കൊള്ളാത്തവൻ എന്ന് പറഞ്ഞു നാട്ടിലേക്ക് പറഞ്ഞുവിട്ടു; ചെലവിന് പണം വേണമെങ്കിൽ മാനേജറിൽ നിന്നും വൗച്ചർ കൊടുത്തു വാങ്ങി; മനസിൽ പക കരുതിയ ഷെറിൻ പിതാവിന്റെ മൃതദേഹം ആറ് കഷ്ണമാക്കി പുഴയിൽ ഒഴുക്കി: മക്കളെ വേർതിരിച്ചു കാണുന്ന മാതാപിതാക്കൾക്കൊക്കെ ഇതൊരു പാഠമാകട്ടെ..
കോട്ടയം: മക്കളെ എല്ലാവരെയും ഒരുപോലെ കാണാൻ സാധിക്കാത്ത മാതാപിതാക്കൾക്ക് ഒരു ഗുണപാഠ കഥയാണോ പ്രവാസി വ്യവസായിയെ മകൻ കൊലപ്പെടുത്തി മൃതദേഹം വിവിധ ഇടങ്ങളിൽ ഒളിപ്പിച്ച വാർത്തയിലൂടെ പുറത്തുവരുന്നത്? കുഞ്ഞു നാളിലെ ചെറിയ കാര്യങ്ങളിലുള്ള വേർതിരിവ് പോലും മനസിൽ സൂക്ഷിച്ചാണ് ചെങ്ങന്നൂരിൽ ഷെറിൻ പിതാവിനോട് പകവീട്ടിയത് എന്നാണ് അന്വേഷണം ഉദ്യോഗസ്ഥർ വ്യക്താമക്കുന്നത്. എല്ലായെപ്പോഴും കൊള്ളാത്തവൻ എന്ന പിതാവിന്റെ വിളിയാണ് ഷെറിനെ ഒരു കൊലയാളിയാക്കി മാറ്റിയതെന്ന് തന്നെ വേണം കരുതാൻ.
കൊച്ചുനാൾ മുതലുള്ള അവഗണനയെ തുടർന്ന് അടങ്ങാത്ത പകയാണ് പിതാവ് ജോയിയോട് വച്ചു പുലർത്തിയത്. കുട്ടിക്കാലം മുതൽക്കേ തന്നെ പിതാവ് അവഗണിക്കുകയായിരുന്നുവെന്ന് ഷെറിൽ പൊലീസിന് മൊഴി നൽകി. മറ്റ് സഹോദരങ്ങൾക്ക് ലഭിക്കുന്ന പരിഗണന തനിക്ക് ലഭിച്ചിരുന്നില്ലെന്നും പലപ്പോഴും തന്റെ ആവശ്യങ്ങൾക്ക് പണം ലഭിച്ചിരുന്നില്ലെന്നും ഷെറിൻ പറയുന്നു. അമേരിക്കയിൽ ജനിച്ചുവളർന്ന ഷെറിൻ കുറച്ചുകാലമായി കേരളത്തിലാണുള്ളത്. ജോയിയും മാതാവും ഷെറിന്റെ സഹോദരങ്ങളും അമേരിക്കയിലാണ് സ്ഥിരതാമസം.
