ഫൈവ് സ്റ്റാറിന് ആദ്യം വേണ്ടത് ബാർ ലൈസൻസ്; മോദിയെ ചാരി തടിയൂരാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പൊളിഞ്ഞു; പഞ്ചനക്ഷത്ര ഹോട്ടലുകൾക്കായുള്ള മാർഗ്ഗ രേഖയിൽ കാര്യങ്ങൾ വ്യക്തം; ഉമ്മൻ ചാണ്ടിയെ തള്ളി സുധീരനും ചെന്നിത്തലയും; പിന്നോട്ടില്ലെന്നും ആവശ്യമെങ്കിൽ നയം തിരുത്തുമെന്നും മുഖ്യമന്ത്രി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഘട്ടം ഘട്ടമായ മദ്യനിരോധനം എന്ന പ്രഖ്യാപിത ലക്ഷ്യം കാറ്റിൽ പറത്തിയാണ് സംസ്ഥാനത്ത് പുതിയ ആറു ബാർ ഹോട്ടലുകൾ കൂടി പ്രവർത്തനം തുടങ്ങിയത്. യുഡിഎഫ് സർക്കാരിന്റെ ഒത്താശയോടെയാണ് ഈ ഹോട്ടലുകൾ ബാർ സ്റ്റാറ്റ്സ് നേടിയെടുത്തത്. എല്ലാം ചെയ്തത് കേന്ദ്ര സർക്കാരാണെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാദം പൊളിയുകയാണ്. ബാർ ലൈസൻസ് ഉള്ള ഹോട്ടലുകൾക്ക് മാത്രമേ ഫൈവ് സ്റ്റാർ സ്റ്റാറ്റസ് നൽകാറുള്ളൂ. അതായത് ബാർ ലൈസൻസ് സംസ്ഥാനം അനുവദിച്ചാൽ മാത്രമേ ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉണ്ടാവുകയുള്ളൂ എന്നതാണ് വസ്തുത.
ആറ് പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് കഴിഞ്ഞ ദിവസമാണ് ബാർ അനുമതി ലഭിച്ചത്. സുപ്രീംകോടതി വരെ പോയ ശേഷമാണ് ലൈസൻസ് നേടിയെടുത്തത്. ഇവയിൽ നാല് ഹോട്ടലുകൾ ത്രീ സ്റ്റാറിൽ നിന്ന് ഫൈ സ്റ്റാറിലേക്ക് ഉയർത്തപ്പെട്ടവയാണ്. ഇതോടെ സംസ്ഥാനത്ത് ബാർ ലൈസൻസുള്ള ഹോട്ടലുകളുടെ എണ്ണം 30 ആയി. പത്ത് ഹോട്ടലുകൾ കൂടി അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്. യുഡിഎഫ് സർക്കാരിന്റെ മദ്യവർജ്ജന നയത്തിന് എതിരാണ് പുതിയ ബാറുകളെന്ന വിമർശനം ഉയർന്നു. ഇതോടെ പഞ്ചനക്ഷത്ര ഹോട്ടലുകൾ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലല്ല എന്നും ത്രീഫോർസ്റ്റാർ ബാറുകൾക്ക് അനുമതി നൽകില്ലെന്നുമുള്ള വിശദീകരണവുമായി മുഖ്യമന്ത്രി എത്തി. എന്നാൽ പുതിയ ബാർ നൽകണോ എന്നു തീരുമാനിക്കേണ്ടത് കേരളമാണെന്നും കേന്ദ്രത്തെ പഴിചാരേണ്ട എന്നും കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പ്രതികരിച്ചു. ഇതിന് പിറകെയാണ് ഹോട്ടലുകൾക്ക് സ്റ്റാറുകൾ അനുവദിക്കുന്ന മാനദണ്ഡം പുറത്തുവരുന്നത്.
