കാനറാ ബാങ്കും ആന്ധ്രാ ബാങ്കും ഒടുവിൽ മുട്ടുമടക്കി; എടിഎം തകരാറ് മൂലം പണം നഷ്ടമായ യുവാവിന്റെ പോരാട്ടം ഫലം കണ്ടു; എടിഎമ്മിൽ നിന്നും പണമെടുക്കുന്നതിനിടെ 900 രൂപ നഷ്ടമായ ഉപഭോക്താവിനു നഷ്ടപരിഹാരമായി ലഭിച്ചത് 17300 രൂപ; അനൂപിന് തുണയായത് ബാങ്കിങ് ഓംബുഡ്സ്മാന്റെ ഇടപെടൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എടിഎമ്മുകളിൽ നിന്ന് കാശെടുക്കുമ്പോൾ പലപ്പോഴും പ്രശ്നങ്ങൾ നേരിടും. എടിഎം തകരാറു മൂലം പലപ്പോഴും പണം കിട്ടുകയുമില്ല. ഇത്തരം സന്ദർഭങ്ങളിലെല്ലാം പെട്ടുപോകുന്നത് ഇടപാടുകാരാണ്. കാശെടുക്കാൻ എത്തിയവരുടെ കുഴപ്പം കൊണ്ടാണ് കാശ് വരാത്തതെന്ന മട്ടിൽ ബാങ്കുകൾ പ്രതികരിക്കും. എന്നാൽ എടിഎമ്മിന്റെ കൃത്യത ഉറപ്പുവരുത്തേണ്ടത് ബാങ്കുകളാണ്. അതിൽ വീഴ്ച വരുത്തിൽ ഉപഭോക്താവിന് പിഴ നൽകേണ്ടത് ബാങ്കുകളുടെ ബാധ്യതയാണ്. ഇത് തെളിക്കുന്നതാണ് ബാങ്കിങ് ഒബുഡ്സമാന്റെ ഉത്തരവ്.
900 രൂപ എടിഎമ്മിലൂടെയുള്ള ഇടപാടിൽ നഷ്ടമാകുന്നു. അതിന് പ്രതിവിധി കണ്ടെത്താത്തെ ആളെ കഷ്ടപ്പെടുത്തിയതിന് നഷ്ടപരിഹാരം വിധിച്ചിരിക്കുകയാണ് ഓബുഡ്സ്മാൻ. കാനറാ ബാങ്കിന് 900 രൂപയ്ക്ക് പകരം നൽകേണ്ടി വന്നത് 17300 രൂപയാണ്. നിരന്തര പോരാട്ടത്തിലൂടെയാണ് അനൂപ് എന്ന കനറാ ബാങ്കിന്റെ അക്കൗണ്ടിന് ഉടമ നീതി ഉറപ്പാക്കിയത്. ഒന്നും നൽകാനാകില്ലെന്ന ബാങ്കുകാരുടെ നിലപാട് ഒടുവിൽ പൊളിഞ്ഞു. ഇടപാടുകാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള സംവിധാനമെല്ലാം ഇവിടെ തന്നെയുണ്ട്. എന്നാൽ ആരും സമയ നഷ്ടം കാരണം അതിന് പിറകെ പോകാറുമില്ല. ഇത് തന്നെയാണ് അനൂപിന്റെ പോരാട്ടത്തിൽ തെളിയുന്നതും.
