മുപ്പതുവയസ്സിനിടയ്ക്ക് ഒരായുസ്സിന്റെ ദുരിതം; ജീവിതത്തിലെ സങ്കടക്കടൽ നീന്താൻ ലേഖാ നമ്പൂതിരിക്ക് സഹായവുമായി സുമനസ്സുകൾ; വൃക്ക ദാനംചെയ്ത് മാതൃകയായ യുവതിക്ക് വിധി കരുതിവച്ചത് വേദന നിറഞ്ഞ രോഗശയ്യ
തിരുവനന്തപുരം: ചെട്ടികുളങ്ങര ക്ഷേത്രപരിസരത്തുനിന്ന് പടിഞ്ഞാറോട്ട് നീണ്ടുകിടക്കുന്ന റോഡ്. അതിലേ പോകുമ്പോൾ വടക്കേത്തുണ്ടം കോയിക്കൽത്തറ ക്ഷേത്രത്തിന് മൂന്നാമതായി ഒരു കൊച്ചുവീട്. ഷീറ്റുമേഞ്ഞ വീട്ടിൽ വേദന കടിച്ചമർത്തി സന്ദർശകരെ നിറഞ്ഞ ചിരിയോടെ സ്വീകരിച്ച് ലേഖാ നമ്പൂതിരി. പരസഹായമില്ലാതെ എഴുന്നേൽക്കാനാവില്ല. എങ്കിലും തന്റെ ദുരവസ്ഥയറിഞ്ഞ് ഉമ്മറത്തുവരുന്ന അതിഥികളെ കിടക്കയിൽ കിടന്നിടത്തുനിന്ന് തലയൊന്നുയർത്തി, വേദനകടിച്ചമർത്തി മുഖച്ച് ചിരിനിറച്ച് വരവേൽക്കുകയാണ് ലേഖ.
നിറഞ്ഞ മനസ്സോടെ, പ്രതിഫലമായി സ്നേഹം മാത്രം മതിയെന്നുപറഞ്ഞ് പാലക്കാട് പട്ടാമ്പി വിളയൂരിലെ ഷാഫി നബാസ് എന്ന ചെറുപ്പക്കാരന് വൃക്ക നൽകിയ ലേഖ ഇന്ന് വിധിയുടെ ക്രൂരതകളെ നേരിട്ട് തന്റെ കൊച്ചുവീട്ടിൽ ജീവിതം തള്ളിനീക്കുന്നു. ഒരു ചെറുപ്പക്കാരന്റെ സങ്കടം തിരിച്ചറിഞ്ഞ്, മതത്തിന്റെ വേലിക്കെട്ടുകൾ തച്ചുടച്ച് അവയവദാനം നടത്തിയതിലൂടെ നന്മയുടെ പ്രതീകമായി വാർത്തകളിൽ ഇടംപിടിക്കുകയായിരുന്നു ലേഖ. നട്ടെല്ലിന്റെ കശേരുക്കൾ പുറത്തേക്കു തള്ളിവരുന്ന നിലയിൽ, കാലുകളിലേക്ക് രക്തയോട്ടം കുറഞ്ഞ്, നടുപിളർക്കുന്ന വേദനയോടെ ആ മനുഷ്യസ്നേഹി തന്റെ ജീവിതകഥ പറയുന്നു. ആരേയും കുറ്റപ്പെടുത്താതെ, ആരോടും പരിഭവമില്ലാതെ.
