കൊല്ലത്തു മുകേഷും ആറന്മുളയിൽ വീണ ജോർജും തന്നെ; അഴിക്കോട് നികേഷ് കുമാർ; തൃപ്പൂണിത്തുറയിൽ എം സ്വരാജ്; പ്രാദേശിക എതിർപ്പുകൾ ക്ഷണികമെന്ന് വിലയിരുത്തൽ; വടക്കാഞ്ചേരിയിൽ കെപിഎസി ലളിതയെ അനുനയിപ്പിക്കാനുള്ള നീക്കം ഫലിച്ചില്ല; കൂത്തുപറമ്പ് ഐഎൻഎലിൽ നിന്നു തിരിച്ചെടുത്തു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൊല്ലത്ത് നടൻ മുകേഷിനേയും ആറന്മുളയിൽ മാദ്ധ്യമ പ്രവർത്തക വീണാ ജോർജിനേയും മത്സരിപ്പിക്കാൻ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. ഇക്കാര്യത്തിൽ മുൻ തീരുമാനങ്ങൾ സമ്മർദ്ദത്തിലൂടെ മാറ്റാനുള്ള ജില്ലാ ഘടകത്തിലെ ഒരു വിഭാഗത്തിന്റെ നീക്കങ്ങൾക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് വഴങ്ങിയില്ല. കൊല്ലത്ത് മുകേഷും ആറന്മുളയിൽ വീണാ ജോർജും മികച്ച സ്ഥാനാർത്ഥികളാകുമെന്ന് സിപിഐ(എം) വിലയിരുത്തുന്നു. അതിനിടെ വടക്കാഞ്ചേരിയിൽ കെപിഎസി ലളിതയെ മാറ്റാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങൾ വിജയിച്ചിട്ടില്ല. മത്സരത്തിനില്ലെന്ന നിലപാടിൽ കെപിഎസി ലളിത ഉറച്ചു നിൽക്കുകയാണ്.
അതിനിടെ, പി രാജീവിന്റെയും ദിനേശ് മണിയുടെയും പേര് ഉയർന്നുകേട്ട തൃപ്പൂണിത്തുറയിൽ എം സ്വരാജിനെ പരിഗണിക്കുന്നതായാണു പുതിയ റിപ്പോർട്ടുകൾ. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പും മലപ്പുറത്തെ വേങ്ങരയും ഐഎൻഎലിൽ നിന്ന് സിപിഐ(എം) തിരിച്ചെടുത്തു. കൂത്തുപറമ്പിൽ പി ഹരീന്ദ്രനും വേങ്ങരയിൽ പി ജിജിയും മത്സരിച്ചേക്കും. ഇതിനു പകരം മലപ്പുറവും കോഴിക്കോട് സൗത്തും ഐഎൻഎലിനു നൽകാനും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചു.
നേരത്തെ സിപിഐഎം മത്സരിച്ചിരുന്ന കൂത്തുപറമ്പിൽ പിണറായി വിജയൻ മൂന്നുതവണയും, പി.ജയരാജൻ മൂന്നുതവണയും വിജയിച്ചിട്ടുണ്ട്. 2011ൽ കോൺഗ്രസിന്റെ കെ.പി മോഹനനാണ് കൂത്തുപറമ്പിൽ നിന്നും മത്സരിച്ച് വിജയിച്ചതും, മന്ത്രിയായതും.
