ഇ എസ് ബിജിമോളെ കയ്യേറ്റ കേസിൽ കുടുക്കിയ ടി ആർ ആൻഡ് ടീ കമ്പനി കൈവശം വച്ചിരിക്കുന്നത് 12000 ഏക്കർ ഭൂമി; വ്യാജരേഖകളെന്ന് ഐ ജി ശ്രീജിത്തിന്റെയും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ഉത്തരവുകളിൽ വ്യക്തം; ഭൂമി തിരിച്ചു പിടിക്കാൻ മടിച്ച് സർക്കാർ; എംഎൽഎയെ ഒതുക്കിയത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനായി പോരാടിയപ്പോൾ
ഇടുക്കി:കോടതി ഉത്തരവുപ്രകാരം കലക്ടറുടെ നിർദേശാനുസരണം ടി. ആർ. ആൻഡ് ടി എസ്റ്റേറ്റിലെ ഗേറ്റ് പുനഃസ്ഥാപിക്കാനെത്തിയ എ. ഡി. എം മോൻസി പി അലക്സാണ്ടറെ തടയുകയും കയ്യേറ്റം ചെയ്യുകയും തള്ളിയിട്ട് കാലൊടിക്കുകയും ചെയ്തെന്ന കേസിൽ പ്രതിയായ പീരുമേട് എംഎൽഎ ഇ എസ് ബിജിമോളെ അറസ്റ്റ് ചെയ്യാത്തതിനെ ഹൈക്കോടതി വിമർശിക്കുകയും അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കേണ്ടതാണെന്നു നിരീക്ഷിക്കുകയും ചെയ്തത് അടുത്ത നാളിലാണ്.
എംഎൽഎ ബിജിമോൾ ഉൾപ്പെട്ട കേസെന്ന നിലയിൽ സംസ്ഥാനതലത്തിൽ സംഭവത്തിന് ശ്രദ്ധ കൈവന്നെങ്കിലും ഇതിന് ആധാരമായ സമരങ്ങളും പ്രശ്നങ്ങളും അർഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ പോകുന്നുവെന്ന ദുഃഖകരമായ സത്യം പുറംലോകം ഇപ്പോഴും അറിഞ്ഞിട്ടില്ല. നാൽപതോളം കുടുംബങ്ങളും ആയിരക്കണക്കിന് ഹൈന്ദവ വിശ്വാസികളും തങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കുമായി എട്ടുവർഷത്തിലധികമായി പോരാടുകയാണിവിടെ. പണവും സ്വാധീനവുമുള്ള എസ്റ്റേറ്റ് ഉടമകളുടെ ധാർഷ്ട്യത്തിനും അവർക്ക് ഒത്താശ ചെയ്യുന്ന അധികാര വർഗത്തിനും മുമ്പിൽ തലകുനിക്കാതെ സമരം നടത്തുന്ന ജനങ്ങൾക്ക് മുമ്പിൽ ഇപ്പോഴും നീതിയുടെ വാതിൽ തുറന്നു കിട്ടിയിട്ടില്ല, കോടതി വിധിയുണ്ടായിട്ടുകൂടി. എങ്കിലും പോരാട്ടവീര്യം കൈവിടാതെ ശക്തമായ സമരപാതയിലാണ് മുണ്ടക്കയം തെക്കേമല വള്ളിയങ്കാവ് ഗ്രാമവാസികൾ.
