ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം തികയുമ്പോഴും 'ലോകം കേരളത്തിലേക്ക്' വന്നില്ല; കൊച്ചി സ്മാർട്ട് സിറ്റിയിലെ മുറികളെല്ലാം ഇപ്പോഴും പൂട്ടിക്കിടക്കുന്നു; പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച പല കമ്പനികൾക്കും ഇപ്പോൾ താൽപ്പര്യം പോയി; ഇലക്ഷൻ കഴിയുന്നതോടെ കൂടുതൽ കമ്പനികളും പിന്മാറുമെന്ന് സംശയം; അകൽച്ച പാലിച്ച് വൻകിട ഐടി കമ്പനികളും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: യുഡിഎഫ് സർക്കാറിന്റെ ഭരണ നേട്ടങ്ങളിൽ ഏറ്റവും അധികം കൊട്ടിദ്ഘോഷിക്കപ്പെട്ട പദ്ധതിയാണ് കൊച്ചി സ്മർട്ട് സിറ്റിയുടേത്. കമ്പനികൾ ഒന്നു പോലും പ്രവർത്തനം തുടങ്ങിയില്ലെങ്കിലും ഉദ്ഘാടനം വിപുലമായി നടത്തി സർക്കാർ അതിന്മേൽ അവകാശവാദവും ഉന്നയിച്ചു. സ്മാർട്ട് സിറ്റിയിൽ തുടങ്ങുന്ന കമ്പനികൾ മിക്കതു തട്ടിക്കൂട്ട് കമ്പനികളാണെന്നും അന്താരാഷ്ട്ര ഐടി കമ്പനികളൊന്നും ഇല്ലെന്നുള്ള വിവരം ഉദ്ഘാടനം കഴിഞ്ഞ വേളയിൽ പുറത്തുവന്നിരുന്നു. ആദ്യഘട്ടത്തിൽ 27 കമ്പനികൾ പ്രവർത്തനം തുടങ്ങുമെന്നും ഇതുവഴി 5000 പേർക്ക് തൊഴിൽ എന്നതുമാണ് ഒന്നാംഘട്ടത്തിലെ വാഗ്ദാനം. എന്നാൽ, ആകെ എത്തിയത് 22 കമ്പനികൾ മാത്രവും. ഈ കമ്പനികൾ ആകട്ടെ ഐ ടി കമ്പനികൾ പോലും അല്ലെന്നതും പകൽ പോലെ വ്യക്തമായിരുന്നു.
ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞത് 'ലോകം കേരളത്തിലേക്ക് വരുമെന്നും, കേരളത്തിന്റെ വാതിൽ ലോകത്തിനു മുൻപിൽ തുറക്കുന്ന പദ്ധതിയാണ് സ്മാർട്ട് സിറ്റി' എന്നുമായിരുന്നു. ഫെബ്രുവരി 20 നു ഉദ്ഘാടനം ചെയ്ത ശേഷം രണ്ട് മാസം തികയാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കുമ്പോൽ മറുനാടൻ മലയാളി അന്വേഷിച്ചത് സ്മാർട്ട് സിറ്റിയിൽ ഏതെങ്കിലും ഐടി കമ്പനി പ്രവർത്തനം തുടങ്ങിയോ എന്നതാണ്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ വ്യക്തമായതാകട്ടെ ഏവരും കൊട്ടിദ്ഘോഷിച്ച സ്മാർട്ട് സിറ്റി ഇപ്പോഴും വെറും കോൺക്രീറ്റ് കെട്ടിടം മാത്രമായി അവശേഷിക്കുന്നു എന്നതാണ്.
കാക്കനാടുള്ള സ്മാർട്ട് സിറ്റി കെട്ടിടത്തിന് പുറത്തുള്ള വാശാലത ഇപ്പോഴും അകത്തില്ല, പകുതി പണികഴിഞ്ഞു, അകത്തുള്ള മുറികൾ പലതും പൂട്ടി ഇട്ടിരിക്കുന്നു. പുറത്തു മോടികുട്ടി അന്ന് വലിയ പരിപാടിയായി കാണിച്ചു. ഉദ്ഘാടനം ചെയ്ത സ്മാർട് സിറ്റി അത്ര സ്മാർട്ടല്ല എന്ന് തെളിവ് സഹിതം ആദ്യം പുറത്തു വിട്ടത് മറുനാടൻ മലയാളി ആയിരുന്നു. അന്ന് കേരളത്തിലെ പത്രമാദ്ധ്യമങ്ങൾ ചടങ്ങിന്റെ വാർത്തകൾ കൊട്ടിഘോഷിച്ചപ്പോൾ പണി ഒന്നും പൂർത്തിയാവാതെ പുറം മാത്രം മോട് പിടിപ്പിച്ചു ചടങ്ങൊപ്പിച്ചു സർക്കാർ നടത്തിയ ഉദ്ഘാടനമാണ് സാമാർട് സിറ്റി. പിന്നീട് കേരളത്തിലെ ദൃശ്യമാദ്ധ്യമങ്ങൾ ഇത് ചർച്ചയാക്കി ഉമ്മൻ ചാണ്ടി അതിനു ശേഷം ഉദ്ഘാടനം ചെയ്ത കണ്ണൂർ വിമാനത്താവളം ഉൾപ്പടെയുള്ള പദ്ധതികളെല്ലാം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്നു ആരോപണം ഉയർന്നു.
