സ്വകാര്യ ആശുപത്രികളെ സാമൂഹിക നിയന്ത്രണത്തിൽ കൊണ്ടുവരിക; സർക്കാർ ആശുപത്രികൾ വിപുലീകരിക്കുക: ആരോഗ്യമേഖലയിലെ അടിയന്തര ഇടപെടലുകൾ എന്തൊക്കെ: ബി ഇക്ബാൽ പറയുന്നു
ആരോഗ്യ-വിദ്യാഭ്യാസമേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളാണ് ഏറെ പ്രകീർത്തിക്കപ്പെട്ട കേരള വികസനമാതൃകയുടെ അടിസ്ഥാനം. ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടുമാണിരിക്കുന്നത്. സാക്ഷരതയിൽ പ്രത്യേകിച്ച്, സ്ത്രീസാക്ഷരതയിലുണ്ടായ വളർച്ചയാണ് ആരോഗ്യമേഖലയിലെ നേട്ടങ്ങളുടെ പ്രധാന കാരണം. ഏതാണ്ട് വികസിതരാജ്യങ്ങൾക്ക് തുല്യമായ ആരോഗ്യനിലവാരം കൈവരിച്ച സംസ്ഥാനമാണ് കേരളം. അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങളായ പൊതു ശിശു-മാതൃമരണനിരക്കുകൾ കുറച്ചുകൊണ്ടുവരാനും ആയുർദൈർഘ്യം വർധിപ്പിക്കാനും കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള സർക്കാർ ആശുപത്രികൾ പാവപ്പെട്ടവർക്ക് ചികിത്സാലഭ്യത ഉറപ്പുവരുത്താൻ സഹായിച്ചിരുന്നു. സർക്കാറും പൊതുസമൂഹവും ചെലവിടുന്ന മൊത്തം തുക കണക്കിലെടുത്താൽ വികസിതരാജ്യങ്ങളിലേതിനേക്കാൾ വളരെ തുച്ഛമായ തുകയാണ് ആരോഗ്യാവശ്യങ്ങൾക്കായി കേരളം ചെലവിടുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് ചെലവ് കുറഞ്ഞതും സാമൂഹികനീതിയിലധിഷ്ഠിതവും മികച്ച ആരോഗ്യനിലവാരം കൈവരിച്ചതുമായ കേരള ആരോഗ്യമാതൃകയെ ലോകാരോഗ്യസംഘടനയും മറ്റും പ്രകീർത്തിക്കുന്നത്.
രോഗാതുരത വർധിക്കുന്നു
1980കളോടെ ആരോഗ്യമേഖലയിൽ കേരളം പ്രതിസന്ധികളെ നേരിട്ടുതുടങ്ങിയിരുന്നു. പൂർണമായും നിർമ്മാർജനം ചെയ്തുവെന്ന് കരുതിയിരുന്ന മഞ്ഞപ്പിത്തം, കോളറ, എലിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ തിരിച്ചുവന്ന് തുടങ്ങിയതോടെയാണ് ആരോഗ്യമാതൃകയിൽ വിള്ളലുകളുണ്ടെന്ന സംശയം ഉയർന്നുവന്നത്. വൈകാതെ ഡെങ്കിപ്പനി, ചികുൻഗുനിയ, ജാപ്പനിസ് മസ്തിഷ്കജ്വരം, എച്ച് 1 എൻ 1 തുടങ്ങിയ പുത്തൻ പകർച്ചവ്യാധികൾ കേരളത്തിൽ പ്രത്യക്ഷപ്പെടുകയും വർഷന്തോറും അനേകമാളുടെ ജീവനപഹരിക്കുകയും ചെയ്തു തുടങ്ങിയത്. അതിനിടെ, പ്രമേഹം, രക്താതിമർദം തുടങ്ങിയ ജീവിതരീതി രോഗങ്ങളും കാൻസറും വർധിച്ചുവന്നു. ഇന്ത്യയിൽ ഏറ്റവുമധികം ആത്മഹത്യ നടക്കുന്ന സംസ്ഥാനമാണ് കേരളം. നിരവധി സാമൂഹിക-സാമ്പത്തിക, സാംസ്കാരിക പ്രതിസന്ധികളാണ് വ്യക്തികളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത്.