ചെറുപ്രായത്തിൽ ഒരായുസ്സിന്റെ ദുരിതം
മുപ്പതുവയസ്സു പിന്നിടുന്നതിനിടയിൽ ഒരായുസ്സിന്റെ ദുരിതങ്ങളുടേയും വേദനകളുടേയും പർവം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു ലേഖ. ചെങ്ങന്നൂർ പാണ്ടനാട് ചെറുവേലി ഇല്ലത്തിൽ സിഡി മധുസൂദനൻ നമ്പൂതിരിയുടേയും പാർവതി അന്തർജനത്തിന്റെയും മൂന്നു മക്കളിൽ രണ്ടാമത്തെ മകളാണ് ലേഖ. മാളികപ്പുറം മുന്മേൽശാന്തിയായിരുന്നു അച്ഛൻ. അല്ലലില്ലാതെ വളർന്ന ലേഖ പത്താംകഌസ് വരെയേ പഠിച്ചുള്ളൂ. നേരത്തെ വിവാഹംകഴിപ്പിച്ചയക്കാനുള്ള അച്ഛന്റെ ആഗ്രഹത്തിന് സമ്മതംമൂളി ചെറുപ്രായത്തിൽത്തന്നെ വിവാഹം. വിവാഹംകഴിഞ്ഞ ആറുമാസത്തിനകംതന്നെ അച്ഛൻ മരിച്ചു. ശാന്തിക്കാരനായിരുന്ന ജയൻ നമ്പൂതിരിയുമായുള്ള ആ ബന്ധം കുറച്ചുവർഷങ്ങളേ നീണ്ടുനിന്നുള്ളൂ. രണ്ട് മക്കൾ പിറന്നതിനു പിന്നാലെ ആ ബന്ധമൊഴിഞ്ഞു.
ചെറുപ്രായത്തിൽ രണ്ടു മക്കളുമായി ജീവിതത്തെ സധൈര്യം നേരിട്ട ലേഖയ്ക്ക് താങ്ങായത് ഒമ്പാതാംക്ളാസിൽ പഠിക്കുമ്പോൾ പരിശീലിച്ച ബ്യൂട്ടീഷ്യൻ കോഴ്സ്. ഒരു ബ്യൂട്ടീഷ്യനൊപ്പം ചേർന്ന് വാടകവീട്ടിൽ രണ്ടുകുട്ടികളുമായി ജീവിതം നെയ്തുതുടങ്ങിയപ്പോൾത്തന്നെ ലേഖ രോഗഗ്രസ്തയായിരുന്നു. നട്ടെല്ലിൽ നിന്ന് ചെറുവേദനകൾ. കാലുകൾക്ക് തളർച്ച. ഇതെല്ലാമായിരുന്നു ആദ്യകാലത്തെ വിഷമങ്ങൾ. ആദ്യദാമ്പത്യകാലത്തുണ്ടായ ഒരു അനിഷ്ടസംഭവത്തേയും വീഴ്ചയേയും തുടർന്നുണ്ടായ ക്ഷതം നട്ടെല്ലിനെ സാരമായി ബാധിച്ചെന്ന് അന്ന് തിരിച്ചറിഞ്ഞില്ല.
ഇക്കാലത്താണ് ബസ് ഡ്രൈവറായ സാജൻ കോശി ലേഖയുടെ ജീവിതത്തിലെത്തുന്നത്. എല്ലാ വിവരങ്ങളും അറിഞ്ഞ് ജീവിതസഖിയാക്കാനെത്തിയ സാജനെ ലേഖ സ്വീകരിച്ചു. ബസ് ഡ്രൈവറായിരുന്നു സാജൻ. മാവേലിക്കരയിലെ ക്രിസ്ത്യൻ കുടുംബാംഗം. ലേഖ മതംമാറണമെന്ന് സാജന്റെ വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും സാജൻ സമ്മതിച്ചില്ല. ഇരുവരും കുഞ്ഞുങ്ങളോടൊപ്പം വാടകവീട്ടിൽ താമസിച്ച് ജീവിതം തുടർന്നു.
സിനിമയുടെ നന്മ ജീവിതത്തിലേക്ക്
ഇതിനിടയിലാണ് ലേഖയുടെ ജീവിതത്തെ മാറ്റിമറിച്ച ആ സംഭവമുണ്ടായത്. അങ്ങനെ സിനിമകാണുന്ന ശീലമൊന്നുമില്ല ലേഖയ്ക്ക്. മാവേലിക്കരയിൽ ഒരു ഓഫീസ് ആവശ്യത്തിന് പോയപ്പോൾ അവിടെ അൽപം കാത്തിരിപ്പ്. എന്നാൽ ഒരു സിനിമയ്ക്കു പോകാമെന്നായി. കണ്ടത് മമ്മുട്ടി 'മൈക്കായി' എത്തുന്ന ലൗഡ് സ്പീക്കർ. സമ്പന്നനായ ഒരാളുടെ പ്രതിഫലം നിരസിച്ച് തന്റെ വൃക്കനൽകിയ നായകൻ ലേഖയുടെ മനസ്സിന്റെ വെള്ളിത്തിരയിലും നിറഞ്ഞു. ജീവിതം ഇത്തരം നന്മകളുടേതാകണമെന്ന് അന്നേ ലേഖ മനസ്സിൽ കുറിച്ചു.
