കണ്ണൂരിന് നാല് തൃശൂരിനും ആലപ്പുഴയ്ക്കും മൂന്ന്; ഒന്നും കിട്ടാതെ എറണാകുളവും കോട്ടയവും ഇടുക്കിയും വയനാടും; പ്രാദേശിക സന്തുലനാവസ്ഥയ്ക്ക് പരമാവധി ശ്രമിച്ചിട്ടും മധ്യ തിരുവിതാംകൂറിന് നിരാശ; കൂടുതൽ നിരാശ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മിനി കാബിനറ്റ് ആയിരുന്ന കോട്ടയത്തിന്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മലപ്പുറത്ത നിന്നുണ്ടായിരുന്നത് അഞ്ചു പേർ. കോട്ടയത്ത് നിന്ന് മൂന്നു പേർ. എല്ലാത്തിനുമുപരി പ്രധാനവകുപ്പുകളെല്ലാം ഈ രണ്ട് ജില്ലയിൽ നിന്നുള്ള എംഎൽഎമാരിലേക്ക് ചുരുങ്ങി. സർക്കാരിന് കേട്ട ഏറ്റവും വലിയ പഴിയായിരുന്നു മന്ത്രിസഭയിലെ ഈ സാമൂഹിക സന്തുലിതാവസ്ഥയുടെ തകർച്ച. അതുകൊണ്ട് തന്നെ പരമാവധി കരുതൽ സിപിഐ(എം) എടുക്കാൻ ശ്രമിച്ചു. മതസാമുദായിക സമവാക്യങ്ങൾ കൃത്യമായി തന്നെ പാലിക്കപ്പെട്ടു. ആർക്കും പരിഭവം ഉണ്ടാകാതെ മന്ത്രിസഭാ അംഗങ്ങളെ നിശ്ചയിക്കുമ്പോഴും കണ്ണൂരിന്റെ അപ്രമാധിത്വം വ്യക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നാലു പേർ കണ്ണൂരിൽ നിന്ന് ജയിച്ച് ഭരണ തലപ്പത്തെത്തി. പിണറായി വിജയൻ ആഭ്യന്തരം കൈയാളുമ്പോൾ ഇപി ജയരാജൻ വ്യവസായവും കെ കെ ഷൈലജ ടീച്ചർ ആരോഗ്യവും കടന്നപ്പള്ളി രാമചന്ദ്രൻ തുറമുഖവും ഭരിക്കും. എല്ലാം കേരളത്തിന്റെ സമകാലിക രാഷ്ട്രീയത്തിൽ പ്രധാനപ്പെട്ട വകുപ്പുകൾ.
കോട്ടയത്തിനും എറണാകുളത്തിനും ഇടുക്കിക്കും വയനാടിനും മന്ത്രിമാരില്ല. ഇതിൽ ഇടുക്കിയിൽ നിന്നുള്ള എംഎം മണി ചീഫ് വിപ്പാകുന്നു. അതിനാൽ ഇടുക്കിക്ക് എംഎൽഎമാരിൽ നിന്ന് ഫലത്തിൽ കാബിനെറ്റ് പദവിയുണ്ട്. വയനാടിൽ നിന്ന് ശശീന്ദ്രനും എറണാകുളത്ത് നിന്ന് എം സ്വരാജും കോട്ടയത്ത് നിന്ന് സുരേഷ് കുറുപ്പും മന്ത്രിയാകുമെന്നാണ് കുരുതിയത്. എന്നാൽ പല കാരണങ്ങളാൽ ഇവരെല്ലാം ഒഴിവായി. സുരേഷ് കുറുപ്പിനെ സ്പീക്കറാക്കാനുള്ള നീക്കവും അവസാന റൗണ്ടിൽ തള്ളിപോയി. മന്ത്രിയാകാൻ കൽപ്പറ്റയിൽ നിന്ന് ജയിച്ച ശശീന്ദ്രന് വലിയ താൽപ്പര്യവുമില്ലായിരുന്നു. കൽപ്പറ്റയിൽ നിലയുറപ്പിച്ച് മണ്ഡലത്തെ ഇടതുപക്ഷത്തേക്ക് കൂടുതൽ അടുപ്പിക്കാനായിരുന്നു ശശീന്ദ്രന് താൽപ്പര്യം. സിപിഐ(എം) ജില്ലാ സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെ ഈ നിലപാടോടെ വയനാടിന് മന്ത്രിസഭയിൽ പ്രതിനിധിയില്ലാതെയായി. വയനാടിന്റെ ആവശ്യങ്ങളെല്ലാം മുഖ്യമന്ത്രി നേരിട്ട് പരിഹരിക്കുമെന്നാണ് സിപിഐ(എം) ജില്ലാ നേതൃത്വം പ്രതികരിക്കുന്നതും.
