ഐസക്കിന്റെ ധനകാര്യവും സുധാകരന്റെ പൊതുമാരാമത്തും മണിയുടെ ചീഫ് വിപ്പും അടിപൊളി; പരിഗണന ചോദിച്ച് മതനേതാക്കൾ എത്താതിരുന്നത് അതിനേക്കാൾ സൂപ്പർ; സിപിഐയുടെ തീരുമാനത്തിന് മുൻപിൽ എണീറ്റ് നിന്നു ഒരു നല്ല നമസ്‌കാരം: പിണറായിയുടെ തുടക്കത്തെ അംഗീകരിക്കാതിരിക്കാൻ പ്രതിപക്ഷത്തിന് എങ്കിലും കഴിയുമോ?
എഡിറ്റോറിയൽ
കഴിഞ്ഞ യുഡിഎഫ് സർക്കാർ അധികാരം ഏറ്റ സാഹചര്യം ഓർക്കുന്നവർക്കറിയാം ആ തുടക്കം തന്നെ നാണക്കേടിന്റേതായിരുന്നു എന്ന്. വർഷങ്ങളോളം രാഷ്ട്രീയ പ്രവർത്തനം നടത്തിയവർ മന്ത്രിമാരാവുന്നത് നഗ്‌നമായ ജാതിയുടെ അടിസ്ഥാനത്തിൽ മാത്രം ആയിരുന്നു. ഈഴവന് രണ്ട്, നായർക്ക് രണ്ട്, ലത്തീൻ കത്തോലിക്കനും സിറിയൻ കത്തോലിക്കനും യാക്കോബായക്കാരനും ഓർത്തഡോക്സ്‌കാരനും ഓരോന്ന്, കോൺഗ്രസ്സിലെ മുസ്ലീമിന് ഒന്നു തുടങ്ങിയ രീതിയിലുള്ള മന്ത്രിസ്ഥാനത്തിന്റെ ലേലം വിളി ആയിരുന്നു തുടക്കത്തിലെ ഏറ്റവും വലിയ നാണക്കേട്. നായർ ക്വോട്ട തികഞ്ഞതുകൊണ്ട് പ്രതിഭാധനരായ ജി കാർത്തികേയനും കെ മുരളീധരനും അന്ന് മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടു. കോൺഗ്രസ്സിന്റെ വീതം കൂടാതെ കേരള കോൺഗ്രസ്സിന്റെ വകയായി ക്രിസ്ത്യാനിയും ലീഗിന്റെ വകയായ മുസ്ലീമും ചേർന്നപ്പോൾ എന്നിട്ടും ജാതി സമവാക്യം തെറ്റി. പിന്നീട് അഞ്ചാം മന്ത്രി എന്ന ലീഗിന്റെ വാദം ഉയർത്തിയ കോലാഹലങ്ങളും സുകുമാരൻ നായർ ഉയർത്തിയ ബഹളവും ഒക്കെ ആർക്കാണ് മറക്കാനാവുന്നത്.
