ക്രാഷ്ലാന്റിങ്ങിൽ പരുക്കേറ്റാലും നഷ്ടപരിഹാരം കിട്ടാം; എയർഹോസ്റ്റസുമാരോട് ശ്യംഗരിക്കാമോ? സ്യൂട്ടും കണ്ണടയും ധരിച്ചാൽ ബിസിസ് ക്ലാസ്; അബദ്ധങ്ങളും പേറി യൂറോപ്പിൽ വിമാനയാത്ര നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: വിമാനയാത്ര കൗതുകം നിറഞ്ഞത് പോലെ തന്നെ ഒരുപാടു തെറ്റിദ്ധാരണകൾ കൂടി നിറഞ്ഞത് തന്നെയാണ്. ഇക്കാര്യത്തിൽ എത്ര വട്ടം ഉലകം ചുറ്റിയ ആൾ ആണെങ്കിലും പലപ്പോഴും അബദ്ധം പറ്റാൻ സാധ്യത ഉള്ളതും വിവരമില്ലായ്മ കൊണ്ട് തന്നെയാണ്. തനിക്കെന്തോ അവകാശം ഉണ്ടെന്നു കരുതി അമിതമായി മദ്യം ചോദിക്കുന്നത് ഉൾപ്പെടെ സുന്ദരികളായ എയർഹോസ്റ്റസുമാരെ ശ്യംരിക്കാൻ ശ്രമം നടത്തി പൊല്ലാപ്പിലായത് വരെ കുരുക്കിൽ ചാടിയ മലയാളികളും കുറവല്ല. യൂറോപ്യൻ മലയാളികൾ പോലും പലപ്പോഴും ഇങ്ങനെ കുരുക്കിൽ ചാടിയിട്ടുണ്ട്.
ഒരു പക്ഷെ ജയിംസ് ബോണ്ട് ചിത്രങ്ങളും മോഹൻലാൽ പടമായ ബോയിങ് ബോയിങ് ഉൾപ്പെടെ ഉള്ള ചിത്രങ്ങളും കണ്ടിട്ടുള്ള മണ്ടന്മാരുടെ ധാരണ എയർ ഹോസ്റ്റസ് എന്നാൽ കോൾ ഗേൾ എന്ന് കൂടിയാണ്. കൂടെ അൽപ്പം മദ്യം കൂടി ചെല്ലുമ്പോൾ പിന്നെ പറയുകയും വേണ്ട. എയർ ഹോസ്റ്റസുമാർ പ്രോഫഷണലായി ജോലി ചെയ്യുന്ന കസ്റ്റമർ കെയർ ജീവനക്കാർ ആണെന്നത് പോലും മറന്നാണ് വീര കേസരികൾ എന്ന് സ്വയം കരുതുന്നവരുടെ പെരുമാറ്റവും ഒടുവിൽ പൊലീസിന്റെ പിടിയിൽ ആകുന്നതും. ഇത് കൂടാതെ വിമാനം ക്യാൻസൽ ആകുന്നതും ക്രാഷ് ലാന്റിങ്ങിൽ പരുക്ക് പറ്റുന്നതും ഒക്കെയായി ഒട്ടേറെ അബദ്ധങ്ങൾ മനസ്സിൽ വച്ച് യാത്ര ചെയ്യുന്ന പതിവ് മാറ്റി യഥാർത്ഥ്യം എന്തെന്ന് തിരിച്ചറിഞ്ഞാലോ?
റിട്ടേൺ ടിക്കറ്റ് ലാഭകരം
സത്യത്തിൽ ഇത് എല്ലായ്പ്പോഴും ശരിയാകണം എന്നില്ല. സാധാരാണ ഇരു വശത്തേക്കും ഉള്ള യാത്രക്കയാണ് മിക്കവാറും ആളുകൾ ടിക്കറ്റ് ബുക്ക് ചെയ്യുക. എന്നാൽ അൽപ്പം മിനക്കെട്ടാൽ കൂടുതൽ ലാഭം തരുന്ന ഡീൽ കണ്ടെത്താൻ കഴിയും എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. മിക്കവാറും രണ്ടു വിമാനക്കബനികളെ ആശ്രയിക്കേണ്ടി വരും എന്ന് മാത്രം. ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ഏറ്റവും തിരക്കുള്ള സർവ്വീസ് ആയിരിക്കും മിക്കവാറും എയർലൈനുകൾ കാണിക്കുക. യാത്ര സമയത്തിന്റെ കാര്യത്തിൽ പോലും ഇത്തരം തരം തിരിവുകൾ ബാധകമാണ്. വെള്ളിയും ശനിയും യാത്രാ ദിവസം ആയി തിരഞ്ഞെടുത്താലും പണം അധികം പോയെന്നിരിക്കും. അൽപ്പം മിനക്കെട്ടു അന്വേഷണം നടത്തിയാൽ വൺ വേ ടിക്കറ്റ് ലാഭകരം ആകുന്ന അനുഭവം പലർക്കും ഉണ്ടായിട്ടുണ്ടെന്ന് ബിസിനസ് ട്രാവൽ ലൈഫ് എന്ന വെബ്സൈറ്റ് വെളിപ്പെടുത്തുന്നു.