12,000 ഏക്കറോളം വരുന്ന ടി. ആർ. ആൻഡ് ടി എസ്റ്റേറ്റിനു നടുവിലാണ് പ്രശസ്തമായ വള്ളിയങ്കാവ് ക്ഷേത്രവും വള്ളിയങ്കാവ് ഗ്രാമവും. 21.75 ഏക്കർ മാത്രം വിസ്തീർണ്ണമുള്ള വള്ളിയങ്കാവ് ഗ്രാമത്തിൽ അധിവസിക്കുന്നത് തോട്ടം തൊഴിലാളി കുടുംബങ്ങൾ ഉൾപ്പെടെ നാല്പതോളം വീട്ടുകാരാണ്. 1972, 73 കാലഘട്ടത്തിൽ പട്ടയം ലഭിച്ച ഭൂമിയിലാണ് ഇവർ താമസിക്കുന്നതെങ്കിലും പുറംലോകവുമായി ബന്ധപ്പെടണമെങ്കിൽ എസ്റ്റേറ്റ് ഉടമ കനിയണം. തോട്ടം തിരുവനന്തപുരം പ്ലാന്റേഷൻസ് വകയാണെന്നാണ് വയ്പ്. എന്നാൽ ഇത് വ്യാജരേഖ ചമച്ചുണ്ടാക്കിയ ഭൂമിയാണെന്നും സർക്കാരിന്റേതാണ് ഭൂമിയെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
ഇക്കാര്യത്തിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ. ജി ശ്രീജിത്തും സമർപ്പിച്ച റിപ്പോർട്ടുകളിലും ഭൂമിയുടെ ഇപ്പോഴത്തെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ വ്യാജമാണെന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എങ്കിലും ഭൂമി തിരിച്ചു പിടിക്കാനോ, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടിക്കെതിരെ തിരിയാനോ ഭരണകൂടത്തിന് കഴിയുന്നില്ല. മനുഷ്യാവകാശ കമ്മിഷനും ഹൈക്കോടതിയും ജനങ്ങൾക്കനുകൂലമായ വിധി പുറപ്പെടുവിച്ചെങ്കിലും അവ അട്ടിമറിക്കാനുള്ള ശ്രമം മാത്രമാണ് ഉദ്യോഗസ്ഥ, ഭരണ നേതൃത്വങ്ങളിൽനിന്നുണ്ടായിട്ടുള്ളത്.
6000 ഏക്കർ ഭൂമി തോട്ടമുടമകൾ അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്നാണ് കണക്കാക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇത് ഇരട്ടിയോളം വരുമെന്ന് നാട്ടുകാർ പറയുന്നു. രാജഭരണകാലത്ത് ചെങ്ങന്നൂർ വന്നിപ്പുഴ മഠത്തിന്റെ വകയായിരുന്നു ഈ പ്രദേശം. ഇത് പാട്ടത്തിന് കൈമാറി. ഈ ഭൂമി 1948-ൽ സർക്കാർ ഏറ്റെടുക്കുകയും 4,16,358 രൂപ നഷ്ടപരിഹാരമായി കൈവശക്കാർക്ക് നൽകി ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ഏറ്റെടുത്ത ഭൂമിയിലെ സർക്കാർ നിയന്ത്രണം അവിടംകൊണ്ടവസാനിച്ചു. സർക്കാർ പിന്നീട് ഇതേക്കുറിച്ച് അന്വേഷിക്കാതിരുന്നത് ജനങ്ങൾക്ക് വിനയായി. അവരുടെ ജീവിതത്തിന് കടുത്ത വെല്ലുവിളി ഉയർത്തി ഭൂമി വീണ്ടും സ്വകാര്യ ഉടമസ്ഥതയിലായി. 1964-മുതലാണ് തോട്ടത്തിന്റെ ഉടമസ്ഥാവകാശം പ്രഖ്യാപിച്ച് ഉടമകൾ രംഗത്തെത്തിയതെന്നാണ് വള്ളിയങ്കാവിലെ ഗ്രാമവാസികൾ നേതൃത്വം നൽകുന്ന ഭൂസംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു. ഇതേസമയം ഭൂമി 1946-മുതൽ തങ്ങളുടെ കൈവശത്തിലാണെന്നു ടി. ആർ. ആൻഡ് ടി കമ്പനിയും അവകാശപ്പെടുന്നുണ്ട്.
കമ്പനിയും വള്ളിയങ്കാവ് ഗ്രാമവാസികളും തമ്മിൽ സഞ്ചാരസ്വാതന്ത്ര്യത്തെ ചൊല്ലി തർക്കങ്ങളും പ്രശ്നങ്ങളും ഉയർന്നു തുടങ്ങിയത് രണ്ടുപതിറ്റാണ്ട് മുമ്പാണ്. ജനങ്ങൾ സ്വതന്ത്രമായി ഉപയോഗിച്ചിരുന്ന, വള്ളിയങ്കാവിൽ നിന്ന് തെക്കേമലയിലേക്കുള്ള ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ലിത്തോമാപ്പിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ് ഓഫീസ്, ആയുർവേദ ആശുപത്രി, പള്ളി, സ്കൂൾ, റേഷൻകട തുടങ്ങിയ പൊതുസ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളുമുള്ള തെക്കേമലയിലേക്കുള്ള ഗ്രാമവാസികളുടെ യാത്രയ്ക്ക് തടയിട്ട് എസ്റ്റേറ്റ് ഉടമകൾ വഴിയിൽ ഗേറ്റ് സ്ഥാപിച്ചു. കാൽനടയാത്രയ്ക്ക് തടസമില്ലെങ്കിലും രോഗികളെ ആശുപത്രിയിലെത്തിക്കാനും മറ്റും വാഹനങ്ങൾ എത്തുന്നതു തടഞ്ഞുകൊണ്ടാണ് ഗേറ്റ് സ്ഥാപിതമായത്.