പിന്നീട് എൻഎസ്എസിന്റെ പിൻബലത്തോടെ ന്യൂനപക്ഷ പ്രീണന വാദം ഉയർത്തി ചെന്നിത്തല മുഖ്യമന്ത്രിയാവാൻ നടത്തിയ നാടകങ്ങളും ഈ സർക്കാരിനെ നാണം കെടുത്തുകയായിരുന്നു. ചെന്നിത്തലയിലേക്ക് ആഭ്യന്തര മന്ത്രി സ്ഥാനം പോവാതിരിക്കാൻ മറ്റൊരു നായരായ തിരുവഞ്ചൂരിനെ ആഭ്യന്തര മന്ത്രിയാക്കിയ ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങൾ വേറൊരു നാണം കെട്ട നാടകം ആയിരുന്നു. അങ്ങനെ എണ്ണെയെണ്ണി പറഞ്ഞാൽ അവസാനിക്കാത്ത അനേകം നാണക്കേടുകളാണ് ഉമ്മൻ ചാണ്ടി സർക്കാർ സമ്മാനിച്ചത്. പിന്നീട് സോളാർ അഴിമതിയും ബാർ കോഴയും മദ്യനയത്തിന്റെ പേരിലുള്ള പോരാട്ടങ്ങളും മന്ത്രിമാരുടെ രാജി നാടകങ്ങളും അവസാന കാലത്തെ കൊള്ളയും ഒക്കെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട് കഴിഞ്ഞു. ജനസമ്പർക്ക പരിപാടി മൂലം ആ നാണക്കേട് തെല്ലൊന്ന് കുറക്കാൻ ഉമ്മൻ ചാണ്ടിക്ക് സാധിച്ചെങ്കിലും തുടക്കം മുതൽ ഉണ്ടായ പാളിച്ചകൾ സർക്കാരിന്റെ പതനത്തിലേക്ക് നയിച്ചു.
എന്നാൽ പിണറായി വിജയന്റെ തുടക്കം പ്രതിപക്ഷത്തിന് പോലും കുറ്റം പറയാൻ കഴിയാത്ത വിധമാണ്. 19 മന്ത്രിമാരിൽ പ്രഖ്യാപിക്കപ്പെട്ട 17 പേരുടെ ലിസ്റ്റിൽ 12 പേരും ആദ്യമായി മന്ത്രിമാരായി തെരഞ്ഞെടുക്കപ്പെടുന്നവരാണ് എന്നത് തന്നെ ഈ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി കരുതാം. മന്ത്രിമാരുടെ എണ്ണം വെട്ടിക്കുറച്ചതും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 25 ആയി കുറച്ചതും മാതൃകാപരവും, ഖജനാവിനോട് കൂറുള്ള ദേശസ്നേഹികൾക്ക് മാത്രം ചെയ്യുന്നാവുന്നതുമാണ്. 12 മന്ത്രിമാരെ നിശ്ചയിച്ച സിപിഐ(എം) പോലൊരു പാർട്ടി വെറും മൂന്ന് പേരെയാണ് മുൻ മന്ത്രിമാരിൽ നിന്നും നിയമിച്ചതെന്നത് ചില്ലറ കാര്യമല്ല. പരിചയ സമ്പന്നരായ തോമസ് ഐസക്കിനെയും, ജി സുധാകരനെയും, എകെ ബാലനെയും ഒഴിച്ചുള്ളവരെല്ലാം മാറി നിൽക്കുന്നു എന്നത് എത്ര അഭിനന്ദിച്ചാലും മതിയാവാത്ത തീരുമാനം ആണ്. എളമരം കരീമിനെയും, പി കെ ഗുരുദാസനെയും പോലെയുള്ള തലമുതിർന്ന നേതാക്കളെ മത്സരിപ്പിക്കാതെ മാറ്റി നിർത്തിയതിന്റെ തുടർച്ചയാണ് ഈ പരിഷ്‌കാരം.മന്ത്രിമാരിൽ പ്രഖ്യാപിക്കപ്പെട്ട 17 പേരുടെ ലിസ്റ്റിൽ 12 പേരും ആദ്യമായി മന്ത്രിമാരായി തെരഞ്ഞെടുക്കപ്പെടുന്നവരാണ് എന്നത് തന്നെ ഈ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി കരുതാം. മന്ത്രിമാരുടെ എണ്ണം വെട്ടിക്കുറച്ചതും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 25 ആയി കുറച്ചതും മാതൃകാപരവും, ഖജനാവിനോട് കൂറുള്ള ദേശസ്നേഹികൾക്ക് മാത്രം ചെയ്യുന്നാവുന്നതുമാണ്.