വിമാനം വൈകിയാൽ പണം നഷ്ടമായേക്കും
വിമാന യാത്രയുമായി ഏറെ കെട്ടുപിണഞ്ഞു കിടക്കുന്ന മറ്റൊരു അബദ്ധ ധാരണ ആണിത്. പലപ്പോഴും വിമാന യാത്ര മുടങ്ങാനും അത് വഴി യാത്രക്കാർക്ക് ഒട്ടേറെ ബുദ്ധിമുട്ട് ഉണ്ടാകാനും സാധ്യത ഉള്ളതിനാൽ, യാത്രക്കാരുടെ അവകാശം സംരക്ഷിക്കാൻ ഒട്ടേറെ മാർഗ്ഗങ്ങൾ ഉണ്ട്. എന്നാൽ മിക്കവാറും യാത്രക്കാർ ഇതേക്കുറിച്ച് അജ്ഞർ ആണു താനും. അതേ സമയം ഏതു രാജ്യത്തു നിന്നാണ് യാത്ര തിരിക്കുന്നത് എന്നതും ഇക്കാര്യത്തിൽ പ്രധാനമാണ്. വിമാനം വൈകുന്നത് സംബന്ധിച്ച് നഷ്ട പരിഹാരം ലഭിക്കാൻ ഏറ്റവും അധികം സാധ്യത യൂറോപ്യൻ യൂണിയനിൽ ആയതിനാൽ ബ്രിട്ടണിലെ മലയാളികൾ ഇക്കാര്യത്തിൽ ഭാഗ്യം ചെയ്തവരാണ്. അമേരിക്കയിൽ അഭ്യന്തര റൂട്ടിൽ ഈ സേവനം മിക്കപ്പോഴും തിരസ്ക്കരിക്കപ്പെടുകയാണ് പതിവ്. യൂറോപ്പിൽ ഒരു വർഷം 11 മില്യൻ പേർ റീഫണ്ട് അർഹിക്കുന്നുണ്ട് എന്ന് ഈ രംഗത്തെ പ്രമുഖരായ റീഫണ്ട് ഡോട്ട് മീ പറയുന്നു. വെറും 2 ശതമാനം പേര് മാത്രം ഇതിനു ശ്രമിക്കുമ്പോൾ 90 ശതമാനം യാത്രക്കാരും വിട്ടുകളയുക ആണത്രേ പതിവ്.
യാത്രക്കാർ കുറവായാൽ ട്രിപ്പ് മുടങ്ങുമോ
ഒരിക്കലും സംഭവിക്കാത്ത കാര്യം ആണത്രേ. ആളില്ല എന്ന കാരണം പറഞ്ഞു കെഎസ്ആർടിസി ബസ് മുടങ്ങുന്ന പോലെ ലോകത്ത് ഒരിടത്തും ഇക്കാര്യം ചൂണ്ടിക്കാട്ടി വിമാനം മുടങ്ങാറില്ല. രണ്ടു യാത്രക്കാരെ വച്ച് പോലും ഭൂഖണ്ഡങ്ങൾ താണ്ടിയ വിമാന സർവ്വീസുകളും വ്യോമയാന ചരിത്രത്തിൽ ഉണ്ട്. ഒരേ റൂട്ടിൽ ഒരേ കമ്പനിയുടെ രണ്ടു വിമാനങ്ങൾ വ്യത്യസ്ഥ സമയത്ത് പറക്കാനിരിക്കുകയും ഒന്നിന് കൂടുതൽ ബുക്കിങ്ങും മറ്റൊന്നിനു കുറവ് ബുക്കിങ്ങും ഉണ്ടാകവേ കൂടുതൽ യാത്രക്കാർ ഉള്ള വിമാനത്തിനു യന്ത്രത്തകരാർ കണ്ടാൽ സാധാരണ തകരാർ ഇല്ലാത്ത കുറവ് യാത്രക്കാർ ഉള്ള സർവ്വീസ് ആയിരിക്കും ക്യാൻസൽ ചെയ്യുക. എന്നിട്ട് ആ വിമാന തകരാർ ഉള്ള വിമാനത്തിനു പകരമായി സർവ്വീസ് നടത്തും. യാത്രക്കാരെ കൈകാര്യം ചെയ്യാൻ ഉള്ള എളുപ്പ വഴിക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ഒരു യാത്രക്കാരന് രണ്ടു ലിറ്റർ മദ്യം