കണ്ണൂരിൽ പതിനൊന്നിൽ എട്ട് സീറ്റും ഇടതുപക്ഷത്തിനായിരുന്നു. സിപിഐ(എം) കോട്ടയിൽ ഇത് പ്രതീക്ഷിച്ചതുമാണ്. എന്നാൽ തൃശൂരിൽ സിപിഐ(എം) നേടിയത് അപ്രതീക്ഷിത മുന്നേറ്റമാണ്. കോൺഗ്രസ് കോട്ടകൾ പോലും ഇടത് പടയോട്ടത്തിൽ തകർന്നു വീണു. 12ൽ 13ഉം ഇടതുപക്ഷത്തായി. അതുകൊണ്ട് തന്നെ മതിയായ പ്രാധാന്യം തൃശൂരിനും ഇടതുപക്ഷം നൽകുന്നു. പ്രതീക്ഷിച്ചതു പോലെ സിപിഎമ്മിൽ നിന്ന് കുന്നംകുളത്ത് ജയിച്ച എസി മൊയ്തീൻ മന്ത്രിയായി. ജില്ലാ സെക്രട്ടറിയെന്ന നിലയിൽ മൊയ്തീൻ നടത്തിയ പ്രവർത്തനമാണ് തൃശൂരിനെ ഇടത് പക്ഷത്തേക്ക് എത്തിച്ചത്. അതിനുള്ള അംഗീകാരമാണ് മന്ത്രിസ്ഥാനം. സിപിഐയിൽ നിന്ന് വി എസ് സുനിൽകുമാർ അഴിമതി വിരുദ്ധ പ്രതിച്ഛായയുമായി മന്ത്രിസഭയിലെത്തുന്നു. കോൺഗ്രസ് കോട്ടയായ തൃശൂരിൽ പത്മജാ വേണുഗോപാലിനെതിരെ മികച്ച ജയം നേടിയതിനുള്ള അംഗീകാരം. എന്നാൽ പുതുക്കാട്ടെ എംഎൽഎ സി രവീന്ദ്രനാഥിന് അപ്രതീക്ഷിത അംഗീകരാമാണ് നൽകുന്നത്. വിദ്യാഭ്യാസം വകുപ്പ് രവീന്ദ്രനാഥിന് നൽകുമ്പോൾ അംഗീകരിക്കപ്പെടുന്നത് തൃശൂരാണ്.
കൊല്ലത്ത് പത്തിൽ പത്തും സിപിഐ(എം) നേടി. മന്ത്രിയായെത്തുന്നത് മേഴ്സികുട്ടിയമ്മയും കെ രാജുവും. അതായത് രണ്ട് മന്ത്രിമാർ കൊല്ലത്തിനുണ്ട്. യുഡിഎഫ് മന്ത്രിസഭയിൽ ഷിബു ബേബി ജോൺ മാത്രമായിരുന്നു കൊല്ലത്തിന്റെ പ്രതിനിധി. ആലപ്പുഴയിൽ 9ൽ എട്ടും ഇടതിനായിരുന്നു. മൂന്ന് മന്ത്രിമാർ ആലപ്പുഴയ്ക്കുമുണ്ട്. തോമസ് ഐസക്കും പി തിലോത്തമനും പിന്നെ ജി സുധാകരനും. തോമസ് ഐസക്കിന് ധനകാര്യവും ജി സുധാകരനും പൊതുമരാമത്തും ലഭിക്കുമെന്നതിനാൽ കണ്ണൂർ കഴിഞ്ഞാൽ അടിസ്ഥാന സൗകര്യവികസനത്തിന് വേഗം നൽകാൻ പോന്ന കരുത്തുള്ള മന്ത്രിമാർ ആലപ്പുഴയ്ക്കുണ്ട്. എൻസിപിയുടെ എകെ ശശീന്ദ്രൻ മന്ത്രിയാതിനാൽ കോഴിക്കോടിന് രണ്ട് പേരുടെ പ്രാതിനിധ്യമുണ്ട്. സിപിഐ(എം) സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിൽ ടിപി രാമകൃഷ്ണൻ മന്ത്രിസഭയിൽ അംഗമാകുന്നു. ശശീന്ദ്രന് ഗതാഗതം കിട്ടിയത് കോഴിക്കോടിന് ഏറെ പ്രതീക്ഷ നൽകുന്നുമുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കാസർഗോഡ്, പത്തനംതിട്ട