അടുത്ത ദിവസങ്ങളിൽ പത്രത്താളുകൾ മറിക്കവെ ഒരു കൊച്ചു പരസ്യം. '29 കാരനായ യുവാവിന് എ പോസിറ്റീവ് വൃക്ക ആവശ്യമുണ്ട്'. താഴെ കണ്ട ഫോൺനമ്പരിൽ വിളിച്ചു. പട്ടാമ്പി വിളയൂരിലെ മുസ്തഫയാണ് ഫോണെടുത്തത്. വൃക്ക നൽകാൻ താത്പര്യമുണ്ടെന്നറിയിച്ചു. പക്ഷേ, അവർക്കു സംശയം. സ്ത്രീയല്ലേ... പിന്നീട് പിന്മാറിയാലോ എന്ന്. ഇല്ലെന്ന് തീർത്തുപറഞ്ഞതോടെ മുസ്തഫ പറഞ്ഞു. 'എന്റെ സഹോദരൻ ഷാഫി നബാസിനാണ് വൃക്ക വേണ്ടത്.' ചികിത്സ നടത്തി ദരിദ്രമായ കുടുംബമാണെന്നും വൃക്കതരാമെന്നു പറഞ്ഞ് പല ഏജന്റുമാരും കബളിപ്പിച്ചെന്നുമെല്ലാം മുസ്തഫ വ്യക്തമാക്കി. പിറ്റേന്നുതന്നെ മാവേലിക്കരയിൽ നിന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ബന്ധുവിനൊപ്പം ചെന്ന് ഷാഫിയെ ലേഖ നേരിൽക്കണ്ടു. ഡയാലിലിസ് കഴിഞ്ഞ മടങ്ങവേ കാറിൽ ചാരിയിരിക്കുന്ന ചെറുപ്പക്കാരനെ കണ്ടപ്പോൾ സങ്കടം തോന്നി. മരണത്തെ കാത്തിരിക്കുന്നവന്റെ മുഖം.
ലേഖയോട് കുറേനേരം സംസാരിച്ച ഷാഫി തന്റെ കഥ പറഞ്ഞു. 'പത്തുമക്കളാണ് ഞങ്ങൾ. കുട്ടിയായിരുന്നപ്പോഴേ ബാപ്പ മരിച്ചു. പുറമ്പോക്കിൽ താമസിച്ചിരുന്ന പാവപ്പെട്ട പെൺകുട്ടിയെയാണ് ഞാൻ വിവാഹം കഴിച്ചത്. ഒരു കുട്ടിയുണ്ട്. ഇതിലും ഭേദം മരിക്കുന്നതാണ്' ഷാഫിയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണുനിറഞ്ഞ് ലേഖ പറഞ്ഞു. എനിക്കു ജീവനുണ്ടെങ്കിൽ എന്റെയൊരു വൃക്കകൊണ്ട് ഷാഫി ജീവിക്കും. പണംകൊണ്ട് സഹായിക്കാൻ എനിക്കാവില്ല.
നയാപൈസപോലും വാങ്ങാതെ ഷാഫിക്ക് വൃക്കനൽകാൻ തീരുമാനിച്ചു. മറ്റുപല രോഗങ്ങളും അലട്ടിയിരുന്നതിനാൽ വൃക്കദാനം നീണ്ടുപോയി. ഒടുവിൽ 2012 നവംബർ 15ന് ഷാഫക്ക് എന്റെ വൃക്ക മാറ്റിവച്ചു. പതിനഞ്ചുലക്ഷം രൂപവരെ പ്രതിഫലംവാങ്ങി വൃക്ക കച്ചവടം നടന്നിരുന്ന കാലത്ത് ഒരു പൈസപോലും പ്രതിഫലം വാങ്ങാതെയുള്ള വൃക്കനൽകിയ ലേഖയെ അങ്ങനെ ലോകം അറിഞ്ഞു. വാടകവീട്ടിൽ അഷ്ടിച്ച് കഴിഞ്ഞുകൂടിയ കാലമായിട്ടുപോലും പണംവാങ്ങാതെ വേണം അവയവദാനമെന്ന് നിശ്ചയദാർഢ്യം ലേഖ നിറവേറ്റി. നിങ്ങൾക്ക് കാശൊന്നുമില്ലല്ലോ, വൃക്ക കൊടുത്തപ്പോൾ കാശുവാങ്ങാമായിരുന്നില്ലേ എന്നു ചോദിച്ചവർക്കുമുന്നിൽ വലംകൈ കൊടുക്കുന്നത് ഇടംകൈ അറിയരുതെന്ന ബൈബിൾവാക്യം ലേഖ മറയായിപ്പിടിച്ചു.
