ക്ലാസ് മുറിയെ ഇടിച്ചു നിരത്തി ഭൂമാഫിയയ്ക്ക് കൈമാറാനുള്ള നീക്കം അന്ന് നടന്നില്ല; ഹൈക്കോടതി വിധി അനുകൂലമാക്കി പഠനം നിർത്താൻ മാനേജ്മെന്റ്; മലാപ്പറമ്പ് സ്കൂളിന് ചരമ ഗീതം ഒരുക്കാനുള്ള കള്ളക്കളിക്ക് സർക്കാരും കൂട്ടോ?
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: മാലാപ്പറമ്പ് എ.യു.പി സ്കൂൾ വീണ്ടും അടച്ചു പൂട്ടൽ ഭീഷണിയിൽ. കോടതി വിധി ചൂണ്ടിക്കാട്ടിയാണ് വീണ്ടും മാലാപ്പറമ്പ് സ്കൂൾ പൂട്ടാൻ സർക്കാർ ഒരുങ്ങുന്നത്. എന്നാൽ ഇതിനെതിരെ എന്ത് വിലകൊടുത്തും നേരിടാനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും രക്ഷിതാക്കളും. സർക്കാർ അഭിഭാഷകരും സ്കൂൾ മാനേജ്മെന്റും തമ്മിലുള്ള ഒത്തുകളിയാണ് പിന്നിലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
136 വർഷത്തെ ചരിത്രവും പാരമ്പര്യവുമുള്ള നഗരത്തിലെ പ്രധാന സർക്കാർ സ്കൂൾ പൂട്ടാനുള്ള മാനേജ്മെന്റിന്റെ നടപടിക്ക് സർക്കൂർ ഒത്താശ ചെയ്യുകയാണ്. നിരവധി വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും ആവശ്യങ്ങൾ സർക്കാർ അഭിഭാഷകർ കോടതിയിൽ അറിയിച്ചില്ലെന്നു മാത്രമല്ല, കോടതി വിധിക്കെതിരെ അപ്പീൽ സമർപ്പിച്ച് സ്കൂൾ നിലനിർത്താനുള്ള നടപടിയും ഇതുവരെ സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. സ്കൂൾ എന്നെന്നേക്കുമായി പൊളിച്ചു നീക്കാനുള്ള മാനേജ്മെന്റിന്റെയും സർക്കാറിന്റെയും നീക്കത്തിനെതിരെ പ്രദീപ് കുമാർ എംഎൽഎ അടക്കമുള്ളവരുടെ നേതൃത്വത്തിൽ ശക്തമായ സമരം നടത്താനാണ് തീരുമാനം.
2014 ഏപ്രിൽ 11ന് അർധരാത്രിയിൽ ഇരുട്ടിന്റെ മറവിലായിരുന്നു മാലാപ്പറമ്പ് എ.യു.പി സ്കൂൾ ജെസിബി ഉപയോഗിച്ച് മാനേജറും ഭൂമാഫിയകളും ചേർന്ന് തകർത്ത് തരിപ്പണമാക്കിയത്. തുടർന്നുള്ള ദിവസങ്ങളിൽ സംഭവം വിവാദമായി കത്തിനിൽ്ക്കുകയും നാട്ടുകാരുടെ പ്രക്ഷോപത്തെ തുടർന്ന് രണ്ടു മാസത്തിനകം പുതിയ കെട്ടിടം നിർമ്മിക്കുകയുമായിരുന്നു. സ്ഥലം എംഎൽഎ പ്രദീപ് കുമാറിന്റെയും നാട്ടുകാരുടെയും സഹായത്തോടെയായിരുന്നു പിന്നീട് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 60 വിദ്യാർത്ഥികളെ സംഘടിപ്പിച്ചായിരുന്നു വീണ്ടും അധ്യായനം പുനഃരാരംഭിച്ചത്. തകർന്ന് മണ്ണിനോടു ചേർന്ന കെട്ടിടത്തിന്റെ സ്ഥാനത്ത് വീണ്ടും കെട്ടിടങ്ങൾ പൊങ്ങി. എന്നാൽ രണ്ടു വർഷത്തിനു ശേഷം സ്കൂൾ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന അവസ്ഥയിലാണിപ്പോൾ.