ഒരർത്ഥത്തിൽ ഇക്കാര്യം ശരി ആണെങ്കിലും ഡ്യൂട്ടി അടയ്ക്കാൻ തയ്യാർ ആണെങ്കിൽ കൂടുതൽ മദ്യം കൊണ്ട് പോകാൻ തടസ്സം ഇല്ലെന്നതാണ് കൂടുതൽ ശരി. ഇന്ത്യയിലെ നിയമം അനുസരിച്ച് ഡ്യൂട്ടി അടയ്ക്കാതെ ഒരു യാത്രക്കാരന് 2 ലിറ്റർ മദ്യം കൈവശം കരുതാം. വീര്യം കുറഞ്ഞ മദ്യം ആണെങ്കിൽ ചില രാജ്യങ്ങൾ കൂടുതൽ അളവ് മദ്യം കൂടെ കരുതാൻ അനുവദിക്കുന്നുണ്ട്. എന്നാൽ യൂറോപ്പിലും അമേരിക്കയിലും ഇക്കാര്യത്തിൽ കർശനമായ നിയമ വശം പലപ്പോഴും പാലിക്കാറില്ല. കുറഞ്ഞ നികുതി യാത്രക്കാരനിൽ നിന്നും ഈടാക്കാൻ അതിലേറെ പണം ജീവനക്കാരുടെ വേതനമായി നൽകണം എന്ന പ്രായോഗിക ബുദ്ധിയാണ് ഈ അയഞ്ഞ നയത്തിന് കാരണം. അതിനാൽ കൂടുതൽ മദ്യം ഇന്ത്യയിൽ നിന്ന് പോരുമ്പോൾ ബ്രിട്ടണിലേക്ക് കടത്തിയാലും വലിയ കുഴപ്പം ഉണ്ടാകാൻ സാധ്യത ഇല്ല (റിസ്ക് സഹിക്കാൻ തയ്യാറായി മാത്രം ഇങ്ങനെ ചെയ്താൽ മതിയെന്ന് പ്രത്യേകം ഓർക്കുക)
എല്ലാ വർഷവും ടിക്കറ്റ് നിരക്ക് കൂടില്ല
സാധാരണ എല്ലാ സേവനത്തിനും നിരക്ക് വർദ്ധന ഉണ്ടാകുമെങ്കിലും വിമാന ടിക്കറ്റ് നിരക്ക് എല്ലായ്പ്പോഴും കൂടാറില്ല. കഴിഞ്ഞ രണ്ടു വർഷമായി അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുറഞ്ഞ സാഹചര്യവും സർക്കാരുകൾ ബജറ്റിൽ എയർ ടാക്സ് വെട്ടിക്കുറയ്ക്കുന്നതും ഉൾപ്പെടെ ഒട്ടേറെ ഘടകങ്ങൾ ടിക്കറ്റ് നിരക്കിനെ സ്വാധീനിക്കും. കൂടാതെ കമ്പനികൾ തമ്മിലുള്ള മത്സരവും പ്രധാന കാരണമാണ്. ഉദാഹരണത്തിന്, മുൻ വർഷത്തെ അപേക്ഷിച്ച് പുതിയൊരു കമ്പനി ഒരു പ്രത്യേക റൂട്ടിൽ പറക്കാൻ തുടങ്ങിയാൽ നിലവിൽ പറന്നു കൊണ്ടിരുന്നവർ നിരക്ക് താഴ്ത്തുന്നതും പതിവാണ്. കഴിഞ്ഞ വർഷത്തെക്കാൾ 3 ശതമാനം വരെ കുറവ് ഈ വർഷം പ്രതീക്ഷിക്കുന്നു. ശരാശരി 623 ഡോളർ ടിക്കറ്റ് നിരക്ക് എന്നത് ഈ വർഷം ആയപ്പോൾ 580 ഡോളർ ആയി താഴ്ന്നിരിക്കുകയാണ്.