ഷെറിന് പണം ആവശ്യമുണ്ടായിരുന്നവെങ്കിൽ നാട്ടിൽ ജോയി നിയമിച്ചിട്ടുള്ള മാനേജരിൽ നിന്നും വൗച്ചർ എഴുതി വാങ്ങികയായിരുന്നു. ഇതൊക്കെയാണ് പിതാവിനെ കൊല്ലാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഷെറിൻ പറയുന്നു. തന്റെ സ്വത്തിന്റെ ഒരുഭാഗം പോലും ഷെറിന് നൽകില്ലെന്ന് ജോയി പറഞ്ഞിരുന്നതും പക ഇരട്ടിപ്പിച്ചു. ഇതിനൊക്കെ പുറമേ അടുത്തിടെ മറ്റു മക്കൾ നാട്ടിൽ വരുന്നതിനാൽ വീട്ടിൽ നിന്നും താമസം മാറണമെന്നും ജോയി ഷെറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലായിരുന്നു ഷെറിൻ താമസിച്ചിരുന്നത്. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്ന ഷെറിൻ മാസങ്ങൾക്കു മുൻപേ തോക്ക് കൈക്കലാക്കുകയും ഇത്തവണ ജോയി നാട്ടിലെത്തുമ്പോൾ വകവരുത്തുമെന്ന് നേരത്തെ നിശ്ചയിച്ചുറപ്പിക്കുകയും ചെയ്തിരുന്നു.
അച്ഛനും മകനും തമ്മിൽ വഴക്ക് നിത്യസംഭവമെന്ന് നാട്ടുകാർ
അതേസമയം അരുംകൊലയുടെ വാർത്തകേട്ട് നടുങ്ങിയ അവസ്ഥയിലാണ് നാട്ടുകാർ. ജോയിയെയും ഷെറിനെയും ദുരൂഹ സാഹചര്യത്തിൽ കാണാനില്ലെന്ന വിവരം അറിഞ്ഞപ്പോൾ മുതൽ കൊലപാതകത്തെക്കുറിച്ച് പൊലീസിന് സംശയമുണ്ടായിരുന്നു. ഇന്നലെ രാവിലെ 8 മണിയോടെ വൻ പൊലീസ് സന്നാഹമാണ് വാഴാർമംഗലം ഉഴത്തിൽ ജോയിയുടെ നഗരമധ്യത്തിലെ ബഹുനില മന്ദിരത്തിന്റെ മുന്നിലെത്തിയത്. അപ്പോഴാണ് വിവരം നാട്ടുകാർ അറിയുന്നത്. ഭർത്താവിനെയും മൂത്തമകനേയും കാണാനില്ലെന്നു കാട്ടി മറിയാമ്മ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കാർപാർക്കിങ് ഏരിയായും ഗോഡൗണുമാണ്. റോഡിന് അഭിമുഖമായുള്ള ഈ ഭാഗം ഷട്ടറിട്ടുകഴിഞ്ഞാൽ പകൽ പോലും അകത്തു നടക്കുന്ന വിവരം പുറംലോകം അറിയില്ല. ജോയി ജോണിന്റെ കുടുംബത്തിൽ രണ്ട് ആഡംബര കാറുകളാണുള്ളത്. ഒരെണ്ണം സ്ക്വാഡയും മറ്റൊന്ന് ഹ്യുണ്ടായിയുമാണ്. പൊലീസ് പരിശോധനയ്ക്ക് എത്തുമ്പോൾ ഹ്യുണ്ടായി കാർ മാത്രമാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ 19നാണ് ജോയിജോണും ഭാര്യ മറിയാമ്മയും ഇളയ മകനായ ഡോ. ഡേവിഡും അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയത്. ഇടദിവസങ്ങളിൽ ജോയിയും മകൻ ഷെറിനും നഗരത്തിലെ കെട്ടിടത്തിൽ എത്തുകയും വാഹനം പാർക്ക് ചെയ്ത് പുറത്തുപോകുകയും ചെയ്യുന്നത് പതിവായിരുന്നു.
