആഞ്ഞടിക്കാൻ അനുയോജ്യമായ സമയത്തിനായി കാത്തിരിക്കുകയാണ് വി എസ്. ലാവ്ലിനിലെ ഹൈക്കോടതിയിലെ തുടർവാദം ഇതിന് അവസരമൊരുക്കുമെന്നായിരുന്നു വിഎസിന്റെ കണക്ക് കൂട്ടൽ. എന്നാൽ ഈ കാത്തിരിപ്പ് തിരിച്ചറിഞ്ഞ് പിണറായി വിജയൻ നടത്തിയ നീക്കങ്ങൾക്ക് ആദ്യ ഘട്ടത്തിൽ വിജയം കാണുന്നു. സിബിഐയെ അനുകൂലമാക്കി വിവാദങ്ങളിൽ നിന്ന് തലയൂരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായത്താൽ ഇത് സാധ്യമാക്കാനാണ് നീക്കം. കേന്ദ്ര സർക്കാരുമായി ധാരണയിലെത്തി സിബിഐയെ വരുതിയിൽ കൊണ്ടുവരാനാണ് ചർച്ചകൾ നടക്കുന്നത്. ഇതിന്റെ സൂചനയാണ് ഇന്ന് ഹൈക്കോടിതിയിൽ കണ്ടത്. പിണറായിയുടെ വാദങ്ങളെ സിബിഐ അനുകൂലിച്ചതു കൊണ്ടാണ് ലാവ്ലിനിൽ ഇടപെടാനുള്ള മൂന്നാം കക്ഷികളുടെ നീക്കം പൊളിഞ്ഞത്.
സിബിഐ നിലപാട് കടുപ്പിച്ചില്ലെങ്കിൽ നിലവിലെ അവസ്ഥയിൽ കുറ്റവിമുക്തനാക്കിയതിനെതിരായ അപ്പീലിൽ പിണറായിയുടെ വാദം ഹൈക്കോടതിക്ക് അംഗീകരിക്കേണ്ടി വരും. മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായ എംകെ ദാമോദരന് ഇക്കാര്യത്തിൽ പൂർണ്ണ ആത്മവിശ്വാസമാണ് ഉള്ളത്. ലാവ്ലിനിൽ പിണറായി അഴിമതി പണം വാങ്ങിയതിന് തെളിവില്ലെന്ന് സിബിഐ തന്നെ കുറ്റപത്രത്തിൽ വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ പിണറായി വരില്ലെന്ന വാദം ഹൈക്കോടതി അംഗീകരിക്കും. എന്നാൽ കേസിൽ കൂടുതൽ തെളിവുകൾ ഹൈക്കോടതിയിൽ സിബിഐ ഹാജരാക്കിയാൽ പ്രശ്നങ്ങൾ മാറും. അത്തരത്തിലൊരു സാക്ഷിയെ സിബിഐ സംഘടിപ്പിച്ചതായുള്ള വിവരം പിണറായി ക്യാമ്പിന് കിട്ടിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപടലുണ്ടായാൽ ഹൈക്കോടതിയിൽ ഈ സാക്ഷിയെ സിബിഐ ഹാജരാക്കില്ല. ഇതോടെ കേസ് അപ്രസക്തവുമാകും.
ഇതിനുള്ള സാധ്യതയാണ് കേന്ദ്ര സർക്കാരുമായി കൂടിയാലോചനകളിലൂടെ തേടുന്നത്. പ്രധാനമന്ത്രിക്ക് രണ്ട് നിർദ്ദേശങ്ങൾ മാത്രമേ ഒത്തുതീർപ്പിൽ പകരമായി മുന്നോട്ട് വയ്ക്കാനുള്ളൂ എന്നാണ് സൂചന. കേന്ദ്ര സർക്കാരിന്റെ ജിഎസ്ടി ബില്ലിന് കേരളത്തിന്റെ പൂർണ്ണ അംഗീകാരം. ഇതിനൊപ്പം അദാനിയുടെ നേതൃത്വത്തിൽ നിർമ്മാണം നടക്കുന്ന വാതക പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാക്കുകയും വേണം. ഇതിനൊപ്പം വിഴിഞ്ഞത്തിൽ അദാനിക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും മോദി ആഗ്രഹിക്കുന്നു. ഇതിന് രണ്ടിനും പിണറായി സഹകരിച്ചാൽ ലാവ്ലിനിൽ പിണറായി നിലപാട് കടുപ്പിക്കില്ല. ഈ ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നത് കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ ജോൺ ബ്രിട്ടാസിന്റെ നേതൃത്വത്തിലാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് വിവാദം ഒഴിവാക്കാൻ ബ്രിട്ടാസിനെ മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവാക്കിയത്. ഇതിലൂടെ ഔദ്യോഗിക ചർച്ചകളെന്ന വ്യാജേന ലാവ്ലിനിൽ കേന്ദ്രത്തിലെ പ്രമുഖ മന്ത്രിമാരുമായി ബ്രിട്ടാസ് ആശയവിനിമയം തുടരും..
ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയിൽ ലാവ്ലിനിൽ വിശദവാദത്തിന് രണ്ട് മാസത്തെ സമയം സിബിഐ തേടിയതെന്നാണ് സൂചന. വിലപേശലുകൾക്ക് പിണറായിക്ക് ഇതിലൂടെ അവസരം ഒരുക്കാം. കേരളത്തിൽ ബിജെപിയുടെ രാഷ്ട്രീയ സാധ്യതകൾക്ക് സഹായകമാകുന്ന തരിത്തിൽ കേന്ദ്ര സർക്കാർ പ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടേണ്ടിയും വരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ ഈ ബന്ധത്തിന് തെളിവാണെന്നും വിലയിരുത്തുന്നു. സംസ്ഥാനം ചോദിക്കുന്നത് എന്തും തരാൻ പ്രധാനമന്ത്രി സന്നദ്ധനാണെന്നും പിണറായി പറഞ്ഞത് വലിയ മാദ്ധ്യമ പ്രാധാന്യം കിട്ടുകയും ചെയ്തു. വാതകപൈപ്പ് ലൈനിലെ അനുകൂല നിലപാടും പിണറായി വ്യക്തമാക്കി. വിഴഞ്ഞത്തിൽ അദാനിയോട് എടുക്കുന്ന സമീപനവും നിർണ്ണായകമാകും. ഈ ചർച്ചകളിലും നിർണ്ണായക പങ്ക് ബ്രിട്ടാസിന് തന്നെയാകും.
എസ്എൻസി ലാവ്ലിൻ കേസിൽ വാദം കേൾക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചത് കഴിഞ്ഞ ദിവസമാണ്. എസ്എൻസി ലാവ്ലിൻ കേസിൽ സിബിഐ ഒഴികെയുള്ളവരുടെ റിവിഷൻ ഹർജികളിൽ പിണറായിക്ക് അനുകൂല വിധിയും വന്നു. അതിനാൽ സിബിഐ മാത്രമാണ് ഈ കേസിൽ പിണറായിക്ക് മുന്നിലെ ഏക തടസം. ണ്ടു മാസം കൂടി നീട്ടി വെയ്ക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പരംജിത് സിങ് പഠ്വാലിയ കേസിൽ ഹാജരാകുമെന്നും ഈ സാഹചര്യത്തിൽ അപേക്ഷ അനുവദിക്കണമെന്നും സിബിഐ സമർപ്പിച്ച ഉപഹർജിയിൽ പറയുന്നു. അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പരംജിത് സിങ് ഹാജരാകുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനാണ് കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുന്നതെന്നും സിബിഐയുടെ അഭിഭാഷകൻ പി. ചന്ദ്രശേഖരൻപിള്ള അറിയിച്ചു. ഈ കാലതാമസം പിണറായിക്ക് അനുവദിച്ചു കൊടുക്കുന്നത് ചർച്ചകൾക്ക് വേണ്ടിയാണെന്നാണ് സൂചന.
ടി.പി. നന്ദകുമാർ, വി എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന കെ.എം. ഷാജഹാൻ തുടങ്ങിയവരുടെ റിവിഷൻ ഹർജികളും ഹൈക്കോടതി തള്ളിയിട്ടുണ്ട്. ജസ്റ്റീസ് ബി. കെമാൽപാഷയാണ് ഹർജികൾ പരിഗണിച്ചത്. ഈ നിയമനടപടികളിലാണ് വി എസ് അച്യുതാനന്ദന്റെ കണ്ണ്. കെമാൽപാഷയുടെ ബെഞ്ചിൽ നിന്ന് പിണറായിക്ക് എതിരായ വിധി വരുമെന്നാണ് അച്യുതാനന്ദന്റെ പ്രതീക്ഷ. അങ്ങനെ വന്നാൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായിയെ മാറ്റണമെന്ന ആവശ്യം വി എസ് അച്യുതാനന്ദൻ സജീമാക്കും. ഇതു മനസ്സിലാക്കിയാണ് പിണറായി സിബിഐയെ കൈയിലെടുക്കാൻ ശ്രമിക്കുന്നതും. ഇതിൽ ആദ്യ വിജയം പിണറായിക്ക് തന്നെയാണ്. ഭരണങ്ങാനം സ്വദേശി ജീവന് നൽകിയ ഹർജി ഹൈക്കോടതി തള്ളിയത് ശുഭപ്രതീക്ഷയാണ്. ലാവ്ലിൻ കേസിൽ ഇനി തെളിവ് നൽകാൻ സിബിഐയ്ക്ക് മാത്രമേ അധികാരമുള്ളൂ എന്ന തരത്തിലാണ് കോടതി ഉത്തരവ്.