സമീപഭാവിയിൽ കേരളം നേരിടാൻപോകുന്ന പ്രധാന വെല്ലുവിളി പ്രായാധിക്യമുള്ളവരുടെ പ്രത്യേകിച്ച്, സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങളായിരിക്കും. ജനനനിരക്ക് കുറയുകയും ആയുർദൈർഘ്യം വർധിക്കയും ചെയ്തതോടെ കേരളസമൂഹത്തിൽ പ്രായമായവരുടെ എണ്ണം വർധിച്ചുവരുകയാണ്.
അടുത്ത കാൽനൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും കേരളജനതയിൽ നാലിലൊന്നും 60 വയസ്സ് കഴിഞ്ഞവരായിരിക്കും. വാർധക്യകാല രോഗങ്ങളുടെ ചികിത്സച്ചെലവ് വളരെ കൂടുതലായിരിക്കും. കൂട്ടുകുടുംബം തകർന്ന് അണുകുടുംബ വ്യവസ്ഥ വയോധികജനങ്ങളുടെ പരിപാലനവും വലിയ സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ സൃഷ്ടിച്ചുവരുകയാണ്. ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, പ്ളാൻേറഷൻ തൊഴിലാളികൾ, കയർ-കശുവണ്ടി തുടങ്ങിയ പരമ്പരാഗത തൊഴിൽമേഖലയിൽ ജോലിനോക്കുന്നവർ, മറ്റ് പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹങ്ങൾ എന്നിവർ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ നേരിട്ടുവരുന്നു. മാലിന്യനിർമ്മാർജനം, പരിസരശുചിത്വം, കൊതുക് നശീകരണം, ശുദ്ധജലവിതരണം എന്നിവ ലക്ഷ്യമിട്ട് നടപ്പിലാക്കാൻ ശ്രമിച്ച പരിപാടികൾ വേണ്ടത്ര വിജയിക്കാതെ പോയതാണ് പകർച്ചവ്യാധികൾ പടരുന്നതിനുള്ള അടിസ്ഥാനകാരണം. കേരളീയരുടെ ആഹാരരീതിയിൽ വന്ന മാറ്റങ്ങളും മാനസികസംഘർഷം സൃഷ്ടിക്കുന്ന മത്സരാധിഷ്ഠിത ജീവിതരീതികളും വ്യായാമമില്ലാത്ത ജീവിതശൈലിയും ചേർന്നാണ് ജീവിതരീതിരോഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നത്.
സ്വകാര്യമേഖല
കേരളീയരുടെ വർധിച്ചുവരുന്ന രോഗാതുരത നേരിടുന്നതിനായി വൻകിട ആശുപത്രികളെ കേന്ദ്രീകരിച്ചുള്ള കേവലം ചികിത്സയിൽ മാത്രമൂന്നിയ പൊതുജനാരോഗ്യ സംവിധാനമാണ് നാം വളർത്തിയെടുത്തത്. സർക്കാർ ആശുപത്രികൾ രോഗികളുടെ എണ്ണത്തിലും സ്വഭാവത്തിലുമുണ്ടായ മാറ്റമനുസരിച്ച് വിപുലീകരിക്കാത്തതുമൂലം മുരടിച്ചുനിന്നു. ഈ ശൂന്യത മുതലെടുത്ത് കേരളമെമ്പാടും ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന വൻകിട സ്വകാര്യ ആശുപത്രികൾ സ്ഥാപിക്കപ്പെട്ടു. ഒരു സാമൂഹിക നിയന്ത്രണവുമില്ലാതെ പണം കൈയിലുള്ള ആർക്കും മുതൽമുടക്കാവുന്ന മേഖലയായി ആതുരസേവനരംഗം മാറി. ആരോഗ്യമേഖലയുടെ അതിരുകടന്ന സ്വകാര്യവത്കരണത്തിൻേറയും വാണിജ്യവത്കരണത്തിൻേറയും ഫലമായി കേരളത്തിൽ ആരോഗ്യച്ചെലവ് കുതിച്ചുയർന്നുകൊണ്ടിരിക്കയാണ്. ഇന്ത്യയിൽ ഏറ്റവുമധികം ആരോഗ്യച്ചെലവുള്ള സംസ്ഥാനമാണ് കേരളം. സ്വകാര്യ സ്വാശ്രയ പ്രഫഷനൽ കോളജുകളുടെ കടന്നുവരവ് കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധികൾ രൂക്ഷമാക്കുകയും പുതിയ നിരവധിപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരിക്കയാണ്.