ഈ സർക്കാരിന്റെ തുടക്കത്തിലെ ഏറ്റവും വലിയ നേട്ടം ഉമ്മൻ ചാണ്ടി സർക്കാരിന്റേത് പോലെ സമ്മർദ്ദവുമായി ഒരു ആത്മീയ നേതാവും പിന്നാലെ നടക്കുന്നില്ല എന്നതാണ്. പിണറായിയോ മറ്റേതെങ്കിലും നേതാവോ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മതനേതാക്കളുടെ താമസ സ്ഥലങ്ങളിൽ പോയി അനുഗ്രഹം ചോദിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. തിരുമേനിമാരോ വെള്ളാപ്പള്ളിമാരോ സുകുമാരൻ നായരോ കാന്തപുരത്തെ പോലെയുള്ളവരോ യാതൊരു അവകാശവാദവും ഉയർത്തുകയോ മന്ത്രിമാരെ തീരുമാനിക്കുന്ന കാര്യത്തിൽ ഇടപെടുകയോ ചെയ്തിട്ടില്ല എന്നത് തന്നെ എത്ര ആശ്വാസകരമാണ്. ഇത്തരം കൂപമണ്ഡൂകങ്ങളെ ഒന്നും പറയാതെ തന്നെ മൂലക്കിരുത്താൻ കഴിഞ്ഞു എന്നത് ഇടത് പക്ഷ സർക്കാരിന്റെ ആദ്യത്തെ ഏറ്റവും വലിയ നേട്ടമായി തന്നെ ചൂണ്ടിക്കാട്ടേണ്ടി വരും. അതേ സമയം യാതൊരു വിധത്തിലുള്ള ജാതി പരിഗണനയും സമുദായവ്യവസ്ഥയും സർക്കാർ പരിഗണിച്ചിട്ടുമില്ല. രണ്ട് മുസ്ലീമും രണ്ട് ക്രസ്ത്യാനിയുമെയുള്ളു എന്ന് പറഞ്ഞ് ഒരു മതനേതാവും ബഹളം വയ്ക്കാൻ വരുന്നുമില്ല.
തിരുമേനിമാരോ വെള്ളാപ്പള്ളിമാരോ സുകുമാരൻ നായരോ കാന്തപുരത്തെ പോലെയുള്ളവരോ യാതൊരു അവകാശവാദവും ഉയർത്തുകയോ മന്ത്രിമാരെ തീരുമാനിക്കുന്ന കാര്യത്തിൽ ഇടപെടുകയോ ചെയ്തിട്ടില്ല എന്നത് തന്നെ എത്ര ആശ്വാസകരമാണ്. ഇത്തരം കൂപമണ്ഡൂകങ്ങളെ ഒന്നും പറയാതെ തന്നെ മൂലക്കിരുത്താൻ കഴിഞ്ഞു എന്നത് ഇടത് പക്ഷ സർക്കാരിന്റെ ആദ്യത്തെ ഏറ്റവും വലിയ നേട്ടമായി തന്നെ ചൂണ്ടിക്കാട്ടേണ്ടി വരും.മുൻപ് മന്ത്രിമാരായിരുന്നവരിൽ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരും പരിചയസമ്പന്നരും അഴിമതി ആരോപണം ഇതുവരെ ഉയർന്നിട്ടില്ലാത്തവരും ആണ് എന്നത് ഏറെ ശ്രദ്ധേയമാണ്. എകെ ബാലന് പകരം ആറ്റിങ്ങലിൽ നിന്നും ജയിച്ച സത്യനെ പോലെ ഒരാളെ പരിഗണിക്കേണ്ടി ഇരുന്നു എന്ന വാദം ചില കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും ജി സുധാകരന്റെയും തോമസ് ഐസക്കിന്റെയും കാര്യത്തിൽ പ്രതിപക്ഷം പോലും എതിരഭിപ്രായം പറയില്ല. കഴിഞ്ഞ സർക്കാർ കൊള്ളയടിച്ച് കാലിയാക്കിയ ഖജനാവ് ശരിയാക്കി എടുക്കാൻ തോമസ് ഐസക്കിനെ പോലെ മറ്റൊരു മന്ത്രിയെ കേരളത്തിന് കിട്ടാനില്ല. കേരളത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പ് വരുത്താൻ ഐസക്കിന് പകരം മറ്റൊരു പേര് ആർക്കും ചൂണ്ടിക്കാട്ടാൻ തന്നെ ഉണ്ടാവില്ല. ജി സുധാകരരന്റെ അഴിമതിക്കെതിരെയുള്ള വിട്ടു വീഴ്ചയില്ലാത്ത നിലപാടുകൾ പ്രതിപക്ഷം പോലും ശരി വയ്ക്കുന്നതാണ്. കൊള്ള സങ്കേതമായി മാറിയ ദേവസ്വത്തെ ചുരുങ്ങിയ കാലം കൊണ്ട് സുധാകരൻ തൂത്തു വൃത്തിയാക്കിയത് എല്ലാവർക്കും അറിയാം. പൊതുമാരമത്ത് പോലെ അഴിമതിക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ള ഒരു വകുപ്പ് സുധാകരനെ തന്നെ ഏൽപ്പിച്ച പിണറായിയുടെ തീരുമാനം എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
മന്ത്രിമാരുടെ വകുപ്പുകൾ ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ലെങ്കിലും പുറത്ത് വരുന്നത് ആശ്വാസകരമായ വാർത്തകൾ ആണ്. വിദ്യാഭ്യാസ മന്ത്രിയായി ഒരു പ്രഫസറെ തന്നെ തെരഞ്ഞെടുത്തതാണ് ഇതിൽ ഏറ്റവും പ്രധാനം. അബ്ദു റബ്ബിനെ പോലൊരാൾ മതവും ജാതിയും കലർത്തി നശിപ്പിച്ചിട്ട ഒരു വകുപ്പ് ശുദ്ധീകരിച്ചെടുക്കാൻ മതനിരപേക്ഷ ബോധമുള്ള ഒരു വിദ്യാഭ്യാസ വിചക്ഷണം തന്നെ രംഗത്ത് വരുന്നത് ഏറെ ആശ്വാസകരമാണ്. എംഎൽഎ സ്ഥാനവും മന്ത്രി സ്ഥാനവും ഒക്കെ കുത്തവകാശമാക്കി വച്ചവരിൽ നിന്നും ജനം മോചനം ആവശ്യപ്പെട്ടപ്പോൾ അവർക്ക് നൽകിയ ഒന്നാന്തരം പ്രതിഫലം തന്നെയാണ് പുതുമുഖങ്ങളെ അണിയിച്ചുള്ള ഈ പരീക്ഷണം. ഓരോ മന്ത്രിമാരുടെയും പ്രവർത്തനങ്ങൾ വിലയിരുത്താൻ സമയം ഏറെയുണ്ടെങ്കിലും അഴിമതിക്ക് വശംവദരാകാൻ സാധ്യതപോലുമുള്ളവർ ഒന്നോ രണ്ടോ മാത്രമേ ഉള്ളൂ എന്ന് തുറന്ന് സമ്മതിക്കേണ്ടി വരും. ഏറെ തെറ്റിദ്ധരിക്കപ്പെട്ട നേതാവായ ഇപി ജയരാജൻ മന്ത്രി എന്ന നിലയിൽ വിവാദങ്ങളിൽ നിന്നും മാറി നിന്നു പ്രവർത്തിക്കും എന്നു കരുതാൻ ആണ് ഞങ്ങൾക്ക് ഇഷ്ടം. രാഷ്ട്രീയ ചതുരംഗത്തിലെ നീക്കങ്ങളിൽ വിദഗ്ദ്ധനായ കടകംപള്ളി സുരേന്ദ്രനും കേരള ജനതയെ ഒട്ടും നിരാശപ്പെടുത്തുകയില്ല എന്നു കരുതട്ടെ.
