തനിച്ചു താമസിച്ച വീട്ടമ്മയെ രാത്രി പാത്തിരുന്ന അക്രമി കടന്നുപിടിച്ചു; വിവസ്ത്രയാക്കി 50 മീറ്റർ അകലെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് പീഡനം; അടുത്തുണ്ടായിരുന്ന വാച്ച്മാൻ നിലവിളി കേട്ടില്ലായിരുന്നെങ്കിൽ കേരളം കേൾക്കേണ്ടിവരുമായിരുന്നത് മറ്റൊരു ജിഷ ദുരന്തം
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: അടൂരിൽ ഒറ്റയ്ക്കു കഴിഞ്ഞിരുന്ന വീട്ടമ്മ പാതിരാത്രി പതുങ്ങിയെത്തി പീഡിപ്പിക്കാനൊരുങ്ങിയ പ്രതിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വീട്ടിൽ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയി സമീപത്തെങ്ങും ആരുമില്ലാത്ത കുറ്റിക്കാടിന് നടുവിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ വീട്ടമ്മയുടെ നിലവിളി തൊട്ടടുത്ത പറമ്പിൽ നിന്ന വാച്ച്മാൻ കേട്ടില്ലായിരുന്നുവെങ്കിൽ കേരളം കേൾക്കേണ്ടിവരുമായിരുന്നത് പെരുമ്പാവൂരിൽ ജിഷയ്ക്കുണ്ടായതുപോലൊരു ദുരന്തം. കോന്നി നെടുമ്പാറയിൽ സർക്കാർ മെഡിക്കൽ കോളജിന്റെ നിർമ്മാണത്തിന് എത്തിയ പശ്ചിമ ബംഗാൾ സ്വദേശിയുടെ ആക്രമണത്തിൽ നിന്ന് തൊട്ടടുത്ത് തനിച്ചു താമസിച്ചിരുന്ന 50 വയസുള്ള വീട്ടമ്മ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം പ്രതി പിടിയിലായെങ്കിലും ശരീരമാസകലം മുറിവും ചതവുമായി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ് വീട്ടമ്മ. പശ്ചിമ ബംഗാൾ ബൈഡിയപുർ ജില്ലക്കാരനായ ക്രോദീബിനെ (23) സംഭവത്തിൽ പൊലീസ് അറസ്റ്റുചെയ്തു.
കോന്നി മെഡിക്കൽ കോളജ് ആശുപത്രി നിർമ്മാണം നടക്കുന്ന നെടുമ്പാറയിൽ വ്യാഴാഴ്ച അർധരാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. രണ്ടു പെൺമക്കളെ വിവാഹം കഴിച്ച് അയച്ച ശേഷം തനിച്ച് താമസിക്കുന്ന വീട്ടമ്മയാണ് പീഡനത്തിന് ഇരയായത്. ഒറ്റപ്പെട്ട പ്രദേശത്താണ് ഇവരുടെ വീട്. ഇതു മനസ്സിലാക്കിയ പ്രതി കുറ്റകൃത്യത്തിന് മുതിർന്നത്. മെഡിക്കൽ കോളജ് നിർമ്മാണവുമായി ബന്ധപ്പെട്ട് നെടുമ്പാറയിലെ ഷെൽട്ടറിൽ താമസിച്ചു വരുകയായിരുന്നു ക്രോദീബ്. മദ്യലഹരിയിലായിരുന്നു പീഡനം.