ക്രഷ് ലാന്റിങ് ഗുണം ചെയ്യില്ല
ക്രഷ് ലാന്റിങ് എന്ന് കേട്ട് ചങ്കു ഇടിക്കുമെങ്കിലും സീറ്റിൽ ഉയർന്നു പൊങ്ങി തല ഇടിച്ചാൽ (വേറെ ആപത്തു ഒന്നും സംഭവിച്ചില്ലെങ്കിൽ) പലർക്കും സന്തോഷമാണ്. കാരണം കിട്ടാൻ പോകുന്ന വമ്പൻ നഷ്ടപരിഹാരം ആയിരിക്കും മനസ്സിൽ ലഡ്ഡു പൊട്ടിക്കുക. എന്നാൽ യഥാർത്ഥത്തിൽ നഷ്ട പരിഹര തുക കയ്യിൽ കിട്ടുമ്പോൾ അത്ര വലിയ സന്തോഷം ഉണ്ടാകില്ലത്രേ. വിമാനം ഫുൾ ആണെങ്കിൽ ഇത്തരം ''ബംപിങ് '' സാധ്യത കൂടുതൽ ആണ്. തിരക്ക് കൂടുതൽ ഉണ്ടോ എന്ന് ബുക്കിങ് നടത്തുമ്പോൾ ചോദിക്കാൻ ഉള്ള ബാധ്യത യാത്രക്കാരന്റേത് ആണ്. അതിനാൽ തിരക്കേറിയ വിമാനത്തിൽ ന്യായമായും ബംപിങ് പ്രതീക്ഷിക്കണം. മിക്കവാറും സാഹചര്യങ്ങളിൽ 150 പൗണ്ട് മൂല്യം ഉള്ള എയർ വൗച്ചർ ആയിരിക്കും നഷ്ടപരിഹാരം ആയി ഈ തലയിടിക്കലിനു കിട്ടുക എന്ന് ഫിനാൻഷ്യൽ പോസ്റ്റ് പറയുന്നു.
സ്യൂട്ട് ഇട്ടാൽ ബിസിനസ് ക്ലാസ്
പണ്ട് പട്ടാളക്കാർ പറയുന്ന വീര കഥ പോലെ ബിസിനസ് രംഗത്ത് പച്ച പിടിച്ച വടക്കൻ ഇംഗ്ലണ്ടിലെ നാടൻ സായിപ്പു തട്ടി വിട്ട കഥ മലയാളിക്കിടയിലും ഉണ്ട്. വടക്കൻ ഇംഗ്ലണ്ട് പട്ടണത്തിലെ മലയാളി സ്യൂട്ട് ഇട്ടു കറുത്ത ഗ്ലാസും വച്ച് ചെന്നപ്പോൾ ചെക്കിങ് സമയത്ത് 100 പൗണ്ട് കൊടുത്തു ബിസിനസ് ക്ലാസ് ടിക്കറ്റ് സംഘടിപ്പിച്ചു എന്നാണ് കഥ. ഇത് ഒരിക്കലും സംഭാവിക്കില്ലത്രേ. കാരണം ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ ഡിസ്കൗണ്ട് സെയിൽ നടത്താൻ ഒരു കമ്പനിയും തയ്യാറാകില്ല. ഏജന്റിനോട് പേശി പേശി 300 പൗണ്ടിന് പറക്കാൻ തുടങ്ങുന്ന മലയാളിക്ക് 30 പൗണ്ട് വിലയുള്ള സ്യൂട്ട് കണ്ടു 2500 പൗണ്ട് വിലയുള്ള ബിസിനസ് ക്ലാസ് ടിക്കറ്റ് നൽകാൻ മണ്ടന്മാരല്ല വിമാന കമ്പനി നടത്തുന്നത്. മാത്രമല്ല തങ്ങളുടെ ഏറ്റവും മികച്ച യാത്രക്കാരാണ് ഈ ക്ലാസ്സിൽ യാത്ര ചെയ്യുന്നത് എന്ന് മിക്ക കമ്പനികളും ഉറപ്പു വരുത്താറുണ്ട്. പൊങ്ങച്ചക്കാരന്റെ ഗീർവാണം കേട്ട് ചെക്ക് ഇൻ സമയത്ത് ഇത്തരം മണ്ടൻ ചോദ്യങ്ങൾ ചോദിച്ചാൽ നാണം കെടാം എന്നത് മാത്രമാണ് മിച്ചം.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്