അത് പ്രകാരം ബാർ ലൈസൻസ് ഉള്ള ഹോട്ടലുകൾക്ക് മാത്രമേ ഫൈവ് സ്റ്റാർ പദവി കിട്ടൂവെന്ന് വ്യക്തമാണ്. അതായത് ഫൈവ് സ്റ്റാർ ഹോട്ടലുകൾ ആകുന്നതിന് മുമ്പ് തന്നെ ബാർ ലൈസൻസ് ഹോട്ടലുകൾക്ക് നൽകി. ഇത് ഉൾപ്പെടെകാട്ടി കേന്ദ്ര സർക്കാരിൽ അപേക്ഷ നൽകി. ഇത് പരിഗണിച്ച് കേന്ദ്രം അനുമതി നൽകുകയും ചെയ്തു. ഈ വസ്തുത മറച്ചുവച്ചാണ് ബാറിൽ കേന്ദ്രത്തെ കുറ്റപ്പെടുത്താൻ ഉമ്മൻ ചാണ്ടി തയ്യാറായതെന്നതാണ് വസ്തുത. ഫൈവ് സ്റ്റാർ ഹോട്ടലിന് ബാർ കൊടുക്കുകയെന്നത് കേന്ദ്ര സർക്കാരിന്റെ നയമാണെന്ന് വരുത്താനായിരുന്നു ശ്രമം. 'കേന്ദ്ര സർക്കാർ ഫൈവ് സ്റ്റാർ പദവി കൊടുക്കുമ്പോൾ ഞങ്ങൾക്ക് എന്ത് ചെയാൻ പറ്റും 'എന്നാണു മുഖ്യമന്ത്രി വിവാദങ്ങൾക്ക് മറപടിയായി നൽകിയത്. ഇന്ത്യയിൽ നിലവിലിരിക്കുന്ന നിയമപ്രകാരം ബാർ ഇല്ലാത്ത ഒരു ഹോട്ടലിനു 5 സ്റ്റാർ പദവി കിട്ടില്ല എന്നാണ് പുറത്തു വന്ന മാർഗ്ഗ നിർദ്ദേശ രേഖ വ്യക്തമാക്കുന്നത്.
ഒരു ഹോട്ടൽ ഫൈവ് സ്റ്റാർ ആക്കാൻ ലൈസൻസ് കൊടുക്കുന്നത് കേന്ദ്രം സർക്കാരിലെ ടൂറിസം വകുപ്പാണ്. സംസ്ഥാന, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഒരു 10,12 എൻഒസി കിട്ടിയാലേ കേന്ദ്രത്തിലേക്ക് 5 സ്റ്റാർ എന്ന് പറഞ്ഞ് അപേക്ഷ പോലും നൽകാൻ പറ്റൂ. അതിലൊന്നാണ് ബാർ ലൈസൻസ്. ഫൈവ് സ്റ്റാർ ബാർകിട്ടിയ ഒരു ഹോട്ടൽ എക്സൈസ് മന്ത്രിയുടെ മണ്ഡലത്തിലെ ക്രൗൺപ്ലാസ, ഇതിന് ഫോർസ്റ്റാർ ലൈസൻസിന് തദ്ദേശസ്ഥാപന എൻഒസി നൽകിയെന്ന പേരിലാണ് പണ്ട് സുധീരൻ കോൺഗ്രസ് ഭരിക്കുന്ന മരട് നഗരസഭയിലെ അംഗങ്ങൾക്കെതിരെ നടപടിയെടുത്തത്. അതേ ഹോട്ടലിനും ഫൈവ് സ്റ്റാറിന്റെ പേരിൽ ഇപ്പോൾ ബാർ ലൈസൻസ് നൽകുകയാണ് ചെയ്തത്.