കൊല്ലത്തുകാരനായ അനൂപ് സികെയാണ് ബാങ്കിങ് ഓബുഡ്സമാനിലൂടെ നീതി നേടിയെടുത്തത്. 2015 ഏപ്രിൽ 30നായിരുന്നു അനൂപിന് എടിഎമ്മിന്റെ തകരാറുകാരണം പണം നഷ്ടമായത്. കനറാ ബാങ്കിന്റെ റാന്നി ബ്രാഞ്ചിലാണ് അനൂപിന് അക്കൗണ്ടുള്ളത്. ഇതിൽ നിന്നും കൊല്ലത്തെ ആന്ധ്രാ ബാങ്കിന്റെ എടിഎമ്മിൽ നിന്ന് 900 രൂപ എടുക്കാൻ ശ്രമിച്ചു. ആദ്യ തവണത്തെ ശ്രമം നടന്നില്ല. ഒരിക്കൽ കൂടി ലഭിച്ചു. അപ്പോഴും പണം വന്നില്ല. പക്ഷേ അക്കൗണ്ടിൽ നിന്ന് രണ്ട് തവണയും 900 രൂപ വീതം കുറഞ്ഞു. അതായത് 1800 രൂപ നഷ്ടമായി. കുറച്ചു ദിവസമായിട്ടും നഷ്ടപ്പെട്ട തുക അനൂപിന്റെ അക്കൗണ്ടിൽ തിരിച്ചെത്തിയില്ല. ഇതോടെ കാനറാ ബാങ്കിന്റെ റാന്നി ബ്രാഞ്ചിൽ ബന്ധപ്പെട്ടു. പരാതി എഴുതി നൽകാനായിരുന്നു നിർദ്ദേശം.
ഇതനുസരിച്ച് മെയ് അഞ്ചിന് ഇമെയിൽ നൽകി. മെയ് 21ന് 900 രൂപ അക്കൗണ്ടിലെത്തുകയും ചെയ്തു. എന്നാൽ രണ്ടാമത്തെ ഇടപാടിലൂടെ നഷ്ടമായത് വന്നതുമില്ല. റാന്നി ബ്രാഞ്ചിൽ ബന്ധപ്പെട്ടപ്പോൾ കാത്തിരിക്കാനായിരുന്നു നിർദ്ദേശം. ജൂലൈ 17വരെ ഈ തുക കിട്ടിയില്ല. ഇതോടെയാണ് അനൂപ് കാനറാ ബാങ്കിന്റെ ഉന്നതർക്ക് പരാതി നൽകുന്നത്. കേന്ദ്ര സർക്കാരിന്റെ പരാതി പരിഹാര സെല്ലിന് പരാതി അയക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ പരാതി പരിഹാര പോർട്ടിലിൽ പരാതി നൽകാനുള്ള ശ്രമം വിജയിക്കുകയും ചെയ്തു. ഇതേ തുടർന്ന് കാനറാ ബാങ്കിൽ തിരുവനന്തപുരം ഓഫീസിൽ നിന്ന് ഫോൺ വിളിയെത്തി. എന്നാൽ പരാതിയിൽ ഭാഗിക തീരുമാനം ഉണ്ടായതാണെന്നായിരുന്നു പ്രതികരണം. ഇതേ തുടർന്ന് ഓഗസ്റ്റ് 20ന് ബാങ്കിങ് ഓബുഡ്സ്മാന് പരാതി നൽകി. ഇതാണ് ഒടുവിൽ ഫലം കണ്ടത്.
പരാതി നൽകി എൺപത് ദിവസത്തിന് ശേഷം പണം അക്കൗണ്ടിൽ നിക്ഷേപിച്ചതായി അറിയിച്ച് ബാങ്കിങ് ഓബുഡ്സ്മാനിൽ നിന്ന് അറിയിപ്പ് ലഭിച്ചു. എന്നാൽ കാനറാ ബാങ്കിൽ നിന്ന് എസ്എംഎസ് ഒന്നും ലഭിച്ചതുമില്ല. ഇതിനിടെ തനിക്ക് നഷ്ടപരിഹാരം നൽകാൻ കാനറാ ബാങ്കിനോട് നിർദ്ദേശിച്ച വിവരം ഇമെയിലായി കിട്ടുകയും ചെയ്തു. പക്ഷേ അപ്പോഴും കാനറാ ബാങ്കിന് കുലുക്കമുണ്ടായില്ല. നവംബറിൽ ഉന്നത ഉദ്യോഗസ്ഥർ പലരുമായി ബന്ധപ്പെട്ടെങ്കിലും ഓംബുഡ്സമാന്റെ ഉത്തരവിനെ കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി. ഒടുവിൽ പ്രശ്ന പരിഹാരത്തിന് റാന്നി ബ്രാഞ്ചിന് നിർദ്ദേശം നൽകാമെന്ന സമവായ സന്ദേശവും കിട്ടി. പക്ഷേ അപ്പോഴും റാന്നി ബ്രാഞ്ചിൽ നിന്ന് അനൂപിന് നീതി കിട്ടിയില്ല. വീണ്ടും കേന്ദ്ര സർക്കാരിന്റെ പരാതി പരിഹാര പോർട്ടലിൽ അഭയം തേടി.