2010ൽ ഷെറിന്റെ വിവാഹം ചെന്നൈ സ്വദേശിനിയുമായി ആർഭാടപൂർവ്വം ചെങ്ങന്നൂരിൽ വച്ച് നടത്തി. എന്നാൽ ഒരു വർഷത്തിനുശേഷം ഇവർ വേർപിരിഞ്ഞതായും വിവാഹബന്ധം നിയമപരമായി വേർപെടുത്തിയതായും പറയപ്പെടുന്നു. ഇതിനുശേഷം അച്ഛനും മകനുമായി അഭിപ്രായ ഭിന്നത നിലനിന്നിരുന്നതായും വഴക്കുണ്ടാകാറുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ഐ.ടി വിദഗ്ദ്ധനായ ഷെറിൻ വിവാഹശേഷം അമേരിക്കയിലേക്ക് തിരിച്ചുപോയില്ല. അമേരിക്കയിലും ഷെറിൻ ചില കുഴപ്പങ്ങൾ ഉണ്ടാക്കിയ ശേഷമാണ് നാട്ടിലേക്ക് മടങ്ങിയതെന്നും പറയപ്പെടുന്നു.
വലതു കൈ പമ്പാ നദിയിൽ, തല കണ്ടെടുത്തത് ചിങ്ങവനത്തു നിന്ന്
ജോയ് ജോണിന്റെ തലയും ഉടലും അടക്കമുള്ള ശരീര ഭാഗങ്ങൾ കൂടി അന്വേഷണ സംഘം ഇന്നലെ കണ്ടെടുത്തു. വലതു കൈ പമ്പാനദിയിൽ പാണ്ടനാട് ഇടക്കടവിൽ നിന്നും ഒരു കാൽ ചെങ്ങന്നൂർ വഞ്ഞിപ്പുഴ കടവിൽ നിന്നും തല ചിങ്ങവനത്തെ പൂട്ടിക്കിടക്കുന്ന സ്ഥാപനത്തിന്റെ സമീപത്തുനിന്നും ഉടൽ ചങ്ങനാശ്ശേരി കറുകച്ചാൽ റൂട്ടിൽ വെരൂർ ഭാഗത്തെ മാലിന്യകൂമ്പാരത്തിൽ നിന്നുമാണ് കണ്ടെത്തിയത്. ഇനി ഒരു കാൽ മാത്രമാണ് കണ്ടെത്താനുള്ളത്.
പിതാവിന്റെ മൃതദേഹവുമായി ഷെറിൻ നഗരത്തിൽ കറങ്ങി
ഷെറിൻ കൊല നടത്തിയതിനെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 25ന് പുലർച്ചെ കെ.എൽ 2 ടി 5550 സ്ക്വോഡ കാറിന്റെ എ.സി ശരിയാക്കാനായി ജോയ് ജോണും മകൻ ഷെറിനും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. മുൻകൂട്ടി ബുക്ക് ചെയ്യാത്തതിനാൽ വർക്ക്ഷോപ്പിൽ പണിനടത്താൻ കഴിഞ്ഞില്ല. മടക്കയാത്രക്കിടെ ഇരുവരും സ്വത്തിനെക്കുറിച്ചു പറഞ്ഞ് വഴക്കുണ്ടായി. പ്രകോപിതനായ ഷെറിൻ വൈകിട്ട് നാലരയോടെ ആലപ്പുഴ ജില്ലയിലെ എം. സി റോഡ് മുളക്കുഴ കൂരിക്കടവ് പാടത്തിന് സമീപത്ത് എത്തിയപ്പോൾ കൈയിൽ കരുതിയിരുന്ന അമേരിക്കൻ നിർമ്മിത തോക്ക് ഉപയോഗിച്ച് പിതാവിന്റെ തലയ്ക്ക് നാലുതവണ വെടിവച്ചു.