തേയില വെട്ടിമാറ്റി റബർ നട്ടുപിടിപ്പിച്ചപ്പോൾ, വിളസംരക്ഷണത്തിനെന്ന പേരുപറഞ്ഞാണ് തേക്കേമലയിലുൾപ്പെടെ ഏഴു ഗേറ്റുകൾ വച്ചത്. ഏകദേശം നൂറുകിലോമീറ്ററോളം റോഡാണ് ഇങ്ങനെ അടച്ചിട്ടത്. ആദ്യകാലങ്ങളിൽ ഗേറ്റിന്റെ താക്കോൽ പരിസരങ്ങളിലെ കടകളിൽ ഏൽപ്പിച്ചിരുന്നു. പിന്നീട് വാച്ചറിന്റെ കയ്യിലും തുടർന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള മസ്റ്റർ ഓഫീസിലേക്കും മാറ്റി. ഇതോടെ, യാത്രാസ്വാതന്ത്ര്യം തീരെ ഇല്ലാതായി. അത്യാവശ്യഘട്ടത്തിൽ ഉപയോഗിച്ചിരുന്ന വാഹനങ്ങൾക്ക് 1500 രൂപവരെ ടോളും 5000 രൂപ സെക്യൂരിറ്റിയും വാങ്ങിയാണ് വാഹനങ്ങൾ കടത്തിവിട്ടിരുന്നതെന്ന് ഭൂസംരക്ഷണ സമിതിയുടെ ജനറൽ കൺവീനർ സോമൻ വടക്കേക്കര മറുനാടൻ മലയാളിയോട് പറഞ്ഞു.
ഇക്കാലയളവിൽ ഗേറ്റ് യഥാസമയം തുറന്നുകിട്ടാത്തതിനാൽ ചികിത്സ ലഭിക്കാതെ മൂന്നു ഗ്രാമവാസികൾ മരിക്കുകയും ചെയ്തു. ഏറെ അകലെനിന്നുപോലും ഭക്തർ എത്തിയിരുന്നതും പ്രതിവർഷം ഒന്നര കോടിയോളം രൂപ നടവരുമാനം ഉണ്ടായിരുന്നതുമായ ക്ഷേത്രത്തിലേക്കുള്ള വഴിയും അടച്ചത് വലിയ കോലാഹലങ്ങളാണ് ഉണ്ടാക്കിയത്. ഇതോടെ സമരവും നിയമപോരാട്ടവുമായി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ അദ്ധ്യാപകൻ പ്രഫ. റോണി കെ.ബേബി ചെയർമാനായി രൂപംകൊണ്ട ഭൂസംരക്ഷണ സമിതിയാണ് പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്വതന്ത്രമായി ഉപയോഗിച്ചിരുന്ന റോഡ് വിട്ടുതരണമെന്നാവശ്യപ്പെട്ടു സോമൻ, ഗംഗാധരൻ, വിനു വിജയൻ, വിനോദ് എന്നിവർ ചേർന്ന് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു അനുകൂലമായ വിധി നേടിയെടുത്തു. മാനേജ്മെന്റ് മേൽകോടതികളിൽ അപ്പീലിനു പോയെങ്കിലും വിധികൾ ഗ്രാമവാസികൾക്ക് അനുകൂലമായിരുന്നു.
വള്ളിയങ്കാവ് - തെക്കേമല റോഡിലെ ഗേറ്റ് നീക്കം ചെയ്യാനും ടോൾ പിരിവ് നിർത്തി വയ്ക്കാനും മനുഷ്യാവകാശ കമ്മീഷൻ 2015 ജൂൺ മാസം 4ന് ഉത്തരവിട്ടു. ഒരു മാസത്തിനകം വിധി നടത്താൻ കളക്ടർക്ക് നിർദ്ദേശവും കൊടുത്തിരുന്നു. നിരവധി തവണ റവന്യു അധികൃതരുമായി ബന്ധപ്പെട്ടുവെങ്കിലും അവർ ഗേറ്റ് പൊളിച്ചുമാറ്റാതെ കമ്പനിക്ക് ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നു. ഒടുവിൽ ജൂൺ 27ന് ഗേറ്റ് സ്ഥാപിക്കാമെന്നുറപ്പു നൽകിയ ആർ ടി ഒ ലീവിൽ പോയി. എംഎൽഎയുടെയും എംപിയുടെയും ശക്തമായ ഇടപെടലിനെ തുടർന്ന് ആർ ടി ഒ അവധി റദ്ദാക്കി തിരികെ വന്നു ഗേറ്റ് പൊളിച്ചുമാറ്റുവാൻ നിർബന്ധിതനായി. മനുഷ്യാവകാശകമ്മീഷൻ വിധിക്കെതിരെ ഹൈക്കോടതിയിൽ പോയ കമ്പനിയോടു ഗേറ്റ് തുറന്നിടാനും ടോൾ വാങ്ങരുതെന്നും കോടതി നിർദ്ദേശിച്ചു.