ദുരിതങ്ങൾ തുടർക്കഥയായപ്പോഴും തളരാതെ
ഇക്കാലത്തെല്ലാം ഇടയ്ക്കിടെ ലേഖയുടെ ജീവിതത്തിൽ വില്ലനായി നടുവേദനയും കാൽകഴപ്പും വന്നുകൊണ്ടിരുന്നു. എന്നാൽ അതിനൊന്നും വൃക്കദാനമെന്ന മനംനിറഞ്ഞെടുത്ത തീരുമാനത്തെ കീഴടക്കാനായില്ല. ഭർത്താവ് സാജൻകോശിയുടെ പൂർണപിന്തുണയും ലേഖയ്ക്ക് ശക്തിപകർന്നു. ഇക്കാലത്ത് വേദന കൂടിവന്നതിനാൽ പലപ്പോഴും ബ്യൂട്ടിപാർലറിൽ പോകാനായില്ല. കൂട്ടിരിക്കാൻ കുട്ടികളും ഭർത്താവ് സാജൻകോശിയും മാത്രം. വീടിന്റെ സാമ്പത്തിക നില കൂടുതൽ പരുങ്ങലിലായി വന്നു. വൃക്കദാനത്തിനുപിന്നാലെ തങ്ങൾ സഹായിക്കാമെന്ന് പറഞ്ഞ പലരേയും പിന്നീട് കണ്ടില്ല. അതോടെ കുട്ടികളുടെ പഠനം മുടങ്ങുമെന്ന സ്ഥിതി വന്നു. അവരെ മാവേലിക്കരയിൽ സാൽവേഷൻ ആർമിയുടെ തഴക്കരയിലെ ബോയ്സ്ഹോമിൽ നിർത്തി ഒരുവർഷത്തോളം. കുഞ്ഞുങ്ങളെ അനാഥാലായത്തിലാക്കിയല്ലേ.. എന്ന ചോദ്യം പലയിടത്തുനിന്നും ഉയർന്നതോടെ വിഷമമായി. അവരെ തിരിച്ച് വീട്ടിലേക്കുതന്നെ കൂട്ടി. ഇല്ലായ്മകൾ നമ്മൾ മാത്രം അറിഞ്ഞാൽ മതിയല്ലോ.
ഇടക്കാലത്ത് മക്കളുടെ രോഗങ്ങളും സാജന് മൂന്നുതവണ അറ്റാക്ക് വന്നതുമെല്ലാം ലേഖയുടെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായി. എല്ലാം ഒരുവിധം അതിജീവിച്ച് വരുമ്പോഴാണ് ലേഖയുടെ രോഗം കൂടുതൽ കരുത്താർജിക്കുന്നത്. കിടന്നിടത്തുനിന്ന് അനങ്ങാൻപോലും ആരെങ്കിലും പിടിക്കണം. അടുക്കളക്കാര്യം അത്യാവശ്യം പാചകമറിയുന്ന മൂത്തമകൻ മിഥുൽ നോക്കുമെന്നതാണ് ആശ്വാസം. പത്താംക്ളാസ് വിദ്യാർത്ഥി മധുവും കൂട്ടിനുണ്ടാവും. ഒന്നൊഴിയുമ്പോൾ മറ്റൊന്ന് എന്ന നിലയിൽ ദുരിതങ്ങൾ നിരന്തരം വേട്ടയാടുമ്പോഴും ലേഖ പറയും. നമ്മൾ നല്ലതേചെയ്യുന്നുള്ളൂ... നമുക്കും നല്ലതേ വരൂ.. ആ വാക്കുകളിൽ മനസ്സിൽ ധൈര്യം ഉറപ്പിച്ച് വീണ്ടും കുടുംബം ജീവിതവഞ്ചി തുഴയുന്നു.