കൊല്ലത്ത് പികെ ഗുരുദാസനെ വീണ്ടും സ്ഥാനാർത്ഥിയാക്കണമെന്ന് വി എസ് പക്ഷം ആവശ്യപ്പെട്ടിരുന്നു. ആറന്മുളയിലും പാർട്ടിക്കാർ വേണമെന്ന് പത്തനംതിട്ടയിലെ ഒരു വിഭാഗം നിലപാട് എടുത്തു. ഇതോടെയാണ് വിഷയം സെക്രട്ടറിയേറ്റിന്റെ അന്തിമ പരിഗണനയ്ക്ക് എത്തിയത്. എന്നാൽ മുകേഷിനോട് മത്സരിക്കുന്ന കാര്യം ചർച്ച ചെയ്തത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. ഈ സാഹചര്യത്തിൽ നൽകിയ ഉറപ്പ് പിൻവലിക്കേണ്ടതില്ലെന്ന് സെക്രട്ടറിയേറ്റ് തീരുമാനിച്ചു. വീണാ ജോർജിനും ഇത്തരത്തിലൊരു ഉറപ്പ് കഴിഞ്ഞ സംസ്ഥാന സമിതിക്ക് ശേഷം നൽകിയിരുന്നു. അതുകൊണ്ട് വീണയേയും മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചു. പ്രാദേശിക വികാരങ്ങൾ കണക്കിലെടുത്താണ് കെപിഎസി ലളിതയുടെ പിന്മാറ്റമെന്നാണ് സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. അതുകൊണ്ട് കൂടിയായിരുന്നു നടിയെ മത്സരിപ്പിക്കാൻ വീണ്ടും ശ്രമിച്ചത്. എന്നാൽ മത്സരത്തിനില്ലെന്ന് കെപിഎസി ലളിത ആവർത്തിച്ചു. ഇതോടെ ആ ശ്രമം ഉപേക്ഷിച്ചു.
അഴിക്കോട് നികേഷ് കുമാറിനെ മത്സരിപ്പിക്കാൻ തന്നെയാണ് തീരുമാനം. പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കണമെന്ന ആശയവും ചർച്ചയാക്കി. എന്നാൽ ഇടതു സ്വതന്ത്രനാക്കാമെന്ന വാദത്തിനാണ് പിന്തുണ കൂടുതൽ കിട്ടിയത്. ഇക്കാര്യം കണ്ണൂർ ജില്ല കമ്മറ്റി വീണ്ടും ചർച്ച ചെയ്യും. ഇടത് സ്വതന്ത്രനായി നികേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനം കണ്ണൂർ ജില്ലാ കമ്മറ്റിയുടെ അംഗീകാരത്തോടെ നടപ്പാക്കും. സിഎംപിക്ക് സീറ്റ് നൽകി നികേഷിനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമുണ്ട്. എന്നാൽ സിഎംപി കെ ആർ അരവിന്ദാക്ഷൻ വിഭാഗം നികേഷിനെതിരെ നിലപാട് എടുക്കുന്നതിനാലാണ് സിപിഎമ്മിന്റെ പുതിയ നീക്കം. നികേഷിനോടും മത്സരിക്കണമെന്ന് സിപിഐ(എം) നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നികേഷിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കുന്നത്.
പൂഞ്ഞാർ സീറ്റിൽ അനിശ്ചിതത്വം തുടരുകയാണ്. പൂഞ്ഞാറിൽ ആർക്ക് സീറ്റ് നൽകണമെന്നും സെക്രട്ടറിയേറ്റിൽ ഇന്ന് ഏകദേശ ധാരണയുണ്ടാക്കും. കാഞ്ഞിരപ്പള്ളി മെത്രാന് നിർദ്ദേശിക്കുന്ന വ്യക്തിയിലേക്ക് ചർച്ച എത്തിക്കാനാണ് നീക്കം. പിസി ജോർജിനെ പിന്തുണക്കേണ്ടതില്ലെന്ന് നേരത്തെ സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു.