കഴിഞ്ഞ സർക്കാർ കൊള്ളയടിച്ച് കാലിയാക്കിയ ഖജനാവ് ശരിയാക്കി എടുക്കാൻ തോമസ് ഐസക്കിനെ പോലെ മറ്റൊരു മന്ത്രിയെ കേരളത്തിന് കിട്ടാനില്ല. പൊതുമാരമത്ത് പോലെ അഴിമതിക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ള ഒരു വകുപ്പ് സുധാകരനെ തന്നെ ഏൽപ്പിച്ച പിണറായിയുടെ തീരുമാനം എത്ര അഭിനന്ദിച്ചാലും മതിയാവില്ല.ശ്രീ എംഎം മണിക്ക് നൽകിയ ചീഫ് വിപ്പ് സ്ഥാനം ഇക്കൂട്ടത്തിൽ പ്രത്യേകം സൂചിപ്പിക്കേണ്ടത് തന്നെയാണ്. എംഎൽഎ ആയ അഞ്ചു സെക്രട്ടറിയേറ്റ് അംഗങ്ങളിൽ നാലു പേരും മന്ത്രിമാരാകുമ്പോൾ എംഎം മണിയെ മാത്രം ഒഴിവാക്കിയതിൽ ഒരു അനീതി ഉണ്ടായിരുന്നു. അതേ സമയം തികച്ചും ഗ്രാമീണനായ മണിയുടെ സംഭാഷണ ശൈലി, മണിയുടെ സഹോദരൻ സമ്പാധിച്ച അനധികൃത സ്വത്തിനെക്കുറിച്ചുള്ള ആരോപണം എന്നിവ കണിക്കിലെടുക്കുമ്പോൾ മണിയെ മന്ത്രിയാക്കുന്നത് അനാവശ്യ വിമർശനങ്ങൾക്ക് കാരണം ആകുമെന്ന് പിണറായി കരുതിയാൽ കുറ്റം പറയാൻ സാധിക്കത്തുമില്ല. മണിയാശാൻ അഴിമതി നടത്തുമെന്ന് ആരും കരുതുന്നില്ലെങ്കിലും മന്ത്രി എന്ന നിലയിലുള്ള ഗൗരവമായ ഉത്തരവാദിത്വം എങ്ങനെ കൈകാര്യം ചെയ്യും എന്ന ആശങ്ക പാർട്ടി നേതൃത്വത്തിന് ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ മണിക്ക് ചീഫ് വിപ്പ് സ്ഥാനം നൽകിയത് ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നാണ്.
സിപിഐയുടെ തീരുമാനങ്ങളെയാണ് എണീറ്റ് നിന്ന് ആദരിക്കേണ്ടത്. കെപി രാജേന്ദ്രൻ, ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, കെഇ ഇസ്മയിൽ തുടങ്ങിയ പ്രഗൽഭന്മാരെ മുഴുവൻ മാറ്റി നിർത്തിയാണ് സിപിഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. പരിചയ സമ്പന്നത പരിഗണിച്ച് നിരത്തിയ പലരെയും അവർക്ക് ഉറപ്പായും ജയിക്കാൻ സാധ്യതയുള്ള മണ്ഡലത്തിൽ നിന്നും മാറ്റി പരീക്ഷിച്ചു. സി ദിവാകരന്റെ കുത്തക സീറ്റായ കരുനാഗപ്പള്ളിയിൽ നിന്നും മാറ്റി വിദൂരമായ ജയ സാധ്യത മാത്രമുള്ള നെടുമങ്ങാട്ട് സിറ്റിംങ് എംഎൽഎ ആയ പാലോട് രവിയെ നേരിടാൻ നിയോഗിച്ചു. അത് വഴി കരുനാഗപ്പള്ളിയും നെടുമങ്ങാടും സിപിഐ ഉറപ്പു വരുത്തി. വൻ ഭൂരിപക്ഷത്തിൽ കൈപ്പമംഗലത്ത് നിന്നും വിജയിക്കുകയും നിയമസഭയിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്ത സുനിൽകുമാറിനെ നിയോഗിച്ചത് കോൺഗ്രസ്സിന്റെ കുത്തക സീറ്റായ തൃശ്ശൂരിൽ സാക്ഷാൽ കരുണാകരന്റെ മകളെ നേരിടാൻ ആണ്. അതുകൊണ്ട് സിപിഐയ്ക്ക് ലഭിച്ചത് കൈപ്പമംഗലവും തൃശ്ശൂരും ഒരുമിച്ചാണ്. മൂവാറ്റുപുഴയിലെ എൽദോസിനെ പോലെ ഒരു സാധാരണക്കാരനെ സ്ഥാനാർത്ഥി ആക്കിയതും പട്ടാമ്പിയിലെ മൊഹ്‌സീനെ സ്ഥാനാർത്ഥിയാക്കിതും ഒക്കെ സിപിഐ എന്ന പാർട്ടിയുടെ മികവിന്റെ ലക്ഷണങ്ങളിൽ പെടും.