കേരളം ഒരു പതിറ്റാണ്ടായി കാത്തിരിക്കുന്ന പദ്ധതിയായ സാമാർട് സിറ്റിയുടെ ഉദ്ഘാടനത്തിന് മുൻപ് തന്നെ 25 ഓളം ലോകത്തിലെ മുൻനിര ഐടി കമ്പനികൾ ഇതിനോടകം സ്ഥലമേറ്റെടുത്തു എന്നും 27 ഇന്ത്യൻ കമ്പനികൾ ഉടൻതന്നെ പ്രവർത്തനം ആരംഭിക്കുമെന്നുമായിരുന്നു സർക്കാർ വാദം. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞു രണ്ടു മാസം ആകുന്ന ഈ വേളയിലും ഒരു കമ്പനി പോലും കൊച്ചിയുടെ ഉപഗ്രഹ നഗരമായ കൊച്ചിയിലെ കാക്കനാട്ടുള്ള ഇൻഫോപാർക്കിന്റെ എതിർവശത്തുള്ള സാമാർട് സിറ്റി കെട്ടിടത്തിൽ പ്രവർത്തിക്കുന്നില്ല . ഇപ്പോഴും പണികൾ പൂർത്തിയായിട്ടില്ല എന്നതാണ് സത്യം. ഇതിന്റെ നിജസ്ഥിതി അറിയാൻ എത്തിയപ്പോൾ കണ്ട കാഴ്ചകളും അങ്ങനെയാണ്. ബിൽഡിങ്ങിന്റെ അകത്തുള്ള പല മുറികളും ഇപ്പോഴും പണി തീരാതെ കിടക്കുന്നു.
ആറര ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള സാമാർട് സിറ്റി ഒന്നാം ഘട്ടം എന്ന് പറഞ്ഞ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ ഉടൻ ആരംഭിക്കുമെന്നു പറഞ്ഞിട്ടും ഒരു കമ്പനി പ്രവർത്തനം ആരംഭിക്കാൻ ഇനിയും മാസങ്ങൾ വേണ്ടി വരും. സാമാർട് സിറ്റിയുടെ അകത്തു പ്രവർത്തിക്കാൻ പോകുന്നുവെന്ന് പറയുന്ന ജെംസ് ഇന്റർനാഷണൽ സ്കൂൾ അഡ്മിഷൻ ആരംഭിച്ചു എന്നല്ലാതെ യാതൊരു മാറ്റവും ഇവിടെ ഇല്ലെന്നു പറയാം. മോടി കാണിക്കാൻ ഒപ്പിച്ചു വച്ച് അന്ന് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ പുറം ഭാഗങ്ങളൂം പണികൾ പൂർത്തിയായിട്ടില്ല.
246 ഏക്കറിൽ മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാവുമെന്നുപറയുന്ന സാമാർട് സിറ്റിയുടെ ഒന്നാം ഘട്ടത്തിൽ ഉദ്ഘാടനം ചെയ്തപ്പോൾ സമാർട് സിറ്റി അധികൃതരും, സർക്കാരും പറഞ്ഞതെല്ലാം വോട്ടുകൾ ലക്ഷ്യമാക്കിയായിരുന്നുവെന്നും പ്രചാരത്തിനായുള്ള മരുന്നായിരുന്നു സാമാർട് സിറ്റി പോലുള്ള വലിയ പദ്ധതികൾ എന്ന് കൊട്ടിഘോഷിച്ച് ഉദ്ഘാടന കർമങ്ങൾ എന്നുള്ള ആരോപണങ്ങൾക്കു ശക്തി പകരുന്നതാണ് ഇപ്പോഴും ഒന്നും എത്താതെ നിൽക്കുന്ന സമാർട് സിറ്റി എന്നുള്ളത് സത്യം. എന്നാൽ പണി പൂർത്തിയാക്കുന്ന കെട്ടിടത്തിൽ ലോകത്തെ പ്രമുഖ കമ്പനികളുടെ ഒരു ബോർഡ് പോലും ഈ പരിസരത്തു കാണാൻ കഴിഞ്ഞില്ലെന്നുള്ളതും സത്യമാണ്.