വീടിന് പുറത്ത് പതുങ്ങിയിരുന്ന ഇയാൾ രാത്രി മൂത്രമൊഴിക്കുന്നതിന് പുറത്തിറങ്ങിയ വീട്ടമ്മയെ കടന്നു പിടിക്കുകയായിരുന്നു. ഏറെ നേരത്തേ ബലപ്രയോഗത്തിന് ഒടുവിൽ വീടിന് പിന്നിലെ കാട്ടിലേക്ക് 50 മീറ്ററോളം വലിച്ചിഴച്ചു കൊണ്ടു പോയാണ് ഇവരെ പീഡിപ്പിച്ചത്. നിലവിളി കേട്ട് മെഡിക്കൽ കോളജ് നിർമ്മാണ മേഖലയിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന വാച്ചർ എത്തിയതോടെ് പ്രതി വീട്ടമ്മയെ ഉപേക്ഷിച്ച് രക്ഷപെട്ടു. എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു വീട്ടമ്മ. ആസൂത്രിതമായിട്ടാണ് ഇയാൾ വീട്ടമ്മയെ ആക്രമിച്ചത്. മറ്റു വീടുകളിൽ നിന്നും കുറച്ചകലെയായിരുന്നു ഇവരുടെ താമസമെന്നത് പ്രതിക്ക് കാര്യങ്ങൾ എളുപ്പമാക്കി. ഇതെല്ലാം പ്രതി നേരത്തേ തന്നെ മനസിലാക്കി വച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രാത്രികാലങ്ങളിൽ മൂത്രശങ്ക തീർക്കാൻ വീട്ടമ്മ വെളിയിൽ ഇറങ്ങാറുണ്ടെന്ന് മനസ്സിലാക്കിയ പ്രതി വ്യാഴാഴ്ച രാത്രി 12 മണിയോടെ സ്ഥലത്ത് എത്തി കാത്തുനിന്നു. വീടിന് പുറത്തെ ഇരുളിൽ പതുങ്ങിയിരിക്കുമ്പോൾ പ്രതീക്ഷിച്ചതു പോലെ വീട്ടമ്മ മുറ്റത്തേക്ക് ഇറങ്ങി. തിരിച്ച് ഇവർ വീട്ടിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് പ്രതി ആക്രമിച്ചത്. ആദ്യം ഒന്നു ഭയന്നെങ്കിലും വീട്ടമ്മ കുതറിയോടി വീട്ടിൽക്കയറി കതക് അടയ്ക്കാൻ ശ്രമിച്ചു. എന്നാൽ പ്രതി ബലപ്രയോഗത്തിലൂടെ കതകു തള്ളിത്തുറന്ന് അകത്തു കയറി. രക്ഷ തേടി കിടപ്പുമുറിയിലേക്ക് ഓടിയ വീട്ടമ്മയെ കടന്നു പിടിച്ച് കട്ടിലിലേക്ക് തള്ളി. കിടക്കയിൽ രണ്ടു പേരും തമ്മിൽ പിടിവലി നടന്നു. ഒടുവിൽ വീട്ടമ്മയെ കീഴ്പ്പെടുത്തിയ ഇയാൾ വലിച്ച് പുറത്തിറക്കാൻ ശ്രമിച്ചു. വീട്ടമ്മ എതിർത്തപ്പോൾ വലിച്ചിഴച്ചു പുറത്തിട്ടു. പിന്നെ വീടിന് പിന്നിലുള്ള കാടിന് നേർക്ക് അമ്പത് മീറ്ററോളം വലിച്ചിഴച്ചു. ഇതിനിടെ അക്രമി വീട്ടമ്മയുടെ നൈറ്റിയും മറ്റ് വസ്ത്രങ്ങളും വലിച്ച് കീറി എറിഞ്ഞു. സ്വയം വിവസ്ത്രനാകുകയും ചെയ്തു.തുടർന്ന് കാടിനുള്ളിലുള്ള ഒരു കുഴിയിലേക്ക് തള്ളിയിട്ട ശേഷം വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു.