ഇങ്ങനെ ഒരു പരീക്ഷണത്തിന് കോൺഗ്രസ്സ് തയ്യാറായിരുന്നെങ്കിൽ എത്ര സീറ്റുകൾ ലഭിക്കുമായിരുന്നു. പുതുപ്പള്ളിയിൽ നിന്നും മാറി മറ്റൊരിടത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടി എങ്കിലും മാതൃക കാട്ടേണ്ടതല്ലേ? അതു വഴി ഒരു സീറ്റ് കൂടി ഉറപ്പിക്കാൻ യുഡിഎഫിന് കഴിയുമായിരുന്നില്ലേ? പലപ്പോഴും കോൺഗ്രസ്സിൽ സംഭവിക്കുന്നത് തങ്ങൾ കുത്തക ആക്കി വച്ചിരുന്ന സീറ്റുകളിൽ തോൽവി ഉണ്ടായാൽ കൂടുതൽ സുരക്ഷിതമായ സീറ്റിലേക്ക് മാറുകയാണ്. തൃപ്പൂണിത്തുറയ്ക്ക് പകരം താൻ ആഗ്രഹിച്ചിരുന്നത് തൃക്കാക്കരയായിരുന്നു എന്ന് കെ ബാബു ഇന്നലെ പ്രസ്താവിച്ചതാണ് ഉത്തമ ഉദാഹരണം. കുത്തക സ്ഥാനാർത്ഥികളെ മാറ്റാൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടത് നമ്മൾ കണ്ടതാണ്. ഇരിക്കൂറിലെ ജനങ്ങൾ ഒരുമിച്ച് ആവശ്യപ്പെട്ടിട്ടും അവിടെ നിന്നും മാറി കൊടുക്കാൻ കെ സി ജോസഫ് തയ്യാറാവാത്തത് മറ്റൊരു ഉദാഹരണമാണ്.