ആരോഗ്യച്ചെലവിന്റെ വലിയൊരു പങ്ക് ഔഷധങ്ങൾക്കുവേണ്ടിയാണ് കേരളത്തിലും ചെലവാക്കുന്നത്. പരിഷത്തിന്റെ പഠനത്തിൽ മൊത്തം ആരോഗ്യച്ചെലവിന്റെ 35 ശതമാനവും മരുന്നിനായിട്ടാണ് ചെലവിടേണ്ടിവരുന്നതെന്ന് കാണുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ ഔഷധമേഖലയിലുണ്ടാകുന്ന വിലവർധനപോലുള്ള പ്രശ്നങ്ങൾ കേരളീയരെയായിരിക്കും കൂടുതലായി ബാധിക്കുക. കേരളത്തിലെ പ്രതിശീർഷ ആരോഗ്യച്ചെലവ് കുതിച്ചുയർന്നതിന്റെ കാരണം ഔഷധവിലയിൽവന്ന ഭീമമായ വർധനകൂടിയാണ്. സർക്കാറിന്റെ ആരോഗ്യബജറ്റിന്റെ 10 ശതമാനത്തോളം മരുന്നു വാങ്ങുന്നതിനാണ് ചെലവാക്കുന്നത്. ഔഷധ വിലവർധന കുടുംബബജറ്റുകളെ മാത്രമല്ല, സംസ്ഥാനസർക്കാറിന്റെ ആരോഗ്യബജറ്റിനേയും തകരാറിലാക്കുമെന്നാണ് സൂചിപ്പിക്കുന്നത്.
കേരളം നേരിടുന്ന ആരോഗ്യപ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിരവധി സാധ്യതകളും നമ്മുടെ മുന്നിലുണ്ട്. അവ പ്രയോജനപ്പെടുത്തി സമുചിതമായ ആരോഗ്യനയം കരുപ്പിടിപ്പിക്കേണ്ടതാണ്. അതിനുള്ള ചില നിർദ്ദേശങ്ങളാണ് താഴെ.
1. സാമൂഹികാരോഗ്യ ഇടപെടലുകളിലൂടെയും രോഗപ്രതിരോധവും പ്രാരംഭഘട്ട ചികിത്സയും ഉറപ്പാക്കിയും സർക്കാർമേഖല ശക്തിപ്പെടുത്തിയും സ്വകാര്യ ആശുപത്രികളെ സാമൂഹിക നിയന്ത്രണത്തിൽ കൊണ്ടുവന്നും ചികിത്സച്ചെലവ് ഗണ്യമായി കുറക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കണം.
2. 1996 മുതൽ നടപ്പാക്കിയ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികൾവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിലാവുകയും പ്രാദേശികാസൂത്രണത്തിന് പദ്ധതിവിഹിതം ലഭിക്കുകയും ചെയ്തതോടെ താഴത്തെട്ടിലുള്ള ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെട്ടുതുടങ്ങിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ജനപ്രതിനിധികളും ഡോക്ടർമാരും ആശുപത്രിജീവനക്കാരും ഒത്തൊരുമിച്ച് പ്രവർത്തിക്കുകയും ചെയ്താൽ വികേന്ദ്രീകൃതവും ജനപങ്കാളിത്തത്തോടുകൂടിയതുമായ പുതിയൊരു കേരള ആരോഗ്യമാതൃക നമ്മുക്ക് സൃഷ്ടിച്ചെടുക്കാനാവും.