അതിക്രൂരമായ ആക്രമണമാണ് പിന്നീട് നടന്നതെന്ന് വീട്ടമ്മയുടെ പരുക്കുകൾ വ്യക്തമാക്കുന്നു. മുഖം മുഴുവൻ പ്രതി കടിച്ചു പറിച്ചു. ജനനേന്ദ്രിയത്തിലും ആഴത്തിൽ മുറിവേറ്റു. വീട്ടമ്മയുടെ നിലവിളി കേട്ട ആശുപത്രി നിർമ്മാണ സ്ഥലത്തുണ്ടായിരുന്ന വാച്ചർ ഓടിയെത്തി. നിലവിളി ഉയർന്ന ഭാഗത്തേക്ക് ഇയാൾ ടോർച്ച് തെളിച്ചതോടെ പ്രതി എണീറ്റ് ഓടി മറയുകയായിരുന്നു. വാച്ചമാൻ അവിടേക്ക് ചെന്ന് പരിശോധിച്ചപ്പോഴാണ് വീട്ടമ്മയെ അവശനിലയിൽ കണ്ടത്. ഒന്നു സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അവർ. പരിസരവാസികൾ വിവരമറിഞ്ഞ് ഓടിക്കൂടുകയും ചെയ്തു. ഇന്നലെ രാവിലെ പൊലീസ് എത്തി മൊഴിയെടുത്ത ശേഷമാണ് വീട്ടമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. സംഭവ സമയത്ത് ഒരു കനത്ത മഴ പെയ്തിരുന്നെങ്കിൽ പോലും നിലവിളി ആരും കേൾക്കില്ലായിരുന്നെന്നും വീട്ടമ്മയ്ക്ക് ജീവൻ തന്നെ നഷ്ടമായേനെയെന്നും പരിസരവാസികൾ പറയുന്നു. മെഡിക്കൽ കോളജ് നിർമ്മാണം നടക്കുന്ന സ്ഥലത്ത് 250 ഓളം ഇതര സംസ്ഥാന തൊഴിലാളികൾ ജോലിക്കെത്തിയിട്ടുണ്ട്്. ഇവർക്കായി താൽകാലിക ഷെൽട്ടറും നിർമ്മിച്ച് നൽകിയിട്ടുണ്ട്. കൃത്യത്തിന് ശേഷം ശരീരമാസകലം മുറിവുമായി വന്ന ക്രോദീബിനോട് സഹതൊഴിലാളികൾ എന്തു പറ്റിയതാണെന്ന് ചോദിച്ചിരുന്നു. വീണതാണെന്നാണ് ഇയാൾ പറഞ്ഞത്. പിന്നീട് പൊലീസെത്തി ചോദ്യം ചെയ്തപ്പോൾ കൂടെയുള്ളവരാണ് പ്രതി ക്രോദീബാകാമെന്ന സംശയം പറഞ്ഞത്. ചെരുപ്പും ധരിച്ചിരുന്ന വസ്ത്രങ്ങളും പീഡനശ്രമത്തിനിടെ നഷ്ടപ്പെട്ട ക്രോദീബ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പിടിച്ചു നിൽക്കാൻ കഴിയാതെ കുറ്റം സമ്മതിക്കുകയായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണമെന്ന് അടൂർ ഡിവൈ.എസ്പി ഉത്തരവിട്ടതിന് പിന്നാലെയാണ് നാടുനടുക്കിയ പീഡനം നടന്നത്. സംസ്ഥാനത്ത് ജോലിക്കെത്തുന്നവരെ പൊതുവേ ബംഗാളികൾ എന്നാണ് പറയുന്നത്. എന്നാൽ, ഇവരിൽ ബംഗാളികൾ മാത്രമല്ല ഉള്ളത്. ആസാം, ബീഹാർ, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് തുടങ്ങി ബംഗ്ലാദേശിൽ നിന്നുള്ളവർ വരെ ഇവിടെ ബംഗാളികൾ എന്നു പറഞ്ഞ് ജോലി ചെയ്യുന്നുണ്ട്. ഇതിലേറെയും ആ നാട്ടിലെ ക്രിമിനലുകളാണ്. കുറ്റകൃത്യം നടത്തിയ ശേഷം സുരക്ഷിത ഒളിത്താവളമെന്ന് കണ്ടാണ് കേരളത്തിലേക്ക് വരുന്നത്. ഇവിടെ കുറ്റകൃത്യം ചെയ്തിട്ട് മുങ്ങുന്നവരെ അവിടെ ചെന്ന് അറസ്റ്റു ചെയ്യുക എന്നതും കേരളാ പൊലീസിനെ സംബന്ധിച്ചിടത്തോളം ഭഗീരഥ പ്രയത്നവുമാണ്.
Stories you may Like
- കുറിൽ ദ്വീപിൽ നിന്ന് പിടിച്ച പെറ്റി അടൂർ പൊലീസ് സ്റ്റേഷനിൽ തന്നെ അടച്ചേ തീരൂവെന്ന് പൊലീസ്
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- കുറിൽ ദ്വീപിൽ ഹെൽമറ്റില്ലാതെ വന്നതിന് അടൂർ പൊലീസ് പെറ്റിയടിച്ച അരുൺ മറുനാടനോട്
- റവന്യൂവകുപ്പ് കൂടുതൽ സുതാര്യവും അഴിമതി രഹിതവുമായി: ഡെപ്യൂട്ടി സ്പീക്കർ
- ജോയിന്റ് കൗൺസിൽ നേതാക്കളെ രക്ഷിക്കാൻ മന്ത്രി തലത്തിൽ ഇടപെടൽ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