അതിന് കൃത്യമായ മറുപടിയും കിട്ടി. അനൂപിന്റെ പരാതി ശരിയാണെന്ന് കാനറാ ബാങ്ക് സമ്മതിച്ചു. ആന്ധ്രാ ബാങ്കിന്റെ എടിഎം ഉപയോഗിച്ചതാണ് കുഴപ്പമായത്. അതുകൊണ്ട് നഷ്ടപരിഹാരം നൽകേണ്ടത് അവരാണെന്നായിരുന്നു കാനറാ ബാങ്കിന്റെ പക്ഷം. അർഹമായ നഷ്ടപരിഹാരം നൽകാൻ ഓബുഡ്സ്മാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യ ആന്ധ്രാ ബാങ്കിനെ അറിയിച്ചു. എന്നാൽ ഇതുവരെ പണം കിട്ടിയില്ലെന്നായിരുന്നു വിശദീകരണം. 2016 ജനുവരിയിലായിരുന്നു കാനറാ ബാങ്ക് ഈ മറുപടി നൽകിയത്. അതിന് ശേഷം മറ്റൊരു അറിയിപ്പും അനൂപിന് കിട്ടി. നഷ്ടപരിഹാരം നൽകാൻ ആന്ധ്രാ ബാങ്ക് വിസമ്മതിക്കുന്നുവെന്നായിരുന്നു അറിയിപ്പ്. 900 രൂപ പോലും നൽകില്ലെന്ന് അറിയിച്ചെന്നും വിശദീകരിച്ചു.
ഇതേ തുടർന്ന് വീണ്ടും ഓബുഡ്സ്മാന് മുന്നിൽ നീതി തേടി എത്തി. എന്നാൽ പരാതി ഫയലിൽ സ്വീകരിച്ചില്ല. പകരം കാനറാ ബാങ്കിനോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടാമെന്ന് വ്യക്തമാക്കി. അതിന് ശേഷം 50 ദിവസമായിട്ടും നഷ്ടപരിഹാരമൊന്നും കിട്ടിയില്ല. അതിനാൽ വീണ്ടും ഓബുഡ്സ്മാന് മുമ്പിൽ അനൂപ് പ്രശ്നമെത്തിച്ചു. മാർച്ച് 23ന് വീണ്ടും പരാതി നൽകി. ഏഴ് ദിവസത്തിനകം തന്റെ അക്കൗണ്ടിൽ 17,300 രൂപ എത്തിയെന്നാണ് അനൂപ് വിശദീകരിക്കുന്നത്. ഇത് മനസ്സിലാക്കിയ ഉടൻ അനൂപ് കാനറാ ബാങ്കിന്റെ റാന്നി ശാഖയിൽ ബന്ധപ്പെട്ടു. അപ്പോഴാണ് അക്കൗണ്ടിലെത്തിയത് നഷ്ടപരിഹാരമാണെന്ന് ബാങ്ക് വ്യക്തമാക്കിയത്. അങ്ങനെ 11 മാസത്തെ നിയമ പോരാട്ടത്തിലൂടെ നഷ്ടമായ 900 രൂപയ്ക്ക് പകരം 17,300 രൂപ അനൂപിന് കിട്ടി.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