ജോയ് തൽക്ഷണം മരിച്ചു. മൃതദേഹം സീറ്റ് നിവർത്തി അതിൽ കിടത്തി ടൗവൽ കൊണ്ടു മറച്ചു. നഗരത്തിൽ കറങ്ങിയശേഷം രാത്രി എട്ടരയോടെ ചെങ്ങന്നൂരിൽ ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള കെട്ടിടസമുച്ചയത്തിന് സമീപം എത്തി. അവിടെയുള്ള ഇലക്ട്രിക്ക് കടയിൽ നിന്നും ഗോഡൗണിന്റെ താക്കോൽ വാങ്ങി ഷട്ടർ തുറന്നിട്ടു. തുടർന്ന് കാറുമായി ഷെറിൻ വാടകയ്ക്കു താമസിക്കുന്ന തിരുവല്ലയിലെ സെവൻ ക്ളബ്ബിൽ ചെന്ന് കുളിച്ചു. പമ്പിൽ നിന്നും രണ്ട് ക്യാനുകളിലായി പത്ത് ലിറ്റർ പെട്രോളും വാങ്ങി രാത്രി 10മണിയോടെ മടങ്ങിയെത്തി. കാറിൽ നിന്നും മൃതശരീരം പുറത്തെടുത്ത് ടിൻ ഷീറ്റിൽ കിടത്തി മെത്തയുടെ കവറും വേസ്റ്റും കൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് കത്തിച്ചുകളയാൻ ശ്രമിച്ചു.
തീ ആളിപ്പടർന്നതോടെ അടുത്തുണ്ടായിരുന്ന എം സാന്റും വെള്ളവും ഉപയോഗിച്ച് കെടുത്തി. തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് 6 കഷണങ്ങളാക്കി . ചോരപുരണ്ട തുണികൾ അവിടെയിട്ടു തന്നെ കത്തിച്ചു. ശരീര ഭാഗങ്ങൾ പോളിത്തീൻ ഷീറ്റിലും ചാക്കിലുമായി കെട്ടി കാറിന്റെ പിന്നിൽ വച്ചു. ആറാട്ടുപുഴ, മംഗലം പാലങ്ങൾക്കു മുകളിലെത്തിയപ്പോൾ കൈകളും കാലുകളും പമ്പാനദിയിലേക്ക് വലിച്ചെറിഞ്ഞു. തല ചിങ്ങവനത്തെ പൂട്ടിക്കിടക്കുന്ന സ്ഥാപനത്തിന്റെ സമീപവും ഉടൽ ചങ്ങനാശ്ശേരി കറുകച്ചാൽ റൂട്ടിൽ വെരൂർ ഭാഗത്തെ മാലിന്യകൂമ്പാരത്തിലും ഉപേക്ഷിച്ചു. പുലർച്ചെ 5.30ഓടെ കാറുമായി കോട്ടയത്തെ ഹോട്ടലിലെത്തി മുറിയെടുത്ത് കുളിച്ച് വൃത്തിയായി. കാർ പണിക്കായി അടുത്തുള്ള വർക്ക്ഷോപ്പിൽ നൽകുകയും ചെയ്തു.
തെളിവെടുപ്പിനെത്തിയപ്പോൾ കൂസലില്ലാതെ ഷെറിൻ
സ്വന്തം അച്ഛന്റെ മൃതദേഹാവശിഷ്ടങ്ങൾ മൺകൂനയിൽനിന്ന് കാട്ടിക്കൊടുക്കുമ്പോഴും ഒരു ഭാവഭേദവും കൂടാതെയായിരുന്നു ഷെറിൻ നിന്നിരുന്നത്. അതിക്രൂരമായി പിതാവിനെ കൊലപ്പെടുത്തിയശേഷം കൂസലില്ലാതെനിന്ന പ്രതിയെ കൺമുന്നിൽ കണ്ടതോടെ പലരും ഇയാൾക്കുനേരെ ശാപവാക്കുകളും ആക്രോശവുമായത്തെി. പൊലീസ് സഹായത്തിനുവിളിച്ച നാട്ടുകാരിൽ ഒരാൾ പെട്ടെന്ന് പ്രതിയെ അടിച്ചതോടെ ഇയാളെ ഇവിടെനിന്ന് മാറ്റി. കണ്ടെടുത്ത ശിരസ്സുമായി പ്രതി ഷെറിൻ കാറിനടുത്തേക്ക് കൂസലില്ലാതെ നടന്നുവരുന്നത് കണ്ട് നാട്ടുകാർ സ്തംഭിച്ചുപോയി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്