സിപിഐയുടെ തീരുമാനങ്ങളെയാണ് എണീറ്റ് നിന്ന് ആദരിക്കേണ്ടത്. കെപി രാജേന്ദ്രൻ, ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, കെഇ ഇസ്മയിൽ തുടങ്ങിയ പ്രഗൽഭന്മാരെ മുഴുവൻ മാറ്റി നിർത്തിയാണ് സിപിഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.നാല് മന്ത്രിമാരും പുതുമുഖങ്ങൾ ആവണം എന്ന് സിപിഐ തീരുമാനിച്ചത് എത്ര കൈയടിച്ചാലും മതിയാവാത്ത ധീരമായ തീരുമാനം ആണ്.വി എസ് സുനിൽകുമാറിനെ പോലൊരാൾ കേരള നിയമ സഭയ്ക്ക് അത്യാവശ്യം ആണ് എന്ന് ഞങ്ങൾ മുൻപ് എഴുതിയിരുന്നു. ആ സുനിൽകുമാർ മന്ത്രിയാകുന്നത് അങ്ങേയറ്റം അഭിമാനകരം ആണ്.ഇപ്പോൾ മന്ത്രിസഭ തീരുമാനം വന്നപ്പോൾ നാല് മന്ത്രിമാരും പുതുമുഖങ്ങൾ ആവണം എന്ന് സിപിഐ തീരുമാനിച്ചത് എത്ര കൈയടിച്ചാലും മതിയാവാത്ത ധീരമായ തീരുമാനം ആണ്. സി ദിവാകരനെ പോലെ ഒരാൾ മന്ത്രിസ്ഥാനം അർഹിക്കുന്നില്ല എന്നതിന്റെ തെളിവാണ് മന്ത്രിസ്ഥാനം ഇല്ല എന്നു പറഞ്ഞപ്പോൾ നടത്തിയ അന്തസില്ലാത്ത പ്രതികരണം. അതേ സമയം മന്ത്രിസ്ഥാനം ലഭിക്കത്തില്ലെന്നതിനെ കുറിച്ച് മുല്ലക്കര രത്നാകരൻ നടത്തിയ പാക്വമായ പ്രതികരണം ആ മനുഷ്യനെക്കുറിച്ച് നമ്മൾ ഇതുവരെ പുലർത്തിയ ചിന്തകൾ എല്ലാം അടിവരയിടുന്നത് തന്നെയാണ്. വി എസ് സുനിൽകുമാറിനെ പോലൊരാൾ കേരള നിയമ സഭയ്ക്ക് അത്യാവശ്യം ആണ് എന്ന് ഞങ്ങൾ മുൻപ് എഴുതിയിരുന്നു. ആ സുനിൽകുമാർ മന്ത്രിയാകുന്നത് അങ്ങേയറ്റം അഭിമാനകരം ആണ്.
അർഹതയുള്ള എല്ലാവരെയും മന്ത്രിയാക്കുക അസാദ്ധ്യം ആണ് അറിയാം. നിലവിലുള്ള സാഹചര്യത്തിൽ ഏറ്റവും മികച്ച ടീമിനെ തന്നെയാണ് തെരഞ്ഞെടുത്തത് എന്നും പറയാതെ വയ്യ. എങ്കിൽ പോലും യുഡിഎഫ് കോട്ടയിൽ സ്ഥിരമായി വിജയിക്കുന്ന സുരേഷ് കുറുപ്പ്, രാജു എബ്രഹാം എന്നിവരെ കൂടി ഏതെങ്കിലും തരത്തിൽ പരിഗണിക്കേണ്ടായിരുന്നു എന്ന് പറയാതെ വയ്യ. ഇവർ കൂടി ഉണ്ടായിരുന്നെങ്കിൽ മന്ത്രിസഭ കൂടുതൽ തിളങ്ങുമായിരുന്നുവെന്ന് തീർച്ച. പി ശ്രീരാമകൃഷനെ സ്പീക്കർ ആക്കാനുള്ള തീരുമാനവും അനൗചിത്യമാണ് എന്ന് പറയേണ്ടി വരും, സ്പീക്കർ പോലെ ആദരണീയമായ പദവികളിൽ കുറച്ചു കൂടി പക്വതയും പ്രായവും ഉള്ള ഒരാളെയായിരുന്നു നിയമിക്കേണ്ടത്. മറ്റെല്ലാവരെക്കാളും അർഹനായ ശ്രീരാമരാമകൃഷ്ണനെ തീർച്ചയായും ഒരു മന്ത്രിയായി ഉൾപ്പെടുത്തേണ്ടതായിരുന്നു. കടന്നപള്ളി രാമചന്ദ്രനെ പോലെ ഒരു സ്റ്റേറ്റ്മെന്റ് സ്പീക്കർ പദവിയിലേക്ക് പരിഗണിച്ച് ശ്രീരാമകൃഷ്ണനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു.