സ്മാർട്ട് സിറ്റിയോട് മിക്ക പ്രമുഖ കമ്പനികൾക്കും അകൽച്ചയുണ്ടെന്നതും വ്യക്തമാക്കുന്നതാണ് ഇപ്പോഴും പദ്ധതിയിൽ അധികമാരും താൽപ്പര്യം പ്രകടിപ്പിക്കാത്തതിൽ നിന്നും വ്യക്തമാകുന്നത്. പദ്ധതിയുടെ ആഘോഷപൂർവ ഉദ്ഘാടനം നടന്ന് ഒരു മാസം കഴിഞ്ഞപ്പോൾ ലതന്നെ പദ്ധതി പ്രദേശത്ത് പ്രവർത്തനം ആരംഭിക്കുമെന്നു പ്രഖ്യാപിച്ച പല കമ്പനികളും പിന്മാറിയെന്നും സൂചനയുണ്ട്. അന്താരാഷ്ട്ര ഐടി കമ്പനികൾ ഒന്നുംതന്നെ ഇതുവരെ ഇവിടെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പോടെ ഇപ്പോഴുള്ള പല കമ്പനികളും കളംവിടുമെന്ന പ്രതീതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്.
നിരവധി ഓഫറുകൾ വാഗ്ദാനം ചെയ്ത് അന്താരാഷ്ട്ര കമ്പനികളുമായി സ്മാർട്ട് സിറ്റി അധികൃതർ ചർച്ച നടത്തിയെങ്കിലും ടീകോമിനോടു വിശ്വാസ്യത ഇല്ലാത്തതിനാൽ നിലവിൽ ചർച്ച നടത്തിയിരുന്ന കമ്പനികൾ പിന്മാറി. മാൾട്ടയിൽ ടീകോമിന്റെ സ്മാർട്ട് സിറ്റി പദ്ധതി പ്രതിസന്ധിയിലായതും അന്താരാഷ്ട്ര കമ്പനികളെ കൊച്ചി സ്മാർട്ട് സിറ്റിയിൽ നിന്നു പിന്നോട്ടടിച്ചു. സ്മാർട്ട് സിറ്റിയിൽ പ്രവർത്തനം തുടങ്ങുമെന്ന് അറിയിച്ച ചിലത് അടുത്തകാലത്ത് രജിസ്റ്റർ ചെയ്തതുമാണ്. കാര്യമായ നിക്ഷേപമോ വ്യക്തമായ ആശയമോ പല കമ്പനികൾക്കും ഇല്ല. ഐടി മേഖലയിലെ പ്രതിസന്ധികളെ തരണം ചെയ്യുവാൻ ഇവയ്ക്ക് സാധിക്കാതെ വരും. എന്നാൽ തെരഞ്ഞെടുപ്പ് കഴിയുംവരെ പദ്ധതിയുമായി സഹകരിക്കാനാണ് സ്മാർട്ട് സിറ്റി അധികൃതരും സർക്കാരും ഈ കമ്പനികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
രാജ്യത്ത് ശക്തമായ വേരോട്ടമുള്ള അന്താരാഷ്ട്ര ഐടി കമ്പനികളായ ഇൻഫോസിസ്, ടിസിഎസ്, വിപ്രോ തുടങ്ങിയ കമ്പനികൾ കേരളത്തിന്റെ സ്വപ്ന പദ്ധതിയോട് ഇതുവരെ അനുഭാവം പ്രകടിപ്പിച്ചിട്ടില്ല. കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും തൊണ്ണൂറായിരം പേർക്ക് തൊഴിലും നൽകുമെന്ന വാഗ്ദാനവുമായി സംസ്ഥാന സർക്കാർ തുടക്കം കുറിച്ച സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാവി ഇതോടെ ആശങ്കയിലായിരിക്കുകയാണ്. വിദേശകമ്പനികൾ ഉൾപ്പെടെയുള്ള ഐടി വ്യവസായ ഭീമന്മാർ നിക്ഷേപം ഇറക്കുമെന്ന് പ്രതീക്ഷിച്ച പദ്ധതിയിൽ മുതൽമുടക്കാൻ എത്തിയതിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ള ചെറുകിട കമ്പനികൾ മാത്രമാണ്.
ആലപ്പുഴയിലും തൊടുപുഴയിലും രജിസ്റ്റർ ചെയ്ത ചെറുകിട കമ്പനികളും 22 കമ്പനികളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. 2005ൽ യുഡിഎഫ് ഭരണകാലത്താണ് സ്മാർട് സിറ്റി ആദ്യം പരിഗണിച്ചത്. പിന്നീട് വർഷങ്ങളോളം പദ്ധതി മുടങ്ങിക്കിടന്നു. എൽഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് 2011 ഫെബ്രുവരിയിലാണു ടീകോമുമായി സർക്കാർ കരാർ ഒപ്പുവച്ചത്. യുഡിഎഫ് അധികാരത്തിലേറിയതിനു പിന്നാലെ 2011 ഒക്റ്റോബറിൽ ഓഫിസ് (എക്സ്പീരിയൻസ് പവിലിയൻ) നിർമ്മാണോദ്ഘാടനം നടന്നു. 2012 ജൂണിലാണു പവിലിയൻ ഉദ്ഘാടനവും ആദ്യ ഐടി മന്ദിര നിർമ്മാണോദ്ഘാടനവും നടന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്