ആറന്മുളയിൽ വീണാ ജോർജിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. നേരത്തെ പത്തനംതിട്ട ജില്ലാകമ്മറ്റിയും വീണാ ജോർജിന്റെ പേരാണ് മുന്നോട്ട് വച്ചത്. ഈ സാഹചര്യത്തിൽ വീണയെ തന്നെ മത്സരിപ്പിക്കാൻ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് ആറന്മുളയിലെ ഇടതു സ്ഥാനാർത്ഥിയായി നിർദ്ദേശിക്കപ്പെട്ട വീണാ ജോർജ് ഫേസ്ബുക്കിലൂടെ മറുപടി നൽകുകയും ചെയ്തിരുന്നു. വർഗീയ ശക്തികളോട് ശക്തമായ എതിർ നിലപാട് സ്വീകരിക്കുകയും വർഗീയ ധ്രുവീകരണത്തിനെതിരെ പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന തന്നെ ഒരു പ്രത്യേക വിഭാഗത്തിന്റെ പ്രതിനിധിയായി ചിത്രീകരിക്കുന്നതിനെ ശക്തമായി എതിർക്കുന്നുവെന്ന് അവർ ഫേസ് ബുക്കിൽ കുറിച്ചു.
പതിനഞ്ചു വർഷമായി താൻ മാദ്ധ്യമപ്രവർത്തകയായി ജീവിക്കുകയാണ്. ഏതെങ്കിലും മത വിഭാഗത്തിന്റെ പ്രതിനിധിയായതല്ല സാമൂഹിക ഇടപെടലുകൾക്ക് തന്നെ പ്രേരിപ്പിക്കുന്നത്. ജനാധിപത്യ തിരഞ്ഞെടുപ്പിലൂടെ സഭാ സമിതിയുടെ തലപ്പത്തേക്ക് എത്തിയ വ്യക്തിയാണ് എന്റെ ഭർത്താവ് എന്നതു കൊണ്ട് എനിക്ക് സ്വന്തമായ കാഴ്പ്പാടും രാഷ്ട്രീയ നിലപാടും ഉണ്ടാകാൻ വഴിയില്ല എന്ന് ചിലർ സമർത്ഥിക്കുന്നത് എന്തിനു വേണ്ടിയാണ്? ഒരു സ്ത്രീക്കു ലഭിക്കുന്ന പരിഗണന അവളുടെ കുടുംബാംഗങ്ങളുടെ പ്രവർത്തന മേഖലയിലെ സ്വാധീനം കൊണ്ടാണെന്നു പറയുന്നതിലെ സ്ത്രീ വിരുദ്ധത തിരിച്ചറിയാനുള്ള ബോധം ഇക്കൂട്ടർക്ക് എന്നെങ്കിലുമുണ്ടാകുമോ. പുരോഗമന പ്രസ്ഥാനങ്ങളുമായുള്ള എന്റെ സഹകരണവും ഇടപെടലുകളും വിദ്യാർത്ഥി ജീവിത കാലത്തെ ഇടതു രാഷ്ട്രീയ പ്രവർത്തനങ്ങളിൽ തുടങ്ങി എന്നിൽ സ്വാംശീകരിക്കപ്പെട്ട ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. അടിസ്ഥാന രഹിതവും നിരുത്തരവാദപരവുമായ ആരോപണങ്ങൾ കൊണ്ട് തന്നെ തളർത്താനാവില്ലെന്നും വീണ വിശദീകരിച്ചിരുന്നു.
കൊല്ലത്ത് മുകേഷിന് സീറ്റ് നൽകുന്നതിനെ വി എസ് വിഭാഗമാണ് എതിർത്തത്. പികെ ഗുരുദാസന് വീണ്ടും സീറ്റ് നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ പികെ ഗുരുദാസന് അവസരം നൽകേണ്ടതില്ലെന്ന നിലപാട് ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിലും ഉയർന്നു. മുകേഷിന് കൊല്ലത്ത് നല്ല വിജയസാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. കെപിഎസി ലളിതയുടെ പിന്മാറ്റം തന്നെ തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ സിനിമാ മേഖലയിൽ നിന്നുള്ള മറ്റൊരു ഇടതുപക്ഷക്കാരനെ കൂടി പിണക്കുന്നത് ശരിയില്ലെന്ന വികാരമാണ് സെക്രട്ടറിയേറ്റിൽ ഉയർന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