ഇതോടെ പൊളിച്ചു മാറ്റിയ ഗേറ്റ് പുനഃസ്ഥാപിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടതെന്നു പറഞ്ഞു ആർ ടി ഒ ഉടൻ രംഗത്ത് എത്തി. നാട്ടുകാർക്ക് ലഭിച്ച അനുകൂലവിധി നടപ്പിലാക്കാൻ ഒരു മാസത്തെ കാലതാമസമാണ് റവന്യൂ അധികൃതർ വരുത്തിയതെന്നതു ശ്രദ്ധേയമാണ്. ഇവിടെ നിലവിൽ ഒരു ഗേറ്റില്ലെന്നു റിപ്പോർട്ട് മാത്രം നൽകിയാൽ മതിയെന്നിരിക്കയാണ് റവന്യു അധികൃതർ തിടുക്കത്തിൽ ഗേറ്റ് പുനഃസ്ഥാപിക്കാൻ എത്തിയത്. ജനങ്ങൾ സംഘടിതരായി എതിർത്തു. ഗേറ്റ് തിരികെ കൊണ്ടു പോയ റവന്യൂ ഉദ്യോഗസ്ഥർ ജൂലൈ മൂന്നാം തീയതി വീണ്ടും ഗേറ്റുമായി എത്തമെന്നറിഞ്ഞതോടെ ജനങ്ങൾ പ്രക്ഷുബ്ധരായി. ഗേറ്റ് സ്ഥാപിച്ചാൽ ആത്മഹത്യചെയ്യുമെന്നു ഭീഷണി മുഴക്കി ആത്മഹത്യാ സ്ക്വാഡു വരെ രംഗത്ത് ഇറങ്ങി. ഇത്തരമൊരവസരത്തിലാണ് എംഎൽഎ ബിജിമോൾ സ്ഥലത്തെത്തിയതും പ്രശ്നങ്ങൾ സംഘർഷത്തിൽ കലാശിച്ചതും.
തെക്കേമല ഗേറ്റ് അടച്ചിട്ട്, പകരം മണിക്കല്ല് വഴിയുള്ള ഗേറ്റ് തുറന്നിട്ട് പ്രശ്നപരിഹാരമുണ്ടാക്കാൻ തോട്ടം ഉടമകൾ ശ്രമിക്കുകയാണെന്നാണ് ഏറ്റവും ഒടുവിൽ ഉയരുന്ന ആരോപണം. അങ്ങനെ സംഭവിച്ചാൽ തെക്കേമലയിലും താലൂക്ക് ആസ്ഥാനമായ പീരുമേട്ടിലുമെത്താൻ 20-ഓളം കിലോമീറ്റർ ജനങ്ങൾ അധികമായി സഞ്ചരിക്കേണ്ടിവരും. മനുഷ്യാവകാശ കമ്മിഷനെ ഗ്രാമവാസികൾ സമീപിച്ചപ്പോൾ ഇതേക്കുറിച്ച് അന്വേഷിക്കാൻ ഐ. ജി ശ്രീജിത്തിനെ ചുമതലപ്പെടുത്തിയിരുന്നു. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയോടും റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇരുവരും നൽകിയ റിപ്പോർട്ടിലാണ് ഭൂമിയുടെ ഉടമസ്ഥാവകാശം വ്യാജരേഖകളുടെ പിൻബലത്തിലാണെന്നു വ്യക്തിമായിട്ടുള്ളത്. ഇത്രയൊക്കെയായിട്ടും വ്യാജ ഉടമകളെ കുടിയൊഴിപ്പിക്കാനോ, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യംപോലും വേണ്ടവിധം പരിപാലിക്കാനോ സർക്കാരിനും ഉദ്യോഗസ്ഥർക്കും കഴിയാത്തതിലാണ് ജനങ്ങളുടെ രോഷം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്