യു.ഡി.എഫിന്റെ മദ്യനയവും ബാർ കോഴയും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടും ചൂരും പകരുന്നതിനിടയിലാണ് അര ഡസൻ ബാർലൈസൻസുകൾ പുതിയ വിവാദത്തിനു വഴിമരുന്നിട്ടത്. കൊച്ചി മരടിലെ ക്രൗൺ പ്ളാസ, ആലുവ അത്താണിയിലെ ഡയാന ഹൈറ്റ്സ്, ആലപ്പുഴയിലെ ഹോട്ടൽ റമദ , തൃശ്ശൂർ ജോയ്സ് പാലസ്, അങ്കമാലി സാജ് എർത്ത് റിസോർട്ട്സ് , വയനാട് വൈത്തിരി വില്ലേജ് റിസോർട്ട് എന്നിവക്കാണ് എക്സൈസ് കമ്മിഷണർ ബാർ ലൈസൻസ് നൽകിയത്. ഇവയെല്ലാം ഫൈവ് സ്റ്റാർ ഹോട്ടലുകളാണ്. എന്നാൽ, ഇതിൽ നാലെണ്ണം ത്രീ സ്റ്റാറിൽ നിന്ന് അടുത്ത കാലത്ത് ഫൈവ് സ്റ്റാറായി അപ്ഗ്രേഡ് ചെയ്തതാണ്. സാജ് എർത്ത് റിസോർട്ട് സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി നേടിയാണ് ബാർ ലൈസൻസ് കരസ്ഥമാക്കിയത്.
ഇന്ത്യയിലെ ഹോട്ടലുകൾക്ക് 5സ്റ്റാർ പദവി കൊടുക്കുന്നതു കേന്ദ്ര ടൂറിസം മന്ത്രാലയമാണ്. ഇതുയർത്തിയാണ് പുതിയ ബാറുകൾ അനുവദിച്ചത് കേന്ദ്രമാണെന്ന് വരുത്താൻ നീക്കം നടന്നത്. എന്നാൽ വാദത്തിലെ പൊള്ളത്തരം പുറത്തുവന്നതോടെ മദ്യനയം കുറ്റമറ്റരീതിയിൽ നടപ്പാക്കണമെന്ന് കെപിസിസി അധ്യക്ഷൻ വി എം സുധീരൻ ആവശ്യപ്പെട്ടു. അതിനുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് ഉചിതമായ തീരുമാനം സ്വകീരിക്കണമെന്നും സുധീരൻ പറഞ്ഞു. പുതിയ ബാർ ലൈസൻസ് സർക്കാരിന്റെ മദ്യനയത്തിൽ വിരുദ്ധമല്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ആദ്യ പ്രതികരണം. എന്നാൽ ഈ സാഹചര്യത്തിൽ കൊടുക്കണമോ വേണ്ടയോ എന്നത് പരിശോധിക്കണം. നാളെ ചേരുന്ന യു.ഡി.എഫ് യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
പിന്നോട്ടില്ലെന്നും ആവശ്യമെങ്കിൽ നയം തിരുത്തുമെന്നും മുഖ്യമന്ത്രി
വിവാദം മദ്യനയത്തിന്റെ ഭാഗമാണ് പഞ്ചനക്ഷത്രങ്ങൾക്ക് ബാർ ലൈസൻസ് അനുവദിച്ചതെന്ന് ആദ്യം പറഞ്ഞ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒടുവിൽ നിലപാട് മാറ്റി. മദ്യനയത്തിൽ ഒരു മാറ്റവുമില്ല. നയം കർശനമായി നടപ്പാക്കുമെന്നതിൽ ഒരു സംശയവുമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ചെന്നിത്തലയും സുധീരനും നിലപാട് കടുപ്പിച്ചതിനെ തുടർന്നാണ് ഇത്.
മദ്യനയം സംബന്ധിച്ച് മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ല. ഇന്നുള്ള വ്യവസ്ഥയ്ക്കപ്പുറത്തേക്ക് വേണമെങ്കിൽ പോവുമെന്നും മുഖ്യമന്ത്രി മലപ്പുറം പ്രസ് ക്ളബ്ബിലെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