ജില്ലകളിൽ ഓരോ മന്ത്രിമാരുണ്ട്. പ്രതീക്ഷിച്ചതു പോലെ മലപ്പുറത്തിന്റെ പ്രതിനിധിയായി കെടി ജലീൽ മന്ത്രിയാകുന്നു. സിപിഎമ്മിന്റെ പി ശ്രീരാമകൃഷ്ണനെ സ്പീക്കറായും സിപിഐ(എം) നിർദ്ദേശിച്ചിണ്ട്. തിരുവനന്തപുരത്ത് കടകംപള്ളിയും പാലക്കാട് എകെ ബാലനും പ്രതീക്ഷിച്ചതു പോലെ മന്ത്രിമാരായി. തിരുവനന്തപരത്തെ ചിറയിൻകീഴിൽ നിന്ന് ജയിച്ച സിപിഐ പ്രതിനിധി വി ശശിയെ ഡെപ്യൂട്ടി സ്പീക്കറുമാക്കുന്നു. പത്തനംതിട്ടയുടെ പ്രതിനിധിയായി മാത്യു ടി തോമസ് എത്തുന്നത് ജലസേചനവുമായണ്. പമ്പയാർ നേരിടുന്ന ഭീഷണിയുൾപ്പെടെയുള്ളവ മറികടക്കാൻ മാത്യു ടി തോമസിലൂടെ കഴിയുമെന്നാണ് പത്തനംതിട്ടക്കാരുടെ പ്രതീക്ഷ. കാസർഗോഡിന് കരുത്തായി സിപിഐയുടെ ഇ ചന്ദ്രശേഖരൻ എത്തുന്നു.
ഇവിടെ കോട്ടയവും എറണാകുളവുമാണ് അവഗണിക്കപ്പെടുന്നത്. എന്നാൽ മതിയായ വികസനം നടന്നു കഴിഞ്ഞ കോട്ടയത്തേയും എറണാകുളത്തേയും പുതിയ നേട്ടത്തിലെത്തിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടൽ നടത്തുമെന്നാണ് ഇടതുമുന്നണി നൽകുന്ന സൂചന. പത്തൊമ്പത് അംഗ മന്ത്രിസഭയുടെ കടിഞ്ഞാൺ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാകും. പിണറായി മന്ത്രിസഭയിൽ 13 പേരും പുതുമുഖങ്ങളാണ്. സിപിഎമ്മിൽ തോമസ് ഐസക്കും ജി സുധാകരനും എ കെ ബാലനും മുമ്പും മന്ത്രിമാരായിരുന്നു. കടന്നപ്പള്ളി രാമചന്ദ്രനും വി എസ് അച്യുതാനന്ദന്റെ കഴിഞ്ഞ ഇടതുപക്ഷ മന്ത്രിസഭയിലും അംഗമായിരുന്നു. ജനതാദളിന്റെ മന്ത്രി മാത്യു ടി തോമസും വി എസ് മന്ത്രിസഭയിലെ അംഗം.
മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിസ്ഥാനത്തേക്ക് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിച്ച് ജയിച്ചെത്തുന്നത് പത്ത് പേരാണ്.ഇതിൽ ഏഴ് പേരും പുതുമുഖങ്ങൾ. സിപിഐ(എം) അക്കൗണ്ടിൽ മന്ത്രിയാകുന്ന സ്വതന്ത്രനായ കെടി ജലീലിനും മന്ത്രികസേരയിൽ ആദ്യ ഊഴം. നാല് മന്ത്രിമാരേയും പുതുമുഖങ്ങളെ നിശ്ചയിച്ച് സിപിഐയും വ്യത്യസ്തമായി. എൻസിപിയിൽ നിന്ന് ശശീന്ദ്രനും ആദ്യമായാണ് മന്ത്രിസഭയുടെ ഭാഗമാകുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