3. മെഡിക്കൽ കോളജുകളിലെ സാമൂഹികാരോഗ്യ വിഭാഗം, അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ്, ഇന്റർനാഷനൽ സെന്റർ ഫോർ ക്ളിനിക്കൽ എപ്പിഡമിയോളജി എന്നിവിടങ്ങളിലെ പൊതുജനാരോഗ്യ വിദഗ്ധരുടെ സേവനം ഏകോപിപ്പിച്ച് പദ്ധതികൾ നടപ്പിലാക്കി രോഗപ്രതിരോധം ഊർജിതപ്പെടുത്തുക.
4. പകർച്ചവ്യാധി നിയന്ത്രണത്തിനായി ശുചിത്വകേരളം സുന്ദരകേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കേണ്ടതുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ബന്ധപ്പെട്ട വകുപ്പുകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇവയെ ഏകോപിപ്പിച്ച് സമ്പൂർണ സാക്ഷരതായജ്ഞത്തിന്റെ മാതൃകയിൽ സമ്പൂർണ മാലിന്യനിർമ്മാർജന പരിപാടി ജനപങ്കാളിത്തത്തോടെ നടപ്പിലാക്കണം.
5. ജീവിതരീതി രോഗങ്ങൾ തടയുന്നതിനും പ്രാരംഭഘട്ടത്തിൽ കണ്ടത്തെുന്നതിനുമുള്ള ആരോഗ്യബോധവത്കരണ പരിപാടികൾ ആരോഗ്യവകുപ്പിന്റെയും മെഡിക്കൽ കോളജുകളിലെ സാമൂഹികാരോഗ്യ വിദഗ്ധരുടെയും പ്രഫഷനൽ സംഘടനകളുടെയും സഹകരണത്തോടെയും കേന്ദ്ര-സംസ്ഥാന സർക്കാറുടെ കീഴിൽ നടപ്പിലാക്കിവരുന്ന ജീവിതരീതി രോഗനിയന്ത്രണ പരിപാടികൾ ഏകോപിപ്പിച്ചും സമയബന്ധിതമായി നടപ്പിലാക്കേണ്ടതുണ്ട്.
6. ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ പ്രാന്തവത്കരിക്കപ്പെട്ടവരുടെയും സ്ത്രീകളുടെയും പ്രായാധിക്യമുള്ളവരുടെയും ആരോഗ്യാവശ്യങ്ങൾ നേരിടുന്നതിനായി ഹെൽത്ത് സർവിസിൽ പ്രത്യേക ഭരണസംവിധാനം ഒരുക്കണം.
7. വൈദ്യഗവേഷണം പ്രോത്സാഹിപ്പിക്കുക, കേരളം നേരിടുന്ന ആരോഗ്യ വെല്ലുവിളികൾക്ക് പരിഹാരം കണ്ടത്തെുക തുടങ്ങിയ പ്രഖ്യാപിതലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് കേരള ഹെൽത്ത് സയൻസസ് സർവകലാശാലയുടെ പ്രവർത്തനങ്ങൾ പുന$സംവിധാനം ചെയ്യുക.
8. കെ.എസ്.ഡി.പി നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ച് ഉൽപാദനം കൂടുതൽ വിപുലീകരിക്കുകയും പൊതുമേഖലയിൽ ഏതാനും ഔഷധ കമ്പനികൾകൂടി ആരംഭിക്കുകയും മെഡിക്കൽ സർവിസസ് കോർപറേഷന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്ത് ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കുക.