കഴിഞ്ഞമാസം ആദ്യം ലേഖയുടെ നില കൂടുതൽ വഷളായി. ഇടയ്ക്കിടെ വന്നിരുന്ന വേദന സ്ഥിരമായിത്തുടങ്ങി. പെയിൻകില്ലറുകളിൽ അധികകാലം ആശ്രയം തേടാനാവില്ലെന്ന് ഡോക്ടർമാർ. ശസ്ത്രക്രിയതന്നെ വേണ്ടിവരും. വിജയസാധ്യത ഉറപ്പിച്ചുപറയാനാവില്ല. എന്നാലും ഇപ്പോഴത്തെ അവസ്ഥയിൽ തുടരാനാവില്ല. ബാത്ത്റൂമിൽപോകാൻപോലും സഹായം വേണമെന്നിരിക്കെ ലേഖയ്ക്കൊപ്പംതന്നെയാണിപ്പോൾ സാജൻ. വരുമാനമൊന്നുമില്ലാതെ ഇങ്ങനെ എത്രകാലമെന്ന ചോദ്യം മുന്നിൽ. ആശുപത്രിയിൽ രണ്ടാഴ്ച കിടന്നു. പക്ഷേ, അപ്പോഴേക്കും പണം തീർന്നു. പിന്നെ വേദന സഹിച്ച് വീട്ടിൽ കിടക്കാമെന്നു വച്ചു. കുടുംബച്ചെലവിനു പോലും പണമില്ലാതെ വന്നതോടെ സാജന്റെ പൾസർ ബൈക്ക് മിനിയാന്ന് വിറ്റു.
വാടകവീട്ടിൽ നിന്ന് ഇപ്പോൾ ചെട്ടികുളങ്ങര വടക്ക് കണ്ണമംഗലം അശ്വതിയെന്ന കൊച്ചുവീട്ടിലേക്ക് മാറിയിട്ട് വർഷമൊന്ന് തികയുന്നതേയുള്ളൂ. കഴിഞ്ഞ ഓണത്തിനായിരുന്നു ഒന്നരസെന്റിൽ തീർത്ത വീട്ടിൽ ഒരായിരം മോഹങ്ങളുമായി ഈ കുടുംബം താമസം തുടങ്ങിയത്. ആ വീട്ടിലെ രണ്ടുമുറികളിലൊന്നിൽ രോഗഗ്രസ്തയായി, ശയ്യാവലംബിയായി കഴിയുമ്പോഴും നിറഞ്ഞചിരിയോടെ ലേഖ കാണാനെത്തുന്നവരോട് പറയുന്നു. എല്ലാം ശരിയാവും... അല്ലേ.
ലേഖയെ സഹായിക്കാൻ നിരവധിപേർ
ലേഖയുടെ ദുരവസ്ഥയെപ്പറ്റി 'മറുനാടൻ മലയാളി' റിപ്പോർട്ട് വന്നതോടെ അവരുടെ ഫോൺ നിർത്താതെ ശബ്ദിക്കുന്നു. വീടുതേടി സഹായവാഗ്ദാനവുമായി നൂറുകണക്കിന് ഫോൺകോളുകൾ.. സന്ദർശകർ.. ലേഖയുടെ അക്കൗണ്ട് നമ്പർ ചോദിച്ച് നിരവധി പേർ മറുനാടൻ മലയാളിയേയും സമീപിച്ചു. മുമ്പ് സഹായവാഗ്ദാനം ചെയ്ത് പലരും ഇവരെ കബളിപ്പിച്ചിട്ടുള്ളതിനാൽ താഴെപ്പറയുന്ന അക്കൗണ്ട് നമ്പരിലേക്കു മാത്രം സഹായം അയക്കുക.
ലേഖയുടെ അക്കൗണ്ട് നമ്പർ
Lekha.M.Nampoothiri, W/o. Sajan (Ph: 0091-9562556867)
A/c no: 67270420199, IFSC: SBTR0000934
State bank of travancore, Chettikulangara Branch. Kerala
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്