60 വിദ്യാർത്ഥികളെ സംഘടിപ്പിച്ച് വീണ്ടും അധ്യായനം തുടങ്ങി മുന്നേറുന്നതിനിടെയാണ് ഇടിത്തീപോലെ സ്കൂൾ പൂട്ടാനുള്ള അനുമതിയുമായി ഹൈക്കോടതിയുടെ വിധി എത്തിയിരിക്കുന്നത്. പുതിയ അധ്യയന വർഷം ഒന്ന്, അഞ്ച് ക്ലാസുകളിലേക്ക് പ്രവേശനം നേടാൻ 25 വിദ്യാർത്ഥികൾകൂടി കാത്തിരിക്കുന്നതിനിടെയാണ് കേരള വിദ്യാഭ്യാസ നിയമത്തിലെ (കെ.ഇ.ആർ) ചട്ടത്തിന്റെ മാത്രം പിൻബലത്തിൽ സ്കൂൾ മാനേജർ േൈഹകോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ചിരിക്കുന്നത്. ഈ സ്കൂളിനെ ആശ്രയിക്കുന്നവരിലധികവും സാധാരണക്കാരാണ്. എ.ഡബ്ല്യൂ.എച്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന അനാഥാലയത്തിലെ പതിനാല് കുട്ടികളും ഭിന്ന ശേഷിയുള്ള നാലു കുട്ടികളുൾപ്പടെ നിർധനരായ നിരവധി കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന മാലാപ്പറമ്പ് സ്കൂൾ നിലനിർത്താനുള്ള പോരാട്ടത്തിൽ എം ടി വാസുദേവൻ നായർ അടക്കമുള്ള പ്രമുഖർ മുൻപന്തിയിൽ നിൽക്കുകയുണ്ടായി. എംഎൽഎ, ജനപ്രതിനിധികൾ, റസിഡന്റ് അസോസിയേഷൻ, വ്യവസായികൾ, രാഷ്ട്രീയ വിദ്യാർത്ഥി യുവജന സംഘടനകൾ നാട്ടുകാരോടൊപ്പം സ്കൂൾ നിലനിർത്തുന്നതിനുള്ള പോരാട്ടത്തിൽ ഒറ്റക്കെട്ടായി ഉണ്ട്. കഴിഞ്ഞ ദിവസം കോടതി വിധിയുടെ ബലത്തോടെ മാനേജർ സ്കൂൾ പൂട്ടാൻ ശ്രമിച്ചതോടെ നാട്ടുകാരും സമരസമിതിയും ക്ഷുഭിതരായി ഇതിനെ എതിർക്കുകയുണ്ടായി. സമരസമിതി രംഗത്തെത്തി സ്കൂൾ പൂട്ടി താക്കോലുമായി പോവുകയും ചെയ്തു. ഇതോടെ മാലാപ്പറമ്പ് സ്കൂൾ വീ്ണ്ടും സമര വേദിയാകാൻ ഒരുങ്ങിയിരിക്കുകയാണ്. ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് തൊട്ടടുത്ത സ്കൂൾ ആശ്രയിക്കാമെന്നാണ് സ്കൂൾ മാനേജറുടെ വാദ. എന്നാൽ തിരക്കേറിയ മാലാപ്പറമ്പ് ജംഗ്ഷൻ മറികടന്ന് പോകേണ്ട ക്രിസ്തു രാജ സ്കൂളും മൂന്ന് കിലോ മീറ്റർ അകലെയുള്ള പാറോപ്പടി ചോലപ്പുറം സ്കൂളുമാണുള്ളത്. ഈ സ്കൂളുകളെ ആശ്രയിക്കുക എന്നത് ചെറിയ കുട്ടികൾക്ക് ഏറെ ദുരിതമായിരിക്കും.
ഗവൺമെന്റ് അഭിഭാഷകർ മാനേജ്മെന്റുമായി ഒത്തുകളിച്ചുവെന്നും മാനേജ്മെന്റിന്റെ വാദങ്ങളെ പ്രതിരോധിച്ച് കോടതിയെ ബോധ്യപ്പെടുത്തിയില്ലെന്നുമാണ് ഈ വിധിയിലൂടെ വ്യക്തമാകുന്നതെന്ന് എ പ്രദീപ് കുമാർ എംഎൽഎ മറുനാടൻ മലയാളിയോടു പറഞ്ഞു. നേരത്തെയും സർക്കാറിന്റെ അനുമതിയോടെയാണ് സ്കൂൾ പൂട്ടാനൊരുങ്ങിയതെന്നും ഇപ്പോഴത്തെ വിധിക്കെതിരെ അപ്പീൽ നൽകാമായിരുന്നിട്ടു പോലും അപ്പീൽ നൽകേണ്ടെന്ന നിലപാടിലാണ് സർക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ നിൽക്കുന്ന 25 സെന്റ് ഭൂമി ഇവർക്ക് ലഭിക്കുന്നതോടെ ലഭിക്കുന്ന കോടികളിൽ മാത്രമാണ് മാനേജ്മെന്റിന്റെ കണ്ണുള്ളത്. ഭൂമാഫിയയുമായി കൂടി ഭൂമി മറിച്ചു നൽകാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തി വരുന്നത്. സ്കൂൾ തിരിച്ചു കിട്ടും വരെ സമരം ശക്തമാക്കി മുന്നോട്ടു പോകുമെന്നും വേണ്ടിവന്നാൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളൊന്നും വേണ്ടെന്നുവച്ച് പൂർണമായി സമരമുഖത്തിറങ്ങുമെന്നും പ്രദീപ്കുമാർ എംഎൽഎ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