ഇനി നിശ്ചയിക്കാനുള്ളത് രണ്ട് മന്ത്രിമാരെയാണ്. ജനതാദളിന്റെ കാര്യത്തിൽ ആർക്കും ആശങ്കയുടെ കാര്യമില്ല. മന്ത്രിയാകാൻ ആഗ്രഹിക്കുന്ന മാത്യു ടി തോമസും കൃഷ്ണൻകുട്ടിയും പ്രഗൽഭന്മാരും പേരുദേഷം കേൾക്കേണ്ടവരുമാണ്. അതുകൊണ്ട് തന്നെ ഇവരിൽ ആര് മന്ത്രിയായാലും കേരള വകുപ്പുകളിൽപ്പെടുകയില്ല. എന്നാൽ എൻസിപിയുടെ കാര്യം അങ്ങനെയല്ല. ഏറ്റവും ഒടുവിൽ കേട്ട സൂചന അനുസരിച്ച് എ കെ ശശീന്ദ്രൻ ആദ്യം മന്ത്രിയാകേണ്ടത് ആവശ്യകരമാണ്. ഇതുവരെ പ്രഖ്യാപിച്ച മന്ത്രിമാരുടെ കൂടെ ഇരിക്കാൻ യാതൊരു യോഗ്യതയും ഇല്ലാത്ത വ്യക്തയാണ് തോമസ് ചാണ്ടി. ഇടത് മുന്നണി അധികാരത്തിൽ എത്തിയാൽ താൻ ആയിരിക്കും എൻസിപി മന്ത്രി എന്നും താൻ കൈകാര്യം ചെയ്യുന്നത് ജലസ്വേജന വകുപ്പായിരിക്കും എന്നും തെരഞ്ഞെടുപ്പിന് മുൻപേ പ്രഖ്യാപിച്ച തോമസ് ചാണ്ടി മന്ത്രിയായാൽ പെയ്ഡ് മന്ത്രി എന്ന പേരുദേഷം കേൾക്കേണ്ടി വരും എന്ന തിരിച്ചറിവ് പിണറായിക്ക് ഉണ്ടായി എന്ന് വേണം കരുതാൻ. ആരെയും വിലക്ക് വാങ്ങാൻ കെൽപ്പുള്ള കോടീശ്വരനായ തോമസ് ചാണ്ടി സർക്കാർ ഖജനാവിൽ നിന്നും കോടികൾ എടുത്തു ചികിത്സയ്ക്ക് മുടക്കി എന്നത് മാത്രം മതി ഈ മന്ത്രിസഭയിൽ ഇരിക്കാൻ അർഹതയില്ലാതായാൽ അന്ന് എന്ന് തെളിയിക്കാൻ. അതുകൊണ്ട് തന്നെ ശശീന്ദ്രന്റെ മന്ത്രി സ്ഥാനം ആയിരിക്കും ഏറ്റവും വലിയ ശുഭ വാർത്ത. ഈ അപകടം ഉണ്ടാവാതിരിക്കാനുള്ള ഉത്തരവാദിത്തം പിണറായി കാണിക്കുമെന്ന് കരുതാം.
Stories you may Like
- മറുനാടന്‍ പിന്തുണയുമായി ദീപിക; എഡിറ്റോറിയൽ ചർച്ചയാകുമ്പോൾ
- എംഎൽഎ മറ്റെല്ലാം മാറ്റിവെച്ച് നടത്തുന്ന വെല്ലുവിളികൾക്ക് സമമാണ് പാർട്ടി സെക്രട്ടറിയുടെ ആക്രോശങ്ങൾ
- ഞാനിന്ന് ലജ്ജിക്കുന്നു, രണ്ട്, വലിയ മനസ്താപങ്ങളിൽ ഓ സിയുണ്ട്
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- ഇനി വീണാ വിജയന് വേണ്ടി ദേശാഭിമാനി പ്രതികരിക്കും
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