9. സംസ്ഥാനത്തെ ഗവേഷണ സ്ഥാപനങ്ങളുടെയും ഔഷധസസ്യസമ്പത്തിന്റെയും പാരമ്പര്യ വിജ്ഞാനത്തിന്റെയും സാധ്യത പ്രയോജനപ്പെടുത്തി നവീന ഔഷധങ്ങൾ കണ്ടത്തെി മാർക്കറ്റ് ചെയ്യാനുള്ള ആധുനിക ഔഷധ ഗവേഷണകേന്ദ്രം കേരളത്തിൽ സ്ഥാപിക്കുക.
10. മെഡിക്കൽ പരിശീലനം പൂർത്തിയാകുന്നമുറക്ക് കാലതാമസം ഒഴിവാക്കി ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയവരെ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും നിയമിക്കാൻ പി.എസ്.സിയിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തുക. ആവശ്യമെങ്കിൽ മെഡിക്കൽ സർവിസ് റിക്രൂട്ട്മെന്റ് ബോർഡ് ആരംഭിക്കുക.
11. ചികിത്സാമാനദണ്ഡങ്ങളും നിർദ്ദേശക തത്ത്വങ്ങളും പ്രഫഷനൽ സംഘടനകളുടെയും അക്കാദമിക വിദഗ്ധരുടെയും സഹായത്തോടെ തയാറാക്കി അഭിപ്രായ സമന്വയത്തോടെ നടപ്പിലാക്കുക.
12. സാധാരണജനങ്ങളുടെ ഏക ആശ്രയമായ സർക്കാർ ആശുപത്രികളുടെ വിപുലീകരണത്തിനും നവീകരണത്തിനും ആരോഗ്യനയത്തിൽ ഊന്നൽ നൽകേണ്ടതാണ്. ഇതിലേക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സാമ്പത്തികവിഹിതം വർധിപ്പിക്കേണ്ടതുണ്ട്. സംസ്ഥാനസർക്കാറിന്റെ ആരോഗ്യച്ചെലവ് സംസ്ഥാന ഉൽപാദനത്തിന്റെ 0.6 ശതമാനത്തിൽനിന്ന് വർഷംകണ്ട് ഒരു ശതമാനമായി വർധിപ്പിച്ച് അഞ്ചു ശതമാനത്തിൽ എത്തിക്കേണ്ടതാണ്. കൈവരിച്ചനേട്ടങ്ങൾ പരിഗണിച്ച് കേന്ദ്രസർക്കാർ കേരളത്തിന് പ്രത്യേക ഫണ്ട് അനുവദിക്കണം.
13. ജനങ്ങളുടെ ആരോഗ്യ അവകാശ പത്രിക എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും നടപ്പിലാക്കുമെന്ന് നിയമനിർമ്മാണത്തിലൂടെ ഉറപ്പുവരുത്തുകയും വേണം.
- പ്രമുഖ ആരോഗ്യപ്രവർത്തകനും കേരള സർവകലാശാല മുൻ വിസിയുമാണു ലേഖകൻ. ലേഖനത്തിന് കടപ്പാട്: മാധ്യമം
Stories you may Like
- ഹോട്ടൽ ജീവനക്കാർ പീഡിപ്പിച്ചെന്ന ദമ്പതിമാരുടെ കള്ളി വെളിച്ചത്തായി
- സർദാർ ഇന്ദർ ഇക്ബാൽ സിങ്ങ് അത്വാലും കൂട്ടാളികളും ബിജെപിയിൽ
- അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ സന്തോഷത്തോടെ പങ്കെടുക്കും; ഇക്ബാൽ അൻസാരി;
- രണ്ടാഴ്ച മാത്രമായി ജോലി ചെയ്യാനെത്തിയ ടീച്ചറിന് കത്തിക്കുത്തിൽ പരിക്ക്
- 'ദി ക്ലിഫ്ഹാംഗേഴ്സ്' എന്ന പുസ്തകത്തിന്റെ പോളിഷ് പരിഭാഷ പ്രകാശനം ചെയ്തു
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്