ഖത്തറിലെ ഒരു സ്ത്രീയുടെ കൈയിൽ പിണറായിക്ക് ലാവ്ലിൻ നൽകിയ സാമ്പത്തിക ഇടപാടിന് തെളിവുണ്ടെന്നാണ് സൂചന. ഈ തെളിവുകൾ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടു വരാനായിരുന്നു റിവിഷൻ ഹർജികളിലൂടെയുള്ള നീക്കം. അതു ഫലിച്ചാൽ പിണറായി ലാവ്ലിൻ കുരുക്കിൽ വീണ്ടും പെടും. അന്വേഷണം തുടരാൻ സിബിഐ നിർബന്ധിതമാവുകയും ചെയ്യും. ഇതുകൊണ്ട് തന്നെയാണ് ഹൈക്കോടതി ഉത്തരവ് പിണറായിക്ക് ആശ്വാസമാകുന്നത്. പിണറായിക്ക് സമാനമായ വാദങ്ങളാണ് ഹൈക്കോടതിയിൽ ജീവന്റെ ഹർജിയിൽ സിബിഐയും എടുത്തത്. ദുഷ്ടലാക്കോടെയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ക്രിമിനൽ പ്രോസിക്യൂഷൻ ഹർജിയിൽ അപരചിതർക്ക് അവകാശമില്ല. അന്വേഷണത്തിലോ കോടതി നടപടികളിലോ മറ്റ് വ്യക്തികളെ പങ്കെടുപ്പിക്കാനാവില്ലെന്നായിരുന്നു പിണറായിയുടെ വാദം. ഇത് കോടതി അംഗീകരിക്കാൻ കാരണം സിബിഐയും അനുകൂലിച്ചതു കൊണ്ടാണ്.
ഇരകൾക്കും, അടുത്ത ബന്ധുക്കൾക്കു മാത്രമാണ് ഹർജിയുമായി ബന്ധപ്പെട്ട് ഇടപെടുന്നതിനു നിയമപരമായി അവകാശമുള്ളത്. ലാവ്ലിൻ കേസ് 2007ലാണ് രജിസ്റ്റർ ചെയ്തത്. സിബിഐ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ച ശേഷം ഇത്രയേറെ വൈകി ഇത്തരം ഹർജിയുമായി കോടതിയെ സമീപിക്കുന്നത് അംഗീകരിക്കാനാവില്ല. മാത്രമല്ല കേസിൽ വാദം കേട്ട സിബിഐ കോടതി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തനാക്കിയിരുന്നു. കേസിൽ സിബിഐ റിവിഷൻ ഹർജി 2014 ൽ നൽകിയെങ്കിലും 2016 മെയ് 18നാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചിരിക്കുന്നത്. ഇത്തരം ഹർജി അനുവദിക്കരുതെന്നും പിണറായി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കപ്പെട്ടതോടെ കേസിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പായി. പിണറായിയുടെ ഈ ന്യായങ്ങൾ കോടതി അംഗീകരിച്ചതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. ഇനി ബിജെപിയുമായി രഹസ്യ ചർച്ചകൾ തുടരും. ഇതിന് ബ്രിട്ടാസ് തന്നെ ചുക്കാൻ പിടിക്കുകയും ചെയ്യും.
ഇത് വിഎസിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ ലാവ്ലിനിൽ വി എസ് ചില അപ്രതീക്ഷിത കളികൾ നടത്തുമെന്ന് കരുതുന്നവരുമുണ്ട്. റിവിഷൻ ഹർജി തള്ളിയ തീരുമാനത്തിനെതിരെ മേൽകോടതിയെ ഹർജിക്കാർ സമീപിക്കാനും സാധ്യതയുണ്ട്. ഇതിന്റെ സാധ്യതകളും പരിശോധിക്കുകയാണ്.
Stories you may Like
- 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
- സോളർ ഗൂഢാലോചനയിൽ ഒന്നാം പ്രതി മുഖ്യമന്ത്രി; സതീശൻ
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- ഇട്ടിയപ്പാറ ഇരട്ടക്കൊലക്കേസ്: സിബിഐയെ മുൾമുനയിൽ നിറുത്തുന്ന ചോദ്യങ്ങളുമായി ബന്ധുക്കൾ
- ജസ്ന ജീവനോടെയുണ്ടെന്ന ഒരുസൂചനയും കിട്ടിയില്ല
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്